Connect with us

KELAKAM

ശാന്തിഗിരിയിൽ അശാന്തി പരത്തി കടുവയും കുഞ്ഞുങ്ങളും

Published

on

Share our post

കേളകം: ശാന്തിഗിരിയിൽ കടുവയും കുഞ്ഞുങ്ങളും വിഹരിക്കുന്നത് ജനത്തെ ഭീതിയിലാഴ്ത്തി. ടാപ്പിങ് തൊഴിലാളിയാണ് കഴിഞ്ഞ ദിവസം പുലർച്ച മുരിക്കും കരിയിലെ കലുങ്കിന് സമീപം കടുവയെയും രണ്ട് കുഞ്ഞുങ്ങളെയും കണ്ടത്. ശാന്തിഗിരിയിലും സമീപ പ്രദേശമായ രാമച്ചിയിലും കടുവയും പുലിയും വളർത്തു മൃഗങ്ങളെ പിടികൂടുന്നതും പതിവായതായിട്ടുണ്ട്.

മലയോര ഗ്രാമമായ ശാന്തിഗിരിയിൽ ഗവ. എൽ.പി സ്കൂളിന്റെ പരിസരത്തെ റോഡിലും സമീപ പ്രദേശത്തെ റബർ, കശുമാവ് തോട്ടങ്ങളിലും കടുവയെ കണ്ടതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിൽ പ്രദേശത്ത് മുമ്പ് തിരച്ചിൽ നടത്തിയിരുന്നു. ആഴ്ചകൾക്ക് മുമ്പാണ് ശാന്തിഗിരിയിലെ വീടിന്റെ ഉമ്മറപ്പടിയിൽ കടന്നെത്തിയ കടുവ വളർത്തുനായെ പിടികൂടിക്കടന്നത്.

കഴിഞ്ഞ ദിവസം കൊട്ടിയൂർ പന്നിയാം മലയിൽ കൃഷിയിടത്തിലെ കുരുക്കിൽ കുടുങ്ങിയ കടുവയെ മയക്കുവെടി വെച്ച് പിടികൂടിയെങ്കിലും പിന്നീട് ചത്തു. അടക്കാത്തോട് ശാന്തിഗിരി, കരിയംകാപ്പ്, പൊയ്യ മല, കൊട്ടിയൂർ പന്നിയാ മല, പാലുകാച്ചി പ്രദേശങ്ങളിൽ കടുവയും പുലിയും കാട്ട് പന്നികളും ജനവാസ മേഖലകളിലെ പതിവ് സന്ദർശകരാണ്. വന്യമൃഗ ആക്രമണം മൂലം ഉണ്ടാവുന്ന നഷ്ടങ്ങൾക്ക് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന നഷ്ടപരിഹാരം പോലും കൃത്യസമയത്ത് ലഭിക്കുന്നില്ല. ജനവാസ കേന്ദ്രമായ ശാന്തിഗിരിയിൽ കടുവ സാന്നിധ്യം പതിവാകുമ്പോഴും അധികൃതർ നിസ്സംഗത തുടരുകയാണെന്ന് നാട്ടുകാർ പറയുന്നു.

ടാപ്പിങ് തൊഴിലാളികൾ ദുരിതത്തിൽ

വന്യജീവി ഭീതി റബർ പാൽ ഉൽപാദനത്തെ ബാധിക്കുകയും കർഷകർക്ക് നഷ്ടത്തിന് കാണമാവുകയും ചെയ്തിട്ടുണ്ട്. പല കർഷകരും ടാപ്പിങ് തന്നെ നിർത്തിവെച്ചിരിക്കുകയാണ്. കാട്ടാനയെയും കടുവയെയും പുലിയെയും റബർ തോട്ടങ്ങളിൽ കാണാൻ തുടങ്ങിതോടെയാണ് രാത്രിയും പുലർച്ചയുമുള്ള റബർ ടാപ്പിങ് കർഷകർ അവസാനിപ്പിച്ചത്. മുൻ കാലങ്ങളിൽ പുലർച്ചെ മൂന്നു മുതൽ തോട്ടങ്ങളിലെത്തി ടാപ്പിങ് നടത്തിയിരുന്നവർ ഇപ്പോൾ പുലർന്നശേഷമാണ് തോട്ടങ്ങളിലെത്തുന്നത്.


Share our post

KELAKAM

കേളകം പഞ്ചായത്തിനെ ഹരിത- ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു

Published

on

Share our post

കേളകം: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കേളകം പഞ്ചായത്തിനെ “ഹരിത-ശുചിത്വ പഞ്ചായത്ത്” ആയി പ്രഖ്യാപിച്ചു.2024 ഒക്ടോബർ 2 ന് ആരംഭിച്ച ക്യാമ്പയിൻ പ്രവർത്തനത്തിൽ വിദ്യാലയങ്ങൾ, സ്ഥാപനങ്ങൾ, ടൂറിസം കേന്ദ്രങ്ങൾ, അംഗനവാടികൾ, അയൽക്കൂട്ടങ്ങൾ, ടൗണുകൾ, പൊതുവിടങ്ങൾ ഉൾപ്പെടെ വിവിധ ഘട്ടങ്ങളിൽ ഹരിതമായി പ്രഖ്യാപിച്ചിരുന്നു. തോടുകൾ, പാതയോരങ്ങൾ എന്നിവ ജനകീയമായി ശുചീകരിച്ച് ബോർഡുകൾ ഉൾപ്പെടെ സ്ഥാപിച്ചു. ശേഷം 13 വാർഡുകളും ഹരിതപ്രഖ്യാപനം നടത്തിയിരുന്നു.കേളകം വ്യാപാരഭവൻ ഹാളിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് ഷാന്റി അധ്യക്ഷനായി. പഞ്ചായത്ത് അസിസ്റ്റൻ്റ് സിക്രട്ടറി രാജശേഖരൻ റിപ്പോർട് അവതരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെക്കുറ്റ്,പേരാവൂർ ബ്ലോക്ക് സ്ഥിര സമിതി അധ്യക്ഷ മൈഥിലി രമണൽ, ബ്ലോക്ക് അംഗം മേരിക്കുട്ടി, വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂനിറ്റ് പ്രസിഡണ്ട് റജീഷ് ബൂൺ, യുനൈറ്റഡ് മർച്ചൻ്റ്സ് ചേമ്പർ യൂനിറ്റ് പ്രസിഡണ്ട് കൊച്ചിൻ രാജൻ, ഗ്രാമ പഞ്ചായത്ത് സിക്രട്ടറി ബിജു ബേബി തുടങ്ങിയവർ സംസാരിച്ചു.


Share our post
Continue Reading

KELAKAM

ഈ സ്നേഹത്തിന് കാൽ നൂറ്റാണ്ട്

Published

on

Share our post

കേളകം: ഇരുപത്തിയഞ്ചിലധികം വർഷമായി അടക്കാത്തോട് മുഹിയുദ്ദീൻ ജുമാ മസ്ജിദിൽ നോമ്പുകാർക്കായി നോമ്പ് കഞ്ഞിയൊരുക്കി അടക്കാത്തോട് സ്വദേശി മുളംപൊയ്കയിൽ ഷറഫുദ്ദീൻ. തന്റെ പിതാവ് മുളംപൊയ്കയിൽ മുസ്തഫയിൽനിന്ന് പഠിച്ച പാചക വൈഭവമാണ് നാട്ടിലെ നോമ്പുകാർക്ക് അനുഗ്രഹമായത്.ജീരകം, ഉലുവ, വെളുത്തുള്ളി, തേങ്ങ എന്നിവ ചേർത്ത് തയാറാക്കുന്ന കഞ്ഞി പള്ളിയിലെ നോമ്പുതുറക്കാർക്ക് മാത്രമല്ല എത്തുന്ന എല്ലാവർക്കും പാർസലായും നൽകും. ഷറഫുദ്ദീന്റെ നോമ്പുകഞ്ഞി കൂടി രുചിക്കുമ്പോഴാണ് നാട്ടുകാർക്ക് നോമ്പു തുറയുടെ സംതൃപ്തി ലഭിക്കുന്നത്.കഞ്ഞി തയാറാക്കാൻ ഷറഫുദ്ദീനെ സഹായിക്കാനായി ഉച്ചമുതൽ ഭാര്യ പാത്തുമ്മയും കർമനിരതയാവും. കഞ്ഞിയും ചായയും പലഹാരങ്ങളും പഴവർഗങ്ങളും നോമ്പ് തുറക്കാർക്കായി തയാറാക്കാനായി ലഭിച്ച അവസരത്തിന് സർവശക്തനെ സ്തുതിക്കുകയാണിവർ.നോമ്പുകഞ്ഞി തയാറാക്കുന്നതിൽ മാത്രമല്ല, മഹല്ലിലെ സാമൂഹിക പ്രവർത്തനങ്ങളിലും മുന്നണിയിലാണ് ഈ എഴുത്തഞ്ച്കാരൻ. പള്ളിയുടെ പരിസരങ്ങളിലും ഖബർസ്ഥാനിലും കാട് തെളിക്കുന്നത് തന്റെ ഉത്തരവാദിത്വമെന്നോണം സൗജന്യ സേവനമാക്കിയിട്ടുണ്ട് ഷറഫുദ്ദീൻ. അന്നന്നത്തെ ഉപജീവനത്തിന് കൂലിപ്പണിയാണ് മാർഗമെങ്കിലും നന്മയുടെ മാർഗത്തിൽ മാർഗ ദർശികൂടിയാണ് ഈ കറുത്ത തൊപ്പിക്കാരൻ.


Share our post
Continue Reading

KELAKAM

യുണൈറ്റഡ് മർച്ചൻ്റ്സ് ചേംമ്പർ കേളകം യൂണിറ്റ് കമ്മറ്റി കേളകം പഞ്ചായത്തിലേക്ക്‌ പ്രതിഷേധ സമരം നടത്തി

Published

on

Share our post

കേളകം : യു.എം.സി. കേളകം യൂണിറ്റ് കേളകം പഞ്ചായത്തിലേക്ക് മാർച്ചും ധർണയും നടത്തി. ജില്ലാ ട്രഷറർ ജേക്കബ് ചോലമറ്റം ഉദ്ഘാടനം ചെയ്തു. കേളകം യൂണിറ്റ് പ്രസിഡന്റ് കൊച്ചിൻ രാജൻ അധ്യക്ഷനായി. ജില്ലാ വർക്കിംഗ് പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ, ജനറൽ സെക്രട്ടറി സജി ജോസഫ്, ജോ. സെക്രട്ടറി സൈജു ഗുജറാത്തി, എക്സിക്യൂട്ടീവ് അംഗം ജെ. ദേവദാസൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറിക്ക് വ്യാപാരികളുടെ ആവശ്യങ്ങൾ ഉന്നയിച്ചുള്ള നിവേദനവും സമർപ്പിച്ചു.

2024-25 വർഷത്തിൽ നിലവിലുണ്ടായിരുന്ന തൊഴിൽ നികുതിയിൽ രണ്ടര ഇരട്ടി വർദ്ധനവു വരുത്തിയ നടപടിയിലുള്ള പ്രതിഷേധവും വർധിച്ചുവരുന്ന അനധികൃത ഫുട്പാത്ത് വ്യാപാരത്തിനെതിരെയുള്ള വിയോജിപ്പും സർക്കാറിനെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും അറിയിക്കുവാനാണ് സംസ്ഥാന കമ്മറ്റി തീരുമാനപ്രകാരം യൂണിറ്റ് കമ്മറ്റി പ്രതിഷേധ സമരം നടത്തിയത്.


Share our post
Continue Reading

Trending

error: Content is protected !!