Connect with us

MATTANNOOR

അഗ്നിരക്ഷാ സേനയ്ക്ക് രക്ഷ; മട്ടന്നൂരിൽ ഇനി സ്വന്തം കെട്ടിടം

Published

on

Share our post

മട്ടന്നൂർ: വാടകക്കെട്ടിടങ്ങളിൽ നിന്നു മോക്ഷം, മട്ടന്നൂർ അഗ്നിരക്ഷാ നിലയത്തിന് ഇനി അത്യാധുനിക സൗകര്യങ്ങളോടെയുള്ള സ്വന്തം കെട്ടിടം. 5.53 കോടി രൂപ ചെലവിൽ നിർമിച്ച കെട്ടിടം ഈ മാസം 20നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മട്ടന്നൂർ-തലശ്ശേരി റോഡിൽ ജലസേചന വകുപ്പിൽ നിന്നു ലഭ്യമായ സ്ഥലത്താണു കെട്ടിടം നിർമിച്ചത്. വിമാനത്താവള നഗരമായതുകൊണ്ട് സംസ്ഥാനത്തെ ഏറ്റവും വലതും ആധുനിക സജ്ജീകരണങ്ങളോടു കൂടിയതുമായ അഗ്നിരക്ഷാ നിലയമാണ് മട്ടന്നൂരിൽ യാഥാർഥ്യമാക്കുന്നത്.

സൗകര്യങ്ങൾ ഏറെ

രണ്ടു നിലകളിൽ നിർമിച്ച ഫയർ സ്റ്റേഷന്റെ താഴത്തെ നില 1062 ചതുരശ്ര അടിയുണ്ട്. ഇവിടെ ഓഫിസ്‌, സ്റ്റേഷൻ ഓഫിസർ, അസിസ്റ്റന്റ്‌ സ്റ്റേഷൻ ഓഫിസർ തുടങ്ങിയവരുടെ ഓഫിസ്‌ മുറികൾ, റെക്കോർഡ്‌ റൂം, കംപ്യൂട്ടർ റൂം, ലൈബ്രറി റൂം, സ്മാർട്ട്‌ ക്ലാസ്‌ റൂം, മെഡിക്കൽ റൂം, മെക്കാനിക്കൽ റൂം, കിച്ചൻ, ഡൈനിങ്, സ്റ്റോറേജ്‌ റൂമുകൾ, വാഹന ഗാരിജ്‌, അഗ്നിരക്ഷാ വാഹനങ്ങളിൽ വെള്ളം നിറയ്ക്കാനുള്ള വാട്ടർ ടാങ്ക് തുടങ്ങിയവയാണുള്ളത്. 625 ചതുരശ്ര അടിയുള്ള മുകളിലത്തെ നിലയിൽ റിക്രിയേഷൻ റൂം, ജീവനക്കാർക്കുള്ള വിശ്രമ മുറി, ലോഞ്ച്‌, സ്റ്റോർ മുറികൾ, ഭാവി വികസനത്തിനായി ഉപയോഗിക്കാൻ പാകത്തിൽ തുറന്ന ടെറസ്സ്‌ എന്നിവയാണ് നിർമിച്ചിട്ടുള്ളത്.

ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം

വെള്ളിയാംപറമ്പിൽ വാടക കെട്ടിടത്തിലായിരുന്നു മട്ടന്നൂർ അഗ്നിരക്ഷാ നിലയത്തിന്റെ ആരംഭം. അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാരായിരുന്നു ഉദ്ഘാടനം ചെയ്തത്. പിന്നീട് കെട്ടിടത്തിന്റെ പഴക്കം കാരണം ഒരു ഭാഗം തകർന്നു വീണപ്പോൾ അവിടെ നിന്ന് ഒഴിയേണ്ടി വന്നു. ഇരിട്ടി റോഡിൽ താൽക്കാലിക സംവിധാനം ഒരുക്കിയെങ്കിലും അവിടെയും സൗകര്യം ഇല്ലാതായി. ഇപ്പോൾ കണ്ണൂർ റോഡിൽ സ്വകാര്യ വ്യക്തിയുടെ വാടകക്കെട്ടിടത്തിലാണ് അഗ്നിരക്ഷാ നിലയം പ്രവർത്തിക്കുന്നത്.

നിർമാണം അതിവേഗം

പഴശ്ശി ജലസേചന പദ്ധതിയിൽ നിന്നു കൈമാറിക്കിട്ടിയ സ്ഥലത്ത് പഴശ്ശി കനാലിന്റെ കരയിലാണു കെട്ടിടം പണിതത്. കോഴിക്കോട് മുക്കത്തെ പുറായിൽ ഗ്രൂപ്പ് ഓഫ് കൺസ്ട്രക്‌ഷനാണ് കരാർ പണി പൂർത്തിയാക്കിയത്. മരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ ഷാജി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ലജീഷ്കുമാർ, അസിസ്റ്റന്റ് എൻജിനീയർ സനില പ്രകാശൻ എന്നിവർ നിർമാണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങൾക്കായി മട്ടന്നൂർ നഗരസഭയുടെ നേതൃത്വത്തിൽ സംഘാടക സമിതി രൂപീകരിച്ചു പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.


Share our post

MATTANNOOR

വാഹന മോഷ്ടാവ് മട്ടന്നൂർ പോലീസിന്റെ പിടിയിൽ

Published

on

Share our post

മട്ടന്നൂർ: ചാവശ്ശേരിയിൽ സ്‌കൂട്ടർ മോഷ്ടിച്ചു കടന്നു കളഞ്ഞ പ്രതിയെ പാലക്കാട്‌ റെയിൽവേ സ്റ്റേഷനിൽ വെച്ച് മട്ടന്നൂർ പോലീസ് പിടികൂടി.തൃശൂർ മേലെപുരക്കൽ അഭിജിത് (22) ആണ് പിടിയിലായത്. മാർച്ച്‌ 19 നു രാവിലെ ചാവശ്ശേരി വർക്ക്‌ഷോപ്പിൽ നിർത്തിയിട്ട  ആക്റ്റീവ സ്കൂട്ടറാണ് മോഷണം പോയത്. തുടർന്ന് മട്ടന്നൂർ പോലീസ് 65 ഓളം സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പാലക്കാട് ആർ.പി.എഫിന്റെ സഹായത്തോടെ പാലക്കാട്‌ റയിൽവേ സ്റ്റേഷനിൽ വെച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒറ്റപ്പാലം, എറണാകുളം സെൻട്രൽ, കുന്നത്ത് നാട് പോലീസ് സ്റ്റേഷനുകളിൽ വാഹന മോഷണ കേസുകളിലെ പ്രതിയാണ് അഭിജിത്. മട്ടന്നൂർ പോലീസ് ഇൻസ്‌പെക്ടർ അനിൽ എം ന്റെ നേതൃത്തത്തിൽ എസ്.ഐ ലിനീഷ്,സിവിൽ പോലീസ് ഓഫീസർ മാരായ രതീഷ് കെ. ഷംസീർ അഹമ്മദ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.


Share our post
Continue Reading

MATTANNOOR

കണ്ണൂർ-ബെംഗളൂരു എയർ ഇന്ത്യ എക്സ്സ്പ്രസ് സർവീസ് ഏപ്രിൽ അഞ്ച് മുതൽ

Published

on

Share our post

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് ബെംഗളൂരുവിലേക്ക് ഏപ്രിൽ 5 മുതൽ സർവീസ് നടത്തും. സമ്മർ ഷെഡ്യൂ ളിൽ ഉൾപ്പെടുത്തി ആഴ്ചയിൽ 2 ദിവസമാണു (ശനി, ഞായർ) സർവീസ്. വിന്റർ ഷെഡ്യൂളിൻ്റെ അവസാനം, ജനുവരി 3 മുതൽ എയർ ഇന്ത്യ എക്‌സ്പ്രസ് കണ്ണൂർ-ബെംഗളൂരു സെക്‌ടറിൽ ആഴ്‌ചയിൽ ഒരു ദിവസം സർവീസ് നടത്തിയിരുന്നു. മുൻപ് ഇതേ റൂട്ടിൽ പ്രതിദിന സർവീസ് നടത്തിയിരുന്നു.


Share our post
Continue Reading

MATTANNOOR

മട്ടന്നൂരിനെ സമ്പൂർണ്ണ രോഗ രഹിത നഗരസഭയാക്കും

Published

on

Share our post

മട്ടന്നൂർ: മട്ടന്നൂരിനെ സമ്പൂർണ്ണ രോഗരഹിത നഗരമാക്കാൻ പദ്ധതിയുമായി നഗരസഭ ബഡ്ജറ്റ്. ഹെല്‍ത്ത് ഈസ് വെല്‍ത്ത്’ സമഗ്ര ആരോഗ്യപദ്ധതിക്ക് 50 ലക്ഷം രൂപ വകയിരുത്തി. 30 മുതല്‍ 50 വയസ് വരെയുള്ളവരെ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കി ആവശ്യമുള്ളവർക്ക് ചികിത്സ ഉറപ്പുവരുത്തും. കേന്ദ്ര സംസ്ഥാന സർക്കാർ പദ്ധതികളെ കോർത്തിണക്കി ബോധവല്‍ക്കരണ പ്രവർത്തനങ്ങള്‍, വ്യായാമം എന്നിവയിലൂടെ രോഗ രഹിതസമൂഹം സൃഷ്ടിക്കാനാണ് പദ്ധതി. 92.08 കോടി രൂപ വരവും 84.95 കോടി രൂപ ചെലവും 7.13 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് ഉപാദ്ധ്യക്ഷ ഒ.പ്രീത അവതരിപ്പിച്ചത്. പഴം പച്ചക്കറി മത്സ്യ മാർക്കറ്റ് പൂർത്തീകരിക്കുന്നതിന് 18 കോടി രൂപ വകയിരുത്തി. നഗരസഭാ മിനി സ്റ്റേഡിയത്തിന്റെ നവീകരണത്തിന് 50 ലക്ഷം രൂപയും നീക്കിവച്ചു. നഗരസഭയുടെ നികുതി വരുമാനം വർദ്ധിപ്പിക്കുന്നതിന് ‘ ടാക്സ് പ്ലസ് പ്ലാൻ പ്ലസ് ‘ എന്ന പദ്ധതി നടപ്പാക്കും. വസ്തുനികുതി പൂർണമായും അടക്കുന്ന വാർഡിന് 10 ലക്ഷം രൂപ പ്രത്യേകം അനുവദിക്കും. റോഡുകളുടെ നവീകരണത്തിന് 4.8 കോടി രൂപയും തലശ്ശേരി, ഇരിട്ടി റോഡ് സൗന്ദര്യവല്‍ക്കരണത്തിന് 50 ലക്ഷം രൂപയും വകയിരുത്തി. ഹരിത ടൗണുകളുടെയും സ്‌നേഹാരാമങ്ങളുടെ വിപുലീകരണത്തിന് ആറുലക്ഷവും രൂപയും നീക്കിവച്ചു. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് നാലു കുളങ്ങളുടെ നവീകരണത്തിന് മൂന്നു കോടി 30 ലക്ഷം രൂപ അനുവദിച്ചു. വന്യമൃഗശല്യം തടയാൻ സ്റ്റീല്‍ ഫെൻസിംഗ് സ്ഥാപിക്കാൻ 10 ലക്ഷം രൂപയും അനുവദിച്ചു. യോഗത്തില്‍ ചെയർമാൻ എൻ.ഷാജിത്ത് അദ്ധ്യക്ഷനായി.


Share our post
Continue Reading

Trending

error: Content is protected !!