Kerala
വാഹനത്തിന് ഫാൻസി നമ്പർ എടുക്കാം ഈസിയായി; ഏജന്റ് വേണ്ട

ഇഷ്ട വാഹനങ്ങള്‍ക്ക് ഫാന്‍സി നമ്പറുകള്‍ തേടി പോകുന്നവരാണ് പലരും. ഏജന്റുമാരുടെ സഹായത്തിലാണ് പലപ്പോഴും ഇത്തരം റജിസ്‌ട്രേഷന്‍ നമ്പറുകള്‍ സ്വന്തമാക്കാറ്. എന്നാല്‍ അങ്ങനെയല്ലാതെ നിങ്ങള്‍ക്കും ശ്രമിച്ചാല്‍ ഇഷ്ട നമ്പര്‍ നേടാനാവും. ഓരോ സംസ്ഥാനങ്ങളിലും ചെറിയ തോതില്‍ നടപടിക്രമങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും അടിസ്ഥാന രീതികള്‍ രാജ്യത്താകെ ഒന്നാണ്. ഇഷ്ട റജിസ്‌ട്രേഷന്‍ നമ്പര്‍ അധിക ചെലവില്ലാതെ എങ്ങനെ സ്വന്തമാക്കാമെന്ന് നോക്കാം.
നമ്പറുണ്ടോ?
നിങ്ങള്‍ തേടുന്ന നമ്പര്‍ ലഭ്യമാണോ എന്നാണ് ആദ്യം നോക്കേണ്ടത്. ഇതിനായി പരിവാഹന്‍ വെബ് സൈറ്റില്‍ പോയാല്‍ മതി. 1 മുതല്‍ 9999 വരെയുള്ള എല്ലാ നമ്പറുകളും എപ്പോഴും ലഭ്യമായിരിക്കില്ല. ഏതൊക്കെ നമ്പറുകള്‍ സ്വന്തമാക്കാനാകുമെന്ന് ആര്‍ടിഒകള്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടാകും.
അക്കൗണ്ട് റജിസ്‌ട്രേഷന്‍
വാഹന്‍ ഫാന്‍സി നമ്പര്‍ പോര്‍ട്ടല്‍ എടുത്ത ശേഷം റജിസ്റ്റര്‍ ചെയ്യുകയാണ് പിന്നീട് വേണ്ടത്. ഇതിനായി വേണ്ട വിവരങ്ങള്‍ നല്‍കിയാല്‍ മതിയാകും. എളുപ്പത്തില്‍ അക്കൗണ്ട് റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനാകും.നമ്പറും അടിസ്ഥാന വിലയും
റജിസ്‌ട്രേഷനോടെ വാഹന്‍ ഫാന്‍സി നമ്പര്‍ പോര്‍ട്ടലില്‍ നിങ്ങള്‍ക്ക് ലോഗിന്‍ ചെയ്യാനുള്ള അവസരം ലഭിക്കും. നിങ്ങള്‍ക്ക് ഏതു ആര്‍ടിഒക്കു കീഴിലെ നമ്പറാണോ വേണ്ടത് അത് തിരഞ്ഞെടുക്കാനാവും. നേരത്തെ ഇറങ്ങിയ റജിസ്‌ട്രേഷനുകളിലെ പോലും വില്‍ക്കാത്ത ഫാന്‍സി നമ്പറുണ്ടെങ്കില്‍ അതും അറിയാനാകും. പല സീരീസുകള്‍ക്ക് പലതരത്തിലുള്ള അടിസ്ഥാന വിലയാണ് നല്‍കുക. സംസ്ഥാനങ്ങള്‍ക്കനുസരിച്ചും അടിസ്ഥാന വിലയില്‍ വ്യത്യാസം വരും.
അപേക്ഷ, പണം അടക്കല്‍
വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത ശേഷം നമ്പര്‍ സെലക്ഷന്‍ വിഭാഗത്തിലേക്ക് പോകണം. ഇവിടെ ആര്‍.ടി.ഒ തിരഞ്ഞെടുത്ത് വില്‍ക്കാത്ത നമ്പറുകള്‍ ഏതെല്ലാമെന്നു കാണാം. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട നമ്പര്‍ തിരഞ്ഞെടുത്ത ശേഷം റജിസ്റ്റര്‍ ക്ലിക്കു ചെയ്യുക. അപ്പോള്‍ അപ്ലിക്കേഷന്‍ നമ്പര്‍ ചോദിക്കും.
വാഹനത്തിന്റെ ടാക്‌സ് അടച്ച ടെം റജിസ്‌ട്രേഷന്‍ നമ്പറിന്റെ അപ്ലിക്കേഷന്‍ നമ്പറാണ് ചോദിക്കുന്നത്. വാഹനത്തിന്റെ ടാക്‌സ് അടയ്ക്കുന്ന സമയത്ത് വാഹന്‍ വെബ് സൈറ്റില്‍ നിന്നു നിങ്ങള്‍ക്ക് എസ്.എം.എസ് വഴി ഈ നമ്പര്‍ ലഭിച്ചിട്ടുണ്ടാവും. ഇനി അതും കയ്യിലില്ലെങ്കില്‍ വാഹനം എടുത്ത ഷോറൂം/ഡീലര്‍മാരെ സമീപിച്ചാല്‍ മതി. ഈ അപ്ലിക്കേഷന്‍ നമ്പര്‍ നല്‍കി കഴിഞ്ഞാല്‍ പണം എടക്കാനാവും. ഇതോടെ നിങ്ങള്‍ നമ്പറിനായി അപേക്ഷ നല്‍കിയെന്ന് മനസിലാക്കാം.
ലേലം
ഒരേ നമ്പറിനായി ഒന്നിലേറെ ആവശ്യക്കാരുണ്ടെങ്കില്‍ ലേലത്തില്‍ പങ്കെടുക്കേണ്ടി വരും. നിങ്ങളാണ് ആദ്യം അപേക്ഷ നല്‍കുന്നതെങ്കില്‍ ഒരാഴ്ചക്കുള്ളില്‍ ആരും ഇതേ നമ്പറില്‍ അപേക്ഷ നല്‍കിയിട്ടില്ലെങ്കില്‍ അടിസ്ഥാന വിലയില്‍ നമ്പര്‍ ലഭിക്കും. ലേലങ്ങള്‍ ശനിയാഴ്ച വൈകീട്ട് നാലുമണി മുതല്‍ തിങ്കളാഴ്ച രാത്രി 10.30 വരെയാണ് നടക്കുക. 1000 രൂപയുടെ ഗുണിതങ്ങളായി നിങ്ങള്‍ക്ക് ലേല തുക നിശ്ചയിക്കാം. കൂടുതല്‍ പണം നല്‍കുന്നവര്‍ക്ക് നമ്പര്‍ ലഭിക്കും.
ഇനി ലേലത്തില്‍ പരാജയപ്പെടുകയാണെങ്കില്‍ പുതിയ നമ്പറിനു വേണ്ടി വീണ്ടും അപേക്ഷിക്കാം. അപ്പോഴും നേരത്തെ പറഞ്ഞതുപോലുള്ള നടപടികള്‍ പാലിക്കണം. ലേലത്തില്‍ പങ്കെടുക്കാനായി അടച്ച അടിസ്ഥാന വില നിങ്ങള്‍ക്ക് റീഫണ്ടായി ലഭിക്കും.
ആര്‍.ടി.ഒ നടപടികള്‍
ലേലത്തില്‍ പങ്കെടുത്തോ അല്ലാതെയോ നമ്പര്‍ സ്വന്തമായി കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് വിവരം എസ്.എം.എസ് വഴിയും ഇ മെയില്‍ വഴിയും ലഭിക്കും. ലേല തുക പൂര്‍ണമായും അടച്ച ശേഷം മാത്രമേ ആര്‍.ടി.ഒ നടപടിക്രമങ്ങള്‍ ആരംഭിക്കുകയുള്ളൂ. സാധാരണഗതിയില്‍ രണ്ടു പ്രവൃത്തി ദിവസങ്ങള്‍കൊണ്ട് നമ്പര്‍ നിങ്ങള്‍ക്ക് അനുവദിക്കും. ആര്‍ടിഒയിലെ നടപടികള്‍ പൂര്‍ത്തിയായാല്‍ എസ്.എം.എസ് നിങ്ങളുടെ നമ്പറില്‍ ലഭിക്കും നിങ്ങളുടെ ഡീലറെ ബന്ധപ്പെട്ട് ഇഷ്ട നമ്പര്‍ വാഹനത്തിനായി സ്വന്തമാക്കാം.
Kerala
ജൂൺ മാസത്തെ ക്ഷേമപെൻഷൻ വിതരണം 20 മുതൽ

തിരുവനന്തപുരം: ഈ മാസത്തെ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ ജൂണ്‍ 20 മുതല്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. ഇതിനുവേണ്ട തൊള്ളായിരം കോടിയോളം രൂപ അനുവദിച്ചതായും ധനവകുപ്പ് അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്ക് പ്രതിമാസം 1600 രൂപയാണ് പെന്‍ഷനായി ലഭിക്കുക. ക്ഷേമപെന്‍ഷനായി ഈ സര്‍ക്കാര്‍ ഇതുവരെ 38,500 കോടി രൂപ നല്‍കിയതായും മന്ത്രി അറിയിച്ചു.
ഇതുസംബന്ധിച്ച് ഫേസ്ബുക്കിലൂടെയും ധനമന്ത്രി വിവരങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ പെന്‍ഷന്‍ വിതരണവുമായി താരതമ്യം ചെയ്തുകൊണ്ടുള്ള പോസ്റ്റാണ് ധനമന്ത്രി പങ്കുവെച്ചിട്ടുള്ളത്.
‘ഈ സര്‍ക്കാരിന്റെ നാലുവര്‍ഷ കാലയളവില്‍ 38,500 കോടി രൂപയോളമാണ് സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ നല്‍കാനായി ആകെ ചെലവഴിച്ചത്. 2016-21-ലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താകട്ടെ, യുഡിഎഫ് ഭരണകാലത്തെ 18 മാസത്തെ കുടിശ്ശികയുള്‍പ്പെടെ 35,154 കോടി രൂപ ക്ഷേമപെന്‍ഷനായി വിതരണം ചെയ്തു. അതായത്, ഒമ്പത് വര്‍ഷം കൊണ്ട് ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ ക്ഷേമപെന്‍ഷനായി നല്‍കിയത് 73,654 കോടി രൂപയാണ്, ധനമന്ത്രി പറഞ്ഞു.
2011-16 ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ക്ഷേമ പെന്‍ഷനായി ആകെ നല്‍കിയ തുക 9,011 കോടി രൂപയും. കേന്ദ്രസര്‍ക്കാര്‍ കേരളത്തിനുമേല്‍ ഏര്‍പ്പെടുത്തിയ കടുത്ത സാമ്പത്തിക ഉപരോധത്തിലും സാധാരണക്കാരുടെ ക്ഷേമ കാര്യങ്ങളില്‍ അതീവ ശ്രദ്ധയോടെയുള്ള സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.
Kerala
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരിഗണിക്കില്ല.
കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി.
സംരക്ഷിത മൃഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്.
Kerala
കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്