Connect with us

Kannur

കടുത്ത ചൂടിൽ നിലതെറ്റി കാർഷികവിളകൾ വെന്തും കരിഞ്ഞും

Published

on

Share our post

കണ്ണൂർ: ഡിസംബർ വരെ മഴ നീണ്ടിട്ടും തൊട്ടുപിന്നാലെയെത്തിയ പൊള്ളുന്ന ചൂടിൽ കാർഷിക വിളകൾ കരിഞ്ഞുണങ്ങുന്നു. ഡിസംബറിലെ മഴ കശുമാവ് പൂക്കുന്നത് വൈകിച്ചതിന് പിന്നാലെയാണ് പൂത്തുതുടങ്ങിയ തോട്ടങ്ങൾ കൊടുംചൂടിൽ കത്തിക്കരിയുന്നത്. കനത്ത വിളനഷ്ടം തന്നെ ഇതുമൂലമുണ്ടാകാമെന്നാണ് കാർഷിക വിദഗ്ധരുടെ മുന്നറിയിപ്പ്.

ഏതാനും ദിവസങ്ങളായി കണ്ണൂർ ജില്ലയിൽ ചൂട് 36 ഡിഗ്രിയ്ക്കു മുകളിലാണ് . ചില ദിവസങ്ങളിൽ 38 ഡിഗ്രി വരെ എത്തി.നെല്ലിനെയാണ് ക്രമാതീതമായ ചൂട് ഏറ്റവും ദോഷകരമായി ബാധിക്കുകയെന്ന് വിദഗ്ധർ പറയുന്നു പറയുന്നു.

കൃഷിയിടങ്ങളിൽ ജലസേചനം നടത്തുമ്പോൾ ഒഴിക്കുന്ന വെള്ളം കനത്ത ചൂടിൽ വേഗത്തിൽ നീരാവിയായി പോകുന്നതായി കർഷകർ പറയുന്നു. വെള്ളമൊഴിച്ചിട്ടും കൃഷിക്ക് കാര്യമായ ഗുണമില്ലാതാവുകയാണ്.കൂടിയ ചൂട് വിളകളുടെ വേരുകളുടെ വളർച്ചയെ ബാധിക്കുന്നു. പലയിടത്തും കുടിവെള്ള സ്രോതസ്സുകളിലെ ജലനിരപ്പ് താഴ്ന്നതോടെ കൃഷി നനക്കുന്നതിന് മാർഗമില്ലാതെയായി. പുഴകളിലും തോടുകളിലും നീരൊഴുക്ക് ക്രമാതീതമായി കുറഞ്ഞു.

വേനൽച്ചൂട് കൂടിയതോടെ വനങ്ങളിലെ ജലസ്രോതസ്സുകൾ വറ്റിയാൽ മൃഗങ്ങൾ വെള്ളം തേടി നാട്ടിലിറങ്ങും. സാധാരണ മലയോരത്ത്.വേനൽക്കാലത്താണ് വന്യമൃഗങ്ങളുടെ ഭീഷണി കൂടുതൽ. വേനൽ ശക്തമായാൽ ആനക്കൂട്ടങ്ങൾ ജലാശങ്ങളുടെ പരിസരങ്ങളിലാണ് കേന്ദ്രീകരിക്കുക. ആനകൾ കുടിച്ചും കുളിച്ചും ജലാശയങ്ങളിലെ വെള്ളം വേഗത്തിൽ വറ്റിക്കും.

നെൽച്ചെടികൾ താങ്ങും 35 ഡിഗ്രി വരെ

നെൽച്ചെടികൾക്കു സാധാരണ 32 ഡിഗ്രി മുതൽ 35 ഡിഗ്രി വരെ താങ്ങാൻ കഴിയും. ചൂടു കൂടിയാൽ വിളവ് എത്തേണ്ട സമയത്തിനു മുൻപ് നെൽച്ചെടികൾ കതിരിടുകയും വിളയുകയും ചെയ്യും. സാധാരണ ഗതിയിൽ 85 ദിവസം കൊണ്ടാണു നെൽച്ചെടികൾ കതിരിടുക. ചൂടു കൂടിയതോടെ 75 ദിവസം കൊണ്ടു തന്നെ കതിരിടും. ചൂടിന്റെ ശക്തി വർദ്ധിക്കുന്നതോടെ, നെല്ലിന്റെ ഓലകൾ കരിഞ്ഞുണങ്ങുകയും ചെയ്യും.

ഇത് ക്ഷീരമേഖലയ്ക്കും തിരിച്ചടിയാകും. ഒരേക്കർ പാടത്തു നിന്നു കൃത്യസമയത്ത് വിളവെത്തിയാൽ ശരാശരി 25 ക്വിന്റൽ നെല്ലാണ് ലഭിക്കേണ്ടത്. എന്നാൽ കാലാവധി എത്തും മുൻപ് വിളഞ്ഞാൽ ഇത് 20 ക്വിന്റലായി കുറയും. കാഴ്ചയിൽ നെൽച്ചെടികളിൽ മാറ്റം കാണുകയില്ലെങ്കിലും പതിരിന്റെ അളവ് കൂടും. ചൂട് കാറ്റ് ശക്തമാകുന്നതാണ് പതിരു കൂടാൻ കാരണം.

ഒടിഞ്ഞുവീണ് വാഴ

കരക്കൃഷിക്കും വർദ്ധിക്കുന്ന ചൂട് പ്രതിസന്ധി സൃഷ്ടിക്കുന്നു. വാഴക്കർഷകരാണ് ഏറെ വലയുന്നത്. കുലച്ചതും കുലയ്ക്കാത്തതുമായ വാഴകൾ ചൂട് കാറ്റിൽ ഒടിഞ്ഞു വീഴുകയാണ്. പാവൽ, പടവലം, വെള്ളരി എന്നിവയുടെ ഉൽപാദനം കുറഞ്ഞു. ചൂടുകൂടിയ സമയത്ത് ലഭിക്കുന്ന വിളവിന് വലുപ്പം കുറവായതിനാൽ മാർക്കറ്റിൽ വേണ്ടത്ര വില ലഭിക്കുന്നില്ലെന്നും കർഷകർ പറയുന്നു. കൃഷി വരുമാനമാർഗമാകകുന്നതിന് ശീതകാല പച്ചക്കറി കൃഷിക്കിറങ്ങിയ കുടുംബ ശ്രീ കൂട്ടായ്മകൾ നിരാശയിലാണ്.


Share our post

Kannur

ചുരത്തിൽ നിയന്ത്രണം വിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു; ഒഴിവായത് വൻദുരന്തം

Published

on

Share our post

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ടയർപൊട്ടി നിയന്ത്രണംവിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു, ഒഴിവായത് വൻ ദുരന്തം. താമരശ്ശേരി ചുരം ഒൻപതാം വളവിലാണ് സംഭവം. ടയർ പൊട്ടി നിയന്ത്രണം വിട്ട ലോറി റോഡിൽനിന്ന് തെന്നിമാറി സുരക്ഷാ വേലി തകർത്തു. കൊക്കയിൽ ചാടാതെ തലനാരിഴക്കാണ് വൻ അപകടത്തിൽനിന്ന് ലോറി രക്ഷപ്പെട്ടത്. ലോറിയുടെ മുൻഭാഗത്തെ ഒരു വശത്തെ ടയർ പുറത്തുചാടിയ നിലയിലാണ്. വയനാട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.


Share our post
Continue Reading

Kannur

കണ്ണൂർ-ദമാം ഇൻഡിഗോ സർവീസ് 15 മുതൽ

Published

on

Share our post

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ദമാമിലേക്ക് ഇൻഡിഗോയുടെ സർവീസ് 15 -ന് തുടങ്ങും.

ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽനിന്ന് രാത്രി 12.25-ന് പുറപ്പെട്ട് 2.40-ന് ദമാമിലെത്തും. തിരികെ 3.40-ന് പുറപ്പെട്ട് രാവിലെ 10.30-ന് കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് സർവീസ്. 12,800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.

കണ്ണൂർ-ദമാം സെക്ടറിൽ എയർഇന്ത്യ എക്സ്‌പ്രസും സർവീസ് നടത്തുന്നുണ്ട്. ആഴ്ചയിൽ മൂന്നുദിവസമാണ് സർവീസ്. കണ്ണൂരിൽനിന്ന് മസ്കറ്റ്, ഫുജൈറ എന്നിവിടങ്ങളിലേക്ക് കഴിഞ്ഞ മാസം ഇൻഡിഗോ സർവീസ് തുടങ്ങിയിരുന്നു. ദോഹ, അബുദാബി എന്നിവിടങ്ങളിലേക്കും ഇൻഡിഗോ സർവീസുകൾ നടത്തുന്നുണ്ട്.

Share our post
Continue Reading

Kannur

നിക്ഷേപത്തട്ടിപ്പ്; രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി

Published

on

Share our post

കണ്ണൂർ : മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ വിവിധ പേരുകളിൽ അനധികൃത ധനകാര്യസ്ഥാപനങ്ങൾ തുടങ്ങി നിക്ഷേപത്തട്ടിപ്പ് നടത്തിയ രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്കും ഇഡിക്കും സെൻട്രൽ രജിസ്ട്രാർ ഫോർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കും പരാതി നൽകാൻ തീരുമാനിച്ചതായി കർമസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

നിക്ഷേപകർക്ക് പണം കിട്ടാൻ നടപടി സ്വീകരിക്കണമെന്നും സാമ്പത്തികതട്ടിപ്പ് കേസുകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തെ കേസ് അന്വേഷിക്കാൻ നിയമിക്കണമെന്നും ആവശ്യപ്പെട്ട് മേയ് 26-ന് ജില്ലാ പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. അദ്ദേഹം അനുകൂല നിലപാടാണ് സ്വീകരിച്ചത്.

13 പരാതി സ്വീകരിച്ച് എല്ലാ പോലീസ് സ്റ്റേഷനുകളിൽനിന്ന്‌ റിപ്പോർട്ട് തേടിയശേഷം നടപടിയുണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ പോലീസ് സ്റ്റേഷനുകളിൽനിന്ന് പ്രത്യേകിച്ച് ടൗൺ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒയിൽനിന്ന് വളരെ മോശം പ്രതികരണമാണുണ്ടായത്. അവധികൾ കേട്ടുമടുത്ത നിക്ഷേപകർ പല പോലീസ് സ്റ്റേഷനുകളിലായി നിരവധി പരാതികൾ നൽകിയിട്ടുണ്ട്. പലതവണ ജയിലിൽ കിടന്ന ചക്രപാണി മാസങ്ങൾ കഴിയുമ്പോൾ ജാമ്യം കിട്ടി പുറത്തിറങ്ങാറാണ് പതിവ്. നിക്ഷേപകരുടെ പണം തിരിച്ചുകിട്ടാനുള്ള നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഗത്യന്തരമില്ലാതെയാണ് കർമസമിതി രൂപവത്കരിച്ചതെന്നും ഭാരവാഹികൾ പറഞ്ഞു.

മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡ്, റോയൽ ട്രാവൻകൂർ നിധി ലിമിറ്റഡ്, കനറാ ഫിഷ് ഫാർമേഴ്‌സ്, പ്രൊഡ്യൂസേഴ്‌സ് കമ്പനി എന്നീ പല പേരുകളിൽ സ്ഥാപനങ്ങൾ തുടങ്ങിയാണ് തട്ടിപ്പ് നടത്തിത്. തൊഴിലില്ലാത്ത യുവതീയുവാക്കളെ പരസ്യത്തിലൂടെ ജോലിക്ക് തിരഞ്ഞെടുത്ത് അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പണമാണ് നിക്ഷേപമെന്നപേരിൽ മുഖ്യമായും തട്ടിയെടുത്തത്. കൂടാതെ വിമുക്തഭടന്മാരെയും ജോലി വാഗ്ദാനം ചെയ്തത് കബളിപ്പിച്ചിട്ടുണ്ട്.

വിരമിക്കുമ്പോൾ കിട്ടുന്ന സംഖ്യ മുഴുവനും നിക്ഷേപമായി വാങ്ങി അവരെ ബ്രാഞ്ച് മാനേജർമാരായി നിയമിക്കുകയും ഒടുവിൽ കാലാവധി കഴിയുമ്പോൾ തുക തിരിച്ചുനൽകാതിരിക്കുകയുമാണ് ചെയ്തത്.


Share our post
Continue Reading

Trending

error: Content is protected !!