Connect with us

MATTANNOOR

കർഷക പ്രതീക്ഷകൾക്ക് ജീവനേകി പഴശ്ശി വീണ്ടുമൊഴുകുന്നു

Published

on

Share our post

അഞ്ചരക്കണ്ടി : കാർഷികമേഖലയിൽ വലിയ മാറ്റത്തിനായി തുടങ്ങിയ പഴശ്ശി ജലസേചന പദ്ധതി 16 വർഷത്തിനുശേഷം വീണ്ടും സജീവമാക്കുന്നു. 31-ഓടെ പദ്ധതിയുടെ പ്രധാന കനാൽ വഴി ജലവിതരണം തുടങ്ങും.

ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ വെള്ളം തുറന്നുവിടും. പഴശ്ശി പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു കാർഷിക മേഖലയിൽ വെള്ളമെത്തിക്കൽ.

ജില്ലയിലെ 11,525 ഹെക്ടർ വരുന്ന കൃഷിയിടങ്ങളെയും നെൽവയലുകളെയും കാർഷികസമൃദ്ധിയിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ 40 വർഷം മുൻപ്‌ തുടങ്ങിയതാണ് പഴശ്ശി ജലസേചന പദ്ധതി.

ആദ്യകാലത്ത് കൃഷിക്ക് വെള്ളം നൽകിയിരുന്നെങ്കിലും 25 വർഷത്തോളമായി കാർഷികമേഖലക്ക് കൃത്യമായി വെള്ളമെത്തിക്കാൻ പദ്ധതിക്ക്‌ കഴിഞ്ഞിട്ടില്ല. 2008 മുതൽ ജലവിതരണം നടത്താൻ കഴിയാതെ കനാലുകൾ നിശ്ചലമായിരുന്നു.

നവീകരണം പൂർത്തിയാകുന്നു

നാലഞ്ചുവർഷമായി പല ഭാഗത്തെയും ചോർച്ചയടക്കൽ നടത്തി. കനാൽ നവീകരണം ഏറെക്കുറെ പൂർത്തിയാക്കി. ഭിത്തികളിലും അടിഭാഗത്തും ചെങ്കല്ല് പാകി കോൺക്രീറ്റ് ചെയ്തതോടെ ഇതുവഴി സുരക്ഷിത ജലവിതരണം നടക്കും. നവീകരണത്തിനായി 50 കോടി രൂപ ചെലവുവരുന്ന ചെറുതും വലുതുമായ 95 പദ്ധതികളാണ് നടപ്പാക്കിയത്.

നിലവിൽ ഒന്നും രണ്ടും വിള കൃഷിചെയ്യുന്ന വയലുകളിൽ മൂന്ന് വിളവരെ കൃഷിയിറക്കാമെന്ന വാഗ്ദാനത്തോടെ പിറവിയെടുത്തതാണ് പഴശ്ശി ജലസേചന പദ്ധതി. ഇതനുസരിച്ച് കാർഷിക മേഖലയ്ക്ക് മുതൽക്കൂട്ടാകാൻ പദ്ധതിക്ക് ആദ്യഘട്ടത്തിൽ സാധിച്ചിരുന്നു. എന്നാൽ പിന്നീട് ജലലഭ്യതക്കുറവ് മൂലം പദ്ധതി താളംതെറ്റി. മൂന്ന് വിള രണ്ടും ഒന്നുമായി ചുരുങ്ങി.

മാമ്പ വയൽപ്രദേശങ്ങളുൾപ്പെടെ പാടശേഖരങ്ങളിൽ തരിശുനിലങ്ങളും വർധിച്ചു. ഇത് പരിഹരിച്ച് കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കുന്നതിനുള്ള നടപടിക്ക് മുഖ്യ പരിഗണന വേണമെന്നായിരുന്നു കർഷകരുടെ ആവശ്യം.

ജലസേചന സൗകര്യം വർധിപ്പിക്കാനാവശ്യമായ നടപടി ഉണ്ടാകണമെന്നും കർഷകർ ആവശ്യമുന്നയിച്ചിരുന്നു. ജലവിതരണം പുനഃസ്ഥാപിക്കുന്നതിനു മുന്നോടിയായുള്ള മൂന്നാംഘട്ട പരീക്ഷണ ജലവിതരണമാണിപ്പോൾ നടക്കുന്നത്.

കനാലിലൂടെ വെള്ളം തുറന്നുവിടുമ്പോൾ സമീപവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.


Share our post

MATTANNOOR

വാഹന മോഷ്ടാവ് മട്ടന്നൂർ പോലീസിന്റെ പിടിയിൽ

Published

on

Share our post

മട്ടന്നൂർ: ചാവശ്ശേരിയിൽ സ്‌കൂട്ടർ മോഷ്ടിച്ചു കടന്നു കളഞ്ഞ പ്രതിയെ പാലക്കാട്‌ റെയിൽവേ സ്റ്റേഷനിൽ വെച്ച് മട്ടന്നൂർ പോലീസ് പിടികൂടി.തൃശൂർ മേലെപുരക്കൽ അഭിജിത് (22) ആണ് പിടിയിലായത്. മാർച്ച്‌ 19 നു രാവിലെ ചാവശ്ശേരി വർക്ക്‌ഷോപ്പിൽ നിർത്തിയിട്ട  ആക്റ്റീവ സ്കൂട്ടറാണ് മോഷണം പോയത്. തുടർന്ന് മട്ടന്നൂർ പോലീസ് 65 ഓളം സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പാലക്കാട് ആർ.പി.എഫിന്റെ സഹായത്തോടെ പാലക്കാട്‌ റയിൽവേ സ്റ്റേഷനിൽ വെച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒറ്റപ്പാലം, എറണാകുളം സെൻട്രൽ, കുന്നത്ത് നാട് പോലീസ് സ്റ്റേഷനുകളിൽ വാഹന മോഷണ കേസുകളിലെ പ്രതിയാണ് അഭിജിത്. മട്ടന്നൂർ പോലീസ് ഇൻസ്‌പെക്ടർ അനിൽ എം ന്റെ നേതൃത്തത്തിൽ എസ്.ഐ ലിനീഷ്,സിവിൽ പോലീസ് ഓഫീസർ മാരായ രതീഷ് കെ. ഷംസീർ അഹമ്മദ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.


Share our post
Continue Reading

MATTANNOOR

കണ്ണൂർ-ബെംഗളൂരു എയർ ഇന്ത്യ എക്സ്സ്പ്രസ് സർവീസ് ഏപ്രിൽ അഞ്ച് മുതൽ

Published

on

Share our post

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് ബെംഗളൂരുവിലേക്ക് ഏപ്രിൽ 5 മുതൽ സർവീസ് നടത്തും. സമ്മർ ഷെഡ്യൂ ളിൽ ഉൾപ്പെടുത്തി ആഴ്ചയിൽ 2 ദിവസമാണു (ശനി, ഞായർ) സർവീസ്. വിന്റർ ഷെഡ്യൂളിൻ്റെ അവസാനം, ജനുവരി 3 മുതൽ എയർ ഇന്ത്യ എക്‌സ്പ്രസ് കണ്ണൂർ-ബെംഗളൂരു സെക്‌ടറിൽ ആഴ്‌ചയിൽ ഒരു ദിവസം സർവീസ് നടത്തിയിരുന്നു. മുൻപ് ഇതേ റൂട്ടിൽ പ്രതിദിന സർവീസ് നടത്തിയിരുന്നു.


Share our post
Continue Reading

MATTANNOOR

മട്ടന്നൂരിനെ സമ്പൂർണ്ണ രോഗ രഹിത നഗരസഭയാക്കും

Published

on

Share our post

മട്ടന്നൂർ: മട്ടന്നൂരിനെ സമ്പൂർണ്ണ രോഗരഹിത നഗരമാക്കാൻ പദ്ധതിയുമായി നഗരസഭ ബഡ്ജറ്റ്. ഹെല്‍ത്ത് ഈസ് വെല്‍ത്ത്’ സമഗ്ര ആരോഗ്യപദ്ധതിക്ക് 50 ലക്ഷം രൂപ വകയിരുത്തി. 30 മുതല്‍ 50 വയസ് വരെയുള്ളവരെ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കി ആവശ്യമുള്ളവർക്ക് ചികിത്സ ഉറപ്പുവരുത്തും. കേന്ദ്ര സംസ്ഥാന സർക്കാർ പദ്ധതികളെ കോർത്തിണക്കി ബോധവല്‍ക്കരണ പ്രവർത്തനങ്ങള്‍, വ്യായാമം എന്നിവയിലൂടെ രോഗ രഹിതസമൂഹം സൃഷ്ടിക്കാനാണ് പദ്ധതി. 92.08 കോടി രൂപ വരവും 84.95 കോടി രൂപ ചെലവും 7.13 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് ഉപാദ്ധ്യക്ഷ ഒ.പ്രീത അവതരിപ്പിച്ചത്. പഴം പച്ചക്കറി മത്സ്യ മാർക്കറ്റ് പൂർത്തീകരിക്കുന്നതിന് 18 കോടി രൂപ വകയിരുത്തി. നഗരസഭാ മിനി സ്റ്റേഡിയത്തിന്റെ നവീകരണത്തിന് 50 ലക്ഷം രൂപയും നീക്കിവച്ചു. നഗരസഭയുടെ നികുതി വരുമാനം വർദ്ധിപ്പിക്കുന്നതിന് ‘ ടാക്സ് പ്ലസ് പ്ലാൻ പ്ലസ് ‘ എന്ന പദ്ധതി നടപ്പാക്കും. വസ്തുനികുതി പൂർണമായും അടക്കുന്ന വാർഡിന് 10 ലക്ഷം രൂപ പ്രത്യേകം അനുവദിക്കും. റോഡുകളുടെ നവീകരണത്തിന് 4.8 കോടി രൂപയും തലശ്ശേരി, ഇരിട്ടി റോഡ് സൗന്ദര്യവല്‍ക്കരണത്തിന് 50 ലക്ഷം രൂപയും വകയിരുത്തി. ഹരിത ടൗണുകളുടെയും സ്‌നേഹാരാമങ്ങളുടെ വിപുലീകരണത്തിന് ആറുലക്ഷവും രൂപയും നീക്കിവച്ചു. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് നാലു കുളങ്ങളുടെ നവീകരണത്തിന് മൂന്നു കോടി 30 ലക്ഷം രൂപ അനുവദിച്ചു. വന്യമൃഗശല്യം തടയാൻ സ്റ്റീല്‍ ഫെൻസിംഗ് സ്ഥാപിക്കാൻ 10 ലക്ഷം രൂപയും അനുവദിച്ചു. യോഗത്തില്‍ ചെയർമാൻ എൻ.ഷാജിത്ത് അദ്ധ്യക്ഷനായി.


Share our post
Continue Reading

Trending

error: Content is protected !!