Connect with us

Kannur

നമ്പർ പ്ലേറ്റ് മറച്ച് ചരക്കുലോറികളുടെ ‘നമ്പർ’ തടയാതെ അധികൃതർ

Published

on

Share our post

കണ്ണൂർ: നമ്പർ പ്ലേറ്റുകൾ ഇല്ലാതെയും മറച്ചും ഇതര സംസ്ഥാന ചരക്ക് ലോറികൾ ചീറിപ്പായുമ്പോഴും അധികൃതർ കണ്ടില്ലെന്നു നടിക്കുന്നു. നമ്പർ പ്ലേറ്റുകൾ കാണാത്ത രീതിയിൽ ലോറിയിൽ തോരണങ്ങൾ തൂക്കിയും കൃത്യസ്ഥാനത്ത് നമ്പർ പ്ലേറ്റുകൾ വയ്ക്കാതെയുമാണ് ഇവയുടെ ചിറിപ്പാച്ചിൽ. ദേശീയ പാതയിൽ മാത്രമല്ല മറ്റുള്ള റോഡിലൂടെയും ഇത്തരം വണ്ടികൾ യാതൊരു സുരക്ഷയുമില്ലാതെയാണ് പോകുന്നത്.കോഴികളെയും ഇറച്ചിക്കുള്ള മൃഗങ്ങളെയും കയറ്റിയെത്തുന്ന പല വാഹനങ്ങൾക്കും നമ്പർ പ്ലേറ്റുകൾ കാണാറില്ല. പകൽ സമയത്ത് പോലും ഇത്തരം വാഹനങ്ങൾ നിരത്തിലൂടെ പോകുന്നത് പതിവാണ്.

ഇത്തരം വാഹനങ്ങൾ തട്ടി ആർക്കെങ്കിലും അപകടം പറ്റിയാൽ പിടിക്കാൻ നിരീക്ഷണ കാമറകൾക്ക് പോലും സാധിക്കാത്ത സ്ഥിതിയാണ്. എ.ഐ കാമറയിൽ പോലും ലോറിയുടെ നമ്പർ പതിയില്ല. നമ്പർ പ്ലേറ്റ് മായ്ക്കാൻ അത്രത്തോളം വിദ്യകളാണ് ഡ്രൈവർമാർ സ്വീകരിക്കുന്നത്. ബൈക്ക് യാത്രക്കാർക്ക് ഈ വാഹനങ്ങൾ പലപ്പോഴും പേടിസ്വപ്നമാണ്. രാത്രി ഇതരസംസ്ഥാന ലോറികൾ ചീറിപ്പായുമ്പോൾ മുന്നിൽ ബൈക്ക് യാത്രക്കാരനുണ്ടോ എന്നൊന്നും ഡ്രൈവർമാർ ശ്രദ്ധിക്കാറില്ലെന്ന് ബൈക്ക് യാത്രക്കാർ പറയുന്നു. അഥവാ റോഡിലുള്ള യാത്രക്കാരനെ ഇടിച്ചിട്ടാൽ പോലും ലോറി ഡ്രൈവർ ഒന്ന് തിരിഞ്ഞുനോക്കുക പോലുമില്ല.

ഓരോതരം വാഹനങ്ങളിലും ഫിറ്റ് ചെയ്യേണ്ട നമ്പർ പ്ലേറ്റുകളെ കുറിച്ചും അവയുടെ വലിപ്പവും അക്ഷരങ്ങളുടെ വലിപ്പവും നിറവും സംബന്ധിച്ചമുള്ള മാനദണ്ഡങ്ങൾ മോട്ടോർ വാഹന വകുപ്പ് കൃത്യമായി നിഷ്‌കർഷിച്ചിട്ടുണ്ട്. അവ്യക്തവും ആശയക്കുഴപ്പവും ഉണ്ടാകുന്ന രീതിയിൽ ഇതിൽ മാറ്റം വരുത്തുവാൻ ആർക്കും അവകാശമില്ല. കാഴ്ചമറയുന്ന തരത്തിൽ നമ്പർ പ്ലേറ്റുകൾക്ക് മുൻപിൽ ഗ്രില്ലുകളും സേഫ്റ്റി ബാറുകളും ഫിക്സ് ചെയ്യാനും പാടില്ല. ഇത്തരം പ്രവണതകൾക്കെതിരെ പരിശോധന നടത്തി കർശന നടപടികൾ സ്വികരിക്കുമെന്ന് അധികൃതർ പറയുന്നതല്ലാതെ പ്രവർത്തിയിൽ ഒന്നും കാണാനില്ലെന്നാണ് ആക്ഷേപം.

ചട്ടമുണ്ട്, പക്ഷേ…നിയമവിരുദ്ധ പ്രവർത്തനം തടയാൻ എല്ലാ വാഹനങ്ങളുടെയും മുന്നിലും പിന്നിലും കൃത്യമായി നിശ്ചിത വലുപ്പത്തിലും അലങ്കാരങ്ങളോ മറ്റോ ഇല്ലാതെയും നമ്പർ പ്ലേറ്റ് സ്ഥാപിക്കണമെന്ന് കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. 2019 മുതൽ പുതിയ വാഹനങ്ങൾക്ക് ഹൈ സെക്യൂരിറ്റി നമ്പർപ്ലേറ്റ് സംവിധാനം നിലവിൽ വന്നെങ്കിലും പഴയ വാഹനങ്ങളുടെ നമ്പർപ്ലേറ്റ് ഇത്തരമൊരു സംവിധാനത്തിലേക്ക് മാറിയിട്ടില്ല. രജിസ്‌ട്രേഷൻ നമ്പർ മറച്ച് വാഹനമോടിച്ചാൽ 250 രൂപയാണ് മോട്ടോർവാഹനവകുപ്പ് നിയമപ്രകാരം പിഴ. പിഴത്തുക ചെറുതായിതിനാൽ അത് അടച്ച് രക്ഷപ്പെട്ട് വീണ്ടും നിയമലംഘനം തുടരുകയാണ്.


Share our post

Kannur

ചുരത്തിൽ നിയന്ത്രണം വിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു; ഒഴിവായത് വൻദുരന്തം

Published

on

Share our post

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ടയർപൊട്ടി നിയന്ത്രണംവിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു, ഒഴിവായത് വൻ ദുരന്തം. താമരശ്ശേരി ചുരം ഒൻപതാം വളവിലാണ് സംഭവം. ടയർ പൊട്ടി നിയന്ത്രണം വിട്ട ലോറി റോഡിൽനിന്ന് തെന്നിമാറി സുരക്ഷാ വേലി തകർത്തു. കൊക്കയിൽ ചാടാതെ തലനാരിഴക്കാണ് വൻ അപകടത്തിൽനിന്ന് ലോറി രക്ഷപ്പെട്ടത്. ലോറിയുടെ മുൻഭാഗത്തെ ഒരു വശത്തെ ടയർ പുറത്തുചാടിയ നിലയിലാണ്. വയനാട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.


Share our post
Continue Reading

Kannur

കണ്ണൂർ-ദമാം ഇൻഡിഗോ സർവീസ് 15 മുതൽ

Published

on

Share our post

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ദമാമിലേക്ക് ഇൻഡിഗോയുടെ സർവീസ് 15 -ന് തുടങ്ങും.

ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽനിന്ന് രാത്രി 12.25-ന് പുറപ്പെട്ട് 2.40-ന് ദമാമിലെത്തും. തിരികെ 3.40-ന് പുറപ്പെട്ട് രാവിലെ 10.30-ന് കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് സർവീസ്. 12,800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.

കണ്ണൂർ-ദമാം സെക്ടറിൽ എയർഇന്ത്യ എക്സ്‌പ്രസും സർവീസ് നടത്തുന്നുണ്ട്. ആഴ്ചയിൽ മൂന്നുദിവസമാണ് സർവീസ്. കണ്ണൂരിൽനിന്ന് മസ്കറ്റ്, ഫുജൈറ എന്നിവിടങ്ങളിലേക്ക് കഴിഞ്ഞ മാസം ഇൻഡിഗോ സർവീസ് തുടങ്ങിയിരുന്നു. ദോഹ, അബുദാബി എന്നിവിടങ്ങളിലേക്കും ഇൻഡിഗോ സർവീസുകൾ നടത്തുന്നുണ്ട്.

Share our post
Continue Reading

Kannur

നിക്ഷേപത്തട്ടിപ്പ്; രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി

Published

on

Share our post

കണ്ണൂർ : മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ വിവിധ പേരുകളിൽ അനധികൃത ധനകാര്യസ്ഥാപനങ്ങൾ തുടങ്ങി നിക്ഷേപത്തട്ടിപ്പ് നടത്തിയ രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്കും ഇഡിക്കും സെൻട്രൽ രജിസ്ട്രാർ ഫോർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കും പരാതി നൽകാൻ തീരുമാനിച്ചതായി കർമസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

നിക്ഷേപകർക്ക് പണം കിട്ടാൻ നടപടി സ്വീകരിക്കണമെന്നും സാമ്പത്തികതട്ടിപ്പ് കേസുകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തെ കേസ് അന്വേഷിക്കാൻ നിയമിക്കണമെന്നും ആവശ്യപ്പെട്ട് മേയ് 26-ന് ജില്ലാ പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. അദ്ദേഹം അനുകൂല നിലപാടാണ് സ്വീകരിച്ചത്.

13 പരാതി സ്വീകരിച്ച് എല്ലാ പോലീസ് സ്റ്റേഷനുകളിൽനിന്ന്‌ റിപ്പോർട്ട് തേടിയശേഷം നടപടിയുണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ പോലീസ് സ്റ്റേഷനുകളിൽനിന്ന് പ്രത്യേകിച്ച് ടൗൺ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒയിൽനിന്ന് വളരെ മോശം പ്രതികരണമാണുണ്ടായത്. അവധികൾ കേട്ടുമടുത്ത നിക്ഷേപകർ പല പോലീസ് സ്റ്റേഷനുകളിലായി നിരവധി പരാതികൾ നൽകിയിട്ടുണ്ട്. പലതവണ ജയിലിൽ കിടന്ന ചക്രപാണി മാസങ്ങൾ കഴിയുമ്പോൾ ജാമ്യം കിട്ടി പുറത്തിറങ്ങാറാണ് പതിവ്. നിക്ഷേപകരുടെ പണം തിരിച്ചുകിട്ടാനുള്ള നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഗത്യന്തരമില്ലാതെയാണ് കർമസമിതി രൂപവത്കരിച്ചതെന്നും ഭാരവാഹികൾ പറഞ്ഞു.

മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡ്, റോയൽ ട്രാവൻകൂർ നിധി ലിമിറ്റഡ്, കനറാ ഫിഷ് ഫാർമേഴ്‌സ്, പ്രൊഡ്യൂസേഴ്‌സ് കമ്പനി എന്നീ പല പേരുകളിൽ സ്ഥാപനങ്ങൾ തുടങ്ങിയാണ് തട്ടിപ്പ് നടത്തിത്. തൊഴിലില്ലാത്ത യുവതീയുവാക്കളെ പരസ്യത്തിലൂടെ ജോലിക്ക് തിരഞ്ഞെടുത്ത് അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പണമാണ് നിക്ഷേപമെന്നപേരിൽ മുഖ്യമായും തട്ടിയെടുത്തത്. കൂടാതെ വിമുക്തഭടന്മാരെയും ജോലി വാഗ്ദാനം ചെയ്തത് കബളിപ്പിച്ചിട്ടുണ്ട്.

വിരമിക്കുമ്പോൾ കിട്ടുന്ന സംഖ്യ മുഴുവനും നിക്ഷേപമായി വാങ്ങി അവരെ ബ്രാഞ്ച് മാനേജർമാരായി നിയമിക്കുകയും ഒടുവിൽ കാലാവധി കഴിയുമ്പോൾ തുക തിരിച്ചുനൽകാതിരിക്കുകയുമാണ് ചെയ്തത്.


Share our post
Continue Reading

Trending

error: Content is protected !!