MATTANNOOR
1000 ഐസ്ക്രീം വേണമെന്ന് ഓർഡർ, പിന്നാലെ ഗൂഗിൾ പേ നമ്പർ ആവശ്യപ്പെട്ടു: ഓൺലൈൻ തട്ടിപ്പ് തുടരുന്നു

മട്ടന്നൂർ: വ്യാപാരികളെ കബളിപ്പിച്ച് പണം തട്ടാനുള്ള ഓൺലൈൻ തട്ടിപ്പ് തുടരുന്നു. കഴിഞ്ഞ ദിവസം മട്ടന്നൂരിലെ ഒരു വ്യാപാരിയെ കബളിപ്പിക്കാൻ ശ്രമിച്ചെങ്കിലും ജാഗ്രത പുലർത്തിയതിനാൽ പണം നഷ്ടമായില്ല. മട്ടന്നൂർ എയർപോർട്ടിൽ നിന്ന് ആർമി ഓഫിസർ എന്ന നിലയിൽ കച്ചവട സ്ഥാപനത്തിലേക്ക് ഫോൺ വിളി വന്നു. കടയുടെ വിശദാംശങ്ങൾ ചോദിച്ചു മനസ്സിലാക്കിയശേഷം പരിപാടിക്കു വേണ്ടി 1000 ഐസ്ക്രീം വേണമെന്ന് ഓർഡർ ചെയ്തു. അൽപസമയത്തിനുള്ളിൽ ഒരു ക്യാപ്റ്റന്റെ ആധാർ കാർഡും അഡ്രസ്സും അയച്ചു തന്നു.
അഡ്വാൻസ് തുക നൽകുന്നതിനായി ബാങ്ക് ഡീറ്റെയിൽസ് ആവശ്യപ്പെട്ടു. പിന്നീട് ഗൂഗിൾ പേ നമ്പർ ആവശ്യപ്പെടുകയും പേയ്മെന്റ് നടത്തുന്നതിനായി സീനിയർ ആർമി ഓഫിസർ വിളിക്കുമെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്യുകയും ചെയ്തു.
അൽപസമയത്തിനകം മറ്റൊരു ആർമി ഓഫിസർ എന്ന പേരിൽ ആധികാരികമായി സംസാരിക്കുകയും ഓർഡർ തന്ന ആളെപ്പറ്റിയും ഷോപ്പിന്റെ ഡീറ്റെയിൽസിനെപ്പറ്റിയും സംസാരിച്ച ശേഷം അഡ്വാൻസ് പേയ്‌മെന്റ് അയക്കാം എന്ന് പറഞ്ഞു.
ഗൂഗിൾ നമ്പർ കൺഫർമേഷൻ വേണ്ടി ഒരു രൂപ അയക്കാൻ ആവശ്യപ്പെടുന്നു. സാധാരണ ചെയ്യുന്ന പ്രോസസ് ആയതിനാൽ അവരുടെ നമ്പർ ചോദിച്ചപ്പോൾ അതിനുപകരം അവർ ഒരു ക്യു ആർ കോഡ് അയച്ചു. ആർമിയുടെ ചെക്ക് കോഡ് ആണ് എന്ന് ബോധ്യപ്പെടുത്തി സംസാരിച്ചു. വ്യാപാരി ഒരു രൂപ അയച്ചപ്പോൾ 2 രൂപ തിരികെ അയച്ചു അയച്ചു നമ്പർ ഉറപ്പു വരുത്തി.
പിന്നെയാണ് തട്ടിപ്പിലേക്ക് കടക്കുന്നത്. പിന്നീട് അഡ്വാൻസ് പേയ്‌മെന്റ് 22,500 രൂപ വ്യാപാരിയുടെ അക്കൗണ്ടിലേക്ക് അയച്ചിട്ടുണ്ടെന്നും ആർമി അക്കൗണ്ട് ആയതിനാൽ അത് സ്വീകരിച്ചാൽ മാത്രമേ അക്കൗണ്ടിലേക്ക് കയറുള്ളൂ എന്നും പറഞ്ഞു. കാഷ് വന്നില്ല എന്ന് തറപ്പിച്ചു പറഞ്ഞപ്പോൾ 22,500 ട്രാൻസ്ഫർ ചെയ്തതിന്റെ സ്ക്രീൻഷോട്ട് അയച്ചു നൽകി.
അത് അവരുടെ അക്കൗണ്ടിൽ നിന്നു പോയിട്ടുണ്ടെന്നും സ്വീകരിച്ചില്ലെങ്കിൽ നഷ്ടപ്പെടും എന്നുമായി മറുപടി. വ്യാപാരി അതു സമ്മതിക്കില്ല എന്ന് ബോധ്യം വന്നതോടുകൂടി ആർമി ഓഫിസറാണ് നിങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തുകയുണ്ടായി. ഇതിനോടകം തന്നെ തട്ടിപ്പ് മനസ്സിലാക്കിയ വ്യാപാരി തന്റെ പണം മുഴുവൻ വേറെ അക്കൗണ്ടിലേക്ക് മാറ്റിയതിനാൽ പണം നഷ്ടമായില്ല. പൊലീസിലും സൈബർ സെല്ലിലും പരാതി നൽകിയിട്ടുണ്ട്. സമാനമായ തട്ടിപ്പുകൾ പെട്രോൾ പമ്പുകളിലും നടന്നിട്ടുണ്ട്.
MATTANNOOR
മട്ടന്നൂരിൽ അവധിക്കാല റൈഫിൾ ഷൂട്ടിങ് പരിശീലന ക്യാമ്പ്

മട്ടന്നൂർ : ജില്ലാ റൈഫിൾ അസോസിയേഷന്റെ നേതൃത്വത്തിൽ കുട്ടികൾക്കുള്ള അവധിക്കാല റൈഫിൾ ഷൂട്ടിങ് പരിശീലന ക്യാമ്പ് മട്ടന്നൂർ യൂണിവേഴ്‌സൽ കോളേജിൽ തുടങ്ങി. ഉദ്ഘാടനച്ചടങ്ങിൽ ജില്ലാ റൈഫിൾ അസോസിയേഷൻ സെക്രട്ടറി എം. ലക്ഷ്മികാന്തൻ, ഡോ. പി.കെ. ജഗന്നാഥൻ, കോളേജ് പ്രിൻസിപ്പൽ കെ.കെ. സുനിൽ കുമാർ എന്നിവർ പങ്കെടുത്തു. 10 ദിവസത്തെ ക്യാമ്പിൽ 12 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. കോച്ച് നവനീതിന്റെ നേതൃത്വത്തിലാണ് പരിശീലനം. പങ്കെടുക്കാൻ താത്പര്യമുള്ളവർ ബന്ധപ്പെടുക. ഫോൺ: 0490 2474701, 9495415360.
MATTANNOOR
ഉളിയിലിൽ ബസിന് പിറകിൽ ബസിടിച്ച് ആറ് പേർക്ക് പരിക്ക്

മട്ടന്നൂർ: ഉളിയിലിൽ സ്വകാര്യ ബസിന് പിന്നിൽ മറ്റൊരു ബസിടിച്ച് അപകടം. ആറ് പേർക്ക് പരിക്കേറ്റു. മട്ടന്നൂർ ഭാഗത്ത് നിന്ന് ഇരിട്ടി ഭാഗത്തേക്ക് പോകുന്ന അസ്റ്റോറിയ ബസിന് പിറകിൽ ഉളിയിൽ പാലത്തിന് സമീപം ഹരിശ്രീ ബസ് ഇടിക്കുകയായിരുന്നു. ബസുകളുടെ മത്സരയോട്ടമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
MATTANNOOR
അരക്കിലോ കഞ്ചാവുമായി ബീഹാർ സ്വദേശി മട്ടന്നൂർ എക്സൈസിന്റെ പിടിയിൽ

മട്ടന്നൂർ: കരേറ്റയിൽ നിന്ന് 420 ഗ്രാം കഞ്ചാവുമായി ബീഹാർ സ്വദേശി മുഹമ്മദ് ആലം അൻസാരി (29) മട്ടന്നൂർ എക്സൈസിന്റെ പിടിയിലായി. അസി. എക്സൈസ് ഇൻസ്‌പെക്ടർ രാജേഷ് കോമത്തിന്റെ നേതൃത്വത്തിൽ സി. അഭിലാഷ്, പി. കെ.
സജേഷ്, എ. കെ, ധനുസ് പൊന്നമ്പേത്ത്, അർജുൻ നാരായണൻ, ജി.ദൃശ്യ, പി. പി. വിജിത എന്നിവരാണ് പ്രതിയെ പിടികൂടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്