Kannur
താത്‌പര്യമറിഞ്ഞ് പഠിക്കാം ജോലിനേടാം: ജില്ലയിൽ കരിയർ ഗൈഡൻസ് കേന്ദ്രങ്ങൾ ഒരുങ്ങുന്നു

കണ്ണൂർ : വിദ്യാർഥികൾക്ക് കഴിവും താത്‌പര്യവും തിരിച്ചറിഞ്ഞ് ഉന്നതവിദ്യാഭ്യാസ മേഖല തിരഞ്ഞെടുക്കാം. രാജ്യത്തിനകത്തും വിദേശത്തുമുള്ള കോഴ്‌സുകളുടെ വിവരങ്ങളറിഞ്ഞ് പഠിക്കാനും ജോലിസാധ്യത കണ്ടെത്താനും വിദ്യാർഥികളെ സഹായിക്കാൻ കണ്ണൂരിൽ കരിയർ ഗൈഡൻസ് കേന്ദ്രങ്ങൾ വരുന്നു.
ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിന് കീഴിലാണ് കേന്ദ്രങ്ങൾ പ്രവർത്തിക്കുക. ഇതിനായി പയ്യന്നൂർ കണ്ടങ്കാളിയിൽ 13 സെന്റ് സ്ഥലം കണ്ടെത്തിയിട്ടുണ്ട്. മാർച്ച് മാസത്തിനുശേഷം നിർമാണം തുടങ്ങി ഒരുവർഷത്തിനകം പൂർത്തീകരിക്കാനാണ് ആലോചന.
കരിയർ ഗൈഡൻസ് കേന്ദ്രങ്ങൾ വഴി വിദ്യാർഥികൾക്ക് സൗജന്യമായാണ് സേവനങ്ങൾ നൽകുക. 4000 ചതുരശ്രയടിയിൽ രണ്ടുനിലകളിലായാണ് കെട്ടിടം പണിയുക. ഇവിടെ എം.എസ്‌സി. സൈക്കോളജി യോഗ്യതയുള്ള കരിയർ കൗൺസലർമാരെ നിയമിക്കും. പ്രധാനമായും രാജ്യത്തും വിദേശത്തുമുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടാനുള്ള പരിശീലനം, അഭിരുചി പരീക്ഷ നടത്തി കോഴ്‌സ് തിരഞ്ഞെടുക്കാൻ സഹായിക്കുക, കൗൺസലിങ് എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സ്കോളർഷിപ്പ്, പ്രവേശനപരീക്ഷ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകും. ഇതിനുപുറമെ യു.പി.എസ്.സി., ഐ.ബി.പി.എസ്., പി.എസ്.സി. മത്സരപരീക്ഷകൾക്കുള്ള പരിശീലനവും നൽകും. സിവിൽ സർവീസ് പരീക്ഷയ്ക്കും മറ്റും തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് ഉപയോഗിക്കാവുന്ന ലൈബ്രറിയും ഇവിടെയൊരുക്കും. കരിയർ സംബന്ധമായ പ്രസിദ്ധീകരണങ്ങളുമുണ്ടാകും. സെന്ററിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സെമിനാർ, കരിയർ ഗൈഡൻസ് ക്ലാസ് എന്നിവയും സംഘടിപ്പിക്കും.
സംസ്ഥാനത്താകെ ഏഴ് കേന്ദ്രങ്ങൾ
സംസ്ഥാനത്ത് പേരാമ്പ്ര, ചിറ്റൂർ, കായംകുളം, നെയ്യാറ്റിൻകര, പാലോട്, കൊട്ടാരക്കര, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലാണ് നിലവിൽ കരിയർ ഗൈഡൻസ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ചേലക്കര, കരമന എന്നിവിടങ്ങളിൽ ഇതിനായുള്ള നിർമാണപ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. ഏത് ജില്ലകളിലുള്ളവർക്കും കേന്ദ്രങ്ങളുടെ സേവനം ഉപയോഗപ്പെടുത്താം.പ്രവർത്തിക്കുക പയ്യന്നൂർ കണ്ടങ്കാളിയിൽ
ലക്ഷ്യം വിജ്ഞാന സമ്പദ്‌വ്യവസ്ഥ
രാജ്യത്തും വിദേശത്തമുള്ള അനുയോജ്യമായ കോഴ്‌സുകൾ കണ്ടെത്തി തൊഴിലവസരമൊരുക്കി അറിവിനെ സാമ്പത്തികരംഗത്ത് പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. കൃത്യമായ പഠനത്തിലൂടെയും ശാസ്ത്രീയ പരിശീലനത്തിലൂടെയും അവരുടെ കഴിവിനനുസരിച്ച് പഠനമേഖല കണ്ടെത്തി നൽകും. സ്വകാര്യസ്ഥാപനങ്ങൾ 10,000 രൂപ മുതൽ വാങ്ങി നൽകുന്ന സേവനങ്ങളാണ് ഇതിലൂടെ വിദ്യാർഥികൾക്ക് സൗജന്യമായി ലഭിക്കുക.
രമേശൻ കുനിയിൽ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ ഇൻ ചാർജ്
Kannur
ചുരത്തിൽ നിയന്ത്രണം വിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു; ഒഴിവായത് വൻദുരന്തം

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ടയർപൊട്ടി നിയന്ത്രണംവിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു, ഒഴിവായത് വൻ ദുരന്തം. താമരശ്ശേരി ചുരം ഒൻപതാം വളവിലാണ് സംഭവം. ടയർ പൊട്ടി നിയന്ത്രണം വിട്ട ലോറി റോഡിൽനിന്ന് തെന്നിമാറി സുരക്ഷാ വേലി തകർത്തു. കൊക്കയിൽ ചാടാതെ തലനാരിഴക്കാണ് വൻ അപകടത്തിൽനിന്ന് ലോറി രക്ഷപ്പെട്ടത്. ലോറിയുടെ മുൻഭാഗത്തെ ഒരു വശത്തെ ടയർ പുറത്തുചാടിയ നിലയിലാണ്. വയനാട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
Kannur
കണ്ണൂർ-ദമാം ഇൻഡിഗോ സർവീസ് 15 മുതൽ

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ദമാമിലേക്ക് ഇൻഡിഗോയുടെ സർവീസ് 15 -ന് തുടങ്ങും.
ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽനിന്ന് രാത്രി 12.25-ന് പുറപ്പെട്ട് 2.40-ന് ദമാമിലെത്തും. തിരികെ 3.40-ന് പുറപ്പെട്ട് രാവിലെ 10.30-ന് കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് സർവീസ്. 12,800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.
Kannur
നിക്ഷേപത്തട്ടിപ്പ്; രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി

കണ്ണൂർ : മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ വിവിധ പേരുകളിൽ അനധികൃത ധനകാര്യസ്ഥാപനങ്ങൾ തുടങ്ങി നിക്ഷേപത്തട്ടിപ്പ് നടത്തിയ രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്കും ഇഡിക്കും സെൻട്രൽ രജിസ്ട്രാർ ഫോർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കും പരാതി നൽകാൻ തീരുമാനിച്ചതായി കർമസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
നിക്ഷേപകർക്ക് പണം കിട്ടാൻ നടപടി സ്വീകരിക്കണമെന്നും സാമ്പത്തികതട്ടിപ്പ് കേസുകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തെ കേസ് അന്വേഷിക്കാൻ നിയമിക്കണമെന്നും ആവശ്യപ്പെട്ട് മേയ് 26-ന് ജില്ലാ പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. അദ്ദേഹം അനുകൂല നിലപാടാണ് സ്വീകരിച്ചത്.
മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡ്, റോയൽ ട്രാവൻകൂർ നിധി ലിമിറ്റഡ്, കനറാ ഫിഷ് ഫാർമേഴ്‌സ്, പ്രൊഡ്യൂസേഴ്‌സ് കമ്പനി എന്നീ പല പേരുകളിൽ സ്ഥാപനങ്ങൾ തുടങ്ങിയാണ് തട്ടിപ്പ് നടത്തിത്. തൊഴിലില്ലാത്ത യുവതീയുവാക്കളെ പരസ്യത്തിലൂടെ ജോലിക്ക് തിരഞ്ഞെടുത്ത് അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പണമാണ് നിക്ഷേപമെന്നപേരിൽ മുഖ്യമായും തട്ടിയെടുത്തത്. കൂടാതെ വിമുക്തഭടന്മാരെയും ജോലി വാഗ്ദാനം ചെയ്തത് കബളിപ്പിച്ചിട്ടുണ്ട്.
വിരമിക്കുമ്പോൾ കിട്ടുന്ന സംഖ്യ മുഴുവനും നിക്ഷേപമായി വാങ്ങി അവരെ ബ്രാഞ്ച് മാനേജർമാരായി നിയമിക്കുകയും ഒടുവിൽ കാലാവധി കഴിയുമ്പോൾ തുക തിരിച്ചുനൽകാതിരിക്കുകയുമാണ് ചെയ്തത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്