Kannur
ബംഗളൂരു-കണ്ണൂർ എക്സ്പ്രസ്; അട്ടിമറിച്ചത് കർണാടക ലോബി, ലാഭം ബസ് മാഫിയക്ക്

കണ്ണൂർ: മംഗളൂരു വഴി സർവിസ് നടത്തുന്ന ബംഗളൂരു-കണ്ണൂർ എക്സ്പ്രസ് ട്രെയിൻ കോഴിക്കോട്ടേക്ക് നീട്ടിയ റെയിൽവേ മന്ത്രാലയത്തിന്റെ ഉത്തരവിനെതിരെ കർണാടകയിൽ ഉയരുന്ന പ്രതിഷേധത്തിന്റെ ഗുണം ബസ് മാഫിയക്ക്. കർണാടകയിൽ മുൻ ബി.ജെ.പി സംസ്ഥാന പ്രസിഡന്റും ദക്ഷിണ കന്നട എം.പിയുമായ നളിൻ കുമാർ കട്ടീലിന്റെ നേതൃത്വത്തിലാണ് പ്രാദേശിക വാദമുയർത്തി കേരളത്തിലെ ട്രെയിനുകൾക്ക് പാലം വലിക്കുന്നത്.
ട്രെയിനിൽ 22 കോച്ചുകളുണ്ടെങ്കിലും കോഴിക്കോട് വരെ നീട്ടിയാൽ മംഗളൂരുവിലെ റിസർവേഷൻ ക്വാട്ട നഷ്ടമാകുമെന്നും പ്രദേശത്തെ യാത്രക്കാർക്ക് ലഭ്യമായ സീറ്റുകളും ബർത്തുകളും കുറയുമെന്നും ആരോപിച്ചാണ് എം.പി റെയിൽവേ മന്ത്രിക്ക് നിവേദനം നൽകിയത്. മംഗളൂരു മേഖലയിലെ ജനങ്ങൾ എതിരാണെന്ന വാദമുയർത്തി കേരളത്തിന് ലഭിക്കേണ്ട പല ട്രെയിനുകളും പാതിവഴിയിലാക്കിയ നടപടികളും ഏറെ. കേരളത്തിന് അനുവദിച്ച രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസും മംഗളൂരുവിലേക്ക് നീട്ടാതെ കാസർകോട് യാത്ര അവസാനിപ്പിക്കേണ്ടി വന്നതും ലോബിയുടെ സമ്മർദം കാരണമാണ്. കേരള വിരോധവും പ്രാദേശിക വാദവും ഉയർത്തി കർണാടക റെയിൽ പാസഞ്ചേഴ്സ് സംഘടനകളും രംഗത്തുണ്ട്.
ബംഗളൂരു-കണ്ണൂർ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടുമെന്ന റെയിൽവേയുടെ തീരുമാനത്തിലൂടെ ദുരിതയാത്രക്ക് അൽപം അറുതിയുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു യാത്രക്കാർ. തലശ്ശേരി, വടകര, കൊയിലാണ്ടി സ്റ്റേഷനുകളിൽ അനുവദിച്ച സ്റ്റോപ്പ് കൂടുതൽ യാത്രക്കാർക്ക് ഉപകാരപ്പെടുന്ന തരത്തിലായിരുന്നു. എന്നാൽ ഇതിനെതിരെയാണ് കർണാടക ലോബിയുടെ കളി.
നേരത്തേ ഈ ട്രെയിൻ കോഴിക്കോട് വരെ നീട്ടാനുള്ള നിർദേശത്തിന് ഇന്ത്യൻ റെയിൽവേ ടൈം ടേബിൾ കമ്മിറ്റി അംഗീകാരം നൽകിയിരുന്നു. എന്നാൽ, നളീൻ കുമാർ നേരിട്ട് റെയിൽവേ മന്ത്രിയെ കണ്ടാണ് അന്നത്തെ തീരുമാനം അട്ടിമറിച്ചത്. മംഗളൂരുനിന്ന് കേരളം വഴി രാമേശ്വരത്തേക്ക് റെയിൽവേ ബോർഡ് തീരുമാനിച്ച ട്രെയിനിനും സമാന അനുഭവമായിരുന്നു.കർണാടക ലോബിയുടെ ഇടപെടലിലാണ് തീരുമാനം അട്ടിമറിക്കപ്പെട്ടത്. മംഗളൂരു-ഗോവ വന്ദേഭാരത് കോഴിക്കോട് വരെ നീട്ടുമെന്ന പ്രതീക്ഷക്കും ഇതോടെ മങ്ങലേറ്റു.
വിദ്യാർഥികളും ഐടി ജീവനക്കാരും കച്ചവടക്കാരുമടക്കം കേരളത്തിൽനിന്ന് ഏറെപ്പേർ ആശ്രയിക്കുന്ന ബംഗളൂരുവിലേക്കുള്ള ടിക്കറ്റ് ബുക്കിങ്ങിലൂടെ ഭീമൻ കൊള്ളയടിയാണ് ബസ് മാഫിയ നടത്തുന്നത്. അവധി ദിവസങ്ങളിലും വാരാന്ത്യത്തിലും കേരളത്തിലേക്കുള്ള എല്ലാ ട്രെയിനുകളിലും ടിക്കറ്റ് വെയിറ്റിങ് ലിസ്റ്റിലായിരിക്കും. രണ്ടും മൂന്നും ഇരട്ടി തുക സ്വകാര്യ ബസുകൾക്ക് നൽകിവേണം നാട്ടിലെത്താൻ. ഏത് ഏജന്‍സിയില്‍ ചെന്ന് ചോദിച്ചാലും റെഗുലര്‍ ബസില്‍ ടിക്കറ്റില്ല എന്ന മറുപടിയാണ് ലഭിക്കുക. പകരം സ്പെഷല്‍ ബസ് നൽകി കൊള്ളലാഭംകൊയ്യും. പതിറ്റാണ്ടുകളുടെ പഴക്കമുള്ള തലശ്ശേരി-മൈസൂരു പാതയും ട്രാക്കിലാവാത്തത് കർണാടക ലോബിയുടെ കളിയാണ്. കേരളത്തിന് ഉപകാരപ്പെടുന്ന പാതകളും ട്രെയിനുകളും പ്രാദേശിക വാദമുയർത്തി നിരന്തരം അട്ടിമറിക്കപ്പെടുകയാണ്.
Kannur
അനധികൃതമായി പുഴമണല്‍ കടത്തുകയായിരുന്ന ടിപ്പർലോറി പിടികൂടി


കണ്ണൂർ: അനധികൃതമായി പുഴമണല്‍ കടത്തുകയായിരുന്ന ടിപ്പർലോറി പോലീസ് പിടികൂടി. പുലര്‍ച്ചെ 2.45 നാണ് കണ്ണൂർ പട്ടുവം പറപ്പൂല്‍ ജംഗ്ഷനില്‍ വെച്ച് വെള്ളിക്കീല്‍ ഭാഗത്തേക്ക് കടത്തുകയായിരുന്ന കെ എല്‍ 07 എ.എം 7342 ടിപ്പര്‍ലോറി പിടികൂടിയത്. നൂറടിയോളം പുഴമണലാണ് ലോറിയില്‍ ഉണ്ടായിരുന്നത്.തളിപ്പറമ്പ് എസ്ഐ എന്‍.പി പ്രകാശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ ഡ്രൈവര്‍ ലോറി ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. പോലീസ് ഡ്രൈവര്‍ വിനീഷും എസ്ഐയോടൊപ്പം ഉണ്ടായിരുന്നു.
Kannur
കണ്ണൂരില്‍ കിടപ്പു രോഗിയുടെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ ഹോം നഴ്സ് അറസ്റ്റില്‍


കണ്ണൂർ: കിടപ്പു രോഗിയുടെ കഴുത്തില്‍ നിന്നും സ്വർണമാല മോഷ്ടിച്ച ഹോം നഴ്സ് അറസ്റ്റില്‍ തമിഴ്നാട് നാമക്കല്‍ സ്വദേശിനി എം. ദീപ യെയാ (34) കണ്ണൂർ ടൗണ്‍ സിഐ ശ്രീജിത്ത് കോടെരി, എസ്.ഐ വില്‍സണ്‍ എന്നിവർ ചേർന്ന് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി പതിനൊന്നിനാണ് കേസിനാസ്പദമായ സംഭവം എട ചൊവ്വ സ്വദേശിയുടെ പരാതിയിലാണ് പൊലിസ് കേസെടുത്തത്.പരാതിക്കാരൻ്റെ കിടപ്പു രോഗിയായ അമ്മയുടെ കഴുത്തിലെ മൂന്ന് പവൻ സ്വർണ മാലയാണ് പ്രതിക വർന്നത്. കിടപ്പു രോഗിയായ അമ്മയെ നോക്കാനാണ് ഏജൻസി വഴി ദീപയെ വീട്ടില്‍ ജോലിക്ക് നിയോഗിച്ചത്. ആദ്യം നല്ല രീതിയില്‍ പെരുമാറിയ ഇവർ വീട്ടുകാരുടെ വിശ്വാസ്യത പിടിച്ചു പറ്റുകയും പിന്നീട് വീട്ടില്‍ ആരും ഇല്ലാത്ത സമയത്ത് മാലകവരുകയുമായിരുന്നു. തുടർന്ന് നാട്ടിലേക്ക് മുങ്ങിയ പ്രതിയെ പൊലിസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയത്.മോഷ്ടിച്ച സ്വർണം കോയമ്പത്തൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വെച്ചതായി പ്രതി പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്. അറസ്റ്റു രേഖപ്പെടുത്തിയ പ്രതിയെ കണ്ണൂർ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kannur
കണ്ണൂർ ജില്ലയിൽ വിവിധ അധ്യാപക ഒഴിവ്


കണ്ണൂർ: ഹയർ സെക്കൻഡറി അധ്യാപക നിയമനത്തിന് യോഗ്യരായ ഭിന്നശേഷി ഉദ്യോഗാർഥികൾക്ക് അവസരം.ജോഗ്രഫി, ഗാന്ധിയൻ സ്റ്റഡീസ്, ബോട്ടണി, സുവോളജി വിഷയങ്ങളിൽ 50 വരെ പ്രായം ഉള്ളവർക്കാണ് അവസരം.പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടിവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ പ്രാദേശിക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ 12ന് മുമ്പ് ഹാജരാകണം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്