MATTANNOOR
1000 ഐസ്ക്രീം വേണമെന്ന് ഓർഡർ, പിന്നാലെ ഗൂഗിൾ പേ നമ്പർ ആവശ്യപ്പെട്ടു: ഓൺലൈൻ തട്ടിപ്പ് തുടരുന്നു

മട്ടന്നൂർ: വ്യാപാരികളെ കബളിപ്പിച്ച് പണം തട്ടാനുള്ള ഓൺലൈൻ തട്ടിപ്പ് തുടരുന്നു. കഴിഞ്ഞ ദിവസം മട്ടന്നൂരിലെ ഒരു വ്യാപാരിയെ കബളിപ്പിക്കാൻ ശ്രമിച്ചെങ്കിലും ജാഗ്രത പുലർത്തിയതിനാൽ പണം നഷ്ടമായില്ല. മട്ടന്നൂർ എയർപോർട്ടിൽ നിന്ന് ആർമി ഓഫിസർ എന്ന നിലയിൽ കച്ചവട സ്ഥാപനത്തിലേക്ക് ഫോൺ വിളി വന്നു. കടയുടെ വിശദാംശങ്ങൾ ചോദിച്ചു മനസ്സിലാക്കിയശേഷം പരിപാടിക്കു വേണ്ടി 1000 ഐസ്ക്രീം വേണമെന്ന് ഓർഡർ ചെയ്തു. അൽപസമയത്തിനുള്ളിൽ ഒരു ക്യാപ്റ്റന്റെ ആധാർ കാർഡും അഡ്രസ്സും അയച്ചു തന്നു.
അഡ്വാൻസ് തുക നൽകുന്നതിനായി ബാങ്ക് ഡീറ്റെയിൽസ് ആവശ്യപ്പെട്ടു. പിന്നീട് ഗൂഗിൾ പേ നമ്പർ ആവശ്യപ്പെടുകയും പേയ്മെന്റ് നടത്തുന്നതിനായി സീനിയർ ആർമി ഓഫിസർ വിളിക്കുമെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്യുകയും ചെയ്തു.
അൽപസമയത്തിനകം മറ്റൊരു ആർമി ഓഫിസർ എന്ന പേരിൽ ആധികാരികമായി സംസാരിക്കുകയും ഓർഡർ തന്ന ആളെപ്പറ്റിയും ഷോപ്പിന്റെ ഡീറ്റെയിൽസിനെപ്പറ്റിയും സംസാരിച്ച ശേഷം അഡ്വാൻസ് പേയ്‌മെന്റ് അയക്കാം എന്ന് പറഞ്ഞു.
ഗൂഗിൾ നമ്പർ കൺഫർമേഷൻ വേണ്ടി ഒരു രൂപ അയക്കാൻ ആവശ്യപ്പെടുന്നു. സാധാരണ ചെയ്യുന്ന പ്രോസസ് ആയതിനാൽ അവരുടെ നമ്പർ ചോദിച്ചപ്പോൾ അതിനുപകരം അവർ ഒരു ക്യു ആർ കോഡ് അയച്ചു. ആർമിയുടെ ചെക്ക് കോഡ് ആണ് എന്ന് ബോധ്യപ്പെടുത്തി സംസാരിച്ചു. വ്യാപാരി ഒരു രൂപ അയച്ചപ്പോൾ 2 രൂപ തിരികെ അയച്ചു അയച്ചു നമ്പർ ഉറപ്പു വരുത്തി.
പിന്നെയാണ് തട്ടിപ്പിലേക്ക് കടക്കുന്നത്. പിന്നീട് അഡ്വാൻസ് പേയ്‌മെന്റ് 22,500 രൂപ വ്യാപാരിയുടെ അക്കൗണ്ടിലേക്ക് അയച്ചിട്ടുണ്ടെന്നും ആർമി അക്കൗണ്ട് ആയതിനാൽ അത് സ്വീകരിച്ചാൽ മാത്രമേ അക്കൗണ്ടിലേക്ക് കയറുള്ളൂ എന്നും പറഞ്ഞു. കാഷ് വന്നില്ല എന്ന് തറപ്പിച്ചു പറഞ്ഞപ്പോൾ 22,500 ട്രാൻസ്ഫർ ചെയ്തതിന്റെ സ്ക്രീൻഷോട്ട് അയച്ചു നൽകി.
അത് അവരുടെ അക്കൗണ്ടിൽ നിന്നു പോയിട്ടുണ്ടെന്നും സ്വീകരിച്ചില്ലെങ്കിൽ നഷ്ടപ്പെടും എന്നുമായി മറുപടി. വ്യാപാരി അതു സമ്മതിക്കില്ല എന്ന് ബോധ്യം വന്നതോടുകൂടി ആർമി ഓഫിസറാണ് നിങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തുകയുണ്ടായി. ഇതിനോടകം തന്നെ തട്ടിപ്പ് മനസ്സിലാക്കിയ വ്യാപാരി തന്റെ പണം മുഴുവൻ വേറെ അക്കൗണ്ടിലേക്ക് മാറ്റിയതിനാൽ പണം നഷ്ടമായില്ല. പൊലീസിലും സൈബർ സെല്ലിലും പരാതി നൽകിയിട്ടുണ്ട്. സമാനമായ തട്ടിപ്പുകൾ പെട്രോൾ പമ്പുകളിലും നടന്നിട്ടുണ്ട്.
MATTANNOOR
വാഹന മോഷ്ടാവ് മട്ടന്നൂർ പോലീസിന്റെ പിടിയിൽ


മട്ടന്നൂർ: ചാവശ്ശേരിയിൽ സ്‌കൂട്ടർ മോഷ്ടിച്ചു കടന്നു കളഞ്ഞ പ്രതിയെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വെച്ച് മട്ടന്നൂർ പോലീസ് പിടികൂടി.തൃശൂർ മേലെപുരക്കൽ അഭിജിത് (22) ആണ് പിടിയിലായത്. മാർച്ച് 19 നു രാവിലെ ചാവശ്ശേരി വർക്ക്‌ഷോപ്പിൽ നിർത്തിയിട്ട ആക്റ്റീവ സ്കൂട്ടറാണ് മോഷണം പോയത്. തുടർന്ന് മട്ടന്നൂർ പോലീസ് 65 ഓളം സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പാലക്കാട് ആർ.പി.എഫിന്റെ സഹായത്തോടെ പാലക്കാട് റയിൽവേ സ്റ്റേഷനിൽ വെച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒറ്റപ്പാലം, എറണാകുളം സെൻട്രൽ, കുന്നത്ത് നാട് പോലീസ് സ്റ്റേഷനുകളിൽ വാഹന മോഷണ കേസുകളിലെ പ്രതിയാണ് അഭിജിത്. മട്ടന്നൂർ പോലീസ് ഇൻസ്‌പെക്ടർ അനിൽ എം ന്റെ നേതൃത്തത്തിൽ എസ്.ഐ ലിനീഷ്,സിവിൽ പോലീസ് ഓഫീസർ മാരായ രതീഷ് കെ. ഷംസീർ അഹമ്മദ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
MATTANNOOR
കണ്ണൂർ-ബെംഗളൂരു എയർ ഇന്ത്യ എക്സ്സ്പ്രസ് സർവീസ് ഏപ്രിൽ അഞ്ച് മുതൽ


മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് ബെംഗളൂരുവിലേക്ക് ഏപ്രിൽ 5 മുതൽ സർവീസ് നടത്തും. സമ്മർ ഷെഡ്യൂ ളിൽ ഉൾപ്പെടുത്തി ആഴ്ചയിൽ 2 ദിവസമാണു (ശനി, ഞായർ) സർവീസ്. വിന്റർ ഷെഡ്യൂളിൻ്റെ അവസാനം, ജനുവരി 3 മുതൽ എയർ ഇന്ത്യ എക്‌സ്പ്രസ് കണ്ണൂർ-ബെംഗളൂരു സെക്‌ടറിൽ ആഴ്‌ചയിൽ ഒരു ദിവസം സർവീസ് നടത്തിയിരുന്നു. മുൻപ് ഇതേ റൂട്ടിൽ പ്രതിദിന സർവീസ് നടത്തിയിരുന്നു.
MATTANNOOR
മട്ടന്നൂരിനെ സമ്പൂർണ്ണ രോഗ രഹിത നഗരസഭയാക്കും


മട്ടന്നൂർ: മട്ടന്നൂരിനെ സമ്പൂർണ്ണ രോഗരഹിത നഗരമാക്കാൻ പദ്ധതിയുമായി നഗരസഭ ബഡ്ജറ്റ്. ഹെല്‍ത്ത് ഈസ് വെല്‍ത്ത്’ സമഗ്ര ആരോഗ്യപദ്ധതിക്ക് 50 ലക്ഷം രൂപ വകയിരുത്തി. 30 മുതല്‍ 50 വയസ് വരെയുള്ളവരെ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കി ആവശ്യമുള്ളവർക്ക് ചികിത്സ ഉറപ്പുവരുത്തും. കേന്ദ്ര സംസ്ഥാന സർക്കാർ പദ്ധതികളെ കോർത്തിണക്കി ബോധവല്‍ക്കരണ പ്രവർത്തനങ്ങള്‍, വ്യായാമം എന്നിവയിലൂടെ രോഗ രഹിതസമൂഹം സൃഷ്ടിക്കാനാണ് പദ്ധതി. 92.08 കോടി രൂപ വരവും 84.95 കോടി രൂപ ചെലവും 7.13 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് ഉപാദ്ധ്യക്ഷ ഒ.പ്രീത അവതരിപ്പിച്ചത്. പഴം പച്ചക്കറി മത്സ്യ മാർക്കറ്റ് പൂർത്തീകരിക്കുന്നതിന് 18 കോടി രൂപ വകയിരുത്തി. നഗരസഭാ മിനി സ്റ്റേഡിയത്തിന്റെ നവീകരണത്തിന് 50 ലക്ഷം രൂപയും നീക്കിവച്ചു. നഗരസഭയുടെ നികുതി വരുമാനം വർദ്ധിപ്പിക്കുന്നതിന് ‘ ടാക്സ് പ്ലസ് പ്ലാൻ പ്ലസ് ‘ എന്ന പദ്ധതി നടപ്പാക്കും. വസ്തുനികുതി പൂർണമായും അടക്കുന്ന വാർഡിന് 10 ലക്ഷം രൂപ പ്രത്യേകം അനുവദിക്കും. റോഡുകളുടെ നവീകരണത്തിന് 4.8 കോടി രൂപയും തലശ്ശേരി, ഇരിട്ടി റോഡ് സൗന്ദര്യവല്‍ക്കരണത്തിന് 50 ലക്ഷം രൂപയും വകയിരുത്തി. ഹരിത ടൗണുകളുടെയും സ്‌നേഹാരാമങ്ങളുടെ വിപുലീകരണത്തിന് ആറുലക്ഷവും രൂപയും നീക്കിവച്ചു. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് നാലു കുളങ്ങളുടെ നവീകരണത്തിന് മൂന്നു കോടി 30 ലക്ഷം രൂപ അനുവദിച്ചു. വന്യമൃഗശല്യം തടയാൻ സ്റ്റീല്‍ ഫെൻസിംഗ് സ്ഥാപിക്കാൻ 10 ലക്ഷം രൂപയും അനുവദിച്ചു. യോഗത്തില്‍ ചെയർമാൻ എൻ.ഷാജിത്ത് അദ്ധ്യക്ഷനായി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്