Kannur
കണ്ണൂരിൽ എത്തുന്നത് മണിക്കൂറുകൾ വൈകി ചിട്ട തെറ്റി ‘എക്സിക്യൂട്ടീവ് “

കണ്ണൂർ: ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ് പ്രസ് ഒന്നും രണ്ടും മണിക്കൂർ വൈകുന്നത് പതിവാക്കി. ട്രെയിനിൽ എത്തുന്നവർ വൈകൽകാരണം വീടുകളിലെത്താൻ കഴിയാതെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നട്ടം തിരിയുന്നത് പതിവുകാഴ്ചയാണിന്ന്. ജോലിക്കാരും വിദ്യാർത്ഥികളും വ്യാപാരികളും അടക്കം നിരവധി പേരാണ് മടക്കയാത്രക്ക് എക്സിക്യൂട്ടീവിനെ ആശ്രയിക്കുന്നത്.
വൈകിട്ട് 6.15ന് കോയമ്പത്തൂർ -കണ്ണൂർ എക്സ്പ്രസ് പോയാൽ വടക്കോട്ടേക്കുള്ള യാത്രക്ക് എക്സിക്യൂട്ടീവ് മാത്രമാണ് ആശ്രയം. രാത്രി 12.50ന് കണ്ണൂരിലെത്തുന്ന ജനശതാബ്ദിയിലാകട്ടെ ജനറൽ ടിക്കറ്റുമില്ല. വൈകിയെത്തുന്ന ട്രെയിനിൽ നിന്ന് ചാടിയിറങ്ങി സ്റ്റേഷന് പുറത്തെത്തുമ്പോഴേക്കും പതിവ് കണക്ഷൻ ബസുകൾ പോയിട്ടുണ്ടാകും.ഭാരിച്ച ഓട്ടോചാർജ് നൽകി വീട്ടിലെത്താൻ കഴിയാത്തവരായിരിക്കും ഭൂരിഭാഗവും.വൈകൽ പതിവായി ജോലി നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് പലരും.
വന്ദേഭാരത് വന്നു,യാത്ര മുടങ്ങി
തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് എക്സ്പ്രസ് (20632) സർവീസ് തുടങ്ങിയതോടെയാണ് ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസിന് പിടിവീഴാൻ തുടങ്ങിയത്. രാത്രി 9.25നാണ് വന്ദേഭാരത് കോഴിക്കോട് എത്തുന്നത്. വന്ദേഭാരതിനായി എക്സിക്യൂട്ടീവ് വിവിധ സ്റ്റേഷനുകളിൽ പിടിച്ചിടും. വന്ദേഭാരത് രാത്രി 10.24ന് കണ്ണൂരിലെത്തി മണിക്കൂർ കഴിഞ്ഞാലും എക്സിക്യൂട്ടീവിന് മോചനം ലഭിക്കില്ല. തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഓടുന്ന പ്രത്യേക വണ്ടികൾക്ക് വേണ്ടിയും എക്സിക്യൂട്ടിവ് എക്സ്പ്രസിനെ പിടിച്ചിടും. എന്നാൽ വന്ദേഭാരതിനായി ട്രയിനുകൾ അന്യായമായി പിടിച്ചിടുന്നില്ലെന്നാണ് റെയിൽവേയുടെ വാദം.
രാത്രി യാത്രയില്ല
രാത്രി 7.35ന് 16346 തിരുവനന്തപുരം -ലോകമാന്യതിലക് നേത്രാവതി പോയി കഴിഞ്ഞാൽ കണ്ണൂരിന് വടക്കോട്ട് പിറ്റേന്ന് പുലർച്ചെ മാത്രമാണ് ട്രെയിനുള്ളത്. പുലർച്ചെ 2.40ന് എത്തേണ്ടുന്ന ചെന്നൈയിൽ നിന്നുള്ള വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് നാലുമണിയോടടുത്താണ് ഇപ്പോൾ എത്തുന്നത്. എക്സിക്യൂട്ടീവ്, ജനശതാബ്ദി ട്രെയിനുകളിൽ എത്തുന്ന വടക്കോട്ടുള്ള യാത്രക്കാരെ പരിഗണിച്ച് ആലക്കോട് ,കാസർകോട് എന്നിവിടങ്ങളിലേക്ക് ഓരോ കെ.എസ്.ആർ.ടി.സി ബസുകൾ കണക്ഷൻ ആയി സർവീസ് നടത്തിവരുന്നുണ്ട്. എക്സിക്യൂട്ടീവ് മണിക്കൂറുകൾ വൈകുമ്പോൾ ഈ ബസുകൾ കാത്തുകെട്ടിക്കിടക്കേണ്ട സാഹചര്യമാണുള്ളത്. ട്രെയിനിൽ എത്തുന്നവരെ കാത്തുനിൽക്കാതെ ബസുകൾ കൃത്യസമയത്ത് പുറപ്പെട്ടാൽ യാത്രക്കാർ സ്റ്റേഷനിൽ ഇരുന്ന് നേരം പുലർത്തണം.
സമയം തെറ്റി കെ.എസ്.ആർ.ടി.സിയും
രാത്രി പതിനൊന്നര കഴിഞ്ഞാൽ കണ്ണൂരിന് വടക്കോട്ടേക്ക് രാത്രികാലങ്ങളിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി,സ്വിഫ്റ്റ് ബസുകളും കൃത്യത പുലർത്തുന്നില്ല. രണ്ടും മൂന്നും മണിക്കൂറുകൾ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ കുത്തിയിരിക്കേണ്ടുന്ന ഗതികേടിലാണ് യാത്രക്കാർ. തൃശൂരിൽ നിന്ന് ഓപ്പറേറ്റ് ചെയ്ത് രാത്രി 1.15ന് എത്തേണ്ടുന്ന ബസ് മിക്കവാറും രണ്ടരയ്ക്ക് ശേഷമാണ് കണ്ണൂരിലെത്തുന്നത്. കോട്ടയത്ത് നിന്ന് പുറപ്പെട്ട് 2മണിയോടെ എത്തേണ്ടുന്ന സ്വിഫ്റ്റ് ബസ് മൂന്നുമണിയോടെ മാത്രമെ എത്തുന്നുള്ളു.
നേരത്തെ 10:44 ന് ആണ് എക്സിക്യൂട്ടീവ് കണ്ണൂരിലെത്തുന്നത്.രണ്ടും മൂന്നും മണിക്കൂർ വൈകി ഓടുന്നത് വളരെ ഗുരുതരമായ പ്രശ്നാണ് .റീഷെഡ്യൂൾ ചെയ്ത് സമയം പുനക്രമീകരിക്കണം .കണ്ണൂരിൽ നിന്നും ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് കൂടുതൽ കണക്ഷൻ ബസ്സുകൾ വേണം.അല്ലെങ്കിൽ ട്രെയിൻ കാസർകോടേക്കോ മംഗലാപുരത്തേക്കോ നീട്ടാനുള്ള നടപടി റെയിൽവേ അടിയന്തരമായി സ്വീകരിക്കണം.
അഡ്വ.റഷീദ് കവ്വായി,ചെന്നൈ സോണൽ റെയിൽവേ കൺസൾട്ടേറ്റീവ് കമ്മറ്റി അംഗം
Kannur
ചുരത്തിൽ നിയന്ത്രണം വിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു; ഒഴിവായത് വൻദുരന്തം

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ടയർപൊട്ടി നിയന്ത്രണംവിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു, ഒഴിവായത് വൻ ദുരന്തം. താമരശ്ശേരി ചുരം ഒൻപതാം വളവിലാണ് സംഭവം. ടയർ പൊട്ടി നിയന്ത്രണം വിട്ട ലോറി റോഡിൽനിന്ന് തെന്നിമാറി സുരക്ഷാ വേലി തകർത്തു. കൊക്കയിൽ ചാടാതെ തലനാരിഴക്കാണ് വൻ അപകടത്തിൽനിന്ന് ലോറി രക്ഷപ്പെട്ടത്. ലോറിയുടെ മുൻഭാഗത്തെ ഒരു വശത്തെ ടയർ പുറത്തുചാടിയ നിലയിലാണ്. വയനാട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
Kannur
കണ്ണൂർ-ദമാം ഇൻഡിഗോ സർവീസ് 15 മുതൽ

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ദമാമിലേക്ക് ഇൻഡിഗോയുടെ സർവീസ് 15 -ന് തുടങ്ങും.
ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽനിന്ന് രാത്രി 12.25-ന് പുറപ്പെട്ട് 2.40-ന് ദമാമിലെത്തും. തിരികെ 3.40-ന് പുറപ്പെട്ട് രാവിലെ 10.30-ന് കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് സർവീസ്. 12,800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.
Kannur
നിക്ഷേപത്തട്ടിപ്പ്; രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി

കണ്ണൂർ : മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ വിവിധ പേരുകളിൽ അനധികൃത ധനകാര്യസ്ഥാപനങ്ങൾ തുടങ്ങി നിക്ഷേപത്തട്ടിപ്പ് നടത്തിയ രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്കും ഇഡിക്കും സെൻട്രൽ രജിസ്ട്രാർ ഫോർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കും പരാതി നൽകാൻ തീരുമാനിച്ചതായി കർമസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
നിക്ഷേപകർക്ക് പണം കിട്ടാൻ നടപടി സ്വീകരിക്കണമെന്നും സാമ്പത്തികതട്ടിപ്പ് കേസുകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തെ കേസ് അന്വേഷിക്കാൻ നിയമിക്കണമെന്നും ആവശ്യപ്പെട്ട് മേയ് 26-ന് ജില്ലാ പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. അദ്ദേഹം അനുകൂല നിലപാടാണ് സ്വീകരിച്ചത്.
മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡ്, റോയൽ ട്രാവൻകൂർ നിധി ലിമിറ്റഡ്, കനറാ ഫിഷ് ഫാർമേഴ്‌സ്, പ്രൊഡ്യൂസേഴ്‌സ് കമ്പനി എന്നീ പല പേരുകളിൽ സ്ഥാപനങ്ങൾ തുടങ്ങിയാണ് തട്ടിപ്പ് നടത്തിത്. തൊഴിലില്ലാത്ത യുവതീയുവാക്കളെ പരസ്യത്തിലൂടെ ജോലിക്ക് തിരഞ്ഞെടുത്ത് അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പണമാണ് നിക്ഷേപമെന്നപേരിൽ മുഖ്യമായും തട്ടിയെടുത്തത്. കൂടാതെ വിമുക്തഭടന്മാരെയും ജോലി വാഗ്ദാനം ചെയ്തത് കബളിപ്പിച്ചിട്ടുണ്ട്.
വിരമിക്കുമ്പോൾ കിട്ടുന്ന സംഖ്യ മുഴുവനും നിക്ഷേപമായി വാങ്ങി അവരെ ബ്രാഞ്ച് മാനേജർമാരായി നിയമിക്കുകയും ഒടുവിൽ കാലാവധി കഴിയുമ്പോൾ തുക തിരിച്ചുനൽകാതിരിക്കുകയുമാണ് ചെയ്തത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്