KELAKAM
ചീങ്കണ്ണിപ്പുഴയുടെ ഉടമസ്ഥതയെച്ചൊല്ലി വനംവകുപ്പും കേളകം പഞ്ചായത്തും തമ്മിൽ തർക്കം

കേളകം: ചീങ്കണ്ണിപ്പുഴയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലി ആറളം വന്യജീവിസങ്കേതവും കേളകം ഗ്രാമപഞ്ചായത്തും തമ്മിൽ തർക്കം.
വനത്തിൽക്കൂടി ഒഴുകുന്നതിനാൽ പുഴ വന്യജീവിസങ്കേതത്തിന് അവകാശപ്പെട്ടതാണെന്ന് പഴയ ബ്രിട്ടീഷ് രേഖകൾ ഉദ്ധരിച്ച് വനംവകുപ്പധികൃതരും പുഴ ഒഴുകുന്ന പ്രദേശം തദ്ദേശസ്ഥാപനത്തിന് അവകാശപ്പെട്ടതാണെന്ന് കേരള പഞ്ചായത്തീരാജ് ചട്ടങ്ങൾ ഉദ്ധരിച്ച് പഞ്ചായത്ത് അധികൃതരും വാദിക്കുന്നു. 1905-ൽ ബ്രിട്ടീഷുകാർ ഇറക്കിയ വിജ്ഞാപനപ്രകാരം പുഴകൾ വനത്തിന്റെ ഭാഗമാണ്. പഴയ കൂർഗ്, കോട്ടയം താലൂക്കുകളുടെ പരിധികളിലൂടെയാണ് ചീങ്കണ്ണിപ്പുഴ ഒഴുകുന്നത്. വന്യജീവിസങ്കേതത്തോട് ചേർന്ന് ആറളം, കേളകം പഞ്ചായത്തുകളാണുള്ളത്. ആറളം പഞ്ചായത്ത് അവകാശത്തെക്കുറിച്ച് തർക്കം ഉന്നയിച്ചിട്ടില്ല.
നേരത്തേയുള്ള തർക്കം രൂക്ഷമായത് ബഫർസോൺ പ്രഖ്യാപനത്തെത്തുടർന്നാണ്. പുഴ ഉൾപ്പെടെ 50 മീറ്റർ ബഫർസോണായി ആറളം വൈൽഡ് ലൈഫ് വാർഡൻ പ്രഖ്യാപിച്ചത് കേളകം പഞ്ചായത്ത് ചോദ്യംചെയ്തു. അത് കെട്ടടങ്ങിയപ്പോൾ, ഡിജിറ്റൽ സർവേയെച്ചൊല്ലി വീണ്ടും തർക്കം വന്നു. പുഴയോരം സർവേ ചെയ്യാൻ കഴിഞ്ഞദിവസം വനംവകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം എത്തിയ സംഘത്തെ നാട്ടുകാരും പഞ്ചായത്ത് അധികൃതരും തടഞ്ഞു. തർക്കം കളക്ടറുടെ മുന്നിലെത്തുകയും സർവേ പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുകയും ചെയ്തു.
പ്രശ്നം പരിഹരിക്കുന്നതിന് 23-ന് സബ് കളക്ടറുടെ സാന്നിധ്യത്തിൽ ചർച്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്. 55 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ആറളം വന്യജീവിസങ്കേതം 1984-ലാണ് തുടങ്ങിയത്.കേളകം പഞ്ചായത്തിന്റെ വടക്കെ അതിർത്തിയാണ് ചീങ്കണ്ണിപ്പുഴ. വന്യജീവിസങ്കേതത്തിന്റെ തെക്കെ അതിരും വളയംചാൽമുതൽ രാമച്ചിവരെ 13 കിലോമീറ്റർ ദൂരവും പഞ്ചായത്തിന്റെ അതിർത്തി പങ്കിടുന്നു.
പഞ്ചായത്തിന്റെ വാദം
1994-ലെ കേരള പഞ്ചാത്തീരാജ് ചട്ടത്തിലെ സെക്ഷൻ 218 പ്രകാരം പുഴകളും തോടുകളും ഉൾപ്പെടെയുള്ള ജലസ്രോതസ്സുകൾ തദ്ദേശസ്ഥാപനങ്ങളുടെ അധീനതയിലാണെന്ന് കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് വ്യക്തമാക്കി. 2023-ലെ ജലസേചന-ജലസംരക്ഷണനിയമവും ഇക്കാര്യം അടിവരയിടുന്നു. ബ്രിട്ടീഷുകാലത്തെ രേഖകൾ ഉദ്ധരിച്ച് പുഴയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കാൻ ശ്രമിക്കുന്നത് പരിഹാസ്യമാണ്-അദ്ദേഹം പറഞ്ഞു.
പ്രശ്നം രമ്യമായി പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്ന് ആറളം വന്യജീവിസങ്കേതം വൈൽഡ് ലൈഫ് വാർഡൻ ജി. പ്രദീപ് പറഞ്ഞു. വിഷയം കളക്ടറുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്തിരുന്നതായും അദ്ദേഹം അറിയിച്ചു.
KELAKAM
കശുമാവ് തോട്ടം; വിളവെടുക്കുന്നത് മുള്ളൻപന്നികൾ


കേളകം: കർഷകരെ ദുരിതത്തിലാഴ്ത്തി കശുമാവ് തോട്ടങ്ങളിൽ മുള്ളൻപന്നികളും വ്യാപകമായി വിളവെടുക്കുന്നു. കൃഷിയിടങ്ങളിൽ വിളകൾ നശിപ്പിച്ച് മുള്ളൻ പന്നികൾ പെരുകുന്നതായി കർഷകർ പരിതപിക്കുകയാണ്. കൃഷിയിടങ്ങളിൽ മുള്ളൻപന്നിയുടെ ശല്യം രൂക്ഷമായതോടെ കശുവണ്ടി കർഷകർ വലിയ ദുരിതത്തിലാണ്.കശുവണ്ടി ശേഖരിക്കാൻ എത്തുമ്പോഴെക്കും കശുവണ്ടി പകുതി ഭാഗം മുള്ളൻ പന്നി ഭക്ഷിച്ചിരിക്കും. ഇത്തരത്തിൽ ആഴ്ചയിൽ കിലോ കണക്കിന് കശുവണ്ടിയാണ് മുള്ളൻപന്നി ഭക്ഷിച്ച് നശിപ്പിക്കുന്നത്. ഇതോടെ വില കുറവിൽ ഏറ്റ പ്രഹരം കൂടാതെ മുള്ളൻപന്നിയുടെ നിരന്തര ശല്യം കൂടിയാകgമ്പോൾ കർഷകർ ദുരിതത്തിലാവുകയാണ്.രാത്രികാലങ്ങളിൽ വീഴുന്ന കശുവണ്ടി മുഴുവൻ മുള്ളൻ പന്നികൾ കാർന്ന് തിന്നുന്നതിനാൽ കർഷകർക്ക് കനത്ത നഷ്ടമാണ്. വനാതിർത്തികളോട് ചേർന്ന പ്രദേശങ്ങളിലാണ് മുള്ളൻപന്നികളുടെ വിഹാരം. ശാന്തിഗിരി, കരിയങ്കാപ്പ്, മേമല, ആറളം ഫാം എന്നിവിടങ്ങളിലെ കശുവണ്ടി ഇപ്പോൾ കൂടുതൽ വിളവെടുക്കുന്നത് മുള്ളൻ പന്നിയാണെന്ന് കർഷകർ.
KELAKAM
വിപിൻ ജോസഫ് കെ.സി.വൈ.എം സംസ്ഥാന സെക്രട്ടറി


കേളകം : തലശ്ശേരി അതിരൂപതയിൽ നിന്നും കെ.സി.വൈ.എം സംസ്ഥാന സെക്രട്ടറിയായി വിപിൻ ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന വാർഷിക സെനറ്റ് സമ്മേളന യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. സമ്മേളനത്തിൽ 32 രൂപതകളിൽ നിന്നായി 256 രൂപത നേതാക്കൾ പങ്കെടുത്തു. കേളകം സ്വദേശിയായ വിപിൻ ജോസഫ് കെ.സി.വൈ.എം തലശ്ശേരി അതിരൂപത പ്രസിഡന്റ് , സംസ്ഥാന സിൻഡിക്കേറ്റ് അംഗം, കെ.സി.ബി.സി ജാഗ്രത സമിതി അംഗം, അതിരൂപത രാഷ്ട്രീയകാര്യ സമിതി അംഗം, കേന്ദ്രസർക്കാർ നെഹ്റു യുവകേന്ദ്ര പേരാവൂർ ബ്ലോക്ക് കോർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2022-ൽ തലശ്ശേരി അതിരൂപതയിലെ മികച്ച യുവജന പ്രവർത്തകനുള്ള അവാർഡ് ജേതാവാണ്. കേളകത്തെ മാറുകാട്ടുകുന്നേൽ ജോസഫിന്റെയും വത്സമ്മയുടെയും മകനായ വിപിൻ പേരാവൂർ സെയ്ൻ്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ ജീവനക്കാരനാണ്.
KELAKAM
ഇല്ലായ്മകൾ മാത്രം കൂട്ടിനുള്ള രാമച്ചി ആദിവാസി നഗറിലേക്കുള്ള പാതതെളിച്ച് ജനകീയ കൂട്ടായ്മയുടെ കരുത്ത്


കേളകം : കേളകം ഗ്രാമപഞ്ചായത്തിൽ കരിയംകാപ്പ് രാമച്ചി നഗറിലേക്കുള്ള റോഡ് നാട്ടുകാരുടെ സഹായത്തോടെ ഗതാഗത യോഗ്യമാക്കി. നിരവധിതവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും തകർന്നടിഞ്ഞ പാത തെളിച്ച് ഗതാഗതയോഗ്യമാക്കാതെ വർഷങ്ങളായി ദുരിതയാത്ര നടത്തുകയായിരുന്നു പ്രദേശവാസികൾ.ശാന്തിഗിരിവാർഡ് മെമ്പർ സജീവൻ പാലുമ്മി, അശോകൻ വക്കീൽ, മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസ് ജീവനക്കാർ, പ്രവീൺ താഴത്തെ മുറി, വിനീഷ് വേലേരി, രാമച്ചി ആദിവാസി നഗർ നിവാസികൾ, പി.എ സലാം അടക്കാത്തോട് തുടങ്ങി നാട്ടുകാർ കൈകോർത്തതോടെ പാത ഗതാഗത യോഗ്യമായി.മാവോവാദികൾ അടിക്കടി വന്നു പോയി കൊണ്ടിരുന്ന സങ്കേതം കൂടി ആയിരുന്നു രാമച്ചി. ഇപ്പോൾ രാമച്ചി സംങ്കേതത്തിൽ വാഹനം ശാന്തിഗിരി ചുറ്റി ആണ് എത്തിചേരുന്നത്. കരിയം കാപ്പ്പാത ഗതാഗത യോഗ്യമാക്കിയാൽ നാല് കിലോമീറ്റർ യാത്ര ചെയ്തൽ രാമച്ചി സംങ്കേതത്തിൽ എത്തച്ചേരും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്