Kannur
ഈ ‘സ്നേഹ’ക്കൂട്ടായ്മ ഒരുക്കുന്നു സമൃദ്ധിയുടെ കൃഷി

കണ്ണൂർ : കൃഷിയിൽ 11 വർഷം പിന്നിടുകയാണ് ഈ സ്നേഹക്കൂട്ടായ്മ. ഒരുമയോടെ കൃഷിയിടത്തിലേക്കിറങ്ങിയാൽ വിജയം കൊയ്യാമെന്ന് ഇവർ തെളിയിക്കുന്നു. സ്നേഹ പുരുഷ സ്വയംസഹായസംഘത്തിലെ ആറുപേരാണ് പൊതുവാച്ചേരി എടവലത്ത് താഴെവയലിൽ നെല്ലും പച്ചക്കറിയും കൃഷിചെയ്യുന്നത്.
ഡ്രൈവറായി ജോലിചെയ്യുന്ന പി.പ്രമോദ്, എൽ.ഐ.സി. ഏജന്റ് ആർ.വി.രാജേഷ്, ലോഡിങ് തൊഴിലാളിയായ കെ.ബിജു, ജനറൽ ഇൻഷുറൻസ് ഏജന്റായ ഇ.പവിത്രൻ, നിർമാണത്തൊഴിലാളികളായ പി.വിനയൻ, പി.പി.രാജൻ എന്നിവരാണ് ഒഴിവുസമയം പരമാവധി പ്രയോജനപ്പെടുത്തി പാടത്തിറങ്ങുന്നത്. പാട്ടത്തിനെടുത്ത രണ്ടരയേക്കറിൽ നെല്ലും 50 സെന്റിൽ പച്ചക്കറിയുമാണ് കൃഷിചെയ്യുന്നത്. കൂടാതെ, മാവിലായി യു.പി. സ്കൂളിനു സമീപം 50 സെന്റിൽ മഞ്ഞൾകൃഷിയുമുണ്ട്. 2012-ൽ തുടങ്ങിയ ഒരുമിച്ചുള്ള കൃഷി ജീവിതത്തിൽ സംതൃപ്തിയുടെ പുതിയ അധ്യായം തുറന്നെന്ന് ഇവർ പറയുന്നു.
പരിപാലനം പെർഫക്ട്
സാമ്രാട്ട്, ആനക്കൊമ്പൻ ഇനങ്ങളിൽപ്പെട്ട വെണ്ട, കോട്ടപ്പയർ, മീറ്റർപയർ, ചീര, താലോലി, കയ്പ, പച്ചമുളക്, വഴുതന തുടങ്ങിയ പച്ചക്കറി ഇനങ്ങളാണ് കൃഷിചെയ്യുന്നത്. വീട്ടാവശ്യത്തിനും വില്പനയ്ക്കുമുള്ള വിളവ് ലഭിക്കുന്നുണ്ടെന്ന് ഇവർ പറയുന്നു. ഡിസംബർ മുതൽ ജൂൺ വരെയാണ് പച്ചക്കറികൃഷി. രാവിലെ ഏഴുമുതൽ ഒൻപതു വരെയും ഒഴിവുദിവസങ്ങളിലുമാണ് നനയുൾപ്പെടെയുള്ള പരിപാലനം.
കോഴിവളം, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് എന്നിവ സ്യൂഡോമോണസുമായി ചേർത്ത് അടിവളമായി ഉപയോഗിക്കുന്നു. നട്ട് നാലില പ്രായമെത്തിയാൽ കോഴിവളം, പിണ്ണാക്ക് പൊടിച്ചത് എന്നിവ ഒരു ചെടിക്ക് 50 ഗ്രാം വീതമിടും. വേപ്പിൻപിണ്ണാക്ക് (രണ്ടുകിലോ), പച്ചച്ചാണകം (ഒരുകൊട്ട), എല്ലുപൊടി (രണ്ടുകിലോ), കടലപ്പിണ്ണാക്ക് (നാലുകിലോ), വെല്ലം (അരക്കിലോ), ഗോമൂത്രം എന്നിവ 200 ലിറ്റർ ഡ്രമ്മിൽ വെള്ളത്തിൽ ചേർത്തുണ്ടാക്കുന്ന ജൈവസ്ളറിയാണ് മറ്റൊരു പ്രധാന വളം. ആറുദിവസത്തിനുശേഷം അഞ്ചിരട്ടി വെള്ളം ചേർത്താണ് ഉപയോഗിക്കുക.
രോഗം വരും മുൻപ് പ്രതിരോധം
വെള്ളീച്ച, തണ്ടുതുരപ്പൻ പുഴു, മുഞ്ഞ ഉൾപ്പെടെയുള്ള കീടാക്രമണങ്ങളെ പ്രതിരോധിക്കാൻ കൃഷിയുടെ തുടക്കത്തിലേ വിവേറിയയും സ്യൂഡോമോണസും ഇലകളിൽ തളിക്കും. തുടക്കത്തിൽ ഒരുലിറ്റർ വെള്ളത്തിൽ രണ്ടുമില്ലിയും പിന്നീട് അഞ്ചുമില്ലിയും വിവേറിയയും ലിറ്ററിന് 20 ഗ്രാം സ്യൂഡോമോണസും ഇടവിട്ട് തളിക്കും. രോഗംവരും മുൻപ് പ്രതിരോധനടപടി സ്വീകരിക്കുന്നതിനാൽ കീടാക്രമണം കാര്യമായുണ്ടാകുന്നില്ലെന്ന് ഇവർ പറയുന്നു.
കാർഷിക സർവകലാശാലയുടെ ട്രൈക്കോകാർഡ് സ്ഥാപിച്ചാണ് എല്ലാവിധ കീടാക്രമണങ്ങളെയും പ്രതിരോധിക്കുന്നത്. ഞാറ്റടി നട്ട ഉടനെ ട്രൈക്കോകാർഡ് വയലിൽ സ്ഥാപിക്കും. 10 ദിവസം കൂടുമ്പോൾ ഇത് മാറ്റിസ്ഥാപിക്കണം. ഇങ്ങനെ മൂന്നുതവണയാണ് ട്രൈക്കോകാർഡ് സ്ഥാപിക്കേണ്ടത്. രണ്ടേക്കറിലെ ട്രൈക്കോ കാർഡിന് 200 രൂപ മാത്രമാണ് ചെലവ്. രോഗബാധയിൽനിന്ന് നെല്ലിനെ സംരക്ഷിക്കാൻ ഇതുവഴി കഴിയുന്നതിനാൽ ഇതുവരെ രാസകീടനാശിനികൾ പ്രയോഗിക്കേണ്ടിവന്നിട്ടില്ലെന്ന് കൂട്ടായ്മയിലെ അംഗമായ കെ.ബിജു പറഞ്ഞു.
Kannur
ചുരത്തിൽ നിയന്ത്രണം വിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു; ഒഴിവായത് വൻദുരന്തം

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ടയർപൊട്ടി നിയന്ത്രണംവിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു, ഒഴിവായത് വൻ ദുരന്തം. താമരശ്ശേരി ചുരം ഒൻപതാം വളവിലാണ് സംഭവം. ടയർ പൊട്ടി നിയന്ത്രണം വിട്ട ലോറി റോഡിൽനിന്ന് തെന്നിമാറി സുരക്ഷാ വേലി തകർത്തു. കൊക്കയിൽ ചാടാതെ തലനാരിഴക്കാണ് വൻ അപകടത്തിൽനിന്ന് ലോറി രക്ഷപ്പെട്ടത്. ലോറിയുടെ മുൻഭാഗത്തെ ഒരു വശത്തെ ടയർ പുറത്തുചാടിയ നിലയിലാണ്. വയനാട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
Kannur
കണ്ണൂർ-ദമാം ഇൻഡിഗോ സർവീസ് 15 മുതൽ

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ദമാമിലേക്ക് ഇൻഡിഗോയുടെ സർവീസ് 15 -ന് തുടങ്ങും.
ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽനിന്ന് രാത്രി 12.25-ന് പുറപ്പെട്ട് 2.40-ന് ദമാമിലെത്തും. തിരികെ 3.40-ന് പുറപ്പെട്ട് രാവിലെ 10.30-ന് കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് സർവീസ്. 12,800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.
Kannur
നിക്ഷേപത്തട്ടിപ്പ്; രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി

കണ്ണൂർ : മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ വിവിധ പേരുകളിൽ അനധികൃത ധനകാര്യസ്ഥാപനങ്ങൾ തുടങ്ങി നിക്ഷേപത്തട്ടിപ്പ് നടത്തിയ രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്കും ഇഡിക്കും സെൻട്രൽ രജിസ്ട്രാർ ഫോർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കും പരാതി നൽകാൻ തീരുമാനിച്ചതായി കർമസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
നിക്ഷേപകർക്ക് പണം കിട്ടാൻ നടപടി സ്വീകരിക്കണമെന്നും സാമ്പത്തികതട്ടിപ്പ് കേസുകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തെ കേസ് അന്വേഷിക്കാൻ നിയമിക്കണമെന്നും ആവശ്യപ്പെട്ട് മേയ് 26-ന് ജില്ലാ പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. അദ്ദേഹം അനുകൂല നിലപാടാണ് സ്വീകരിച്ചത്.
മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ലിമിറ്റഡ്, റോയൽ ട്രാവൻകൂർ നിധി ലിമിറ്റഡ്, കനറാ ഫിഷ് ഫാർമേഴ്സ്, പ്രൊഡ്യൂസേഴ്സ് കമ്പനി എന്നീ പല പേരുകളിൽ സ്ഥാപനങ്ങൾ തുടങ്ങിയാണ് തട്ടിപ്പ് നടത്തിത്. തൊഴിലില്ലാത്ത യുവതീയുവാക്കളെ പരസ്യത്തിലൂടെ ജോലിക്ക് തിരഞ്ഞെടുത്ത് അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പണമാണ് നിക്ഷേപമെന്നപേരിൽ മുഖ്യമായും തട്ടിയെടുത്തത്. കൂടാതെ വിമുക്തഭടന്മാരെയും ജോലി വാഗ്ദാനം ചെയ്തത് കബളിപ്പിച്ചിട്ടുണ്ട്.
വിരമിക്കുമ്പോൾ കിട്ടുന്ന സംഖ്യ മുഴുവനും നിക്ഷേപമായി വാങ്ങി അവരെ ബ്രാഞ്ച് മാനേജർമാരായി നിയമിക്കുകയും ഒടുവിൽ കാലാവധി കഴിയുമ്പോൾ തുക തിരിച്ചുനൽകാതിരിക്കുകയുമാണ് ചെയ്തത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്