Connect with us

Kerala

രക്ഷിതാക്കളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത് ഒളിവില്‍ പോയ സ്‌കൂള്‍ ഉടമ വിമാനത്താവളത്തില്‍ പിടിയില്‍

Published

on

Share our post

മഞ്ചേരി: സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയായ സ്വകാര്യ സ്‌കൂൾ ഉടമ പിടിയിലായി. മഞ്ചേരിയിൽ പ്രവർത്തിച്ചിരുന്ന ‘സ്പ്രിങ് കോണ്ടിനെൻ്റൽ’ സ്കൂ‌ൾ ഉടമ കൊണ്ടോട്ടി അരിമ്പ്ര ഉള്ളിയേങ്ങൽ പെരിഞ്ചീരിത്തൊടി സയ്യിദ് ബദറുദ്ദുജയാണ് (52) വിദേത്ത് നിന്ന് മടങ്ങിവരുമ്പോൾ ശനിയാഴ്‌ച രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് പിടിയിലായത്. അഞ്ച് ലക്ഷംരൂപ നിക്ഷേപിച്ചാൽ വിദ്യാർഥികളുടെ പ്രതിമാസ ഫീസ് അടയ്ക്കേണ്ടതില്ലെന്ന വാഗ്ദാനം നൽകി രക്ഷിതാക്കളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ വിദേശത്ത് ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. 

സ്കൂൾ അടച്ചുപൂട്ടി ഒളിവിൽ പോയ പ്രതിക്കായി മഞ്ചേരി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.എം. ബിനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് പ്രതിയെ മഞ്ചേരിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. പരാതിക്കാർ സ്റ്റേഷനിലെത്തി ഇയാളെ തിരിച്ചറിഞ്ഞു. രാത്രിയോടെ പ്രതിയെ മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കി. 

നഗരത്തിൽ വർഷങ്ങളായി പ്രവർത്തിച്ചിരുന്ന സ്‌കൂളിൽ കെ.ജി. മുതൽ പത്താംതരം വരെ പഠിക്കാനായി ഒരുകുട്ടിക്ക് വർഷത്തേക്ക് 60,000 രൂപയായിരുന്നു ഫീസ്. അഞ്ചുലക്ഷം രൂപ മുൻകൂറായി നൽകുന്നവരുടെ മക്കൾക്ക് പത്താംതരം വരെ ഫീസില്ലാതെ പഠിക്കാനുള്ള പദ്ധതി 2017-ലാണ് തുടങ്ങിയത്. ഇങ്ങനെ ഒട്ടേറെ രക്ഷിതാക്കളിൽ നിന്ന് ബദറുദ്ദുജ ലക്ഷങ്ങൾ വാങ്ങിക്കൂട്ടി.

കുട്ടിയുടെ ട്രാൻസ്‌ഫർ സർട്ടിഫിക്കറ്റ് (ടി.സി) വാങ്ങുമ്പോൾ തുക തിരികെ നൽകുമെന്നായിരുന്നു വാഗ്‌ദാനം. എന്നാൽ ഇത് ലഭിക്കാതെ വരികയും പിന്നീട് സ്കൂൾ അടച്ച് പൂട്ടുകയും ചെയ്‌തതോടെ രക്ഷിതാക്കൾ മഞ്ചേരി പോലീസിൽ പരാതി നൽകുകയായിരുന്നു. വാടകക്കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. കെട്ടിടമുടമയ്ക്ക് വാടകയിനത്തിലും സ്കൂൾ അധ്യാപകരിൽ ചിലർക്ക് ശമ്പളയിനത്തിലും വലിയ തുക ഇയാൾ നൽകാനുണ്ടെന്ന് പരാതി ഉയർന്നിരുന്നു. 


Share our post

Kerala

മകളുടെ ഡബിൾ ബെൽ; വണ്ടി വിട്ടോ അച്ഛാ…കൊടുങ്ങല്ലൂർ-ഗുരുവായൂർ റൂട്ടിലെ ഡ്രൈവറും കണ്ടക്ടറും

Published

on

Share our post

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ-ഗുരുവായൂർ റൂട്ടിലെ സ്ഥിരം ബസ് യാത്രക്കാർക്ക് ഇവർ അച്ഛനും മകളുമെന്നതിനെക്കാൾ ഡ്രൈവറും കണ്ടക്ടറുമാണ്. അച്ഛൻ ഗുരുദേവനഗർ തൈപറമ്പത്ത് ഷൈൻ വളയം പിടിക്കുന്ന സ്വന്തം ബസിലെ കണ്ടക്ടറാണ് എം.കോം. വിദ്യാർഥിയായ മകൾ അനന്തലക്ഷ്മി. ഒന്നരവർഷമായി ഗുരുവായൂർ-കൊടുങ്ങല്ലൂർ റൂട്ടിലെ രാമപ്രിയ ബസിലെ കണ്ടക്ടറാണ് അനന്തലക്ഷ്മി. പുലർച്ചെ 5.30-ന് അച്ഛനോടൊപ്പം ജോലിക്കുപോയാൽ രാത്രി 8.30-ഒാടെയാണ് തിരിച്ചെത്തുക. എം.കോം. കാരിയായ അനന്തലക്ഷ്മി തൃപ്രയാറിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ സി.എം.എ.ക്കും പഠിക്കുന്നുണ്ട്.

അമ്മ നഗരസഭ 43-ാം വാർഡ് കൗൺസിലർ ധന്യാ ഷൈൻ പൂർണപിന്തുണയുമായി കൂടെയുണ്ട്.അഞ്ചാംക്ലാസിൽ പഠിക്കുമ്പോഴേ അനന്തലക്ഷ്മി അച്ഛനൊപ്പം ബസിൽ പോകുമായിരുന്നു. ആദ്യമൊക്കെ കൊടുങ്ങല്ലൂരിൽനിന്ന്‌ പറവൂർ വരെ ബസിൽ ബാഗ് പിടിച്ചാണ് തുടങ്ങിയത്. കോവിഡിനെത്തുടർന്ന് ജീവനക്കാരെയും മറ്റും കിട്ടാതെവന്നപ്പോൾ അനന്തലക്ഷ്മി കണ്ടക്ടർ ലൈസൻസ് എടുത്തു. അതോടെ മുഴുവൻസമയ കണ്ടക്ടറായി. 22 വർഷം മുൻപേ ഷൈന് സ്വന്തമായി ബസുണ്ടായിരുന്നു. ആറ് ബസ് വരെയുണ്ടായിരുന്നെങ്കിലും കോവിഡ് വന്നതോടെ എണ്ണം കുറച്ചു. ഇവരുടെ വാർത്തയറിഞ്ഞ കേന്ദ്രമന്ത്രി സുരേഷ് ഗോപി ശനിയാഴ്ച രാവിലെ 8.30-ന് കൊടുങ്ങല്ലൂരിൽ ഇരുവരെയും ആദരിക്കും.


Share our post
Continue Reading

Kerala

ടൂറിസം പാക്കേജിന്റെ മറവിൽ തട്ടിപ്പ്; 60-ലധികം പേർക്ക് പണം നഷ്ടമായി

Published

on

Share our post

കൊച്ചി: ടൂറിസം പാക്കേജിന്റെ മറവിലും കൊച്ചിയിൽ വൻ തട്ടിപ്പ്. കൊച്ചിയിൽ 60-പേരാണ് നിലവിൽ പരാതിയുമായി രംഗത്തുവന്നത്. 50,000 മുതൽ 1.5 ലക്ഷം രൂപവരെ വാങ്ങി ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള ഹോട്ടലുകളിൽ ഓഫറിൽ ബുക്കിങ് വാഗ്ദാനം നൽകിയാണ് തട്ടിപ്പിനിരയാക്കിയത്.അംഗങ്ങളാകുന്നവർക്ക് 50,000 രൂപയുടെ സൗജന്യ സ്റ്റേ വൗച്ചർ വാഗ്ദാനം ചെയ്തിരുന്നു. എളമക്കര പോലീസ് സ്റ്റേഷനിലാണ് ആദ്യ കേസെടുത്തിരിക്കുന്നത്. ക്ലബ് ഡബ്ല്യു എന്ന സ്ഥാപനത്തിനെതിരേയാണ് പരാതി. നിശ്ചിത താരിഫിലുള്ള പാക്കേജ് എടുക്കുന്നവർക്ക് ഓഫറുകളും 50,000 രൂപവരെ സ്റ്റേ വൗച്ചറുമായിരുന്നു വാഗ്ദാനം. ഓൺലൈൻ ഹോട്ടൽ ബുക്കിങ് സൈറ്റുകളിലേതിനേക്കാൾ നിരക്ക് കുറവും വാഗ്ദാനം ചെയ്തിരുന്നു.

പാക്കേജിൽ അംഗങ്ങളായവർക്ക് പലർക്കും ഈ ആനുകൂല്യം കിട്ടിയില്ല. തുടർന്ന് കമ്പനിയുടെ മാനേജിങ് ഡയറക്ടർ അരവിന്ദ് ശങ്കർ, ഡയറക്ടർമാരായ മുബനീസ് അലി, പ്രണവ് എന്നിവരെ ഒന്നുമുതൽ മൂന്നുവരെ പ്രതികളാക്കി കേസെടുത്തു.കിഴക്കമ്പലം സ്വദേശി സി.ആർ. രജത് നൽകിയ പരാതിയിലാണ് നടപടി. സ്റ്റേ വൗച്ചർ നൽകാതെ വന്നപ്പോൾ കമ്പനിയിൽ അടച്ച പണം ആവശ്യപ്പെട്ടെങ്കിലും തിരിച്ചുകിട്ടിയില്ല.ഒന്നാംപ്രതിയും മാനേജിങ് ഡയറക്ടറുമായ അരവിന്ദ് ശങ്കർ സ്വന്തം അക്കൗണ്ടിലേക്ക് പണം സ്വീകരിക്കുകയും തട്ടിപ്പ് നടത്തുകയുമാണെന്ന് കേസിൽ പ്രതി ചേർക്കപ്പെട്ട ഡയറക്ടർമാരിലൊരാൾ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതിയെ അറിയിച്ചിട്ടുണ്ട്.


Share our post
Continue Reading

Kerala

കേരളത്തിലേക്കുള്ള നിരവധി സര്‍വീസുകള്‍ വെട്ടിക്കുറച്ച്‌ എയര്‍ ഇന്ത്യ എക്സ്‍പ്രസ്

Published

on

Share our post

കേരളമടക്കമുള്ള വിവിധ ഇന്ത്യൻ സെക്ടറില്‍ സർവിസുകള്‍ വീണ്ടും വെട്ടികുറച്ച്‌ എയർ ഇന്ത്യ എക്സ്പ്രസ്.മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പുറപ്പെടുന്ന ആകെ 14 വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. ഫെബ്രുവരി ഒമ്ബത് മുതല്‍ പ്രാബല്യത്തില്‍ വരുന്ന റദ്ദാക്കലുകള്‍ ഇന്ത്യയിലെ തിരുവനന്തപുരം, മദ്രാസ് (ചെന്നൈ), തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കുള്ള വിമാനയാത്രക്കാരെ ബാധിക്കും.ഫെബ്രുവരി ഒമ്ബതിന് രാവിലെ 8.40ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് ഒമാൻ സമയം 11.10ന് മസ്കത്തിലെത്തുന്ന വിമാനവും അന്നേ ദിവസം മസ്കത്തില്‍നിന്ന് 12.30ന് പുറപ്പെട്ട് 6.10ന് തിരുവനന്തപുരത്തെത്തുന്ന വിമാനവുമാണ് റദ്ദാക്കിയിരിക്കുന്നത്. ഫെബ്രുവരി 16 മുതല്‍ മാർച്ച്‌ 16 വരെയുമുള്ള ഞായറാഴ്ചകളിലെ മസ്കത്ത്-തിരുവനന്തപുരം സർവിസുകളും ഒഴിവാക്കിയിട്ടുണ്ട്.

ഫെബ്രുവരി ഒമ്ബത്, 17ലെ മസ്കത്ത്-മംഗലാപുരം, ഫെബ്രുവരി 11 മുതല്‍ മാർച്ച്‌ 25 വരെയുള്ള തീയതികളില്‍ മസ്കത്ത്-ചെന്നൈ (ചൊവ്വ ദിവസം), ഫെബ്രുവരി 17 മുതല്‍ മാർച്ച്‌ 17 വരെ മസ്കത്ത്-തിരിച്ചിറപ്പള്ളി (തിങ്കള്‍), ഫെബ്രുവരി 24 മുതല്‍ മാർച്ച്‌ 24 വരെ (ഞായർ, തിങ്കള്‍ ദിവസങ്ങളില്‍) മസ്കത്ത്-മംഗലാപുരം റൂട്ടുകളിലുമാണ് സർവിസ് റദ്ദാക്കിയത്. ഓഫ് സീസണായതിനാലാണ് സർവിസുകള്‍ വെട്ടികുറച്ചിരിക്കുന്നതെന്നാണ് ട്രാവല്‍ മേഖലയിലുള്ളവർ പറയുന്നത്.

ഫെബ്രുവരിയില്‍ മസ്കത്തില്‍നിന്ന് കേരള സെക്ടറിലേക്കുള്ള സർവിസുകള്‍ എയർ ഇന്ത്യ നേരത്തെ വെട്ടിക്കുറച്ചിരുന്നു. എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റ് അനുസരിച്ച്‌ ഫെബ്രുവരിയില്‍ കോഴിക്കോട്ടേക്കുള്ള ഒമ്ബത് സർവിസുകളാണ് കുറച്ചിട്ടുള്ളത്. ബുധൻ, വ്യാഴം ദിവസങ്ങളിലെ സർവിസാണ് നിലച്ചിരിക്കുന്നത്.

ഈ മാസം ഒമ്ബത്, 12,15,17,19,20,24,26,27 തീയതികളില്‍ വെബ്സൈറ്റ് പരിശോധിച്ചാല്‍ സർവിസ് ലഭ്യമല്ല എന്ന അറിയിപ്പാണ് ലഭിക്കുന്നത്.കണ്ണൂരിലേക്കും കൊച്ചിയിലേക്കും സർവിസുകള്‍ കുറച്ചിട്ടുണ്ട്. ഈ മാസം 17 മുതല്‍ മസ്കത്തില്‍നിന്ന് കണ്ണൂരിലേക്ക് ആഴ്ചയില്‍ നാല് സർവിസുകള്‍ മാത്രമാണുള്ളത്. ബാക്കി മൂന്ന് ദിവസം സർവിസുകളില്ല. നേരത്തെ ആഴ്ചയില്‍ ആറ് സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് നടത്തിയിരുന്നത്. ഈ മാസം 17 മുതല്‍ കൊച്ചിയിലേക്കും നാല് സർവീസുകള്‍ മാത്രമാണ് നടത്തുന്നത്.

എത്ര അപാകതകളുണ്ടെങ്കിലും സാധാരണക്കാർ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് എയർ ഇന്ത്യ എക്സ്പ്രസിനെയാണ്. മറ്റു വിമാന കമ്ബനികളെക്കാള്‍ ടിക്കറ്റ് നിരക്കുകള്‍ കുറവായതാണ് സാധാരക്കാരെ ആകർഷിക്കുന്നത്.നിരക്കിനൊപ്പം കൂടുതല്‍ ലഗേജുകള്‍ കൊണ്ടുപോവാൻ കഴിയുന്നതും സാധാരണക്കാർക്ക് സൗകര്യമാണ്. മറ്റു വിമാന സർവിസുകളെ അപേക്ഷിച്ച്‌ നൂലാമാലകള്‍ കുറവായതും സധാരണക്കാർക്ക് അനുഗ്രഹമാണ്.


Share our post
Continue Reading

Trending

error: Content is protected !!