Connect with us

THALASSERRY

ദൂരപരിധി ലംഘിച്ച് മത്സ്യബന്ധനം; അഞ്ച് ബോട്ടുകൾക്കെതിരെ കേസ്

Published

on

Share our post

തലശ്ശേരി: ദൂരപരിധി നിയമം ലംഘിച്ച് മത്സ്യബന്ധനം നടത്തിയ അഞ്ച് ബോട്ടുകൾക്കെതിരെ തലശ്ശേരി കോസ്റ്റൽ പൊലീസ് കേസെടുത്തു. പിടികൂടിയ ബോട്ടുകൾക്ക് കനത്ത പിഴ ചുമത്തുന്നതിലും ജോലി തടസ്സപ്പെടുത്തുന്നതിലും ബോട്ടുടമകൾ തലായി ഹാർബറിൽ പ്രതിഷേധിച്ചു.

പൊലീസുമായി തൊഴിലാളികൾ വാക്കേറ്റവും ബഹളവുമുണ്ടായി. ഇരുകൂട്ടരും സംയമനം പാലിച്ചതിനാൽ അനിഷ്ട സംഭവങ്ങളുണ്ടായില്ല. തീരത്തുനിന്നും അഞ്ച് നോട്ടിക്കൽ മൈൽ ദൂരത്തിന് അപ്പുറത്തുളള കടലിൽ മാത്രമേ ചെറിയ ബോട്ടുകൾക്ക് മത്സ്യബന്ധനത്തിന് അനുവാദമുള്ളൂ. ഇത് ലംഘിച്ച് ധർമടം, മുഴപ്പിലങ്ങാട് ഭാഗത്ത് ഒന്നര നോട്ടിക്കൽ മൈലിനുള്ളിൽനിന്ന് കരിക്കാടി, മാന്തൽ തുടങ്ങിയവ പിടിക്കുന്നതായി ശ്രദ്ധയിൽ പെട്ടതിനെതുടർന്നാണ് ബോട്ടുകൾക്കെതിരെ നിയമനടപടി തുടങ്ങിയതെന്ന് കോസ്റ്റൽ പൊലീസ് ഇൻസ്പെക്ടർ പി. ശ്രീകുമാർ പറഞ്ഞു. നിലവിലുള്ള നിയമത്തെപ്പറ്റി ബോട്ടുകാരെ ബോധ്യപ്പെടുത്തിയെന്നും ലംഘിച്ചാൽ നടപടി സ്വീകരിക്കേണ്ടിവരുമെന്ന് അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

ഡി.സി.സി അംഗം കെ. ശിവദാസൻ, തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി എം.വി. സതീശൻ. യൂത്ത് ലീഗ് നേതാവ് റഷീദ് തലായി എന്നിവരും ഹാർബറിലെത്തി പൊലീസുമായി വിഷയം സംസാരിച്ചു. 40 മീറ്റർ വലുപ്പമുള്ള ബോട്ടുകൾ കടൽ നിയമങ്ങൾ പാലിച്ചു മാത്രമാണ് തലായിയിൽ മത്സ്യം പിടിക്കുന്നത്. എന്നാൽ, 110 മീറ്റർ വലുപ്പമുള്ള യന്ത്രവൽകൃത ബോട്ടുകൾ ആഴക്കടലിൽ മത്സ്യം പിടിക്കുന്നതിനു പകരം കരയിൽനിന്ന് മൂന്ന് നോട്ടിക്കൽ മൈലിൽ പോലും വന്ന് മത്സ്യംപിടിക്കുന്നു. ഇത് തടയാത്ത തീരദേശ പൊലീസ് വലിയ യന്ത്രവത്കൃത ബോട്ടുകളെയും ബോട്ടുടമകളെയും സഹായിക്കാനാണ് ചെറിയ ബോട്ടുകൾ പിടിക്കുന്നതെന്ന് ഇരുവരും ആരോപിച്ചു.

വലിയ യന്ത്രവത്കൃത ബോട്ടുകൾക്ക് കടലിൽ യഥേഷ്ടം എവിടെയും മത്സ്യം പിടിക്കാൻ കൂട്ടുനിൽക്കുന്ന തീരദേശ പൊലീസ്, ചെറിയ ബോട്ടുകൾ അന്യായമായി പിടിച്ചെടുത്ത് വൻ പിഴ ഈടാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഇരുവരും ഫിഷറീസ് മന്ത്രി, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ എന്നിവർക്ക് നിവേദനമയച്ചു.


Share our post

THALASSERRY

കൈക്കൂലി വാങ്ങിയ കേസ്; വാണിജ്യ നികുതി റിട്ട. ഓഫിസർക്ക് മൂന്ന് വർഷം കഠിനതടവും 50,000 രൂപ പിഴയും

Published

on

Share our post

തലശ്ശേരി: സ്ഥാപനത്തിന്റെ രജിസ്‌ട്രേഷൻ പുന:സ്ഥാപിക്കാൻ 5000 രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ പ്രതിക്ക് മൂന്ന് വർഷം കഠിനതടവും 50,000 രൂപ പിഴയും. വാണിജ്യ നികുതി റിട്ട. ഓഫിസർ കാസർകോട് പിലിക്കോട് ആയില്യത്തിൽ എം.പി. രാധാകൃഷ്ണനെയാണ് (64) തലശ്ശേരി വിജിലൻസ് കോടതി ജഡ്ജി കെ. രാമകൃഷ്ണൻ ശിക്ഷിച്ചത്. രണ്ടു വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറ് മാസം കഠിനതടവ് അനുഭവിക്കണം. 2011 മേയിലാണ് കേസിനാസ്പദമായ സംഭവം.

പ്രതി തളിപ്പറമ്പ് വാണിജ്യ നികുതി ഓഫിസറായിരിക്കുമ്പോഴാണ് സംഭവം. സ്ഥാപനത്തിന്റെ രജിസ്‌ട്രേഷൻ പുന:സ്ഥാപിച്ചു കിട്ടാൻ കണക്കുകൾ പരിശോധിച്ച് നികുതി സ്വീകരിക്കാൻ 25,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായാണ് പരാതി. അപ്പീൽ അതോറിറ്റി ഉത്തരവുമായി ചെന്നപ്പോൾ 5000 രൂപ ആവശ്യപ്പെട്ട് വാങ്ങി. വിജിലൻസ് കണ്ണൂർ ഡിവൈ.എസ്.പി എം.സി. ദേവസ്യ രജിസ്റ്റർ ചെയ്ത കേസിൽ ഡിവൈ.എസ്.പി സുനിൽ ബാബു കേളോത്തും കണ്ടിയാണ് കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. ഉഷാകുമാരി ഹാജരായി


Share our post
Continue Reading

THALASSERRY

ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എ കടത്തിയ യുവാവ് അറസ്റ്റിൽ

Published

on

Share our post

തലശ്ശേരി: ബംഗളൂരുവിൽനിന്നും കടത്തിയ എം.ഡി.എം.എയുമായി തലശ്ശേരിയിലെത്തിയ യുവാവിനെ എക്സൈസ് പാർട്ടി പിടികൂടി. ചിറക്കൽ സ്വദേശി കെ.പി. ആകാശ് കുമാറിനെയാണ് (26) 4.87 ഗ്രാം എം.ഡി.എം.എയുമായി തലശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സുബിൻ രാജും പാർട്ടിയും ചേർന്ന് പിടികൂടിയത്.ബസ് വഴി ബംഗളൂരുവിൽനിന്നും തലശ്ശേരിയിലെത്തി പുതിയ ബസ് സ്റ്റാൻഡിൽ ഇറങ്ങിയ ഉടനെ യുവാവിനെ പിടികൂടുകയായിരുന്നു. എക്സൈസ് ഇൻസ്പെക്ടർ സുബിൻ രാജിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് അറസ്റ്റിലായത്.തലശ്ശേരി മേഖലയിൽ മയക്കുമരുന്ന് എത്തിക്കുന്നതിൽ സുപ്രധാന കണ്ണിയായ തലശ്ശേരി സ്വദേശിയെ മൂന്ന് മാസമായി തലശ്ശേരി എക്സൈസ് സംഘം നിരീക്ഷിക്കുകയായിരുന്നു. ഇതേതുടർന്നാണ് ഇയാളുടെ സുഹൃത്തായ ആകാശ് കുമാർ അറസ്റ്റിലാവുന്നത്. പ്രതിയെ മാർച്ച് അഞ്ച് വരെ റിമാൻഡ് ചെയ്തു. പ്രതിയെ പിടികൂടിയ എക്സൈസ് സംഘത്തിൽ പ്രിവന്റിവ് ഓഫിസർ (ഗ്രേഡ്) ലെനിൻ എഡ്വേർഡ്, വനിത സിവിൽ എക്സൈസ് ഓഫിസർ പ്രസന്ന, സിവിൽ എക്സൈസ് ഓഫിസർമാരായ പി.പി. സുബീഷ്, സരിൻ രാജ്, പ്രിയേഷ്, പ്രിവന്റിവ് ഓഫിസർ ഗ്രേഡ് ഡ്രൈവർ എം. സുരാജ് എന്നിവരുമു ണ്ടായിരുന്നു.


Share our post
Continue Reading

THALASSERRY

കൊടുവള്ളി റെയില്‍വേ മേല്‍പ്പാലം ചെറിയ പെരുന്നാള്‍ സമ്മാനമായി നാടിന് സമര്‍പ്പിക്കും

Published

on

Share our post

തലശ്ശേരി: തലശ്ശേരി നിയോജകമണ്ഡലത്തിലെ കൊടുവള്ളി റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിനായി നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ അദ്ധ്യക്ഷതയില്‍ എറണാകുളം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗം ഇരുപത് ദിവസത്തിനുള്ള പണി പൂര്‍ത്തിയാക്കുന്നതിന് തീരുമാനമെടുത്തു.ആര്‍.ബി.ഡി.സി.കെ ജനറല്‍ മാനേജര്‍ സിന്ധു, എ.ജി.എം. ഐസക് വര്‍ഗ്ഗീസ്, എസ്.പി.എല്‍ ലിമിറ്റഡ് ജനറല്‍ മാനേജര്‍ മഹേശ്വരന്‍, റൈറ്റ്സ് ലിമിറ്റഡ് ടീം ലീഡര്‍ വെങ്കിടേശ്, സ്പീക്കറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അര്‍ജ്ജുന്‍ എസ്. കെ. എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

കിഫ്ബി സഹായത്തോടെ നിര്‍മ്മിക്കുന്ന സംസ്ഥാനത്ത പത്ത് ആര്‍.ഒ.ബി.കളിലൊന്നായ കൊടുവള്ളി റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണെന്നും അടുത്ത 20 ദിവസത്തിനുള്ളില്‍ അവസാന മിനുക്കുപണികളും പൂര്‍ത്തിയാകുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.പ്രസ്തുത കാലയളവിനുള്ളില്‍ അവസാന പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് എക്സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തുന്നതിനും പുരോഗതി ആഴ്ചതോറും സ്പീക്കറുടെ ഓഫീസ് നേരിട്ട് വിലയിരുത്തുന്നതിനും മുഖ്യമന്ത്രിയുടെ സമയം കൂടി നോക്കി ഉദ്ഘാടനതീയതി നിശ്ചയിക്കുന്നതിനും യോഗം തീരുമാനമെടുത്തു.കൊടുവള്ളി റെയില്‍വേ മേല്‍പ്പാലം ചെറിയപെരുന്നാല്‍ സമ്മാനമായി തലശ്ശേരി നിവാസികള്‍ക്ക് സമര്‍പ്പിക്കുന്നതോടെ കണ്ണൂരില്‍ നിന്ന് തലശ്ശേരി ഭാഗത്തേക്ക് വര്‍ഷങ്ങളായുണ്ടായിരുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുമെന്ന് സ്പീക്കർ എ എൻ ഷംസീർ അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!