Connect with us

Kannur

വളപട്ടണം മുച്ചിലോട്ടമ്മയുടെ തിരുമുടിക്ക് ഇക്കുറി ‘പത്മ’ശോഭ

Published

on

Share our post

കണ്ണൂർ: ആകാശസങ്കൽപമായ തിരുമുടിയും ഭൂസങ്കൽപമായ മെയ് ചമയങ്ങളും സമുദ്രസങ്കൽപമായ ഉടയും ഇരു കൈകകളിലും ഇഹപരലോക സങ്കൽപത്തിലുള്ള പരാപരകോലുമേന്തി വളപട്ടണം മുച്ചിലോട്ട് ക്ഷേത്രത്തിലെ കൈലാസക്കല്ലിന് സമീപം ഉയർന്ന മുച്ചിലോട്ടമ്മയുടെ തിരുമുടിയ്ക്ക് ഇക്കുറിയും പത്മശോഭയും. ചരിത്രത്തിലാദ്യമായി പത്മ പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട തെയ്യക്കോലധാരി ഇ.പി.നാരായണൻ പെരുവണ്ണാൻ ബഹുമതി നേടിയ ശേഷം ആദ്യമായി കെട്ടിയാടിയ തെയ്യക്കോലം കൂടിയായി ഇത്.

മുച്ചിലോട്ട് ഭഗവതിയുടെ കോലം ധരിക്കാൻ കഠിനമായ വ്രതനിഷ്ഠയോടെ പ്രത്യേക അറയിൽ ഇരിക്കുമ്പോഴാണ് നാരായണൻ പെരുവണ്ണാനെ തേടി പത്മശ്രീ പുരസ്കാര പ്രഖ്യാപനം എത്തിയത്. എല്ലാവരും അഭിനന്ദനങ്ങൾ അറിയിക്കാൻ വന്നണയുമ്പോഴും വ്രതശുദ്ധിയുടെ നിറവിൽ തിരുമുടിയേന്താനായുള്ള കാത്തിരിപ്പിലായിരുന്നു പെരുവണ്ണാൻ.

തെയ്യം രംഗത്തെ ആറു പതിറ്റാണ്ടിലേറെ നീണ്ട സാധനയ്ക്ക് രാജ്യം നൽകിയ അംഗീകാരത്തിന്റെ സന്തോഷവും ആനന്ദവും അറിയുന്നുണ്ടെന്ന് പെരുവണ്ണാൻ പറയുന്നു. കോലക്കാരനായി നിശ്ചയിക്കപ്പെട്ട് തിരുമുടി അഴിക്കുന്നതു വരെ മനസ്സിൽ മുച്ചിലോട്ടമ്മ മാത്രമേയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. മുച്ചിലോട്ടമ്മയുടെ ദിവ്യരൂപം കൺകുളികെ ദർശിക്കാനായ കാത്തിരുന്ന ഓരോ ഭക്ത മാനസങ്ങളിലും അനുഗ്രഹം ചൊരിഞ്ഞ് ഇന്നലെ അർദ്ധ രാത്രിയോടെയാണ് മുടിയഴിച്ചത്. ഭക്തരുടെ സങ്കടങ്ങൾ കേട്ട് സങ്കടനിവാരിണിയായി മണിക്കൂറുകളോളമാണ് ഭഗവതി ക്ഷേത്ര മുറ്റത്ത് നിറഞ്ഞു നിന്നത്.

കലാകാരനെന്ന നിലയിൽ ജയരാജിന്റെ കളിയാട്ടം സിനിമയുടെ ഭാഗമായിട്ടുണ്ട് പെരുവണ്ണാൻ. തെയ്യം കലയുടെ അടിസ്ഥാന പാഠങ്ങൾ അദ്ദേഹമാണ് ചിത്രത്തിലെ നായകനായ സുരേഷ് ഗോപിക്ക് പകർന്നു നൽകിയത്. പതിമൂന്നാം വയസ്സിൽ പനക്കാട് ചെറുവയലിൽ പാടാർകുളങ്ങര വീരൻ കെട്ടിയാടിയാണ് നാരായണ പെരുവണ്ണാൻ തെയ്യാട്ടത്തിലേക്ക് ചുവടുവച്ചത്.

തച്ചോളി ഒതേനൻ, ബാലി, കതിവനൂർ വീരൻ തുടങ്ങിയ തെയ്യക്കോലങ്ങൾ കെട്ടിയാടിയിട്ടുണ്ട് ഇദ്ദേഹം. വളപട്ടണം മുച്ചിലോട്ട് ഭഗവതിക്ഷേത്രത്തിൽ തുടർച്ചയായി 32ാം വർഷമാണ് മുച്ചിലോട്ടമ്മയുടെ തിരുമുടിയണിയുന്നത്. തെയ്യം, തെയ്യച്ചമയം രംഗത്തെ സംഭാവനകളെ മാനിച്ച് കേരള ഫോക്‌ലോർ അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരം (2009), ഉത്തര മലബാർ തെയ്യം അനുഷ്ഠാന അവകാശ സംരക്ഷണ സമിതിയുടെ പുരസ്‌കാരം (2014), കേരള ഫോക്‌ലോർ അക്കാഡമിഫെലോഷിപ് (2018), തൃഛംബരം ശ്രീകൃഷ്ണ സേവാ സമിതി ആദരം (2022) തുടങ്ങി ഒട്ടേറെ അംഗീകാരങ്ങളും നാരായണൻ പെരുവണ്ണാന് ലഭിച്ചിട്ടുണ്ട്.


Share our post

Kannur

ചുരത്തിൽ നിയന്ത്രണം വിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു; ഒഴിവായത് വൻദുരന്തം

Published

on

Share our post

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ടയർപൊട്ടി നിയന്ത്രണംവിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു, ഒഴിവായത് വൻ ദുരന്തം. താമരശ്ശേരി ചുരം ഒൻപതാം വളവിലാണ് സംഭവം. ടയർ പൊട്ടി നിയന്ത്രണം വിട്ട ലോറി റോഡിൽനിന്ന് തെന്നിമാറി സുരക്ഷാ വേലി തകർത്തു. കൊക്കയിൽ ചാടാതെ തലനാരിഴക്കാണ് വൻ അപകടത്തിൽനിന്ന് ലോറി രക്ഷപ്പെട്ടത്. ലോറിയുടെ മുൻഭാഗത്തെ ഒരു വശത്തെ ടയർ പുറത്തുചാടിയ നിലയിലാണ്. വയനാട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.


Share our post
Continue Reading

Kannur

കണ്ണൂർ-ദമാം ഇൻഡിഗോ സർവീസ് 15 മുതൽ

Published

on

Share our post

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ദമാമിലേക്ക് ഇൻഡിഗോയുടെ സർവീസ് 15 -ന് തുടങ്ങും.

ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽനിന്ന് രാത്രി 12.25-ന് പുറപ്പെട്ട് 2.40-ന് ദമാമിലെത്തും. തിരികെ 3.40-ന് പുറപ്പെട്ട് രാവിലെ 10.30-ന് കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് സർവീസ്. 12,800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.

കണ്ണൂർ-ദമാം സെക്ടറിൽ എയർഇന്ത്യ എക്സ്‌പ്രസും സർവീസ് നടത്തുന്നുണ്ട്. ആഴ്ചയിൽ മൂന്നുദിവസമാണ് സർവീസ്. കണ്ണൂരിൽനിന്ന് മസ്കറ്റ്, ഫുജൈറ എന്നിവിടങ്ങളിലേക്ക് കഴിഞ്ഞ മാസം ഇൻഡിഗോ സർവീസ് തുടങ്ങിയിരുന്നു. ദോഹ, അബുദാബി എന്നിവിടങ്ങളിലേക്കും ഇൻഡിഗോ സർവീസുകൾ നടത്തുന്നുണ്ട്.

Share our post
Continue Reading

Kannur

നിക്ഷേപത്തട്ടിപ്പ്; രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി

Published

on

Share our post

കണ്ണൂർ : മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ വിവിധ പേരുകളിൽ അനധികൃത ധനകാര്യസ്ഥാപനങ്ങൾ തുടങ്ങി നിക്ഷേപത്തട്ടിപ്പ് നടത്തിയ രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്കും ഇഡിക്കും സെൻട്രൽ രജിസ്ട്രാർ ഫോർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കും പരാതി നൽകാൻ തീരുമാനിച്ചതായി കർമസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

നിക്ഷേപകർക്ക് പണം കിട്ടാൻ നടപടി സ്വീകരിക്കണമെന്നും സാമ്പത്തികതട്ടിപ്പ് കേസുകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തെ കേസ് അന്വേഷിക്കാൻ നിയമിക്കണമെന്നും ആവശ്യപ്പെട്ട് മേയ് 26-ന് ജില്ലാ പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. അദ്ദേഹം അനുകൂല നിലപാടാണ് സ്വീകരിച്ചത്.

13 പരാതി സ്വീകരിച്ച് എല്ലാ പോലീസ് സ്റ്റേഷനുകളിൽനിന്ന്‌ റിപ്പോർട്ട് തേടിയശേഷം നടപടിയുണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ പോലീസ് സ്റ്റേഷനുകളിൽനിന്ന് പ്രത്യേകിച്ച് ടൗൺ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒയിൽനിന്ന് വളരെ മോശം പ്രതികരണമാണുണ്ടായത്. അവധികൾ കേട്ടുമടുത്ത നിക്ഷേപകർ പല പോലീസ് സ്റ്റേഷനുകളിലായി നിരവധി പരാതികൾ നൽകിയിട്ടുണ്ട്. പലതവണ ജയിലിൽ കിടന്ന ചക്രപാണി മാസങ്ങൾ കഴിയുമ്പോൾ ജാമ്യം കിട്ടി പുറത്തിറങ്ങാറാണ് പതിവ്. നിക്ഷേപകരുടെ പണം തിരിച്ചുകിട്ടാനുള്ള നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഗത്യന്തരമില്ലാതെയാണ് കർമസമിതി രൂപവത്കരിച്ചതെന്നും ഭാരവാഹികൾ പറഞ്ഞു.

മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡ്, റോയൽ ട്രാവൻകൂർ നിധി ലിമിറ്റഡ്, കനറാ ഫിഷ് ഫാർമേഴ്‌സ്, പ്രൊഡ്യൂസേഴ്‌സ് കമ്പനി എന്നീ പല പേരുകളിൽ സ്ഥാപനങ്ങൾ തുടങ്ങിയാണ് തട്ടിപ്പ് നടത്തിത്. തൊഴിലില്ലാത്ത യുവതീയുവാക്കളെ പരസ്യത്തിലൂടെ ജോലിക്ക് തിരഞ്ഞെടുത്ത് അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പണമാണ് നിക്ഷേപമെന്നപേരിൽ മുഖ്യമായും തട്ടിയെടുത്തത്. കൂടാതെ വിമുക്തഭടന്മാരെയും ജോലി വാഗ്ദാനം ചെയ്തത് കബളിപ്പിച്ചിട്ടുണ്ട്.

വിരമിക്കുമ്പോൾ കിട്ടുന്ന സംഖ്യ മുഴുവനും നിക്ഷേപമായി വാങ്ങി അവരെ ബ്രാഞ്ച് മാനേജർമാരായി നിയമിക്കുകയും ഒടുവിൽ കാലാവധി കഴിയുമ്പോൾ തുക തിരിച്ചുനൽകാതിരിക്കുകയുമാണ് ചെയ്തത്.


Share our post
Continue Reading

Trending

error: Content is protected !!