MUZHAKUNNU
ജനകീയ കൂട്ടായ്മയിൽ പൂർത്തീകരിച്ച മുഴക്കുന്ന് പോലീസ് സ്‌റ്റേഷൻ ഉദ്ഘാടനം ആറിന്

ഇരിട്ടി: നാട്ടുകാർ ജനകീയ കൂട്ടായ്മയിൽ പണം സ്വരൂപിച്ച് വാങ്ങിയ സ്ഥലത്ത് നിർമ്മിച്ച മുഴക്കുന്ന് പോലീസ് സ്റ്റേഷന്റെ ഉദ്‌ഘാടനം ആറിന് 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്‌ഘാടനം ചെയ്യും. സംസ്ഥാനത്ത് ആദ്യമായി ജനകീയ പങ്കാളിത്തത്തോടെ പൂർത്തീകരിച്ച പോലീസ് സ്റ്റേഷനാണ് മുഴക്കുന്നിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്.
കാക്കയങ്ങാട് – പുന്നാട് റോഡിലാണ് നാട്ടുകാർ പണം സ്വരൂപിച്ച് വാങ്ങിയ 45 സെന്റ് സ്ഥലത്തു പോലീസ് സ്റ്റേഷനായി കെട്ടിടം നിർമ്മിച്ചത്. നിർമ്മാണം പൂർത്തീകരിച്ച് മാസങ്ങളായെങ്കിലും ഉദ്ഘാടനം നീണ്ടുപോവുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് സ്‌റ്റേഷൻ ഉദ്ഘാടനം ആറിന് നടക്കുമെന്ന അറിയിപ്പ് ലഭിക്കുന്നത്. ഇതോടെ ബാക്കി കിടന്നിരുന്ന മിനുക്കു പണികൾ പോലീസുകാർ ഉൾപ്പെടെ ചേർന്നുകൊണ്ട് പൂർത്തീകരിക്കുകയായിരുന്നു.
2016 ൽ ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്താണ് കാക്കയങ്ങാട് ആസ്ഥാനമാക്കി മുഴക്കുന്ന് പോലീസ് സ്‌റ്റേഷൻ അനുവദിച്ചത്. മുഴക്കുന്ന് – പാലപ്പുഴ റോഡിൽ ഇടുങ്ങിയ വാടകക്കെട്ടിടത്തിലാണ് സ്റ്റേഷൻ പ്രവർത്തിച്ചു വന്നത്. ഇരിട്ടി, പേരാവൂർ , മട്ടന്നൂർ പോലീസ് സ്‌റ്റേഷൻ പരിധികൾ വിഭജിച്ചാണ് പുതിയ സ്റ്റേ്ഷൻ അനുവദിച്ചത്. സ്റ്റേഷന് സ്വന്തമായൊരു കെട്ടിടം പണിയാൻ സ്ഥലം കണ്ടെത്തുക എന്നതായിരുന്നു ആദ്യ വെല്ലുവിളി. ഇതിനായി നാട്ടുകാരും വ്യാപാരികളും മുൻകൈയേടുത്താണ് ജനകീയ കൂട്ടായ്മ്മ രൂപപ്പെടുത്തിയത്.
ഈ കൂട്ടായ്മ്മയാണ് 45 സെൻറ് സ്ഥലം വാങ്ങി സേനയ്ക്ക് കൈമാറിയത്. സ്റ്റേഷൻ പണിയാൻ നാട്ടുകാർ പണം മുടക്കി സ്ഥാലം വാങ്ങുന്ന അപൂർവ്വം സംഭവങ്ങളിൽ ഒന്നായിരുന്നു ഇത്. 1.75 കോടിരൂപ സർക്കാർ കെട്ടിടം പണിയാനായി അനുവദിച്ചു. 7000 സ്‌ക്വയർ ഫീറ്റിൽ രണ്ട് നിലകളിലായാണ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. പോലീസ് സ്റ്റേഷനിലേക്കുള്ള റോഡിന്റെ കോൺക്രീറ്റ് പ്രവർത്തി പൂർത്തീകരിച്ച് നേരത്തെ തന്നെ ഉദ്ഘാടനം ചെയ്തിരുന്നു.
ഉദ്ഘാടനത്തിനുള്ള സംഘാടക സമിതി രൂപീകരണ യോഗം മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ്. പ്രസിഡന്റ് വി.വി. വിനോദ്കുമാർ, പേരാവൂർ ഡി.വൈ.എസ്.പി ടി.കെ. അഷ്‌റഫ്, സി.ഐ കെ. സന്തോഷ്, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് ടി.എഫ്. സബാസ്റ്റ്യൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ബാബുമാസ്റ്റർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ വി. രാജു, ഒമ്പാൻ ഹംസ, എം. ഷിബു, സി.കെ. ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഡി.വൈ.എസ്.പി ചെയർമാനായാണ് സംഘാടക സമിതി രൂപീകരിച്ചത്.
MUZHAKUNNU
കൊട്ടിയൂർ-അമ്പായത്തോട് 44 ആം മൈൽ ചുരംരഹിത പാത യഥാർഥ്യമാക്കണം; സി.പി.ഐ

മുഴക്കുന്ന് : കൊട്ടിയൂർ അമ്പായത്തോട് 44 ആം മൈൽ ചുരം രഹിത പാത യഥാർഥ്യമാക്കാൻ സർക്കാർ തയ്യാറാവണമെന്ന് സി.പി.ഐ പേരാവൂർ മണ്ഡലം പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന എക്സി. അംഗം സത്യൻ മൊകേരി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സി.പി. സന്തോഷ് കുമാർ സംഘടന റിപ്പോർട്ടും സി.കെ.ചന്ദ്രൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ അസി. സെക്രട്ടറിമാരായ കെ.ടി.ജോസ്, എ പ്രദീപൻ, സംസ്ഥാന കൗൺസിൽ അംഗം സി.പി. ഷൈജൻ, ജില്ലാ എക്സി. അംഗം വി.ഷാജി,വി.ഗീത, ഷാജി പൊട്ടയിൽ, ടി.വി.സിനി, വി. പദ്മനാഭൻ, സി. പ്രദീപൻ, പി. ദേവദാസ് എന്നിവർ സംസാരിച്ചു. മുതിർന്ന നേതാക്കളായ വി.കെ. രാഘവൻ വൈദ്യർ, കെ.പി. കുഞ്ഞികൃഷ്ണൻ എന്നിവരും പങ്കെടുത്തു.പുതിയ മണ്ഡലം സെക്രട്ടറിയായി ഷിജിത്ത് വായന്നൂരിനെ തിരഞ്ഞെടുത്തു.
MUZHAKUNNU
മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ കുതിരയെ നടയിരുത്തി ബംഗളൂരു സ്വദേശികളായ ദമ്പതികൾ

മുഴക്കുന്ന്: മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ കുതിര യെ നടയിരുത്തി. ബാംഗ്ളൂർ കെങ്കേരി ജയനഗർ സ്വദേശികളായ രാം സ്വരൂപ് എം ഗോരന്തല ഭാര്യ അക്ഷയ ജി. എം. ആർ ദമ്പതികളാണ് പ്രാർത്ഥനയായി വെള്ള കുതിരയെ നടയിരുത്തിയത്. കഴിഞ്ഞ തവണ ക്ഷേത്രം സന്ദർശിച്ച ഇവർ പോർക്കലി ദേവിയെ കുറിച്ചും പഴശ്ശിരാജയുടെ ക്ഷേത്രത്തെകുറിച്ചും മനസ്സിലാക്കിയശേഷം യുദ്ധത്തിന്റെ ദേവതയായ പോർക്കലിക്ക് കുതിരയെ പ്രാത്ഥനയായി നടയിരുത്താൻ തീരുമാനിക്കുകയായിരുന്നു. ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എം. മനോഹരൻ, ക്ഷേത്രം തന്ത്രിമാർ, മേൽശാന്തി എന്നിവർചേർന്ന് കുതിരയെ ഏറ്റു വാങ്ങി.
MUZHAKUNNU
മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ പൂര മഹോത്സവം മാർച്ച് 27മുതൽ ഏപ്രിൽ പത്ത് വരെ

മുഴക്കുന്ന്: മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ പൂര മഹോത്സവവും ധ്വജ പ്രതിഷ്ഠ കലശവും ശ്രീ പോർക്കലി ആരൂഢ സ്ഥാനത്തെ പ്രതിഷ്ഠാ കർമ്മവും മാർച്ച് 27മുതൽ ഏപ്രിൽ 10 വരെ ക്ഷേത്ര സന്നിധിയിൽ നടക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്