Connect with us

THALASSERRY

എത്തി… ഡബിൾ ഡെക്കർ ബസ് തലശ്ശേരിയിൽ

Published

on

Share our post

തലശ്ശേരി : കെ.എസ്.ആർ.ടി.സിയുടെ ഡബിൾ ഡെക്കർ ബസ് തലശ്ശേരിയിലെത്തി. തിരുവനന്തപുരത്തും കൊച്ചിയിലും മാത്രം കാണുന്ന ഡബിൾഡെക്കർ ബസ് എത്തിയതറിഞ്ഞ് കെ.എസ്.ആർ.ടി.സി തലശ്ശേരി ഡിപ്പോയിൽ കാണാൻ ധാരാളം ആളുകളെത്തി.

ഡിപ്പോയുടെ മുന്നിലാണ് ബസ് നിർത്തിയിട്ടിരിക്കുന്നത്. തലശ്ശേരി പൈതൃക ടൂറിസം കേന്ദ്രങ്ങളിലൂടെ ഇനി ബസിൽ യാത്രചെയ്യാം. തിരുവനന്തപുരം സിറ്റി ഡിപ്പോയിൽനിന്ന് വ്യാഴാഴ്ച രാത്രി ഏഴിന് പുറപ്പെട്ട ബസ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് തലശ്ശേരിയിലെത്തി.

വഴിയിൽ യാത്രക്കാരെ കയറ്റിയാണ് ഡ്രൈവർ നവാസും കണ്ടക്ടർ ജയപ്രകാശും ബസ് തലശ്ശേരിയിലെത്തിച്ചത്.ബസിന്റെ താഴത്തെ നിലയിൽ 28 ആളുകൾക്ക് ഇരിക്കാനുളള സീറ്റും രണ്ട് മേശയുമുണ്ട്. മുകളിലത്തെ നിലയിൽ 21 പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. ഉയരം കൂടുതലുള്ളതിനാൽ ബസ് കടന്നുപോകുന്ന വഴിയിലുള്ള താഴ്ന്ന് കിടക്കുന്ന വൈദ്യുതിലൈൻ ഉയർത്തുകയും മരക്കൊമ്പുകൾ നീക്കംചെയ്യുകയും വേണം. അതിനുള്ള നടപടി തുടങ്ങി.

തിരുവനന്തപുരത്ത് ഡബിൾഡെക്കർ ബസ് വൈകീട്ട് അഞ്ചു മുതൽ പത്തുവരേയുള്ള നൈറ്റ് സിറ്റി റൈഡും രാവിലെ ഒൻപത് മുതൽ നാലുവരെ ഡേസിറ്റി റൈഡുമാണ് നടത്തുന്നത്. ഒരാൾക്ക് 250 രൂപയാണ് ടിക്കറ്റ് നിരക്ക്. തലശ്ശേരിയിൽ റൂട്ട് നിശ്ചയിച്ച ശേഷം നിരക്ക് തീരുമാനിക്കും. നിലവിലുള്ള ബസ് ചാർജിനേക്കാൾ തുക കൂടുതലായിരിക്കും.

വിദ്യാർഥികൾക്ക് യാത്രാ ചാർജിൽ ഇളവ് നൽകും. തലശ്ശേരി പൈതൃക ടൂറിസം പദ്ധതി ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ സ്പീക്കർ എ.എൻ.ഷംസീർ മുൻകൈയെടുത്താണ് ബസ് തലശ്ശേരിയിൽ എത്തിക്കാൻ നടപടി സ്വീകരിച്ചത്. ഗതാഗതമന്ത്രി കെ.ബി.ഗണേഷ്‌കുമാറിനെ പങ്കെടുപ്പിച്ച് 22-ന് ബസ് ഓട്ടം തുടങ്ങാനാണ് സാധ്യത.

ഇല്ലിക്കുന്ന് ഗുണ്ടർട്ട് ബംഗ്ലാവ്, കോടതി, ഓവർബറീസ്‌ഫോളി, കടൽപ്പാലം,സെയ്ന്റ് ജോൺസ് ആംഗ്ലിക്കൻ ചർച്ച്, ക്രിക്കറ്റ് സ്റ്റേഡിയം, സബ്കളക്ടർ ബംഗ്ലാവ്, താഴെ അങ്ങാടി, പാണ്ടികശാലകൾ, ജഗന്നാഥക്ഷേത്രം, ന്യുമാഹി മുകുന്ദൻ പാർക്ക്, മാഹി ബസ്‌ലിക്ക പള്ളി, മാഹി പുഴയോര നടപ്പാത, മുഴപ്പിലങ്ങാട് ബീച്ച് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെയുള്ള യാത്രയാണ് ആദ്യഘട്ടത്തിൽ ഉദ്ദേശിക്കുന്നത്.


Share our post

THALASSERRY

മാതാപിതാക്കളുടെ മുന്നിൽ വച്ച് മകനെ കുത്തിക്കൊന്ന പ്രതി കുറ്റക്കാരൻ

Published

on

Share our post

തലശ്ശേരി: മാതാപിതാക്കളുടെ മുന്നിൽ വെച്ച് മകനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് അഡീഷനൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി (രണ്ട്) ജഡ്ജി ടിറ്റി ജോർജ് കണ്ടെത്തി. തിമിരി ചെക്കിച്ചേരിയിലെ ലോറി ഡ്രൈവർ ശരത്കുമാറിനെ (28) കൊലപ്പെടുത്തിയ കേസിൽ അയൽവാസിയായ പുത്തൻപുരക്കൽ ജോസ് ജോർജ് എന്ന കൊല്ലൻ ജോസാണ് പ്രതി. ഐ.പി.സി 302ാം വകുപ്പ് പ്രകാരം കുറ്റക്കാരനായി കണ്ടെത്തിയ പ്രതിയുടെ ശിക്ഷയിന്മേലുള്ള വാദം കേട്ട ശേഷം വിധി പറയാനായി ബുധനാഴ്ചത്തേക്ക് മാറ്റി.2015 ജനുവരി 27ന് രാത്രി 10 നാണ് കേസിനാധാരമായ സംഭവം. മാതാപിതാക്കളായ കുളമ്പുകാട്ടിൽ രാജന്റെയും ശശികലയുടെയും മുന്നിൽ വെച്ച് ശരത്കുമാറിനെ അയൽവാസിയായ പുത്തൻപുരക്കൽ ജോസ് ജോർജ് കുത്തി കൊലപ്പെടുത്തുകയായിരുന്നു. രാജന്‍റെ കുടുംബം പ്രതി ജോസിന്‍റെ വീട്ടിലെ കിണറ്റിൽ നിന്നായിരുന്നു മോട്ടോർ ഉപയോഗിച്ച് കുടിവെള്ളമെടുത്തിരുന്നത്. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പൊലീസ് ഓഫിസർമാരായ കെ. വിനോദ്‌കുമാർ, കെ.എ. ബോസ്, എ.വി. ജോൺ എന്നിവരാണ് കേസന്വേഷിച്ചത്. പ്രോസി ക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ വി.എസ്. ജയശ്രീയും പ്രതിഭാഗത്തിനു വേണ്ടി അഡ്വ. ടി.പി. സജീവനുമാണ് ഹാജരായത്.


Share our post
Continue Reading

THALASSERRY

വയോജനങ്ങൾക്ക് വിനോദവുമായി ലിറ്റിൽ തിയറ്റർ

Published

on

Share our post

തലശ്ശേരി: വയോജനങ്ങൾക്ക് പകൽ വിശ്രമ കേന്ദ്രത്തിലിരുന്ന് ഇനി സിനിമയും കാണാം. കതിരൂർ ഗ്രാമപഞ്ചായത്തിൽ വയോമിത്രം ലിറ്റിൽ തിയറ്ററാണ് വയോജനങ്ങൾക്കായി തുറന്നു നൽകിയത്. കതിരൂർ ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങളുടെ ക്ഷേമം മുൻനിർത്തി നടപ്പിലാക്കിയ പദ്ധതികളിലൊന്നാണ് ലിറ്റിൽ തിയറ്റർ. കുണ്ടുചിറയിൽ പ്രവർത്തിക്കുന്ന പകൽ വിശ്രമ കേന്ദ്രം പകൽവീട്ടിലാണ് ഇത്തരമൊരു സംവിധാനമൊരുക്കിയത്. സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ പ്രത്യേകമായി മുകൾനിലയിലാണ് തിയറ്റർ ക്രമീകരിച്ചിട്ടുള്ളത്. അവിടെ 75 ഇഞ്ച് നീളമുള്ള ഇന്ററാക്റ്റീവ് ബോർഡും പ്രത്യേക ശബ്ദ സംവിധാനവുമൊരുക്കി. ഇരിക്കാനാവശ്യമായ കുഷ്യൻ സീറ്റുകൾ ഉൾപ്പെടെ ക്രമീകരിച്ചിട്ടുണ്ട്. ഒരേസമയം 30 പേർക്ക് തിയേറ്ററിലിരുന്ന് സിനിമ കാണാം.

2.36 ലക്ഷം രൂപ ചെലവിട്ടാണ് തിയറ്റർ സജ്ജമാക്കിയിട്ടുള്ളത്. ഗ്രാമപഞ്ചായത്തിന്റെ മറ്റൊരു വയോജന വിശ്രമ കേന്ദ്രമായ പുല്ല്യോട് പകൽവീട്ടിൽ അൽപം കൂടി വലുപ്പത്തിൽ ആധുനിക രീതിയിലുള്ള തീയറ്റർ ഒരുക്കുന്നതിനായി ജില്ല പഞ്ചായത്ത് 20 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്തിന്റെ വിഹിതം ഉൾപ്പെടുത്തി 25 ലക്ഷം രൂപ ചെലവിൽ പുല്ല്യോട് പകൽവീട്ടിൽ ഒന്നാം നിലയിൽ പ്രത്യേകമായി തിയറ്റർ നിർമിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. സനിൽ പറഞ്ഞു. ലിറ്റിൽ തിയറ്റർ ഉദ്ഘാടനം കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. സനിൽ നിർവഹിച്ചു. പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൂരാറത്ത് അധ്യക്ഷതവഹിച്ചു. വാർഡ് മെംബർ ടി.കെ. ഷാജി സ്വാഗതം പറഞ്ഞു.


Share our post
Continue Reading

Breaking News

മംഗലാപുരത്ത് ബൈക്ക് അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു

Published

on

Share our post

തലശേരി : മംഗലാപുരത്ത് ബൈക്ക് അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു. പിണറായി പാറപ്രത്തെ ശ്രീജിത്തിൻറെയും കണ്ണൂർ എകെജി ആശുപത്രി നഴ്‌സിംഗ് സൂപ്രണ്ട് ബിന്ദുവിന്റെയും മകൻ BDS വിദ്യാർത്ഥി ടിഎം സംഗീർത്ത്, കയ്യൂർ പാലോത്തെ കെ.ബാബുവിൻ്റെയും രമയുടെയും മകൻ ധനുർവേദ് എന്നിവരാണ് മരിച്ചത്.ഇന്നലെ രാത്രി ബൈക്ക് ഡിവൈഡറിൽ ഇടിച്ചാണ് അപകടം.സംഗീർത്തിന്റെ മൃതദേഹം ബുധനാഴ്ച്‌ച രാവിലെ പാറപ്രത്തെ വീട്ടിൽ എത്തിക്കും.


Share our post
Continue Reading

Trending

error: Content is protected !!