Connect with us

Kerala

നാലുവർഷ ബി.എഡ്: കേന്ദ്രപാഠ്യപദ്ധതി അന്തിമഘട്ടത്തില്‍, കേരളത്തില്‍ വൈകിയേക്കും

Published

on

Share our post

ബി.എഡ്. കോഴ്‌സ് രാജ്യമൊട്ടാകെ നാലുവർഷത്തിലേക്ക് മാറുമ്പോൾ കേരളത്തിൽ അതിന്റെ പാഠ്യപദ്ധതിയും രണ്ട് രീതിയിലേക്ക്. കേന്ദ്രത്തിൽ പുതിയ പാഠ്യപദ്ധതി തയ്യാറാക്കുന്ന നടപടി അവസാനഘട്ടത്തിൽ കേന്ദ്രം എത്തിയപ്പോൾ, പ്രത്യേക പാഠ്യപദ്ധതിയുണ്ടാക്കാൻ കേരളം ശ്രമം തുടങ്ങിയിട്ടേയുള്ളൂ.

ബിരുദപഠനംകൂടി ചേ‌ർത്ത നാലുവർഷ ബി.എഡ്. കോഴ്‌സാണ് രാജ്യത്ത് വേണ്ടതെന്ന് ദേശീയ വിദ്യാഭ്യാസനയത്തിൽ ശുപാർശചെയ്യുന്നുണ്ട്. 2030 മുതൽ ഈ ബി.എഡ്. മാത്രമേ രാജ്യത്ത് ഉണ്ടാകാൻ പാടുള്ളൂ എന്നാണ് നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷന്റെ നിർദേശം. രാജ്യത്തെ സർവകലാശാലകളാണ് നാലു വർഷ ബി.എഡ്. കോഴ്‌സ് നടത്തേണ്ടത്.

എൻ.സി.ടി.ഇ.യുടെ കരട് പാഠ്യപദ്ധതി ആറുമാസം മുമ്പാണ് പ്രസിദ്ധീകരിച്ചത്. ഇതിൻമേലുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിച്ചശേഷം അന്തിമ പാഠ്യപദ്ധതിയുടെ ജോലികൾ നടക്കുന്നു. മൂന്നുമാസത്തിനകം അന്തിമ പാഠ്യപദ്ധതിവരും.

സംസ്ഥാനത്ത് ഒരു സർവകലാശാലയിലും നാലുവർഷ ബി. എഡ്. തുടങ്ങിയിട്ടില്ല. എന്നാൽ, കേന്ദ്രസർവകലാശാല കാസർകോട് കാമ്പസ്, കോഴിക്കോട് എൻ.ഐ.ടി. എന്നിവിടങ്ങളിൽ ഈ കോഴ്‌സ് തുടങ്ങി. എൻ.സി.ടി.ഇ. തയ്യാറാക്കിയ കരടുപാഠ്യപദ്ധതിയെ അടിസ്ഥാനമാക്കി സിലബസ് ഉണ്ടാക്കിയാണ് ഈ സ്ഥാപനങ്ങൾ കോഴ്‌സുകൾ തുടങ്ങിയത്. എൻ.സി.ടി.ഇ.യുടെ അനുമതിയോടെയാണിത്.

കേന്ദ്രപാഠ്യപദ്ധതിയുടെ ചുവടുപിടിച്ചുള്ള സിലബസ് വേണം സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള സർവകലാശാലകൾ ഉണ്ടാക്കാൻ. കേരളത്തിൽ, ചെയർമാൻ അടക്കമുള്ള ആറംഗ കമ്മിറ്റിയെ നാലുവർഷ ബി.എഡിന്റെ പാഠ്യപദ്ധതി രൂപവത്കരിക്കാൻ സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്.

ഡോ. മോഹൻ ബി.മേനോനാണ് ചെയൻമാൻ, ഡോ.ടി. മുഹമ്മദ് സലീം, പ്രൊഫ. കെ. അനിൽകുമാർ, ഡോ. ജെ.വി. ആശ, പ്രൊഫ. സുരേഷ്, ഡോ.കെ.എസ്. സാജൻ എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.കേന്ദ്ര ചട്ടക്കൂടിൽനിന്ന് വേറിട്ടൊരു പാഠ്യപദ്ധതി നാലുവർഷ ബി.എഡിന് സ്വീകരിച്ചാൽ കോഴ്സിന്റെ രാജ്യവ്യാപകമായ അംഗീകാരത്തിന് പ്രശ്‌നം ഉണ്ടാകും. യു.ജി.സി. ഗ്രാന്റുകളേയും ബാധിക്കാനിടയുണ്ട്.

പ്ലസ്ടു കഴിഞ്ഞ് നാലു വർഷം കൊണ്ട് ബിരുദവും ബി.എഡും കിട്ടുന്ന കോഴ്‌സാണ് ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടുവെയ്ക്കുന്നത്. ഇന്റഗ്രേറ്റഡ് ടീച്ചർ എജുക്കേഷൻ എന്നാണ് കോഴ്‌സ് അറിയപ്പെടുക. ഫൗണ്ടേഷൻ, പ്രിപ്പറേറ്ററി, മിഡിൽ, സെക്കൻഡറി എന്നിങ്ങനെ നാലുവിഭാഗമാണ് ഇതിൽ ഉള്ളത്.


Share our post

Kerala

പുതുക്കണോ ഒഴിവാക്കണോ; 15 വര്‍ഷം പിന്നിട്ട വാഹനത്തിന്റെ റിന്യൂവൽ ഫീസ് കേന്ദ്രം എട്ടിരട്ടിയാക്കുന്നു

Published

on

Share our post

പതിനഞ്ചുവർഷം പഴക്കമുള്ള വാഹനം മിനുക്കി പുതുക്കാനുള്ള ഫീസ് കുത്തനെ ഉയർത്താൻ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. ഇരുചക്രവാഹനത്തിന്റേത് 300 രൂപയിൽ നിന്ന് ആയിരവും കാറുകളുടേത് 600-ൽനിന്ന് 5000-വും ആക്കാനാണ് കരട് വിജ്ഞാപനം. തുക വർധിപ്പിച്ചുള്ള ഉത്തരവ് മന്ത്രാലയം നേരത്തേ ഇറക്കിയിരുന്നു. കേന്ദ്ര മോട്ടോർവാഹനചട്ടത്തിലെ 81-ാം വകുപ്പ് പ്രകാരമാണ് വർധിപ്പിച്ചത്.

എന്നാൽ അത് ഹൈക്കോടതി മരവിപ്പിച്ചു. അതിനാൽ നിലവിൽ തുക വാങ്ങുന്നില്ല. എന്നാൽ, ഏപ്രിൽ ഒന്നുമുതൽ ഈ വർധന നിലവിൽവരുമെന്നാണ് സൂചന. നിലവിൽ 15 വർഷം കഴിഞ്ഞുള്ള വാഹനങ്ങൾ പുതുക്കുമ്പോഴും വിൽപ്പന നടത്തുമ്പോഴും മോട്ടോർവാഹനവകുപ്പ് സത്യവാങ്മൂലം വാങ്ങുന്നുണ്ട്. ‘കോടതി സ്റ്റേ ഉള്ളതിനാൽ നിലവിൽ ഈ തുക വാങ്ങിക്കുന്നില്ല. ഉത്തരവ് നീങ്ങിയാൽ വർധിപ്പിച്ച തുക നൽകാൻ ബാധ്യസ്ഥനാണ്’- എന്നാണ് എഴുതി വാങ്ങിക്കുന്നത്.

15 വർഷം പഴക്കമുള്ള ഇരുചക്ര, സ്വകാര്യ നാലുചക്ര വാഹനങ്ങൾ പുതുക്കുേന്പാൾ റോഡ് നികുതി കൂട്ടുമെന്ന് സംസ്ഥാനസർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ ഒന്നുമുതൽ നിലവിൽ നൽകുന്ന റോഡ് നികുതിയുടെ പകുതി തുക കൂടി അധികം നൽകണം. അതിനൊപ്പം കേന്ദ്രത്തിന്റെ പുതിയ പുതുക്കൽ ഫീസും വരുന്നതോടെ പഴയ വാഹനങ്ങൾ റോഡിൽനിന്ന് മായുമെന്നാണ് കണക്ക് കൂട്ടുന്നത്.

15 വർഷത്തിനുശേഷം അഞ്ചുവർഷത്തേക്കാണ് സ്വകാര്യ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കുന്നത്. അറ്റകുറ്റപ്പണി, പെയിന്റിങ് അടക്കം നല്ലൊരു തുക ചെലവഴിച്ചാണ് ഉടമ അത് പുതുക്കാനായി ഹാജരാക്കേണ്ടത്.

മിനുക്കിയ ഇരുചക്രവാഹനങ്ങൾ ഏപ്രിൽ ഒന്നുമുതൽ രജിസ്ട്രേഷൻ പുതുക്കുമ്പോൾ റോഡ് നികുതി 1350 രൂപ അടയ്ക്കണം. നിലവിൽ 900 രൂപയാണ്. കാറുകൾക്ക് അതിന്റെ ഭാരത്തിനനുസരിച്ച് നിലവിലുള്ള തുകയുടെ പകുതി വില കൂടി അധികം നൽകണം. 6400 രൂപയാണ് അടക്കുന്നതെങ്കിൽ 9600 രൂപയാകും.


Share our post
Continue Reading

Kerala

ഡ്രൈവിംഗിനിടെ ഫോണ്‍ ഉപയോഗിച്ചാല്‍ പിഴ 5,000 രൂപ; കുട്ടി ഡ്രൈവര്‍മാര്‍ക്ക് തടവും

Published

on

Share our post

വാഹനമോടിക്കുമ്പോൾ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാലുള്ള പിഴ 500 രൂപയില്‍ നിന്ന് 5,000 രൂപയായി ഉയര്‍ത്തി. മദ്യപിച്ച്‌ വാഹനമോടിച്ചാല്‍ 10,000 രൂപ പിഴ നല്‍കേണ്ടി വരും.അല്ലെങ്കില്‍ 6 മാസം തടവ്. റോഡ് നിയമലംഘനവുമായി ബന്ധപ്പെട്ട എല്ലാ പിഴകളും വലിയ തോതില്‍ വര്‍ധിപ്പിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. മാര്‍ച്ച്‌ 1 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തിലുണ്ട്.

മദ്യപിച്ച്‌ വാഹനം ഓടിച്ചാല്‍

മദ്യപിച്ച്‌ വാഹനമോടിക്കുമ്ബോള്‍ പിടിക്കപ്പെട്ടാല്‍ ആദ്യ തവണ 10,000 രൂപയാണ് പിഴ. നേരത്തെ ഇത് 1,000 രൂപയായിരുന്നു. പിഴയടച്ചില്ലെങ്കില്‍ 6 മാസം തടവ് ശിക്ഷ അനുഭവിക്കണം. ഇതേ കുറ്റം ആവര്‍ത്തിച്ചാലുള്ള പിഴ 1,500 ല്‍ നിന്ന് 15,000 രൂപയായാണ് വര്‍ധിപ്പിച്ചത്. പിഴയടച്ചില്ലെങ്കില്‍ 2 വര്‍ഷം തടവ്.

ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍

ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്ര വാഹനമോടിച്ചാല്‍ അടക്കണ്ട പിഴ 100 രൂപയില്‍ നിന്ന് 1,000 രൂപയാക്കി. മൂന്നു മാസത്തേക്ക് ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാനും വകുപ്പുണ്ട്. കാറുകളിലും മറ്റും സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കിലും പിഴ 1,000 രൂപയാണ്.

ഫോണ്‍ ഉപയോഗം

ഡ്രൈവിംഗിനിടെയുള്ള ഫോണ്‍ ഉപയോഗത്തിനും കൂടുതല്‍ പിഴ നല്‍കണം. 500 ല്‍ നിന്ന് 5,000 രൂപയായാണ് പിഴ ഉയര്‍ത്തിയത്.

രേഖകള്‍ ഇല്ലെങ്കില്‍

ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലെങ്കില്‍ പിഴ 5,000 രൂപയാണ്. നേരത്തെ ഇത് 500 രൂപയായിരുന്നു. വാഹനത്തിന് ഇന്‍ഷൂറന്‍സ് ഇല്ലെങ്കില്‍ 2,000 രൂപ അടക്കേണ്ടി വരും. 200 രൂപയില്‍ നിന്നാണ് 2,000 ആക്കിയത്. അതോടൊപ്പം മൂന്നു മാസത്തെ തടവോ നിര്‍ബന്ധിത സാമൂഹ്യ സേവനമോ ലഭിക്കാനും സാധ്യതയുണ്ട്. ഇന്‍ഷുറന്‍സ് ഇല്ലാതെ രണ്ടാം തവണയും പിടിക്കപ്പെട്ടാല്‍ 4,000 രൂപ പിഴയടിക്കും.

പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ്

വാഹനത്തിന്റെ പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് എടുത്തിട്ടില്ലെങ്കില്‍ പിഴ 1,000 രൂപയില്‍ നിന്ന് 10,000 ആയാണ് കൂട്ടിയത്. അല്ലെങ്കില്‍ 6 മാസം തടവ് ശിക്ഷ ലഭിക്കും. ബൈക്കില്‍ മൂന്നു പേര്‍ യാത്ര ചെയ്താല്‍ 1,000 രൂപയും അപകടകരമായ ഡ്രൈവിംഗ്, റേസിംഗ് എന്നിവക്ക് 5,000 രൂപയും നല്‍കേണ്ടി വരും. ആംബുലന്‍സ് ഉള്‍പ്പടെയുള്ള എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് മാര്‍ഗതടസമുണ്ടാക്കിയാല്‍ പിഴ 10,000 രൂപയാണ്.

കുട്ടി ഡ്രൈവര്‍മാര്‍ക്ക്

പ്രായപൂര്‍ത്തിയാകാത്തവര്‍(18 വയസ്) വാഹമോടിച്ച്‌ പിടിക്കപ്പെട്ടാല്‍ പിഴ 2,500 ല്‍ നിന്ന് 25,000 രൂപയാക്കി വര്‍ധിപ്പിച്ചു. ഒപ്പം മൂന്നു വര്‍ഷം തടവ് ശിക്ഷയും ലഭിക്കും. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനും 25 വയസുവരെ ലൈസന്‍സ് നല്‍കാതിരിക്കാനും പുതിയ നിയമത്തില്‍ വ്യവസ്ഥയുണ്ട്.


Share our post
Continue Reading

Kerala

സിനിമയിലെ വയലന്‍സ് സമൂഹത്തെ സ്വാധീനിക്കുന്നു: ഹൈക്കോടതി

Published

on

Share our post

കൊച്ചി: സിനിമയിലെ വയലന്‍സ് സമൂഹത്തെ സ്വാധീനിക്കുന്നെന്ന് ഹൈക്കോടതി. സിനിമയിലെ വയലന്‍സ് നിയന്ത്രിക്കാന്‍ ഇടപെടുന്നതില്‍ ഭരണകൂടത്തിന് പരിമിതിയുണ്ടെന്നും കോടതി പറഞ്ഞു. ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. വനിതാ കമ്മീഷന്റെ അഭിഭാഷകയാണ് വിഷയം ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.സിനിമകള്‍ വയലന്‍സിനെ മഹത്വവല്‍ക്കരിക്കുന്നത് സമൂഹത്തെ ബാധിക്കും. അത്തരം സിനിമകള്‍ ചെയ്യുന്നവരാണ് അതേക്കുറിച്ച് ആലോചിക്കേണ്ടത്. ഇതിനെ പലപ്പോഴും ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന തലത്തിലേക്ക് വ്യാഖ്യാനം ചെയ്യുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. അതേസമയം ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്നത് ഏപ്രില്‍ നാലിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!