Connect with us

MATTANNOOR

മഞ്ഞുകാച്ചിപ്പാറ: ഉദയാസ്തമയങ്ങൾ മനോഹരമാക്കാൻ പാലുകാച്ചിപ്പാറ

Published

on

Share our post

മട്ടന്നൂർ: സായാഹ്ന സൂര്യന്റെ ചെങ്കതിരുകൾ മലമടക്കുകളിൽ ചെഞ്ചായം വിതറുമ്പോൾ പാലുകാച്ചിപ്പാറയുടെ ഭംഗി കൂടും. ഒപ്പം അത് ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ എണ്ണവും.

മാലൂർ പഞ്ചായത്തിലെ ശിവപുരം വില്ലേജിൽ സമുദ്രനിരപ്പിൽ നിന്നു മൂവായിരത്തോളം അടി ഉയരത്തിൽ നിൽക്കുന്ന പുരളിമലയുടെ ഒരു ഭാഗമാണ് പാലുകാച്ചിപ്പാറ.

ടൂറിസം ഭൂപടത്തിൽ ഇതിനകം ഇടം നേടിക്കഴിഞ്ഞ പാലുകാച്ചിപ്പാറയിൽ സഞ്ചാരികളെ കാത്തിരിക്കുന്നത് ഉദയാസ്തമയങ്ങളുടെ ഭംഗി മാത്രമല്ല, ചരിത്രങ്ങളും ഐതിഹ്യങ്ങളും കൂടിയാണ്. വരൂ ഇതിലേ..
ശിവപുരം വഴി മാലൂരിലേക്ക് വരുമ്പോൾ 2 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം. പാലുകാച്ചിപ്പാറ സ്റ്റോപ്പിൽ നിന്ന് ഇടതുഭാഗത്ത് കൂടി പാറയിൽ കയറുന്ന വഴി ഉണ്ട്. വാഹനയാത്രക്കാർക്കു പോലും പാറ കാണാം.

സാഹസിക യാത്ര നടത്തുന്ന വിനോദസഞ്ചാരികൾക്ക് കണ്ണൂർ ജില്ലയിൽ ഇതുപോലുള്ള സ്ഥലം വേറെ ഇല്ലെന്നു പറയാം. പുരളിമലയുടെ ഭാഗമാണ് ഈ ഉയർന്ന പ്രദേശം. മലമുകളിൽ നിന്നു നോക്കിയാൽ അങ്ങകലെ കടൽ കാണാൻ കഴിയും.

സായാഹ്നങ്ങളിലും പ്രഭാതത്തിലും മഞ്ഞണിഞ്ഞ മലനിരകളുടെ ഭംഗി അവർണനീയമാണ്. മഴക്കാലത്ത് പാറയിൽ നിന്നു വെള്ളം കുത്തനെ ഇറങ്ങുന്നതിനാൽ അപകട സാധ്യതയുണ്ട്. ആ സമയത്തു യാത്ര ഒഴിവാക്കുന്നതാണു നല്ലത്.

കഥകളുറങ്ങുന്ന പാറകൾ

പാലുകാച്ചിപ്പാറയ്ക്ക് പുരാണവുമായി ബന്ധപ്പെട്ട കഥകളുണ്ട്. ശിവനും പാർവതിയും കൊട്ടിയൂരിലേക്കുള്ള യാത്രയ്ക്കിടയിൽ ഇവിടത്തെ പാറക്കെട്ടുകളിൽ വിശ്രമിച്ചുവെന്നും കൂറ്റൻ പാറകൾ അടുപ്പാക്കി അതിൻമേൽ പാലു കാച്ചിയെന്നും അതുകൊണ്ടാണ് പാലുകാച്ചിപ്പാറ എന്ന പേരു വന്നതെന്നും പഴമക്കാർ വിശ്വസിച്ചു പോരുന്നു. പാൽ തിളച്ചു മറിഞ്ഞതു പോലുള്ള വെള്ള വരകൾ പാറപ്പുറത്തു കാണാം.

വിമാനത്തിന് വഴികാട്ടി ടവർ

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെ പ്രധാന സിഗ്നൽ കേന്ദ്രം പാലുകാച്ചിപ്പാറയുടെ മുകളിലാണ്. വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ ഇവിടത്തെ ടവറിനു മുകളിലൂടെ ചുറ്റിയാണ് മട്ടന്നൂർ ഭാഗത്തേക്കു താഴ്ന്നു പറക്കുക.

കേരളത്തിലെ ആദ്യകാലത്തെ മൈക്രോവേവ് സ്റ്റേഷനും പാലുകാച്ചിപ്പാറയിലാണ് സ്ഥാപിച്ചത്. കോഴിക്കോട് നിന്നു മംഗലാപുരം വരെയുള്ള എസ്‍ടിഡി കോൾ നെറ്റ്‌വർക്ക് സ്ഥിതിചെയ്യുന്നത് ഈ ടവർ കേന്ദ്രീകരിച്ചാണ്. ദൂരദർശന്റെ ഭൂതല സംപ്രേഷണത്തിന്റെ റിലേ ടവറും ഇതിൽത്തന്നെയാണ്.

ടൂറിസം സാധ്യതകളേറെ

പരിസ്ഥിതി ടൂറിസത്തിനു പ്രാധാന്യമുള്ള ഇക്കാലത്ത് പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി വളർത്താനുള്ള സാധ്യതകളുള്ള പ്രദേശമാണിത്. സമീപത്തു തന്നെയുള്ള പുരളി മലയിൽ ടൂറിസ്റ്റ് റിസോർട്ടുകൾ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.

ഒട്ടേറെ സഞ്ചാരികളാണ് ഇവിടേക്കെത്തുന്നത്. ടൂറിസം വകുപ്പ് മുൻകയ്യെടുത്ത് പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചാൽ ഭാവിയിൽ ആഭ്യന്തര, വിദേശ സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാനയിടമായി ഇതുമാറും.


Share our post

MATTANNOOR

വാഹന മോഷ്ടാവ് മട്ടന്നൂർ പോലീസിന്റെ പിടിയിൽ

Published

on

Share our post

മട്ടന്നൂർ: ചാവശ്ശേരിയിൽ സ്‌കൂട്ടർ മോഷ്ടിച്ചു കടന്നു കളഞ്ഞ പ്രതിയെ പാലക്കാട്‌ റെയിൽവേ സ്റ്റേഷനിൽ വെച്ച് മട്ടന്നൂർ പോലീസ് പിടികൂടി.തൃശൂർ മേലെപുരക്കൽ അഭിജിത് (22) ആണ് പിടിയിലായത്. മാർച്ച്‌ 19 നു രാവിലെ ചാവശ്ശേരി വർക്ക്‌ഷോപ്പിൽ നിർത്തിയിട്ട  ആക്റ്റീവ സ്കൂട്ടറാണ് മോഷണം പോയത്. തുടർന്ന് മട്ടന്നൂർ പോലീസ് 65 ഓളം സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പാലക്കാട് ആർ.പി.എഫിന്റെ സഹായത്തോടെ പാലക്കാട്‌ റയിൽവേ സ്റ്റേഷനിൽ വെച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒറ്റപ്പാലം, എറണാകുളം സെൻട്രൽ, കുന്നത്ത് നാട് പോലീസ് സ്റ്റേഷനുകളിൽ വാഹന മോഷണ കേസുകളിലെ പ്രതിയാണ് അഭിജിത്. മട്ടന്നൂർ പോലീസ് ഇൻസ്‌പെക്ടർ അനിൽ എം ന്റെ നേതൃത്തത്തിൽ എസ്.ഐ ലിനീഷ്,സിവിൽ പോലീസ് ഓഫീസർ മാരായ രതീഷ് കെ. ഷംസീർ അഹമ്മദ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.


Share our post
Continue Reading

MATTANNOOR

കണ്ണൂർ-ബെംഗളൂരു എയർ ഇന്ത്യ എക്സ്സ്പ്രസ് സർവീസ് ഏപ്രിൽ അഞ്ച് മുതൽ

Published

on

Share our post

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് ബെംഗളൂരുവിലേക്ക് ഏപ്രിൽ 5 മുതൽ സർവീസ് നടത്തും. സമ്മർ ഷെഡ്യൂ ളിൽ ഉൾപ്പെടുത്തി ആഴ്ചയിൽ 2 ദിവസമാണു (ശനി, ഞായർ) സർവീസ്. വിന്റർ ഷെഡ്യൂളിൻ്റെ അവസാനം, ജനുവരി 3 മുതൽ എയർ ഇന്ത്യ എക്‌സ്പ്രസ് കണ്ണൂർ-ബെംഗളൂരു സെക്‌ടറിൽ ആഴ്‌ചയിൽ ഒരു ദിവസം സർവീസ് നടത്തിയിരുന്നു. മുൻപ് ഇതേ റൂട്ടിൽ പ്രതിദിന സർവീസ് നടത്തിയിരുന്നു.


Share our post
Continue Reading

MATTANNOOR

മട്ടന്നൂരിനെ സമ്പൂർണ്ണ രോഗ രഹിത നഗരസഭയാക്കും

Published

on

Share our post

മട്ടന്നൂർ: മട്ടന്നൂരിനെ സമ്പൂർണ്ണ രോഗരഹിത നഗരമാക്കാൻ പദ്ധതിയുമായി നഗരസഭ ബഡ്ജറ്റ്. ഹെല്‍ത്ത് ഈസ് വെല്‍ത്ത്’ സമഗ്ര ആരോഗ്യപദ്ധതിക്ക് 50 ലക്ഷം രൂപ വകയിരുത്തി. 30 മുതല്‍ 50 വയസ് വരെയുള്ളവരെ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കി ആവശ്യമുള്ളവർക്ക് ചികിത്സ ഉറപ്പുവരുത്തും. കേന്ദ്ര സംസ്ഥാന സർക്കാർ പദ്ധതികളെ കോർത്തിണക്കി ബോധവല്‍ക്കരണ പ്രവർത്തനങ്ങള്‍, വ്യായാമം എന്നിവയിലൂടെ രോഗ രഹിതസമൂഹം സൃഷ്ടിക്കാനാണ് പദ്ധതി. 92.08 കോടി രൂപ വരവും 84.95 കോടി രൂപ ചെലവും 7.13 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് ഉപാദ്ധ്യക്ഷ ഒ.പ്രീത അവതരിപ്പിച്ചത്. പഴം പച്ചക്കറി മത്സ്യ മാർക്കറ്റ് പൂർത്തീകരിക്കുന്നതിന് 18 കോടി രൂപ വകയിരുത്തി. നഗരസഭാ മിനി സ്റ്റേഡിയത്തിന്റെ നവീകരണത്തിന് 50 ലക്ഷം രൂപയും നീക്കിവച്ചു. നഗരസഭയുടെ നികുതി വരുമാനം വർദ്ധിപ്പിക്കുന്നതിന് ‘ ടാക്സ് പ്ലസ് പ്ലാൻ പ്ലസ് ‘ എന്ന പദ്ധതി നടപ്പാക്കും. വസ്തുനികുതി പൂർണമായും അടക്കുന്ന വാർഡിന് 10 ലക്ഷം രൂപ പ്രത്യേകം അനുവദിക്കും. റോഡുകളുടെ നവീകരണത്തിന് 4.8 കോടി രൂപയും തലശ്ശേരി, ഇരിട്ടി റോഡ് സൗന്ദര്യവല്‍ക്കരണത്തിന് 50 ലക്ഷം രൂപയും വകയിരുത്തി. ഹരിത ടൗണുകളുടെയും സ്‌നേഹാരാമങ്ങളുടെ വിപുലീകരണത്തിന് ആറുലക്ഷവും രൂപയും നീക്കിവച്ചു. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് നാലു കുളങ്ങളുടെ നവീകരണത്തിന് മൂന്നു കോടി 30 ലക്ഷം രൂപ അനുവദിച്ചു. വന്യമൃഗശല്യം തടയാൻ സ്റ്റീല്‍ ഫെൻസിംഗ് സ്ഥാപിക്കാൻ 10 ലക്ഷം രൂപയും അനുവദിച്ചു. യോഗത്തില്‍ ചെയർമാൻ എൻ.ഷാജിത്ത് അദ്ധ്യക്ഷനായി.


Share our post
Continue Reading

Trending

error: Content is protected !!