Kannur
28 വർഷത്തെ ഇടവേള കഴിഞ്ഞു; പെരുങ്കളിയാട്ടത്തിനൊരുങ്ങി കാപ്പാട്ട് കഴകം

പയ്യന്നൂർ: നീണ്ട ഇരുപത്തിയെട്ട് വർഷത്തിന് ശേഷം പയ്യന്നൂർ കാപ്പാട്ട് കഴകത്തിൽ കാപ്പാട്ടുഭഗവതിയുടെ പന്തൽമംഗലത്തിനുള്ള അരങ്ങൊരുങ്ങി. 25ന് രാവിലെ ഒൻപതരയോടെ പയ്യന്നൂർ പെരുമാളുടെ തിരുസന്നിധിയിൽ നിന്ന്
എത്തിക്കുന്ന ദീപവും തിരിയും പള്ളിയറയിലെ വിളക്കുകളിലും പാചകശാലയിലെ അടുപ്പുകളിലും പകരും.വൈകീട്ട് 3.30ന് ആലില കാപ്പാട്ട് നിന്നും കാപ്പാട്ട് ഭഗവതിയുടെ തോറ്റം ഉടുത്തു കെട്ടി ആരൂഡ സ്ഥാനം വഴങ്ങി ക്ഷേത്രനടയിൽ എത്തും.
തുടർന്ന് കാപ്പാട്ടു ഭഗവതിയുടേയും പോർക്കലി ഭഗവതിയുടെയും തോറ്റം അരങ്ങിലെത്തും. ഏഴു ദിവസങ്ങളിലും 39 തെയ്യക്കോലങ്ങളുടെ വെള്ളാട്ടങ്ങളും തോറ്റങ്ങളും കാൽ ചിലമ്പൊലിയുതിർത്ത് ക്ഷേത്രാങ്കണത്തിൽ നിറഞ്ഞാടും.
ഉത്സവദിനങ്ങളിൽ പത്തു ലക്ഷത്തോളം പേർക്ക് അന്നദാനം നൽകും. ഒരേ സമയം 5000 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കുവാനുള്ള ഭക്ഷണപന്തൽ ഒരുക്കിയിട്ടുണ്ട്. ആയിരത്തിലധികം പുരുഷ, വനിത വളണ്ടിയർമാരുടെ സേവനം ഉറപ്പ് വരുത്തിയതായും വാഹന പാർക്കിംഗിന് 50 ൽ അധികം കേന്ദ്രങ്ങൾ സജ്ജമാക്കിയതായും സംഘാടകർ പറഞ്ഞു. ആരോഗ്യ വകുപ്പ് വേണ്ട പരിശോധനകൾ നടത്തി സുരക്ഷ ഉറപ്പു വരുത്തിയിട്ടുണ്ട്.
25ന് വൈകീട്ട് ഏഴിന് നടക്കുന്ന പൊതുസമ്മേളനം സംഘാടക സമിതി ചെയർമാൻ തച്ചങ്ങാട്ട് ശിവരാമൻ മേസ്‌തിരിയുടെ അദ്ധ്യക്ഷതയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും വൈകീട്ട് സാംസ്കാരിക സമ്മേളനങ്ങളും വിവിധ കലാപരിപാടികളും നടക്കും.
സമാപന ദിവസമായ മാർച്ച് 3 ന് പുലർച്ചെ 12.30 മുതൽ വിവിധ തെയ്യക്കോലങ്ങൾ അരങ്ങിലെത്തും. ഉച്ചക്ക് 12ന് കലശം വരവും മീനമൃതും ക്ഷേത്രസന്നിധിയിലെത്തും. തുടർന്ന് കാപ്പാട്ട് ഭഗവതിയുടെയും പോർക്കലി ഭഗവതിയുടെയും തിരുമുടി ഉയരും. ഉച്ചക്ക് 11.30 മുതൽ രാത്രി വരെ അന്ന പ്രസാദം ഉണ്ടാവും.
വാർത്ത സമ്മേളനത്തിൽ ചെയർമാൻ തച്ചങ്ങാട്ട് ശിവരാമൻ മേസ്ത്രി, വർക്കിംഗ് ചെയർമാൻ ടി.വി.രാമചന്ദ്രപണിക്കർ, ജനറൽ കൺവീനർ ടി.കെ.മുരളിദാസ്, മാട്ടുമ്മൽ രാമചന്ദ്രൻ , അഡ്വ.എം.വി.അമരേശൻ, മണക്കാട്ട് രാമചന്ദ്രർ, ടി.വി.മുരളി, സുരേഷ് ബാബു മണക്കാട്ട്, ടി.കെ.ബാലചന്ദ്രൻ, നാരായണൻ മണിയാണി, എം.മനീഷ്, പുതിയടത്ത് ബാലകൃഷ്ണൻ, വി.രാമചന്ദ്രൻ ,കെ.ബാലകൃഷ്ണൻ, ഇരിയലത്ത് രാജൻ തുടങ്ങിയവർ സംബന്ധിച്ചു.
Kannur
ചുരത്തിൽ നിയന്ത്രണം വിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു; ഒഴിവായത് വൻദുരന്തം

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ടയർപൊട്ടി നിയന്ത്രണംവിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു, ഒഴിവായത് വൻ ദുരന്തം. താമരശ്ശേരി ചുരം ഒൻപതാം വളവിലാണ് സംഭവം. ടയർ പൊട്ടി നിയന്ത്രണം വിട്ട ലോറി റോഡിൽനിന്ന് തെന്നിമാറി സുരക്ഷാ വേലി തകർത്തു. കൊക്കയിൽ ചാടാതെ തലനാരിഴക്കാണ് വൻ അപകടത്തിൽനിന്ന് ലോറി രക്ഷപ്പെട്ടത്. ലോറിയുടെ മുൻഭാഗത്തെ ഒരു വശത്തെ ടയർ പുറത്തുചാടിയ നിലയിലാണ്. വയനാട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
Kannur
കണ്ണൂർ-ദമാം ഇൻഡിഗോ സർവീസ് 15 മുതൽ

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ദമാമിലേക്ക് ഇൻഡിഗോയുടെ സർവീസ് 15 -ന് തുടങ്ങും.
ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽനിന്ന് രാത്രി 12.25-ന് പുറപ്പെട്ട് 2.40-ന് ദമാമിലെത്തും. തിരികെ 3.40-ന് പുറപ്പെട്ട് രാവിലെ 10.30-ന് കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് സർവീസ്. 12,800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.
Kannur
നിക്ഷേപത്തട്ടിപ്പ്; രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി

കണ്ണൂർ : മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ വിവിധ പേരുകളിൽ അനധികൃത ധനകാര്യസ്ഥാപനങ്ങൾ തുടങ്ങി നിക്ഷേപത്തട്ടിപ്പ് നടത്തിയ രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്കും ഇഡിക്കും സെൻട്രൽ രജിസ്ട്രാർ ഫോർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കും പരാതി നൽകാൻ തീരുമാനിച്ചതായി കർമസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
നിക്ഷേപകർക്ക് പണം കിട്ടാൻ നടപടി സ്വീകരിക്കണമെന്നും സാമ്പത്തികതട്ടിപ്പ് കേസുകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തെ കേസ് അന്വേഷിക്കാൻ നിയമിക്കണമെന്നും ആവശ്യപ്പെട്ട് മേയ് 26-ന് ജില്ലാ പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. അദ്ദേഹം അനുകൂല നിലപാടാണ് സ്വീകരിച്ചത്.
മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡ്, റോയൽ ട്രാവൻകൂർ നിധി ലിമിറ്റഡ്, കനറാ ഫിഷ് ഫാർമേഴ്‌സ്, പ്രൊഡ്യൂസേഴ്‌സ് കമ്പനി എന്നീ പല പേരുകളിൽ സ്ഥാപനങ്ങൾ തുടങ്ങിയാണ് തട്ടിപ്പ് നടത്തിത്. തൊഴിലില്ലാത്ത യുവതീയുവാക്കളെ പരസ്യത്തിലൂടെ ജോലിക്ക് തിരഞ്ഞെടുത്ത് അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പണമാണ് നിക്ഷേപമെന്നപേരിൽ മുഖ്യമായും തട്ടിയെടുത്തത്. കൂടാതെ വിമുക്തഭടന്മാരെയും ജോലി വാഗ്ദാനം ചെയ്തത് കബളിപ്പിച്ചിട്ടുണ്ട്.
വിരമിക്കുമ്പോൾ കിട്ടുന്ന സംഖ്യ മുഴുവനും നിക്ഷേപമായി വാങ്ങി അവരെ ബ്രാഞ്ച് മാനേജർമാരായി നിയമിക്കുകയും ഒടുവിൽ കാലാവധി കഴിയുമ്പോൾ തുക തിരിച്ചുനൽകാതിരിക്കുകയുമാണ് ചെയ്തത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്