Connect with us

Kannur

കണ്ണൂരില്‍ ദേശീയപാതാ വികസനത്തിന്റെ മറവിൽ മണ്ണ് കടത്തുന്നു; നിരവധി പരാതികൾ അന്വേഷണത്തിൽ 

Published

on

Share our post

കണ്ണൂർ: ദേശീയപാതാ വികസനത്തിൻ്റെ മറവിൽ അനധികൃത മണ്ണ് കടത്ത് വ്യാപകം. സ്വകാര്യവ്യക്തികളുടെ ഭൂമി നിരപ്പാക്കി നൽകുകയും അങ്ങനെ ലഭിക്കുന്ന മണ്ണ് ഉടമയ്ക്ക് പ്രതിഫലം നൽകാതെ ആവശ്യക്കാർക്ക് വിൽക്കുകയും ചെയ്യുന്ന സംഘമാണ് പിന്നിൽ. എതിർപ്പ് ഒഴിവാക്കാൻ ഹൈവേ വികസനത്തിനാണ് മണ്ണ് കൊണ്ടുപോകുന്നതെന്നാണ് ഇവർ നാട്ടുകാരോട് പറയുന്നത്.

ഇത്തരത്തിലുള്ള പത്തോളം പരാതികളെക്കുറിച്ച് റവന്യൂ അധികൃതർ അന്വേഷണമാരംഭിച്ചു. തളിപ്പറമ്പ്, മയ്യിൽ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനമെന്നും അറിയുന്നു.

അനുമതിയില്ലാതെ മണ്ണെടുത്തവർക്ക് പണികിട്ടും

അനുമതിയില്ലാതെ മണ്ണെടുത്ത ഭൂമിയുടെ ഉടമസ്ഥർ ഒരു ടണ്ണിന് 40 രൂപ നിരക്കിൽ സർക്കാരിലേക്ക് റോയൽറ്റി അടയ്‌ക്കേണ്ടിവരും. വലിയ ടിപ്പറുകളിൽ 16 ടൺ വരെ മണ്ണ് കടത്താം. ഭൂമി നിരപ്പാക്കിത്തരാമെന്ന മണ്ണുകടത്ത് സംഘത്തിൻ്റെ വാഗ്‌ദാനം സ്വീകരിച്ച് സൗജന്യമായി ഇതിന് അനുമതി നൽകിയ ഭൂവുടമകളാണ് ഇപ്പോൾ വെട്ടിലായത്.

അവർക്ക് മണ്ണിന് പ്രതിഫലം കിട്ടിയില്ലെങ്കിലും എടുത്ത മണ്ണിൻ്റെ അളവനുസരിച്ച് അവർ റോയൽറ്റി അടയ്‌ക്കേണ്ടിവരും. ദേശീയപാതാ നിർമാണത്തിനായി ജില്ലയിൽ 10 കേന്ദ്രങ്ങളിൽ നിന്ന് മണ്ണെടുക്കാൻ ജിയോളജി അധികൃതർ അനുമതി നൽകിയിട്ടുണ്ട്.

കടന്നപ്പള്ളി, ആലപ്പടമ്പ്, മയ്യിൽ, പന്ന്യന്നൂർ, എടക്കാട്, മാവിലായി എന്നിവിടങ്ങളിൽ നിന്നാണിത്. പത്ത് കേന്ദ്രങ്ങളിൽ നിന്നുകൂടി മണ്ണെടുക്കാൻ ഉടൻ അനുമതി നൽകും.

ഹൈവേ വികസനത്തിന് നിശ്ചിത സ്ഥലത്തുനിന്ന് മണ്ണെടുക്കാൻ പാരിസ്ഥിതിക അനുമതി വേണ്ടെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുണ്ട്.

വീടും കെട്ടിടങ്ങളും നിർമിക്കാനായി സ്ഥലമൊരുക്കാൻ മണ്ണെടുക്കുന്നതിന് വ്യവസ്ഥകളോടെ അനുമതിയുണ്ട്. 3000 ചതുരശ്രയടി വിസ്‌തൃതിയുള്ള കെട്ടിടം നിർമിക്കനാവശ്യമായ മണ്ണ് നീക്കുന്നതിന് തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാം. അതിൽ കൂടുതൽ വിസ്‌തൃതിയിൽ മണ്ണെടുക്കുന്നതിന് ജിയോജളി അധികൃതരുടെ അനുമതി വേണം.


Share our post

Kannur

മിനി ജോബ് ഫെയര്‍ നാളെ

Published

on

Share our post

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് ഒന്നിന് രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ അഭിമുഖം നടത്തുന്നു. സെയില്‍സ് കണ്‍സള്‍റ്റന്റ്, സര്‍വീസ് അഡൈ്വസര്‍, ഷോറൂം സെയില്‍സ് കണ്‍സള്‍റ്റന്റ്, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, അസിസ്റ്റന്റ് സെയില്‍സ് മാനേജര്‍, സ്‌പെയര്‍ പാര്‍ട്‌സ് എക്‌സിക്യൂട്ടീവ്, കാര്‍ ഡ്രൈവര്‍, ടെക്‌നിഷ്യന്‍ ട്രെയിനി, യൂണിറ്റ് മാനേജര്‍, പ്ലേസ്‌മെന്റ് കോര്‍ഡിനേറ്റര്‍ തസ്തികകളിലേക്കാണ് അഭിമുഖം. ഡിഗ്രി, ഡിപ്ലോമ/ ഐ.ടി.ഐ/ ബി.ടെക് ഓട്ടോമൊബൈല്‍, ഐ.ടി.ഐ (എം എം വി) യോഗ്യതകളുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും, 250 രൂപയും, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിനു പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും രജിസ്‌ട്രേഷന്‍ സ്ലിപ് കൊണ്ടുവന്ന് ഇന്റര്‍വ്യൂവിന് പങ്കെടുക്കാം. ഫോണ്‍- 04972707610, 6282942066


Share our post
Continue Reading

Kannur

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ജൂനിയർ റസിഡന്റ് / ട്യൂട്ടർ തസ്തികയിൽ ഒഴിവ്

Published

on

Share our post

പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളിൽ ജൂനിയർ റസിഡന്റ് / ട്യൂട്ടർ തസ്തികയിൽ ഡോക്ടർമാരുടെ ഒഴിവുണ്ട്. മാർച്ച് മൂന്നിന് രാവിലെ 11 മണിക്ക് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂ മുഖേനയാണ് നിയമനം. എം.ബി.ബി.എസ് കഴിഞ്ഞ് ടി.സി.എം.സി റജിസ്‌ട്രേഷൻ നേടിയിരിക്കണം എന്നതാണ് യോഗ്യത.നിയമനം കരാർ അടിസ്ഥാനത്തിലായിരിക്കും. താൽപര്യമുള്ളവർയോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം വാക്ക് ഇൻ ഇന്റർവ്യൂവിന് അരമണിക്കൂർ മുമ്പെങ്കിലും പ്രിൻസിപ്പലിന്റെ ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.വിശദാംശങ്ങൾ, gmckannur.edu.in എന്ന സ്ഥാപനത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്.


Share our post
Continue Reading

Kannur

വനിതാ ദിനത്തിൽ വനിതകൾക്കു മാത്രമായി കെ.എസ്.ആർ.ടി.സിയുടെ മലപ്പുറം പാക്കേജ്

Published

on

Share our post

കണ്ണൂർ: മാർച്ച് മാസത്തിൽ വിവിധ ടൂർ പാക്കേജുകൾ ഒരുക്കി കെ സ് ആർ ടി സി കണ്ണൂർ ഡിപ്പോ. മാർച്ച് എട്ടിന് വനിതാ ദിനത്തിൽ വനിതകൾക്കു മാത്രമായി കണ്ണൂരിൽ നിന്നും നിലമ്പൂരിലെ തേക്ക് മ്യൂസിയം, കനോലി പ്ലോട്ട്, ബംഗ്ലാവ് കുന്നു സന്ദർശിച്ച് വൈകുന്നേരം മലപ്പുറത്ത് മിസ്റ്റി ലാന്റ് പാർക്കിൽ എത്തും. ഭക്ഷണവും എൻട്രൻസ് ഫീയും ഗ്ലാസ് ബ്രിഡ്ജ് ചാർജും ഉൾപ്പെടെയാണ് പാക്കേജ്.മാർച്ച് എട്ടിന് വയനാട് രാവിലെ 5.45 ന് പുറപ്പെട്ട് പഴശ്ശി സ്മൃതി മണ്ഡപം, കുറുവ ദ്വീപ്, അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രം, കാരാപ്പുഴ ഡാം എന്നിവ സന്ദർശിച്ച് രാത്രി 10 മണിയോടെ കണ്ണൂരിൽ എത്തിച്ചേരുന്ന രീതിയിലാണ് മറ്റൊരു പാക്കേജ് തയ്യാറാക്കിയിട്ടുള്ളത്.

മാർച്ച് ഏഴ്, 21 തീയതികളിൽ കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം ഒരുക്കുന്ന പാക്കേജിൽ കുടജാദ്രി, ഉഡുപ്പി, മധൂർ, അനന്തപുര ക്ഷേത്ര ദർശനവും ബേക്കൽ കോട്ട സന്ദർശിനവും ഒരുക്കിയിട്ടുണ്ട്.21 ന് പുറപ്പെടുന്ന പാക്കേജിൽ രഥോത്സവം കാണാനുള്ള അവസരം ലഭിക്കും.മാർച്ച് ഏഴ്, 21 തീയതികളിൽ മൂന്നാർ ട്രിപ്പും ഉണ്ടായിരിക്കും. മാർച്ച് 14, 29 തീയതികളിൽ പുറപ്പെടുന്ന ഗവി പാക്കേജിൽ കുമളി, കമ്പം, രാമക്കൽ മേട്, തേക്കടി എന്നിവ സന്ദർശിക്കാൻ അവസരമുണ്ട്. കോഴിക്കോട് കടലുണ്ടി പക്ഷി സാങ്കേതത്തിലൂടെയുള്ള വഞ്ചി സവാരി, കാപ്പാട് ബീച്ച്, ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് എന്നിവ ഉൾപെടുത്തിയിട്ടുള്ള കടലുണ്ടി പാക്കേജ് മാർച്ച് ഒമ്പത്, 23 തീയതികളിൽ നടക്കും. സീ ഫുഡ്, വഞ്ചി സവാരി എന്നിവ പാക്കജിന്റെ ഭാഗമാണ്. രാവിലെ ആറിന് പുറപ്പെടുന്ന പാക്കേജ് രാത്രി ഒൻപതിന് തിരിച്ചെത്തും.ആഡംബര നൗക യാത്ര നെഫർറ്റിറ്റി പാക്കേജ് മാർച്ച് 15 ന് രാവിലെ 5.30 നു പുറപ്പെടും. കൊച്ചിയിൽ അഞ്ച് മണിക്കൂർ ക്രൂയിസിൽ യാത്ര ചെയ്ത് 16 ന് കണ്ണൂരിൽ തിരിച്ചെത്തും. അന്വേഷങ്ങൾക്കും ബുക്കിങ്ങിനും 9497007857, 8089463675 നമ്പറുകളിൽ ബന്ധപ്പെടാം.


Share our post
Continue Reading

Trending

error: Content is protected !!