Connect with us

KELAKAM

കുടിയേറ്റക്കാലത്തിന്റെ ഓർമ്മ പുതുക്കൽ: മലയോരത്ത് ആവേശക്കാഴ്ചയായി ‘കപ്പ വാട്ടൽ”

Published

on

Share our post

കേളകം:കുടിയേറ്റക്കാലത്തെ കൂട്ടായ്മയെയും കാർഷിക സമൃദ്ധിയെയും ഓർമ്മിപ്പിച്ച് കണ്ണൂരിന്റെ മലയോരങ്ങൾ വീണ്ടും കപ്പവാട്ടലിന്റെ ഉത്സവഛായയിൽ.ഒരുകാലത്ത് മലയോര ജനതയുടെ പ്രധാന ഭക്ഷ്യവിഭവമായിരുന്നു കപ്പ. പട്ടിണിയുടെ കാലത്ത് കപ്പപ്പുഴുക്കും കട്ടൻ കാപ്പിയും കഴിച്ചാണ് കുടിയേറ്റ ജനത മണ്ണിൽ പൊന്നുവിളയിക്കാനിറങ്ങിയത്. പച്ചക്കപ്പയും വാട്ടുകയുമൊക്കെയായി മരച്ചീനിയാണ് അന്ന് കർഷകരുടെ വിശപ്പകറ്റിയിരുന്നത്.

കൊവിഡ് കാലത്തോടെയാണ് മലയോരത്ത് വീണ്ടും കപ്പയുടെ സമൃദ്ധി തിരികെയെത്തിയത്.കഴിഞ്ഞ ദിവസം കേളകം വെള്ളൂന്നിയിലെ ഇലവുങ്കൽ ചന്ദ്രന്റെ വീട്ടിൽ നടന്ന കപ്പവാട്ടലിൽ വീട്ടുകാരും അയൽവാസികളുമൊക്കെയായി 17 ഓളം പേരാണ് ഒത്തുചേർന്നത്.വെള്ളൂന്നിയിലെ ഇലവുങ്കൽ വിമല, ഷിൻസി കാരിക്കൊമ്പിൽ, ജിഷ വാളിയാങ്കൽ, ജിൻസി എന്നിവരുടെ നേതൃത്വത്തിൽ അരയേക്കർ സ്ഥലത്താണ് മരച്ചീനി കൃഷി ചെയ്തത്.നല്ല വിളവും കിട്ടി. പച്ചക്കപ്പ ദിവസേന കേളകം ടൗണിലെ കടകളിൽ എത്തിച്ചായിരുന്നു വില്പനയുടെ തുടക്കം. ഇത് നഷ്ടത്തിലായതോടെയാണ് കപ്പ വാട്ടാൻ തീരുമാനിച്ചത്.

പച്ച കപ്പയ്ക്ക് കിലോയ്ക്ക് 23 രൂപ കിട്ടുമ്പോൾ വാട്ടു കപ്പയ്ക്ക് 90 രൂപയാണ് വില. സീസൺ കഴിയുമ്പോൾ ഇതിലും ഉയരും.

ജൈവ രീതിയിൽ കൃഷി ചെയ്തതിനാൽ വാട്ടുകപ്പയ്ക്ക് നല്ല ഡിമാൻഡുണ്ടെന്നും വീട്ടുകാർ പറഞ്ഞു.

രാപകൽ അദ്ധ്വാനം, ആവേശം

തലേന്ന് രാത്രിയാണ് കപ്പ പറിച്ച് കൂട്ടിയിട്ടത്. പിറ്റേന്ന് രാവിലെ 6 മുതൽ കപ്പ അളന്ന് ചെത്തിയൊരുക്കൽ തുടങ്ങി.
ജെ.എൽ.ജി ഗ്രൂപ്പിലുള്ളവരോടൊപ്പം അരുന്ധതി ഇലവുങ്കൽ, ജാൻസി ഇടക്കുടിയിൽ, ബിജി വാളിയാങ്കൽ
എന്നിവർ ചേർന്ന് പുറന്തൊലി കളഞ്ഞു.തുടർന്ന് ചന്ദ്രനും അയൽവാസികളായ ശശിയും ജോൺസണും, പൊങ്ങംപാറ കുഞ്ഞുമോനും ചേർന്ന് കപ്പ കനം കുറച്ച് അരിഞ്ഞു കൂട്ടി.കൊല്ലംപറമ്പിൽ കുഞ്ഞുമോന്റെ നേതൃത്വത്തിലായിരുന്നു ഇതെല്ലാം.

ഉച്ചകഴിഞ്ഞ് മുറ്റത്ത് അടുപ്പ് കൂട്ടി വലിയ ചെമ്പിലായിരുന്നു കപ്പ വാട്ടിയത്. ഇളക്കുന്നതിന് പഴയ കാലത്തെ നയമ്പാണ് ഉപയോഗിച്ചത്.വെന്ത് പാകമായ കപ്പ വലിയ ചൂരൽ കുട്ടകളിലേക്ക് അരിപ്പത്തവികൊണ്ട് കോരിയിട്ടു. വെള്ളം വാർന്ന് ചൂട് പോയിക്കഴിഞ്ഞപ്പോൾ എല്ലാവരും ചേർന്ന് വാട്ടിയ കപ്പ ടെറസിന് മുകളിൽ ഉണങ്ങാനിട്ടു.വാട്ടിയ കപ്പ ദീർഘകാലം കേടുകൂടാതെയിരിക്കും. ഏഴ് ദിവസത്തെ വെയിൽ കൊണ്ടാൽ ഒരു വർഷത്തോളം കേടുകൂടാതെ സൂക്ഷിക്കാം. മൂന്ന് ക്വിന്റലിലേറെ വാട്ടുകപ്പയാണ് ഈ ഗ്രൂപ്പ് മാത്രം ഒരുക്കിയത്.

 

കൂട്ടായ്മയുടെ ആഘോഷം

പരസ്പരം സഹായിച്ചാണ് കപ്പ വാട്ടലിനെ മലയോരം ഉത്സവമാക്കി മാറ്റുന്നത്. കൂട്ടായ്മയോടെ ജോലി ചെയ്യുമ്പോഴുള്ള സന്തോഷം മാത്രമാണ് ഇവരുടെ പ്രതിഫലം.

ചെറുപ്പകാലത്ത് വീടുകളിലെല്ലാം എല്ലാ വർഷവും ഇതുപോലെ അയൽവാസികൾ ഒത്തു ചേർന്ന് കപ്പ വാട്ടി ഉണക്കി സൂക്ഷിക്കുമായിരുന്നു. പഴയ കാലത്തെ ജനങ്ങളുടെ കൂട്ടായ്മ തിരിച്ചു വന്നപ്പോഴുള്ള സന്തോഷം വളരെ വലുതാണ്.

വിമല ഇലവുങ്കൽ

 


Share our post

KELAKAM

വേനലും മഴയും ഒരുപോലെ..; കുടിവെള്ളം തേടി ആറളം ഫാം നിവാസികൾ

Published

on

Share our post

കേളകം: കാട്ടാനകൾ നിത്യ ദുരിതം തീർക്കുന്ന ആറളം പുനരധിവാസ മേഖലയിൽ കുടിവെള്ളമില്ലാതെ വലയുന്ന കുടുംബങ്ങൾ ഒരു നിത്യകാഴ്ചയാണ്. വേനലും മഴയും ഇവർക്ക് ഒരു പോലെയാണ്. മഴക്കാലമായാൽ മഴ പെയ്യുമ്പോഴുള്ള ജലം ശേഖരിച്ച് ഉപയോഗിക്കാമെന്നതു മാത്രമാണ് അൽപ്പം ആശ്വാസം. എന്നാൽ, വേനൽക്കാലത്ത് കിലോമീറ്ററുകൾ താണ്ടി വെള്ളം തലയിലേറ്റി കൊണ്ടുവന്നാണ് നിരവധി കുടുംബങ്ങൾ ദാഹമകറ്റുന്നത്.പുനരധിവാസ മേഖലയിലെ പത്താം ബ്ലോക്ക് കോട്ടപ്പാറ മേഖലയാണ് ഏറ്റവും കൂടുതൽ കുടിവെള്ളക്ഷാമം നേരിടുന്നത്.

സ്വന്തമായി കിണറില്ലാത്ത നിരവധി വീടുകൾ ഈ മേഖലയിലുണ്ട്. പലരും വീടിന് സമീപത്ത് കുഴികുത്തിയും തോട്ടിൽനിന്ന് വെള്ളം ശേഖരിച്ചുമാണ് ദാഹമകറ്റുന്നത്. ഇപ്പോൾ ഓട്ടോറിക്ഷ പിടിച്ചെത്തി അലക്കാനും കുളിക്കാനും ദൂരെയുള്ള പുഴകളെയാണ് ആശ്രയിക്കുന്നത്.ഈ മേഖലയിൽ വീടുകളിൽ കുറച്ചു വർഷം മുമ്പ് ജലനിധി പദ്ധതിയിൽ പൈപ്പുകൾ സ്ഥാപിച്ച് കുടിവെള്ള വിതരണത്തിനുള്ള നടപടി തുടങ്ങിയെങ്കിലും പൈപ്പുകൾ സ്ഥാപിച്ചതല്ലാതെ മിക്ക വീടുകളിലും ജലമെത്തിയില്ല. ഇപ്പോൾ അതിന്റെ അവശിഷ്ടങ്ങൾ മാത്രമാണ് ഇവിടങ്ങളിൽ കാണാനുള്ളത്. കുടിവെള്ളക്ഷാമം ദുരിതം തീർക്കുമ്പോൾ കാട്ടാനകളെ പേടിച്ച് രാവും പകലും ഉറക്കം നഷ്ടപ്പെട്ടു കഴിയുകയാണ് കോട്ടപ്പാറ മേഖലയിലുള്ള കുടുംബങ്ങൾ. വേനലിൽ പഞ്ചായത്ത് വാഹനങ്ങളിൽ കുടിവെള്ള വിതരണം നടത്താറുണ്ടെങ്കിലും റോഡരികിലുള്ള വീട്ടുകാർക്ക് മാത്രമാണ് അതുകൊണ്ടുള്ള ഗുണംലഭിക്കുന്നത്. ഉൾപ്രദേശങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് എന്നും ദുരിതം തന്നെയാണെന്ന് ഇവർ പറയുന്നു.


Share our post
Continue Reading

Breaking News

അടക്കാത്തോടിൽ കാട്ടുപന്നി ബൈക്കിലിടിച്ച് ഗൃഹനാഥന് ഗുരുതര പരിക്ക്

Published

on

Share our post

കേളകം : അടക്കാത്തോട് കരിയംകാപ്പിൽ ബൈക്കിൽ യാത്ര ചെയ്യവേ കാട്ടുപന്നിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. കരിയംകാപ്പ് സ്വദേശി കുന്നത്ത് സുമോദിനാണ് പരിക്കേറ്റത്. സുമോദിന്റെ തലയ്ക്കും കൈയ്ക്കും കാലിനുമാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി അടയ്ക്കാത്തോട്ടിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്ന വഴി പാലക്കാട് റെന്നിയുടെ വീടിന് സമീപത്തു നിന്നുമാണ് കാട്ടുപന്നി ബൈക്കിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ സുമോദിന് ഗുരുതര പരിക്കേൽക്കുകയായിരുന്നു. ഇതേ സ്ഥലത്തിന് സമീപത്തു നിന്നാണ് കഴിഞ്ഞദിവസം കിണറ്റിൽ വീണ ആറ് കാട്ടുപന്നികളെ വെടിവെച്ചു കൊന്നത്.


Share our post
Continue Reading

KELAKAM

കേളകം പഞ്ചായത്തിനെ ഹരിത- ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു

Published

on

Share our post

കേളകം: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കേളകം പഞ്ചായത്തിനെ “ഹരിത-ശുചിത്വ പഞ്ചായത്ത്” ആയി പ്രഖ്യാപിച്ചു.2024 ഒക്ടോബർ 2 ന് ആരംഭിച്ച ക്യാമ്പയിൻ പ്രവർത്തനത്തിൽ വിദ്യാലയങ്ങൾ, സ്ഥാപനങ്ങൾ, ടൂറിസം കേന്ദ്രങ്ങൾ, അംഗനവാടികൾ, അയൽക്കൂട്ടങ്ങൾ, ടൗണുകൾ, പൊതുവിടങ്ങൾ ഉൾപ്പെടെ വിവിധ ഘട്ടങ്ങളിൽ ഹരിതമായി പ്രഖ്യാപിച്ചിരുന്നു. തോടുകൾ, പാതയോരങ്ങൾ എന്നിവ ജനകീയമായി ശുചീകരിച്ച് ബോർഡുകൾ ഉൾപ്പെടെ സ്ഥാപിച്ചു. ശേഷം 13 വാർഡുകളും ഹരിതപ്രഖ്യാപനം നടത്തിയിരുന്നു.കേളകം വ്യാപാരഭവൻ ഹാളിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് ഷാന്റി അധ്യക്ഷനായി. പഞ്ചായത്ത് അസിസ്റ്റൻ്റ് സിക്രട്ടറി രാജശേഖരൻ റിപ്പോർട് അവതരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെക്കുറ്റ്,പേരാവൂർ ബ്ലോക്ക് സ്ഥിര സമിതി അധ്യക്ഷ മൈഥിലി രമണൽ, ബ്ലോക്ക് അംഗം മേരിക്കുട്ടി, വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂനിറ്റ് പ്രസിഡണ്ട് റജീഷ് ബൂൺ, യുനൈറ്റഡ് മർച്ചൻ്റ്സ് ചേമ്പർ യൂനിറ്റ് പ്രസിഡണ്ട് കൊച്ചിൻ രാജൻ, ഗ്രാമ പഞ്ചായത്ത് സിക്രട്ടറി ബിജു ബേബി തുടങ്ങിയവർ സംസാരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!