MATTANNOOR
അഗ്നിരക്ഷാ സേനയ്ക്ക് രക്ഷ; മട്ടന്നൂരിൽ ഇനി സ്വന്തം കെട്ടിടം

മട്ടന്നൂർ: വാടകക്കെട്ടിടങ്ങളിൽ നിന്നു മോക്ഷം, മട്ടന്നൂർ അഗ്നിരക്ഷാ നിലയത്തിന് ഇനി അത്യാധുനിക സൗകര്യങ്ങളോടെയുള്ള സ്വന്തം കെട്ടിടം. 5.53 കോടി രൂപ ചെലവിൽ നിർമിച്ച കെട്ടിടം ഈ മാസം 20നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മട്ടന്നൂർ-തലശ്ശേരി റോഡിൽ ജലസേചന വകുപ്പിൽ നിന്നു ലഭ്യമായ സ്ഥലത്താണു കെട്ടിടം നിർമിച്ചത്. വിമാനത്താവള നഗരമായതുകൊണ്ട് സംസ്ഥാനത്തെ ഏറ്റവും വലതും ആധുനിക സജ്ജീകരണങ്ങളോടു കൂടിയതുമായ അഗ്നിരക്ഷാ നിലയമാണ് മട്ടന്നൂരിൽ യാഥാർഥ്യമാക്കുന്നത്.
സൗകര്യങ്ങൾ ഏറെ
രണ്ടു നിലകളിൽ നിർമിച്ച ഫയർ സ്റ്റേഷന്റെ താഴത്തെ നില 1062 ചതുരശ്ര അടിയുണ്ട്. ഇവിടെ ഓഫിസ്, സ്റ്റേഷൻ ഓഫിസർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ തുടങ്ങിയവരുടെ ഓഫിസ് മുറികൾ, റെക്കോർഡ് റൂം, കംപ്യൂട്ടർ റൂം, ലൈബ്രറി റൂം, സ്മാർട്ട് ക്ലാസ് റൂം, മെഡിക്കൽ റൂം, മെക്കാനിക്കൽ റൂം, കിച്ചൻ, ഡൈനിങ്, സ്റ്റോറേജ് റൂമുകൾ, വാഹന ഗാരിജ്, അഗ്നിരക്ഷാ വാഹനങ്ങളിൽ വെള്ളം നിറയ്ക്കാനുള്ള വാട്ടർ ടാങ്ക് തുടങ്ങിയവയാണുള്ളത്. 625 ചതുരശ്ര അടിയുള്ള മുകളിലത്തെ നിലയിൽ റിക്രിയേഷൻ റൂം, ജീവനക്കാർക്കുള്ള വിശ്രമ മുറി, ലോഞ്ച്, സ്റ്റോർ മുറികൾ, ഭാവി വികസനത്തിനായി ഉപയോഗിക്കാൻ പാകത്തിൽ തുറന്ന ടെറസ്സ് എന്നിവയാണ് നിർമിച്ചിട്ടുള്ളത്.
ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം
വെള്ളിയാംപറമ്പിൽ വാടക കെട്ടിടത്തിലായിരുന്നു മട്ടന്നൂർ അഗ്നിരക്ഷാ നിലയത്തിന്റെ ആരംഭം. അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാരായിരുന്നു ഉദ്ഘാടനം ചെയ്തത്. പിന്നീട് കെട്ടിടത്തിന്റെ പഴക്കം കാരണം ഒരു ഭാഗം തകർന്നു വീണപ്പോൾ അവിടെ നിന്ന് ഒഴിയേണ്ടി വന്നു. ഇരിട്ടി റോഡിൽ താൽക്കാലിക സംവിധാനം ഒരുക്കിയെങ്കിലും അവിടെയും സൗകര്യം ഇല്ലാതായി. ഇപ്പോൾ കണ്ണൂർ റോഡിൽ സ്വകാര്യ വ്യക്തിയുടെ വാടകക്കെട്ടിടത്തിലാണ് അഗ്നിരക്ഷാ നിലയം പ്രവർത്തിക്കുന്നത്.
നിർമാണം അതിവേഗം
പഴശ്ശി ജലസേചന പദ്ധതിയിൽ നിന്നു കൈമാറിക്കിട്ടിയ സ്ഥലത്ത് പഴശ്ശി കനാലിന്റെ കരയിലാണു കെട്ടിടം പണിതത്. കോഴിക്കോട് മുക്കത്തെ പുറായിൽ ഗ്രൂപ്പ് ഓഫ് കൺസ്ട്രക്‌ഷനാണ് കരാർ പണി പൂർത്തിയാക്കിയത്. മരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ ഷാജി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ലജീഷ്കുമാർ, അസിസ്റ്റന്റ് എൻജിനീയർ സനില പ്രകാശൻ എന്നിവർ നിർമാണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങൾക്കായി മട്ടന്നൂർ നഗരസഭയുടെ നേതൃത്വത്തിൽ സംഘാടക സമിതി രൂപീകരിച്ചു പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.
MATTANNOOR
കളിക്കുന്നതിനിടെ പാത്രത്തിൽ തല കുടുങ്ങിയ രണ്ടു വയസ്സുകാരനെ മട്ടന്നൂർ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി

മട്ടന്നൂർ: കളിക്കുന്നതിനിടെ പാത്രത്തിൽ തല കുടുങ്ങിപ്പോയ രണ്ടുവയസ്സുകാരനെ മട്ടന്നൂർ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി.കുറ്റ്യാട്ടൂർ വടുവൻകുളം സ്വദേശിയായ രണ്ടുവയസ്സുകാ രൻ്റെ തലയിലാണ് കളിക്കുന്നതിനിടെ സ്റ്റീൽ ചട്ടി കുടുങ്ങിയത്. ബുധനാഴ്ച വൈകിട്ടോടെ യാണ് സംഭവം. ഉടൻ അഗ്നി രക്ഷാസേനയെ വിവരമറിയിച്ചു. കുട്ടിയെയും കൂട്ടി അഗ്നിരക്ഷാ നിലയത്തിൽ എത്തിയതിനെത്തുടർന്ന് പാത്രം നീക്കി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.കുട്ടിക്ക് പരിക്കൊന്നുമേൽക്കാതെ തന്നെ പാത്രം മാറ്റി. സ്റ്റേഷൻ ഓഫീസർ കെ. രാജീവിൻ്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനാംഗങ്ങളും സിവിൽ ഡിഫൻസ് സംഘവും ചേർന്നാണ് പാത്രം ഊരിയെടുത്ത് കുട്ടിയെ രക്ഷപ്പെടുത്തിയത്.
MATTANNOOR
ഹജ്ജ് 2025: കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനം മെയ് 11ന്

മട്ടന്നൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനം മെയ് 11ന്. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കണ്ണൂർ എംബാർക്കേഷൻ വഴി യാത്ര പുറപ്പെടുന്ന ആദ്യ വിമാനം മെയ് 11ന് രാവിലെ നാലിന് പുറപ്പെടും. കേരളത്തില്‍ നിന്നുള്ള 4825 തീർത്ഥാടകരും കർണ്ണാടകയില്‍ നിന്നുള്ള 73 തീർത്ഥാടകരും മാഹിയില്‍ നിന്നുമുള്ള 31 പേരുമുള്‍പ്പെടെ മൊത്തം 4929 ഹജ്ജ് തീർത്ഥാടകരാണ് കണ്ണൂരില്‍ നിന്നും യാത്രയാകുന്നത്.
കണ്ണൂരിലെ മെയ് 11ന് പുറപ്പെടുന്ന ആദ്യ വിമാനമായ IX3041ലെ ഹാജിമാർ മെയ് പത്തിന് രാവിലെ പത്തിന് റിപ്പോർട്ട് ചെയ്യണം. മെയ് 11ന് വൈകീട്ട് 7.30ന് പുറപ്പെടുന്ന രണ്ടാമത്തെ വിമാനമായ IX3043ല്‍ യാത്ര ചെയ്യേണ്ട ഹജ്ജ് തീർത്ഥാടകർ മെയ് 11ന് രാവിലെ ആറ് മണിക്കാണ് എയർപോർട്ടില്‍ റിപ്പോർട്ട് ചെയ്യേണ്ടത്. എല്ലാ ഹജ്ജ് തീർത്ഥാടകും ആദ്യം എയർപാർട്ടിലെ രജിസ്ട്രേഷൻ കൗണ്ടറിലാണ് റിപ്പോർട്ട് ചെയ്യേണ്ടത്. എയർപോർട്ടിലെത്തി രജിസ്റ്റർ ചെയ്ത് ലഗേജുകള്‍ എയർലൈൻസിന് കൈമാറിയതിന് ശേഷമാണ് ഹാജിമാർ ഹജ്ജ് ക്യാമ്ബിലെത്തുന്നത്. കൊച്ചി എംബാർക്കേഷനില്‍ നിന്നുള്ള ഹജ്ജ് യാത്ര മെയ് 16-നാണ് ആരംഭിക്കുന്നത്.
MATTANNOOR
കണ്ണൂർ ഹജ്ജ് ഹൗസിന് ഒൻപതിന് മുഖ്യമന്ത്രി തറക്കല്ലിടും

മട്ടന്നൂർ: കണ്ണൂർ വിമാന താവളത്തിൽ നിർമിക്കുന്ന ഹജ്ജ് ഹൗസ് ശിലാസ്ഥാപനം ഒൻപതിന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഹജ്ജ് ക്യാമ്പുകളുടെ സംസ്ഥാന തല ഉദ്ഘാടനവും നടക്കും. കണ്ണൂരിൽ ഹജ്ജ് ഹൗസ് നിർമിക്കുന്നതിന് ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു. വിമാനത്താവളത്തിന് സമീപം കുറ്റിക്കരയിൽ കിൻഫ്രയുടെ ഒരേക്കർ സ്ഥലത്താണ് ഹജ്ജ് ഹൗസ് നിർമിക്കുന്നത്. പദ്ധതി രേഖയും അടങ്കലും തയ്യാറായി. സംസ്ഥാനത്തെ രണ്ടാമത്തെ ഹജ്ജ് ഹൗസാണ് കണ്ണൂരിൽ നിർമിക്കുന്നത്. അടുത്ത ഹജ്ജ് തീർഥാടന സമയത്ത് ഇത് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. വിമാനത്താവളത്തിലെ അന്താരാഷ്ട്ര കാർഗോ ടെർമിനലിൽ ഇത്തവണയും ഹജ്ജ് ക്യാമ്പ് സംഘടിപ്പിക്കും. 5000- ത്തോളം തീർഥാടകരാണ് കണ്ണൂർ വഴി ഹജ്ജിന് പോകുന്നത്. മേയ് പതിനൊന്ന് മുതൽ 29 വരെയാണ് എയർഇന്ത്യ എക്സ്‌പ്രസ് ഹജ്ജ് സർവീസ് നടത്തുക. ആദ്യ വിമാനം 11-ന് പുലർച്ചെ നാലിന് പുറപ്പെടും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്