Connect with us

KELAKAM

കുടിയേറ്റക്കാലത്തിന്റെ ഓർമ്മ പുതുക്കൽ: മലയോരത്ത് ആവേശക്കാഴ്ചയായി ‘കപ്പ വാട്ടൽ”

Published

on

Share our post

കേളകം:കുടിയേറ്റക്കാലത്തെ കൂട്ടായ്മയെയും കാർഷിക സമൃദ്ധിയെയും ഓർമ്മിപ്പിച്ച് കണ്ണൂരിന്റെ മലയോരങ്ങൾ വീണ്ടും കപ്പവാട്ടലിന്റെ ഉത്സവഛായയിൽ.ഒരുകാലത്ത് മലയോര ജനതയുടെ പ്രധാന ഭക്ഷ്യവിഭവമായിരുന്നു കപ്പ. പട്ടിണിയുടെ കാലത്ത് കപ്പപ്പുഴുക്കും കട്ടൻ കാപ്പിയും കഴിച്ചാണ് കുടിയേറ്റ ജനത മണ്ണിൽ പൊന്നുവിളയിക്കാനിറങ്ങിയത്. പച്ചക്കപ്പയും വാട്ടുകയുമൊക്കെയായി മരച്ചീനിയാണ് അന്ന് കർഷകരുടെ വിശപ്പകറ്റിയിരുന്നത്.

കൊവിഡ് കാലത്തോടെയാണ് മലയോരത്ത് വീണ്ടും കപ്പയുടെ സമൃദ്ധി തിരികെയെത്തിയത്.കഴിഞ്ഞ ദിവസം കേളകം വെള്ളൂന്നിയിലെ ഇലവുങ്കൽ ചന്ദ്രന്റെ വീട്ടിൽ നടന്ന കപ്പവാട്ടലിൽ വീട്ടുകാരും അയൽവാസികളുമൊക്കെയായി 17 ഓളം പേരാണ് ഒത്തുചേർന്നത്.വെള്ളൂന്നിയിലെ ഇലവുങ്കൽ വിമല, ഷിൻസി കാരിക്കൊമ്പിൽ, ജിഷ വാളിയാങ്കൽ, ജിൻസി എന്നിവരുടെ നേതൃത്വത്തിൽ അരയേക്കർ സ്ഥലത്താണ് മരച്ചീനി കൃഷി ചെയ്തത്.നല്ല വിളവും കിട്ടി. പച്ചക്കപ്പ ദിവസേന കേളകം ടൗണിലെ കടകളിൽ എത്തിച്ചായിരുന്നു വില്പനയുടെ തുടക്കം. ഇത് നഷ്ടത്തിലായതോടെയാണ് കപ്പ വാട്ടാൻ തീരുമാനിച്ചത്.

പച്ച കപ്പയ്ക്ക് കിലോയ്ക്ക് 23 രൂപ കിട്ടുമ്പോൾ വാട്ടു കപ്പയ്ക്ക് 90 രൂപയാണ് വില. സീസൺ കഴിയുമ്പോൾ ഇതിലും ഉയരും.

ജൈവ രീതിയിൽ കൃഷി ചെയ്തതിനാൽ വാട്ടുകപ്പയ്ക്ക് നല്ല ഡിമാൻഡുണ്ടെന്നും വീട്ടുകാർ പറഞ്ഞു.

രാപകൽ അദ്ധ്വാനം, ആവേശം

തലേന്ന് രാത്രിയാണ് കപ്പ പറിച്ച് കൂട്ടിയിട്ടത്. പിറ്റേന്ന് രാവിലെ 6 മുതൽ കപ്പ അളന്ന് ചെത്തിയൊരുക്കൽ തുടങ്ങി.
ജെ.എൽ.ജി ഗ്രൂപ്പിലുള്ളവരോടൊപ്പം അരുന്ധതി ഇലവുങ്കൽ, ജാൻസി ഇടക്കുടിയിൽ, ബിജി വാളിയാങ്കൽ
എന്നിവർ ചേർന്ന് പുറന്തൊലി കളഞ്ഞു.തുടർന്ന് ചന്ദ്രനും അയൽവാസികളായ ശശിയും ജോൺസണും, പൊങ്ങംപാറ കുഞ്ഞുമോനും ചേർന്ന് കപ്പ കനം കുറച്ച് അരിഞ്ഞു കൂട്ടി.കൊല്ലംപറമ്പിൽ കുഞ്ഞുമോന്റെ നേതൃത്വത്തിലായിരുന്നു ഇതെല്ലാം.

ഉച്ചകഴിഞ്ഞ് മുറ്റത്ത് അടുപ്പ് കൂട്ടി വലിയ ചെമ്പിലായിരുന്നു കപ്പ വാട്ടിയത്. ഇളക്കുന്നതിന് പഴയ കാലത്തെ നയമ്പാണ് ഉപയോഗിച്ചത്.വെന്ത് പാകമായ കപ്പ വലിയ ചൂരൽ കുട്ടകളിലേക്ക് അരിപ്പത്തവികൊണ്ട് കോരിയിട്ടു. വെള്ളം വാർന്ന് ചൂട് പോയിക്കഴിഞ്ഞപ്പോൾ എല്ലാവരും ചേർന്ന് വാട്ടിയ കപ്പ ടെറസിന് മുകളിൽ ഉണങ്ങാനിട്ടു.വാട്ടിയ കപ്പ ദീർഘകാലം കേടുകൂടാതെയിരിക്കും. ഏഴ് ദിവസത്തെ വെയിൽ കൊണ്ടാൽ ഒരു വർഷത്തോളം കേടുകൂടാതെ സൂക്ഷിക്കാം. മൂന്ന് ക്വിന്റലിലേറെ വാട്ടുകപ്പയാണ് ഈ ഗ്രൂപ്പ് മാത്രം ഒരുക്കിയത്.

 

കൂട്ടായ്മയുടെ ആഘോഷം

പരസ്പരം സഹായിച്ചാണ് കപ്പ വാട്ടലിനെ മലയോരം ഉത്സവമാക്കി മാറ്റുന്നത്. കൂട്ടായ്മയോടെ ജോലി ചെയ്യുമ്പോഴുള്ള സന്തോഷം മാത്രമാണ് ഇവരുടെ പ്രതിഫലം.

ചെറുപ്പകാലത്ത് വീടുകളിലെല്ലാം എല്ലാ വർഷവും ഇതുപോലെ അയൽവാസികൾ ഒത്തു ചേർന്ന് കപ്പ വാട്ടി ഉണക്കി സൂക്ഷിക്കുമായിരുന്നു. പഴയ കാലത്തെ ജനങ്ങളുടെ കൂട്ടായ്മ തിരിച്ചു വന്നപ്പോഴുള്ള സന്തോഷം വളരെ വലുതാണ്.

വിമല ഇലവുങ്കൽ

 


Share our post

KELAKAM

കശുമാവ് തോട്ടം; വിളവെടുക്കുന്നത് മുള്ളൻപന്നികൾ

Published

on

Share our post

കേളകം: കർഷകരെ ദുരിതത്തിലാഴ്ത്തി കശുമാവ് തോട്ടങ്ങളിൽ മുള്ളൻപന്നികളും വ്യാപകമായി വിളവെടുക്കുന്നു. കൃഷിയിടങ്ങളിൽ വിളകൾ നശിപ്പിച്ച് മുള്ളൻ പന്നികൾ പെരുകുന്നതായി കർഷകർ പരിതപിക്കുകയാണ്. കൃഷിയിടങ്ങളിൽ മുള്ളൻപന്നിയുടെ ശല്യം രൂക്ഷമായതോടെ കശുവണ്ടി കർഷകർ വലിയ ദുരിതത്തിലാണ്.കശുവണ്ടി ശേഖരിക്കാൻ എത്തുമ്പോഴെക്കും കശുവണ്ടി പകുതി ഭാഗം മുള്ളൻ പന്നി ഭക്ഷിച്ചിരിക്കും. ഇത്തരത്തിൽ ആഴ്ചയിൽ കിലോ കണക്കിന് കശുവണ്ടിയാണ് മുള്ളൻപന്നി ഭക്ഷിച്ച് നശിപ്പിക്കുന്നത്. ഇതോടെ വില കുറവിൽ ഏറ്റ പ്രഹരം കൂടാതെ മുള്ളൻപന്നിയുടെ നിരന്തര ശല്യം കൂടിയാകgമ്പോൾ കർഷകർ ദുരിതത്തിലാവുകയാണ്.രാത്രികാലങ്ങളിൽ വീഴുന്ന കശുവണ്ടി മുഴുവൻ മുള്ളൻ പന്നികൾ കാർന്ന് തിന്നുന്നതിനാൽ കർഷകർക്ക് കനത്ത നഷ്ടമാണ്. വനാതിർത്തികളോട് ചേർന്ന പ്രദേശങ്ങളിലാണ് മുള്ളൻപന്നികളുടെ വിഹാരം. ശാന്തിഗിരി, കരിയങ്കാപ്പ്, മേമല, ആറളം ഫാം എന്നിവിടങ്ങളിലെ കശുവണ്ടി ഇപ്പോൾ കൂടുതൽ വിളവെടുക്കുന്നത് മുള്ളൻ പന്നിയാണെന്ന് കർഷകർ.


Share our post
Continue Reading

KELAKAM

വിപിൻ ജോസഫ് കെ.സി.വൈ.എം സംസ്ഥാന സെക്രട്ടറി

Published

on

Share our post

കേളകം : തലശ്ശേരി അതിരൂപതയിൽ നിന്നും കെ.സി.വൈ.എം സംസ്ഥാന സെക്രട്ടറിയായി വിപിൻ ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന വാർഷിക സെനറ്റ് സമ്മേളന യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. സമ്മേളനത്തിൽ 32 രൂപതകളിൽ നിന്നായി 256 രൂപത നേതാക്കൾ പങ്കെടുത്തു. കേളകം സ്വദേശിയായ വിപിൻ ജോസഫ് കെ.സി.വൈ.എം തലശ്ശേരി അതിരൂപത പ്രസിഡന്റ് , സംസ്ഥാന സിൻഡിക്കേറ്റ് അംഗം, കെ.സി.ബി.സി ജാഗ്രത സമിതി അംഗം, അതിരൂപത രാഷ്ട്രീയകാര്യ സമിതി അംഗം, കേന്ദ്രസർക്കാർ നെഹ്റു യുവകേന്ദ്ര പേരാവൂർ ബ്ലോക്ക് കോർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2022-ൽ തലശ്ശേരി അതിരൂപതയിലെ മികച്ച യുവജന പ്രവർത്തകനുള്ള അവാർഡ് ജേതാവാണ്. കേളകത്തെ മാറുകാട്ടുകുന്നേൽ ജോസഫിന്റെയും വത്സമ്മയുടെയും മകനായ വിപിൻ പേരാവൂർ സെയ്ൻ്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ ജീവനക്കാരനാണ്.


Share our post
Continue Reading

KELAKAM

ഇല്ലായ്മകൾ മാത്രം കൂട്ടിനുള്ള രാമച്ചി ആദിവാസി നഗറിലേക്കുള്ള പാതതെളിച്ച് ജനകീയ കൂട്ടായ്മയുടെ കരുത്ത്

Published

on

Share our post

കേളകം : കേളകം ഗ്രാമപഞ്ചായത്തിൽ കരിയംകാപ്പ് രാമച്ചി നഗറിലേക്കുള്ള റോഡ് നാട്ടുകാരുടെ സഹായത്തോടെ ഗതാഗത യോഗ്യമാക്കി. നിരവധിതവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും തകർന്നടിഞ്ഞ പാത തെളിച്ച് ഗതാഗതയോഗ്യമാക്കാതെ വർഷങ്ങളായി ദുരിതയാത്ര നടത്തുകയായിരുന്നു പ്രദേശവാസികൾ.ശാന്തിഗിരിവാർഡ് മെമ്പർ സജീവൻ പാലുമ്മി, അശോകൻ വക്കീൽ, മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസ് ജീവനക്കാർ, പ്രവീൺ താഴത്തെ മുറി, വിനീഷ് വേലേരി, രാമച്ചി ആദിവാസി നഗർ നിവാസികൾ, പി.എ സലാം അടക്കാത്തോട് തുടങ്ങി നാട്ടുകാർ കൈകോർത്തതോടെ പാത ഗതാഗത യോഗ്യമായി.മാവോവാദികൾ അടിക്കടി വന്നു പോയി കൊണ്ടിരുന്ന സങ്കേതം കൂടി ആയിരുന്നു രാമച്ചി. ഇപ്പോൾ രാമച്ചി സംങ്കേതത്തിൽ വാഹനം ശാന്തിഗിരി ചുറ്റി ആണ് എത്തിചേരുന്നത്. കരിയം കാപ്പ്പാത ഗതാഗത യോഗ്യമാക്കിയാൽ നാല് കിലോമീറ്റർ യാത്ര ചെയ്തൽ രാമച്ചി സംങ്കേതത്തിൽ എത്തച്ചേരും.


Share our post
Continue Reading

Trending

error: Content is protected !!