Kerala
ബെംഗളൂരു നാഷണൽ ലോ സ്കൂളിൽ ത്രിവത്സര ഓണേഴ്‌സ് എൽ.എൽ.ബി

ബെംഗളൂരു നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റി (എൻ.എൽ.എസ്.ഐ.യു.), 2024 ജൂലായ് ഒന്നിന് തുടങ്ങുന്ന ത്രിവത്സര എൽ.എൽ.ബി. (ഓണേഴ്‌സ്) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ഏതെങ്കിലും വിഷയത്തിൽ മൊത്തം 45 ശതമാനം മാർക്കോടെ (പട്ടിക, ഒ.ബി.സി. – എൻ.സി.എൽ., ഭിന്നശേഷി വിഭാഗക്കാർക്ക് 40 ശതമാനം) ബാച്ച്‌ലർ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. അന്തിമവർഷ വിദ്യാർഥികൾക്കും വ്യവസ്ഥകൾക്കുവിധേയമായി അപേക്ഷിക്കാം. പ്രവേശനത്തിന് പ്രായപരിധി ഇല്ല.
തിരഞ്ഞെടുപ്പ് മാർച്ച് 17-ന് ഓഫ്‌ലൈൻരീതിയിൽ അഖിലേന്ത്യാതലത്തിൽ നടത്തുന്ന, നാഷണൽ ലോ സ്കൂൾ അഡ്മിഷൻ ടെസ്റ്റ് (എൻ.എൽ.എസ്.എ.ടി.) അടിസ്ഥാനമാക്കിയാകും. പരീക്ഷാകേന്ദ്രങ്ങളുടെ പട്ടിക അപേക്ഷാപോർട്ടലിൽ കാണാം. പരീക്ഷയ്ക്ക് രണ്ടുഭാഗങ്ങൾ ഉണ്ടാകും. രണ്ടും നിർബന്ധമാണ്. മൊത്തം 75 മാർക്കുള്ള ആദ്യഭാഗത്ത്, കോംപ്രിഹൻഷൻ, കറന്റ് അഫയേഴ്‌സ്, ക്രിട്ടിക്കൽ റീസണിങ് എന്നിവയിൽ നിന്ന് ഒരുമാർക്ക് വീതമുള്ള ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ ഉണ്ടാകും.ഉത്തരം തെറ്റിക്കുകയോ, ഉത്തരം നൽകാതിരിക്കുകയോ ചെയ്താൽ നെഗറ്റീവ് മാർക്ക് (കാൽ മാർക്ക് വീതം) ഉണ്ട്.
രണ്ടാംഭാഗത്ത്, ലീഗൽ ആപ്റ്റിറ്റ്യൂഡ്/റീസണിങ് (60 മാർക്ക്), അനലറ്റിൽ എബിലിറ്റി (15 മാർക്ക്) എന്നിവയിൽനിന്നും വിവരണാത്മക രീതിയിൽ ഉത്തരം നൽകേണ്ട ചോദ്യങ്ങളായിരിക്കും. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുന്നവർക്ക്, മാതൃകാചോദ്യങ്ങൾ, ടെസ്റ്റിനുമുമ്പ് ലഭ്യമാക്കും.
ആദ്യഭാഗത്ത് പൂജ്യംമാർക്കിൽ കൂടുതൽ സ്കോർ നേടിയിരിക്കണമെന്ന വ്യവസ്ഥയ്ക്കു വിധേയമായി, പാർട് എ സ്കോർ പരിഗണിച്ച് നിശ്ചിത എണ്ണം പരീക്ഷാർഥികളുടെ പരീക്ഷയുടെ രണ്ടാംഭാഗം മൂല്യനിർണയത്തിനു വിധേയമാക്കും. രണ്ടുഭാഗങ്ങളിലും പൂജ്യംമാർക്കിൽ കൂടുതൽ ലഭിച്ചിരിക്കണമെന്ന വ്യവസ്ഥയ്ക്കുവിധേയമായി രണ്ടുഭാഗങ്ങളുടെയും മൊത്തംസ്കോർ പരിഗണിച്ച്, അന്തിമ റാങ്കുപട്ടിക തയ്യാറാക്കും.
മൊത്തം സ്കോർ, അർഹത നേടുന്ന പരീക്ഷാർഥികളുടെ 75-ാം പെർസന്റൈൽ സ്കോറിനു മുകളിലായിരിക്കണമെന്ന വ്യവസ്ഥയ്ക്കു വിധേയമായി (പട്ടിക, ഒ.ബി.സി. – എൻ.സി.എൽ., ഭിന്നശേഷി വിഭാഗക്കാരുടേത് 40-ാം പെർസന്റൈൽ സ്കോറിനു മുകളിലായിരിക്കണമെന്ന വ്യവസ്ഥ) റാങ്ക് പട്ടികയിൽ പരീക്ഷാർഥികളെ ഉൾപ്പെടുത്തും.
അപേക്ഷ admissions.nls.ac.in/ വഴി ഫെബ്രവരി 24-ന് രാത്രി 11.59 വരെ നൽകാം. സഹായങ്ങൾക്ക: nlsat.query@nls.ac.in
Kerala
കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആഴ്ചയില്‍ രണ്ട് ദിവസം കാന്‍സർ സ്‌ക്രീനിങ്

തിരുവനന്തപുരം: കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആഴ്ചയില്‍ രണ്ട് ദിവസം പ്രത്യേക കാന്‍സര്‍ സ്‌ക്രീനിംഗ് ക്ലിനിക് പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാന്‍സര്‍ പ്രതിരോധത്തിനും ബോധവല്‍കരണത്തിനും ചികിത്സയ്ക്കുമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്ന ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ ജനകീയ കാന്‍സര്‍ ക്യാമ്പയിന്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. പുരുഷന്‍മാര്‍ക്കും സ്‌ക്രീനിംഗ് സംവിധാനം ഉണ്ടായിരിക്കുന്നതാണ്. എല്ലാവരും സ്‌ക്രീനിംഗില്‍ പങ്കെടുത്ത് കാന്‍സര്‍ ഇല്ലായെന്ന് ഉറപ്പാക്കണം. അഥവാ രോഗസാധ്യത കണ്ടെത്തിയാല്‍ ആരംഭത്തില്‍ തന്നെ ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. കാന്‍സര്‍ രോഗത്തെ കുറിച്ചുള്ള ഭയവും ആശങ്കയും അകറ്റാനും കാന്‍സര്‍ സാധ്യത സ്വയം കണ്ടെത്താനും ലക്ഷ്യമിട്ട് ശക്തമായ ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും മന്ത്രി നിര്‍ദേശം നല്‍കി. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.
Kerala
ഗൂഗിളിന് പുതിയ ലോഗോ; മാറ്റം പത്ത് വര്‍ഷത്തിന് ശേഷം

പത്തുവര്‍ഷത്തിന് ശേഷം ലോഗോയില്‍ മാറ്റംവരുത്തി ഗൂഗിള്‍. ഗൂഗിളിന്റെ പ്രശസ്തമായ ‘ജി’ എന്നെഴുതിയ ലോഗോയില്‍ നിസ്സാരമാറ്റങ്ങളാണ് വരുത്തിയത്. നേരത്തെ നാലുനിറങ്ങള്‍ ഒരോ ബ്ലോക്കുകളായിട്ടായിരുന്നു വിന്യസിച്ചിരുന്നത്. ചുവപ്പ്, മഞ്ഞ, പച്ച, നീല നിറങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് അവ ഗ്രേഡിയയന്റായി വിന്യസിച്ചതാണ് പുതിയ മാറ്റം. വിവിധ ടെക് മാധ്യമങ്ങളാണ് മാറ്റം റിപ്പോര്‍ട്ടുചെയ്തത്.ഗൂഗിളിന്റെ നിര്‍മിത ബുദ്ധി ചാറ്റ്‌ബോട്ടായ ജെമിനിയുടെ ലോഗോയില്‍ ഗ്രേഡിയന്റായാണ് നിറങ്ങള്‍ വിന്യസിച്ചിരിക്കുന്നത്. ഇതിനോട് സാമ്യമുള്ളതാണ് ഗൂഗിളിന്റെ മാറ്റംവരുത്തിയ ലോഗോ. ഐഒഎസ്, പിക്‌സല്‍ ഫോണുകളിലാവും പുതിയ ലോഗോ ഉടന്‍ ലഭ്യമാവുക. 2015 സെപ്റ്റംബറിലാണ് ഒടുവില്‍ ഗൂഗിള്‍ ലോഗോയില്‍ കാര്യമായ മാറ്റംവരുത്തിയത്. ലോഗോയിലെ മാറ്റം റിപ്പോര്‍ട്ടുചെയ്യപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി വിവിധ സാമൂഹികമാധ്യമ ഉപയോക്താക്കള്‍ രംഗത്തെത്തി. പഴയ ലോഗോയാണ് നല്ലത് എന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. അതേസമയം, മാറ്റം ചെറുതാണെങ്കിലും എഐ കാലത്തിന് അനുസരിച്ച് ആധുനികമാണ് പുതിയ ലോഗോയെന്നാണ് മറ്റുചിലര്‍ പറയുന്നത്.
Kerala
വയനാട്ടില്‍ അനുസ്മരണ യോഗത്തിനിടെ സി.പി.എം നേതാവ് കുഴഞ്ഞുവീണ് മരിച്ചു

വയനാട്: പുല്‍പ്പള്ളിയില്‍ അനുസ്മരണ യോഗത്തിനിടെ സി.പി.എം നേതാവ് കുഴഞ്ഞുവീണ് മരിച്ചു.സി.പി.എം മുന്‍ ജില്ലാ കമ്മിറ്റിയംഗവും മുള്ളന്‍കൊല്ലി മുന്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ചാമപ്പാറ കുമ്പടക്കം ഭാഗം കെ.എന്‍. സുബ്രഹ്മണ്യനാണ് (75) മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഇന്നലെ അന്തരിച്ച മുന്‍ സി.പി.ഐ. ജില്ലാ അസി. സെക്രട്ടറി പി.എസ്. വിശ്വംഭരന്റെ അനുസ്മരണ യോഗത്തില്‍ പങ്കെടുക്കവേയായിരുന്നു ദേഹാസ്വാസ്ഥ്യമുണ്ടായത്. പ്രസംഗിച്ച ശേഷം കസേരയിലിരിക്കവേ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വേദിയുണ്ടായിരുന്നവര്‍ ചേര്‍ന്ന് പുല്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സി.പി.എം പുല്പള്ളി ഏരിയാ സെക്രട്ടറി, കര്‍ഷക സംഘം ജില്ലാ ജോ സെക്രട്ടറി, പുല്പള്ളി സര്‍വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, പനമരം കാര്‍ഷിക ഗ്രാമവികസന ബാങ്ക് വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്