Kannur
സാധ്യതകളേറെ,’ഹരിത രശ്മിയെ” എന്നിട്ടും വേണ്ട

കണ്ണൂർ:കൈവശമുള്ള കാർഷകേതര ഭൂമി കൃഷിയോഗ്യമാക്കി പട്ടികവർഗ വിഭാഗക്കാർക്കിടയിൽ കൃഷിയെ പ്രോത്സാഹിപ്പിക്കാൻ ആരംഭിച്ച ഹരിതരശ്മി പദ്ധതിയോട് മുഖം തിരിച്ച് അധികൃതർ.ആറളം ഫാം ഉൾപ്പെടെ ജില്ലയിലെ പ്രദേശങ്ങളിൽ പദ്ധതിക്ക് വിശാല സാദ്ധ്യതകൾ നിലനിൽക്കുമ്പോഴും പദ്ധതിയുമായി ബന്ധപ്പെട്ട നടപടികളൊന്നും ജില്ലയിൽ ഇതുവരെ ആരംഭിച്ചിട്ടില്ല.
പദ്ധതി നടപ്പിലായാൽ ജില്ലയിലെ ആയിരത്തോളം പട്ടികവർഗ കുടുംബങ്ങൾക്കു ഹരിതരശ്മിയുടെ പ്രയോജനം ലഭിക്കും.ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്ന് കർഷകരെ മുക്തരാക്കാൻ വിത്തും വളവും ലഭ്യമാക്കി പദ്ധതി ആരംഭിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
നിലവിൽ വെറും രണ്ട് ജില്ലകളിൽ മാത്രം ഒതുങ്ങിയിരിക്കുകയാണ് പദ്ധതി. ആദ്യഘട്ടത്തിൽ ഇടുക്കിയിൽ 1000 കർഷകർക്കും വയനാട്ടിൽ 3000 കർഷകർക്കുമാണ് സഹായം നൽകിയത്. ഇടുക്കി ജില്ലയിലെ വട്ടവട, മറയൂർ, അടിമാലി, മൂന്നാർ, ദേവികുള എന്നിവിടങ്ങളിൽ പദ്ധതി വിജയകരമായി പൂർത്തികരിച്ചു. പദ്ധതിയുടെ ഭാഗമായി വയനാട്ടിലും വിളവെടുപ്പ് നടന്നു. രണ്ടാംഘട്ടത്തിൽ പാലക്കാട് ജില്ലയിൽ പദ്ധതി ആരംഭിക്കാനായിരുന്നു തീരുമാനം. എന്നാൽ ആദ്യഘട്ടത്തിലുണ്ടായിരുന്ന ആവേശം പിന്നീടുണ്ടായില്ല.
ഹരിതരശ്മി
പട്ടികവർഗ വിഭാഗക്കാരുടെ ജീവിത നിലവാരത്തിലും വരുമാനത്തിലും പുരോഗതി ഉറപ്പ് വരുത്താനാണ് ഹരിത രശ്മി എന്ന പേരിൽ പട്ടികവർഗ വികസന വകുപ്പ് 2019-20 സാമ്പത്തിക വർഷം പദ്ധതി ആവിഷ്കരിച്ചത്.എന്നാൽ കൊവിഡ് സാഹചര്യത്തിൽ പദ്ധതി ശരിയായ രീതിയിൽ നടന്നില്ല. തുടർന്ന് 2021 ജനുവരിയിൽ പദ്ധതി വീണ്ടും പുനരാരംഭിച്ചു.
മൂന്നു ഘട്ട പദ്ധതി
ഒന്നാംഘട്ടം
പുതിയ പ്രദേശത്തിന്റെ കണ്ടെത്തൽ, ബോധവത്കരണ പരിപാടികൾ, പദ്ധതിയിൽ അംഗമാകാൻ ആഗ്രഹിക്കുന്ന കുടുംബങ്ങളുടെ തിരഞ്ഞെടുപ്പ്, സാമൂഹ്യ സാമ്പത്തിക വിശകലനം, ഗ്രൂപ്പുകളുടെ രൂപികരണം, പരിശീലന പരിപാടികൾ, മണ്ണ് പരിശോധന, പ്രാഥമിക ജലസേചന സൗകര്യങ്ങൾ ഏർപ്പെടുത്തൽ, ഓരോ പ്രദേശത്തിനും അനുയോജ്യമായ വിളകളുടെ തിരഞ്ഞെടുപ്പ്
രണ്ടാംഘട്ടം
വിളകൾ നടുന്ന പ്രവർത്തനങ്ങൾ, അവയുടെ പരിപാലനം, ശാസ്ത്രീയമായി ശേഖരിക്കുകയും മാർക്കറ്റുമായി വിളകളെ ബന്ധിപ്പിക്കുന്ന പ്രവർത്തനങ്ങൾ
മൂന്നാം ഘട്ടം
പദ്ധതിയുടെ ഭാഗമായി രൂപീകരിച്ചിട്ടുള്ള ഗ്രൂപ്പുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രവർത്തനം. ഭാവിയിൽ ഒരു പ്രൊഡ്യൂസർ കമ്പനിയായി ഈ ഗ്രൂപ്പുകളെ മാറ്റിയെടുക്കുന്ന പ്രവർത്തനങ്ങൾ
Kannur
ചുരത്തിൽ നിയന്ത്രണം വിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു; ഒഴിവായത് വൻദുരന്തം

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ടയർപൊട്ടി നിയന്ത്രണംവിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു, ഒഴിവായത് വൻ ദുരന്തം. താമരശ്ശേരി ചുരം ഒൻപതാം വളവിലാണ് സംഭവം. ടയർ പൊട്ടി നിയന്ത്രണം വിട്ട ലോറി റോഡിൽനിന്ന് തെന്നിമാറി സുരക്ഷാ വേലി തകർത്തു. കൊക്കയിൽ ചാടാതെ തലനാരിഴക്കാണ് വൻ അപകടത്തിൽനിന്ന് ലോറി രക്ഷപ്പെട്ടത്. ലോറിയുടെ മുൻഭാഗത്തെ ഒരു വശത്തെ ടയർ പുറത്തുചാടിയ നിലയിലാണ്. വയനാട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
Kannur
കണ്ണൂർ-ദമാം ഇൻഡിഗോ സർവീസ് 15 മുതൽ

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ദമാമിലേക്ക് ഇൻഡിഗോയുടെ സർവീസ് 15 -ന് തുടങ്ങും.
ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽനിന്ന് രാത്രി 12.25-ന് പുറപ്പെട്ട് 2.40-ന് ദമാമിലെത്തും. തിരികെ 3.40-ന് പുറപ്പെട്ട് രാവിലെ 10.30-ന് കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് സർവീസ്. 12,800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.
Kannur
നിക്ഷേപത്തട്ടിപ്പ്; രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി

കണ്ണൂർ : മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ വിവിധ പേരുകളിൽ അനധികൃത ധനകാര്യസ്ഥാപനങ്ങൾ തുടങ്ങി നിക്ഷേപത്തട്ടിപ്പ് നടത്തിയ രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്കും ഇഡിക്കും സെൻട്രൽ രജിസ്ട്രാർ ഫോർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കും പരാതി നൽകാൻ തീരുമാനിച്ചതായി കർമസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
നിക്ഷേപകർക്ക് പണം കിട്ടാൻ നടപടി സ്വീകരിക്കണമെന്നും സാമ്പത്തികതട്ടിപ്പ് കേസുകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തെ കേസ് അന്വേഷിക്കാൻ നിയമിക്കണമെന്നും ആവശ്യപ്പെട്ട് മേയ് 26-ന് ജില്ലാ പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. അദ്ദേഹം അനുകൂല നിലപാടാണ് സ്വീകരിച്ചത്.
മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ലിമിറ്റഡ്, റോയൽ ട്രാവൻകൂർ നിധി ലിമിറ്റഡ്, കനറാ ഫിഷ് ഫാർമേഴ്സ്, പ്രൊഡ്യൂസേഴ്സ് കമ്പനി എന്നീ പല പേരുകളിൽ സ്ഥാപനങ്ങൾ തുടങ്ങിയാണ് തട്ടിപ്പ് നടത്തിത്. തൊഴിലില്ലാത്ത യുവതീയുവാക്കളെ പരസ്യത്തിലൂടെ ജോലിക്ക് തിരഞ്ഞെടുത്ത് അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പണമാണ് നിക്ഷേപമെന്നപേരിൽ മുഖ്യമായും തട്ടിയെടുത്തത്. കൂടാതെ വിമുക്തഭടന്മാരെയും ജോലി വാഗ്ദാനം ചെയ്തത് കബളിപ്പിച്ചിട്ടുണ്ട്.
വിരമിക്കുമ്പോൾ കിട്ടുന്ന സംഖ്യ മുഴുവനും നിക്ഷേപമായി വാങ്ങി അവരെ ബ്രാഞ്ച് മാനേജർമാരായി നിയമിക്കുകയും ഒടുവിൽ കാലാവധി കഴിയുമ്പോൾ തുക തിരിച്ചുനൽകാതിരിക്കുകയുമാണ് ചെയ്തത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്