Connect with us

Kannur

വെളിച്ചമേറി കണ്ണൂർ: ജില്ലയിൽ സ്ഥാപിച്ചത് 255 വിതരണ ട്രാൻസ്ഫോമറുകൾ

Published

on

Share our post

കണ്ണൂർ : സമ്പൂർണ വൈദ്യുതീകരണ ജില്ലയെന്ന നേട്ടമുള്ള കണ്ണൂർ ജില്ലയിൽ ദ്യുതി പദ്ധതി ആരംഭിച്ച് ഇതിനകം സ്ഥാപിച്ചത് 255 വിതരണ ട്രാൻസ്ഫോമറുകൾ.

ദ്യുതി പദ്ധതി

ഊർജ കേരള മിഷൻ പദ്ധതിയുടെ ഭാഗമായി വൈദ്യുത വിതരണ മേഖലയെ ശക്തിപ്പെടുത്താനും നവീകരിക്കാനുമുള്ള പദ്ധതിയാണു ദ്യുതി. ഈ പദ്ധതി പ്രകാരം പഴകിയ പോസ്റ്റുകളും ലൈനുകളും മാറ്റി സ്ഥാപിക്കുക, എരിയൽ ബെഞ്ച്ഡ് കേബിൾ സംവിധാനം വഴി വൈദ്യുതിമുടക്കം കുറച്ചു കൊണ്ടുവരിക, നഗര പ്രദേശങ്ങളിൽ ഭൂഗർഭ കേബിളുകൾ സ്ഥാപിച്ചു വൈദ്യുതി വിതരണം ആധുനികവത്കരിക്കുക, ഫോൾട്ട് പാസ് ഇൻഡിക്കേറ്റർ എന്ന നവീന സംവിധാനം വഴി വൈദ്യുതലൈനിൽ ഉണ്ടാകുന്ന തടസ്സം തൽസമയം ഉദ്യോഗസ്ഥരെ അറിയിക്കുക എന്നിവ സാധിക്കും.

പദ്ധതി 2 ഘട്ടമായി

2022 മുതൽ 2026 വരെയുള്ള 4 വർഷമാണു ദ്യുതി രണ്ടാം ഘട്ട പദ്ധതിയുടെ കാലയളവ്. ഈ പദ്ധതി പ്രകാരം ഇതുവരെ 26.5 കിലോമീറ്റർ പുതിയ 11 കെവി ലൈൻ വലിക്കുക, 26.5 കിലോമീറ്റർ 11 കെവി ലൈൻ മാറ്റി സ്ഥാപിക്കുക, 94 വിതരണ ട്രാൻസ്ഫോമറുകൾ സ്ഥാപിക്കുക, 94.46 കിലോമീറ്റർ പുതിയ എൽടി ലൈൻ വലിക്കുക, 223.42 കിലോമീറ്റർ എൽടി ലൈൻ മാറ്റി സ്ഥാപിക്കുക എന്നീ പ്രവൃത്തികൾ പൂർത്തീകരിച്ചു.

2018-2022 വരെയുള്ള ആദ്യഘട്ടത്തിൽ 162.28 കിലോമീറ്റർ 11 കെവി കണ്ടക്ടർ മാറ്റുക, 131.18 കിലോമീറ്റർ 11 കെവി പുതിയ ലൈൻ വലിക്കുക, 161 വിതരണ ട്രാൻസ്ഫോമറുകൾ സ്ഥാപിക്കുക, 1891.1 കിലോമീറ്റർ എൽ.ടി ലൈൻ മാറ്റുക, 139.27 കിലോമീറ്റർ പുതിയ എൽ.ടി ലൈൻ വലിക്കുക എന്നീ പ്രവൃത്തികൾ പൂർത്തീകരിച്ചു.

സമ്പൂർണ വൈദ്യുതീകരണ നേട്ടം

ജില്ലയിലെ സമ്പൂർണ വൈദ്യുതീകരണ പ്രവർത്തനങ്ങൾക്കായി 270 കിലോമീറ്റർ സിംഗിൾ ഫെസ് ലൈൻ പുതുതായി വലിച്ച് 11,223 വീടുകൾക്ക് ഈ പദ്ധതിയിലൂടെ വൈദ്യുതി കണക്‌ഷൻ നൽകിയിട്ടുണ്ട്. ഇതിൽ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള 5908 കുടുംബാംഗങ്ങളും കുടുംബങ്ങളും 726 പട്ടികജാതി കുടുംബങ്ങളും 188 പട്ടിക വർഗ കുടുംബങ്ങളും ഉൾപ്പെടുന്നു.

വൈദ്യുതീകരണ പ്രവർത്തനങ്ങൾക്കായി 13.66 കോടി രൂപ ചെലവായി. നിയമസഭ സാമാജികർ, കണ്ണൂർ കോർപറേഷൻ, കണ്ണൂർ ജില്ലാ പഞ്ചായത്ത്, മറ്റു തദ്ദേശ ഭരണ സ്ഥാപനങ്ങൾ എന്നിവയുടെ ഫണ്ടിൽനിന്ന് 5.3 കോടി രൂപ കൂടാതെ കേന്ദ്ര പദ്ധതിയായ ദീൻദയാൽ ഉപാധ്യായ ഗ്രാമീണ വൈദ്യുതീകരണ യോജന ഫണ്ടും കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ തനതു ഫണ്ടിൽ നിന്ന് 11 കോടി രൂപയും ഉപയോഗിച്ചാണു വൈദ്യുതീകരണ പ്രവർത്തനം പൂർത്തീകരിച്ചത്.


Share our post

Kannur

ചുരത്തിൽ നിയന്ത്രണം വിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു; ഒഴിവായത് വൻദുരന്തം

Published

on

Share our post

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ടയർപൊട്ടി നിയന്ത്രണംവിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു, ഒഴിവായത് വൻ ദുരന്തം. താമരശ്ശേരി ചുരം ഒൻപതാം വളവിലാണ് സംഭവം. ടയർ പൊട്ടി നിയന്ത്രണം വിട്ട ലോറി റോഡിൽനിന്ന് തെന്നിമാറി സുരക്ഷാ വേലി തകർത്തു. കൊക്കയിൽ ചാടാതെ തലനാരിഴക്കാണ് വൻ അപകടത്തിൽനിന്ന് ലോറി രക്ഷപ്പെട്ടത്. ലോറിയുടെ മുൻഭാഗത്തെ ഒരു വശത്തെ ടയർ പുറത്തുചാടിയ നിലയിലാണ്. വയനാട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.


Share our post
Continue Reading

Kannur

കണ്ണൂർ-ദമാം ഇൻഡിഗോ സർവീസ് 15 മുതൽ

Published

on

Share our post

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ദമാമിലേക്ക് ഇൻഡിഗോയുടെ സർവീസ് 15 -ന് തുടങ്ങും.

ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽനിന്ന് രാത്രി 12.25-ന് പുറപ്പെട്ട് 2.40-ന് ദമാമിലെത്തും. തിരികെ 3.40-ന് പുറപ്പെട്ട് രാവിലെ 10.30-ന് കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് സർവീസ്. 12,800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.

കണ്ണൂർ-ദമാം സെക്ടറിൽ എയർഇന്ത്യ എക്സ്‌പ്രസും സർവീസ് നടത്തുന്നുണ്ട്. ആഴ്ചയിൽ മൂന്നുദിവസമാണ് സർവീസ്. കണ്ണൂരിൽനിന്ന് മസ്കറ്റ്, ഫുജൈറ എന്നിവിടങ്ങളിലേക്ക് കഴിഞ്ഞ മാസം ഇൻഡിഗോ സർവീസ് തുടങ്ങിയിരുന്നു. ദോഹ, അബുദാബി എന്നിവിടങ്ങളിലേക്കും ഇൻഡിഗോ സർവീസുകൾ നടത്തുന്നുണ്ട്.

Share our post
Continue Reading

Kannur

നിക്ഷേപത്തട്ടിപ്പ്; രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി

Published

on

Share our post

കണ്ണൂർ : മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ വിവിധ പേരുകളിൽ അനധികൃത ധനകാര്യസ്ഥാപനങ്ങൾ തുടങ്ങി നിക്ഷേപത്തട്ടിപ്പ് നടത്തിയ രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്കും ഇഡിക്കും സെൻട്രൽ രജിസ്ട്രാർ ഫോർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കും പരാതി നൽകാൻ തീരുമാനിച്ചതായി കർമസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

നിക്ഷേപകർക്ക് പണം കിട്ടാൻ നടപടി സ്വീകരിക്കണമെന്നും സാമ്പത്തികതട്ടിപ്പ് കേസുകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തെ കേസ് അന്വേഷിക്കാൻ നിയമിക്കണമെന്നും ആവശ്യപ്പെട്ട് മേയ് 26-ന് ജില്ലാ പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. അദ്ദേഹം അനുകൂല നിലപാടാണ് സ്വീകരിച്ചത്.

13 പരാതി സ്വീകരിച്ച് എല്ലാ പോലീസ് സ്റ്റേഷനുകളിൽനിന്ന്‌ റിപ്പോർട്ട് തേടിയശേഷം നടപടിയുണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ പോലീസ് സ്റ്റേഷനുകളിൽനിന്ന് പ്രത്യേകിച്ച് ടൗൺ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒയിൽനിന്ന് വളരെ മോശം പ്രതികരണമാണുണ്ടായത്. അവധികൾ കേട്ടുമടുത്ത നിക്ഷേപകർ പല പോലീസ് സ്റ്റേഷനുകളിലായി നിരവധി പരാതികൾ നൽകിയിട്ടുണ്ട്. പലതവണ ജയിലിൽ കിടന്ന ചക്രപാണി മാസങ്ങൾ കഴിയുമ്പോൾ ജാമ്യം കിട്ടി പുറത്തിറങ്ങാറാണ് പതിവ്. നിക്ഷേപകരുടെ പണം തിരിച്ചുകിട്ടാനുള്ള നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഗത്യന്തരമില്ലാതെയാണ് കർമസമിതി രൂപവത്കരിച്ചതെന്നും ഭാരവാഹികൾ പറഞ്ഞു.

മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡ്, റോയൽ ട്രാവൻകൂർ നിധി ലിമിറ്റഡ്, കനറാ ഫിഷ് ഫാർമേഴ്‌സ്, പ്രൊഡ്യൂസേഴ്‌സ് കമ്പനി എന്നീ പല പേരുകളിൽ സ്ഥാപനങ്ങൾ തുടങ്ങിയാണ് തട്ടിപ്പ് നടത്തിത്. തൊഴിലില്ലാത്ത യുവതീയുവാക്കളെ പരസ്യത്തിലൂടെ ജോലിക്ക് തിരഞ്ഞെടുത്ത് അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പണമാണ് നിക്ഷേപമെന്നപേരിൽ മുഖ്യമായും തട്ടിയെടുത്തത്. കൂടാതെ വിമുക്തഭടന്മാരെയും ജോലി വാഗ്ദാനം ചെയ്തത് കബളിപ്പിച്ചിട്ടുണ്ട്.

വിരമിക്കുമ്പോൾ കിട്ടുന്ന സംഖ്യ മുഴുവനും നിക്ഷേപമായി വാങ്ങി അവരെ ബ്രാഞ്ച് മാനേജർമാരായി നിയമിക്കുകയും ഒടുവിൽ കാലാവധി കഴിയുമ്പോൾ തുക തിരിച്ചുനൽകാതിരിക്കുകയുമാണ് ചെയ്തത്.


Share our post
Continue Reading

Trending

error: Content is protected !!