സി.യു.ഇ.ടി-യു.ജി പരീക്ഷ ഹൈബ്രിഡ് രീതിയിലേക്ക്

കേന്ദ്ര സര്‍വകലാശാല ഉള്‍പ്പെടെയുള്ള ദേശീയ സ്ഥാപനങ്ങളിലേക്ക് ബിരുദ പ്രവേശനത്തിനുള്ള സി.യു.ഇ.ടി-യു.ജി പരീക്ഷ ഹൈബ്രിഡ് രീതിയില്‍ നടത്താന്‍ തീരുമാനമായി. ഈ വര്‍ഷം മുതലാണ് ഈ രീതി നടപ്പിലാക്കുന്നത്. രാജ്യത്തെ ഗ്രാമീണ മേഖലയിൽ ഉള്‍പ്പെടെ എല്ലാവര്‍ക്കും വീടിനടുത്ത് നിന്ന് തന്നെ പരീക്ഷ എഴുതാനായി ഇതിലൂടെ സാധിക്കും.
മുന്‍വര്‍ഷങ്ങളിൽ കപ്യൂട്ടര്‍ അധിഷ്ഠിതമായാണ് പരീക്ഷ നടത്തിയിരുന്നത്. പിന്നീട് നോര്‍മ്മലൈസേഷനിലൂടെ മാര്‍ക്ക് ഏകീകരിച്ച് ഫലം പ്രസിദ്ധീകരിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം വരെ ഒരു വിദ്യാര്‍ത്ഥിക്ക് പത്ത് വിഷയങ്ങള്‍ വരെ തിരഞ്ഞെടുക്കാം, ഈ വര്‍ഷം മുതൽ ഇത് ആറെണ്ണമായി ചുരുങ്ങും.
ഹൈബ്രിഡ് രീതി നിലവില്‍ വരുന്നതോടെ പരീക്ഷ ദിനങ്ങളും, പരീക്ഷ കേന്ദ്രങ്ങളും കുറക്കാനും ഫലം വേഗത്തില്‍ പ്രഖ്യാപിക്കാനും സാധിക്കും. ഗ്രാമീണ മേഖലകളിലും പരീക്ഷ കേന്ദ്രം സജ്ജീകരിക്കാനാവുമെന്ന് അധികൃതര്‍ പറയുന്നു.
അടുത്തയാഴ്ച്ച മുതല്‍ ഈ വര്‍ഷത്തെ സി.യു.ഇ.ടി – യു.ജി പരീക്ഷക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മെയ് 15 മുതല്‍ 31 വരെയാണ് ഈ വര്‍ഷത്തെ പരീക്ഷ.