ഇരിട്ടി: സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു. പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ കൊല്ലം കുണ്ടറ സ്വദേശി ബിജു അഗസ്റ്റിനെയാണ് വിജിലൻസ് ഡി വൈ എസ് പി കെ.പി. സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇരിട്ടി പയഞ്ചേരി മുക്കിൽ നിന്നും ഒരു സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം സ്ഥലത്തെത്തി ഇയാളെ പിടികൂടുന്നത്. സ്ഥലം ഉടമ നൽകിയ 15000 രൂപ ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഡി വൈ എസ് പി സുരേഷ് ബാബുവിനെക്കൂടാതെ ഇൻസ്പെക്ടർ സി. ഷാജു, എസ് ഐ മാരായ എൻ.കെ. ഗിരീഷ്, എൻ. വിജേഷ്, രാധാകൃഷ്ണൻ, എ എസ്. ഐ രാജേഷ് എന്നിവരും പിടികൂടിയ വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു.
IRITTY
ഡിജിറ്റൽ റീസർവേ: ആറളത്തെ 127 കുടുംബങ്ങളുടെ ഭൂമിയുടെ അനിശ്ചിതത്വം നീങ്ങുന്നു

ഇരിട്ടി : ഡിജിറ്റൽ റീസർവേയിൽ ആറളം വില്ലേജിലെ കക്കുവ, വട്ടപ്പറമ്പ്, പരിപ്പുതോട്, കൊക്കോട്, ചെടിക്കുളം പ്രദേശങ്ങളിൽ കൃഷിഭൂമിയും ആരാധനാലയവും വീടുകളും റവന്യൂ ഭൂമിയാണെന്നവിധത്തിൽ അളവ് നടത്തിയതിനെ തുടർന്നുള്ള ആശങ്ക ഒഴിയുന്നു.
ഡിജിറ്റൽ സർവേയുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച ആറളം പഞ്ചായത്തുതല ജാഗ്രതാ സമിതി യോഗത്തിലാണ് സാങ്കേതികത്വം പരിഹരിക്കുന്നതിന് സർവേ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തീരുമാനമായത്. ഇപ്പോൾ നികുതിയടച്ചുവരുന്ന ആരുടെയും സ്ഥലം നഷ്ടപ്പെടില്ലെന്ന് ബന്ധപ്പെട്ടവർ ജാഗ്രതാസമിതിക്ക് ഉറപ്പുനൽകി.
റീസർവേയിൽ പ്രദേശത്തെ 100 ഏക്കറോളം റവന്യൂ ഭൂമിയെന്ന നിലയിലോ, പുഴ പുറമ്പോക്ക് ഭൂമിയെന്ന നിലയിലോ കണക്കാക്കിയാണ് അതിര് അടയാളപ്പെടുത്തിയത്. ഇത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. 1933-ൽ നടന്ന സർവേ അടിസ്ഥാനരേഖയാക്കി അളവ് നടത്തിയപ്പോൾ അന്ന് അൺ സർവേയ്ഡ് ആയിരുന്ന ഭൂമി പട്ടികയിൽ ഇല്ലാത്തതാണ് പ്രതിസന്ധി ഉണ്ടാക്കിയിട്ടുള്ളതെന്ന ജനപ്രതിനിധികളുടെയും ബന്ധപ്പെട്ടവരുടെയും വാദം സർവേ ഉദ്യോഗസ്ഥർ അംഗീകരിക്കുകയായിരുന്നു.
ഇതേത്തുടർന്ന് അൺസർവേയിൽ പെട്ട ഈഭാഗം പുതിയ സർവേ നമ്പർ ആക്കി അതത് ആധാരം ഉടമകളുടേതായി രേഖപ്പെടുത്തി പ്രശ്നം പരിഹരിക്കാൻ ധാരണയാകുകയായിരുന്നു. ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് അധ്യക്ഷതവഹിച്ചു.
വൈസ് പ്രസിഡന്റ് ജെസ്സിമോൾ വാഴപ്പള്ളി, പഞ്ചായത്ത് അംഗങ്ങൾ, ആറളം റീസർവേ ക്യാമ്പ് ഓഫീസർ കെ.സി. ഗംഗാധരൻ, ആറളം സ്പെഷ്യൽ വില്ലേജ് ഓഫീസർ പ്രകാശൻ, കമ്മിറ്റി അംഗം സർവേയർ വി.വി. ജോസഫ് വേകത്താനം എന്നിവർ സംസാരിച്ചു.
പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കക്കുവ കർമസമിതി ചെയർമാൻ കെ.ടി. ജോസ്, കൺവീനർ ജിമ്മി അന്തിനാട്ട് എന്നിവരുടെ നേതൃത്വത്തിൽ നേരത്തേ കളക്ടർക്കും സർവേ അധികൃതർക്കും നിവേദനം നൽകിയിരുന്നു.
IRITTY
കുന്നോത്ത് ഐ.എച്ച്.ആർ.ഡി കോളജിൽ അസി.പ്രഫസർമാരുടെ ഒഴിവ്

ഇരിട്ടി: കുന്നോത്ത് ഇഎംഎസ് മെമ്മോറിയൽ ഐഎച്ച്ആർഡി കോളജിൽ അസി.പ്രഫസർമാരുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തര ബിരുദവും യുജിസി നെറ്റുമാണ് യോഗ്യത. കൂടിക്കാഴ്ച കോളജ് ഓഫിസിൽകൂടിക്കാഴ്ച തീയതി, സമയം, വിഷയം എന്ന ക്രമത്തിൽ 13ന് മലയാളം –രാവിലെ 10 മണി. ഹിന്ദി–11 മണി, മാത്തമാറ്റിക്സ്–12 മണി, കംപ്യൂട്ടർ സയൻസ് – 2 മണി. 14ന് കൊമേഴ്സ് – 1.30. ഫോൺ: 8547003404, 0490 2423044.
IRITTY
35 കുപ്പി മദ്യവുമായി ഉളിക്കൽ സ്വദേശി എക്സൈസിന്റെ പിടിയിൽ

ഉളിക്കൽ : കേയാപറമ്പ് പ്രദേശത്ത് ബൈക്കിൽ മദ്യ വില്പന നടത്തിയ എരുത്തുകടവിലെ പ്ലാക്കുഴിയിൽ അനീഷ് എക്സൈസിന്റെ പിടിയിലായി. 35 കുപ്പി മദ്യവും KL 58 H 647 CBZ ബൈക്കും എക്സൈസ് കസ്റ്റഡിയിലെടുത്തു. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇരിട്ടി റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ സി. എം.ജെയിംസിന്റെ നേതൃത്വത്തിൽ പി.ജി.അഖിൽ, സി.വി.പ്രജിൽ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Breaking News
സ്ഥലം ഉടമയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടി

-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്