THALASSERRY
മലബാറിൽ പദവി ആദ്യത്തേത് : മാഹി പള്ളി ബസലിക്ക പ്രഖ്യാപനം 24ന്

മാഹി: മലബാറിലെ പ്രഥമ ബസലിക്കയായി മാഹി സെന്റ് തെരേസാസ് പള്ളിയെ ഉയർത്തിയുള്ള പ്രഖ്യാപനവും സമർപ്പണവും 24ന് വൈകിട്ട് മൂന്നിന് നടക്കും. കഴിഞ്ഞ ഡിസംബറിലാണ് ഇതുസംബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പ മാഹി പള്ളിയെ ബസലിക്കയായി ഉയർത്താനുള്ള പ്രഖ്യാപനം നടത്തിയത്. മാഹിപള്ളിയെ ബസലിക്കയായി ഉയർത്തണമെന്ന കോഴിക്കോട് രൂപതയുടെ അപേക്ഷയിൽ ഇന്ത്യയിലെ എല്ലാ കത്തോലിക്ക മെത്രാന്മാരും ഐക്യകണ്ഠേന ശുപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു മാർപ്പാപ്പയുടെ ബസലിക്ക പ്രഖ്യാപനം.
ബസലിക്കയുടെ മൂന്ന് അടയാളങ്ങളായ കുട, മണികൾ, പേപ്പൽ കുരിശിന്റെ താക്കോലുകൾ എന്നിവ മാഹി പള്ളിയിൽ പ്രതിഷ്ഠിക്കും. 24ന് വൈകിട്ട് നടക്കുന്ന സാഘോഷ പൊന്തിഫിക്കൽ ദിവ്യബലിക്ക് ഡോ.ജോസഫ് കളത്തിപറമ്പിൽ മുഖ്യ കാർമ്മികത്വം വഹിക്കും. തുടർന്ന് മാഹി ബസലിക്കയുടെ പ്രഖ്യാപനവും സമർപ്പണവും കോഴിക്കോട് രൂപതാ മെത്രാൻ ഡോ. വർഗ്ഗീസ് ചക്കാലക്കൽ നിർവഹിക്കും.
തലശ്ശേരി അതിരൂപതാ മെത്രോപ്പോലീത്ത ഡോ: ജോസഫ് പാംപ്ലാനി വചനപ്രഘോഷണം നടത്തും. വൈകിട്ട് അഞ്ചിന് നടക്കുന്ന പൊതുസമ്മേളനം പുതുച്ചേരി മുഖ്യമന്ത്രി എൻ.രംഗസ്വാമി ഉദ്ഘാടനം ചെയ്യും. കേരള സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ, പുതുച്ചേരി സ്പീക്കർ ഏമ്പലം ആർ.സെൽവം എന്നിവർ മുഖ്യഭാഷണം നടത്തും.
ബസലിക്കയായി ഉയർത്തപ്പെട്ടതിന്റെ ഭാഗമായി മാഹി ബസലിക്കയെ ദൈവകരങ്ങളിൽ സമർപ്പിച്ചുകൊണ്ടുള്ള കൃതജ്ഞത ബലി 25ന് വൈകിട്ട് നാലിന് കണ്ണൂർ രൂപത മെത്രാൻ ഡോ.അലക്സ് വടക്കുന്തലയുടെ കാർമ്മികത്വത്തിൽ നടക്കും.
വൈകിട്ട് 6ന് വിവിധ കലാപരിപാടികൾ. വാർത്താസമ്മേളനത്തിൽ ഇടവക വികാരി ഡോ: വിൻസന്റ് പുളിക്കൽ, അസി: വികാരി ഫാദർ ഡിലുറാഫേൽ, രാജേഷ് അഗസ്റ്റിൻ, ജോസ് പുളിക്കൽ സംബന്ധിച്ചു.
ബസലിക്ക പദവി
റോമൻ സഭയുമായും മാർപ്പാപ്പയുമായുള്ള പ്രത്യേക ബന്ധത്തെ സൂചിപ്പിക്കുന്ന ഇടവും സജീവവും അജപാലനവും ആയ ആരാധനക്രമത്തിന്റെ കേന്ദ്രം. ആരാധനാക്രമം, കൂദാശകൾ, വലിപ്പം, പ്രശസ്തി, സൗന്ദര്യം, ദൗത്യം, ചരിത്രം, പ്രാചീനത, അന്തസ്സ്, ചരിത്രപരമായ മൂല്യം, വാസ്തുവിദ്യ, കലാപരമായ മൂല്യം, ആരാധനാ കേന്ദ്രങ്ങൾ എന്നിവ പരിഗണിച്ചാണ് മാർപാപ്പ ബസലിക്ക പ്രഖ്യാപനം നടത്തുന്നത്.
നൂറ്റാണ്ടുകളുടെ ചരിത്രം
മാഹിയിൽ 1736ൽ സ്ഥാപിക്കപ്പെട്ട ആരാധനാലയം. ഇറ്റാലിയനായ ഫാ.ഡൊമിനിക് ഓഫ് സെന്റ് ജോൺ വടകരയ്ക്കടുത്ത് കടത്തനാട് രാജാവിന്റെ അനുമതിയോടെ 1723ൽ മാഹി മിഷൻ ആരംഭിച്ചു. 1736ൽ ഫ്രഞ്ച്- ബ്രിട്ടീഷ് യുദ്ധത്തിൽ ദേവാലയത്തിനു കേടുപാടു സംഭവിച്ചതിനെ തുടർന്ന് 1788ൽ പുതുക്കിപ്പണിതു. 1956ൽ ദേവാലയം പുതുക്കിപ്പണിതു.
മലയാളമണ്ണിലെ ബസലിക്കകൾ
1എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക (നസ്രാണി പള്ളി)
2.ഫോർട്ട് കൊച്ചി സാന്താ ക്രൂസ് കത്തീഡ്രൽ ബസിലിക്ക
3വല്ലാർപാടം പള്ളി,
4.മഞ്ഞുമാത ബസിലിക്ക,
5തിരുവനന്തപുരം പാളയം സെയിന്റ് മേരി, ക്യൂൻ ഓഫ് പീസ് ബസിലിക്ക,
6.സെന്റ് ജോർജ് ബസിലിക്ക അങ്കമാലി,
7ചമ്പക്കുളം വലിയ പള്ളി,
8അർത്തുങ്കൽ പള്ളി,
9പുത്തൻപള്ളി (മൈനർ ബസലിക്ക)
THALASSERRY
കൊടുവള്ളിയിൽ റെയിൽവേ മേൽപ്പാലം

തലശേരി: വർഷങ്ങളുടെ കാത്തിരിപ്പിനും അനിശ്ചിതത്വത്തിനുമൊടുവിൽ കൊടുവള്ളി റെയിൽവേ മേൽപാലം പൂർത്തിയാകുന്നതിന്റെ ആഹ്ലാദത്തിലാണ് വടക്കൻ കേരളം. സ്റ്റീൽ സ്ട്രെക്ച്ചറിൽ നിർമിക്കുന്ന റെയിൽവേ മേൽപാലം നിർമാണം അവസാനഘട്ടത്തിലാണ്. അനുബന്ധറോഡ് നിർമാണം പൂർത്തിയായതോടെ കൈവരിനിർമാണം, പെയിന്റിങ്, റോഡ് മാർക്കിങ് തുടങ്ങിയ മിനുക്ക് ജോലികൾ മാത്രമാണിനി ബാക്കി. ഈ മാസം മേൽപാലം ഉദ്ഘാടന സജ്ജമാകും. കൊടുവള്ളിയിൽ 230ാം നമ്പർ ലെവൽക്രോസിന് പകരമാണ് പാലം. ദേശീയപാതയിലടക്കം കുരുക്ക് തീർത്ത കൊടുവള്ളി റെയിൽവേ ലെവൽ ക്രോസിലെ അനന്തമായ കാത്തിരിപ്പാണ് ഇതോടെ അവസാനിക്കുന്നത്. കൊടുവള്ളിയിൽനിന്ന് 314 മീറ്റർ നീളത്തിൽ 10.05 മീറ്റർ വീതിയിൽ രണ്ടുവരിപാതയോടെയാണ് മേൽപ്പാലം. 36.37കോടി രൂപ ചെലവിലാണ് നിർമാണം. 16.25 കോടി രൂപ സ്ഥലമെടുപ്പിന് മാത്രമായി. 27 ഭൂവുടമകളിൽനിന്ന് 123.6 സെന്റ് സ്ഥലമാണ് ഏറ്റെടുത്തത്. കിഫ്ബി ധനസഹായത്തോടെ സംസ്ഥാനത്ത് നിർമിക്കുന്ന പത്ത് മേൽപാലങ്ങളിലൊന്നാണിത്. റെയിൽവേയും സംസ്ഥാനവും സംയുക്തമായാണ് നിർമാണം. മൊത്തം നിർമാണ ചെലവിന്റെ 26.31 കോടി രൂപ സംസ്ഥാനവും 10.06 കോടിരൂപ റെയിൽവേയുമാണ് വഹിച്ചത്. ലെവൽക്രോസ് ഇല്ലാത്ത കേരളം പദ്ധതിയിലാണ് കൊടുവള്ളി മേൽപാലത്തിന്റെയും നിർമാണം. സ്റ്റീൽ കോൺക്രീറ്റ് കോമ്പോസിറ്റ് സ്ട്രെക്ചർ പാലം 2021 ജനുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പാലം നിർമാണോദ്ഘാടനം നിർവഹിച്ചത്. കൊടുവള്ളിയിൽ പഴയബാങ്ക് കെട്ടിടത്തിന്റെ സമീപത്തുനിന്ന് ഇല്ലിക്കുന്നിൽ റെയിൽവേ സിഗ്നൽ ഗേറ്റിനടുത്തുവരെയാണ് മേൽപ്പാലം. സ്റ്റീൽ കോൺക്രീറ്റ് കോമ്പോസിറ്റ് സ്ട്രെക്ചറിലാണ് നിർമാണം. പാലത്തിന്റെ പൈലും പൈൽകാപ്പും കോൺക്രീറ്റും പിയറും പിയർക്യാപ്പും ഗർഡറും സ്റ്റീലും സ്ലാബ് കോൺക്രീറ്റുമാണ്. ഗതാഗതക്കുരുക്കിനോട് വിടപറയാം. ദേശീയപാതയിൽ കൊടുവള്ളിയിൽ വർഷങ്ങളായി തുടരുന്ന ഗതാഗതക്കുരുക്കും യാത്രാക്ലേശവുമാണ് മേൽപാലംവരുന്നതോടെ പരിഹരിക്കപ്പെടുക. തലശേരി–-അഞ്ചരക്കണ്ടി റോഡിലെ കൊടുവള്ളി റെയിൽവേ ലെവൽക്രോസ് അടക്കുമ്പോൾ ദേശീയപാതയിൽ ഗതാഗതസ്തംഭനമായിരുന്നു. സ്ഥലമേറ്റെടുക്കലിന് തുടക്കംമുതൽ പലവിധ തടസ്സങ്ങളായിരുന്നു. സ്ഥലമെടുപ്പ് ചോദ്യംചെയ്ത് കോടതിയിലും ഹർജിയെത്തി. എൽഡിഎഫ് അധികാരത്തിൽ വന്നശേഷമാണ് സ്ഥലമെടുപ്പ് വേഗത്തിലായത്. ആകർഷകമായ പാക്കേജോടെ മെച്ചപ്പെട്ട നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുത്തു. ഇല്ലിക്കുന്നിലെ കുത്തനെയുള്ള കയറ്റത്തിൽ ചരക്കുവാഹനങ്ങൾ നിയന്ത്രണംവിട്ട് റെയിൽവേ ഗേറ്റ് തകർന്ന് ട്രെയിൻ ഗതാഗതമടക്കം തടസ്സപ്പെട്ടിരുന്നു. പാലംവരുന്നതോടെ ചരക്കുവാഹനങ്ങൾക്കുംഎളുപ്പം ഇല്ലിക്കുന്ന് കടന്നുപോവാം.
THALASSERRY
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ പോലീസുകാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

തലശ്ശേരി: ഹൃദയാഘാതത്തെ തുടർന്ന് പോലീസുകാരൻ മരിച്ചു. ചോമ്പാല പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ സന്തോഷ് (41) ആണ് മരണപ്പെട്ടത്. ചോമ്പാല പോലീസ് സ്റ്റേഷനിൽ നിന്നും ഡ്യൂട്ടി കഴിഞ്ഞ് ഇന്ന് രാവിലെ തലശ്ശേരി പുന്നോലിലെ വീട്ടിലെത്തിയ ശേഷം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് തലശ്ശേരി സഹകരണ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
THALASSERRY
തലശേരി-മാഹി ബൈപ്പാസ് സർവീസ് റോഡ് അടച്ചു

തലശേരി: തലശേരി-മാഹി ബൈപ്പാസ് സർവീസ് റോഡിൽ ബാലത്തിൽ അണ്ടർ പാസിന് സമീപം അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 11 മുതൽ 45 ദിവസം കൊളശേരിയിൽ നിന്ന് ബാലത്തിൽ വരെയുള്ള വാഹന ഗതാഗതം നിരോധിച്ചു. കോഴിക്കോട് ഭാഗത്ത് നിന്ന് കണ്ണൂരിലേക്ക് പോകുന്ന വാഹനങ്ങൾ കൊളശേരി വഴി ഇല്ലിക്കുന്ന് ബാലത്തിൽ ഭാഗത്തേക്ക് പോകണം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്