Connect with us

MATTANNOOR

കർഷക പ്രതീക്ഷകൾക്ക് ജീവനേകി പഴശ്ശി വീണ്ടുമൊഴുകുന്നു

Published

on

Share our post

അഞ്ചരക്കണ്ടി : കാർഷികമേഖലയിൽ വലിയ മാറ്റത്തിനായി തുടങ്ങിയ പഴശ്ശി ജലസേചന പദ്ധതി 16 വർഷത്തിനുശേഷം വീണ്ടും സജീവമാക്കുന്നു. 31-ഓടെ പദ്ധതിയുടെ പ്രധാന കനാൽ വഴി ജലവിതരണം തുടങ്ങും.

ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ വെള്ളം തുറന്നുവിടും. പഴശ്ശി പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു കാർഷിക മേഖലയിൽ വെള്ളമെത്തിക്കൽ.

ജില്ലയിലെ 11,525 ഹെക്ടർ വരുന്ന കൃഷിയിടങ്ങളെയും നെൽവയലുകളെയും കാർഷികസമൃദ്ധിയിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ 40 വർഷം മുൻപ്‌ തുടങ്ങിയതാണ് പഴശ്ശി ജലസേചന പദ്ധതി.

ആദ്യകാലത്ത് കൃഷിക്ക് വെള്ളം നൽകിയിരുന്നെങ്കിലും 25 വർഷത്തോളമായി കാർഷികമേഖലക്ക് കൃത്യമായി വെള്ളമെത്തിക്കാൻ പദ്ധതിക്ക്‌ കഴിഞ്ഞിട്ടില്ല. 2008 മുതൽ ജലവിതരണം നടത്താൻ കഴിയാതെ കനാലുകൾ നിശ്ചലമായിരുന്നു.

നവീകരണം പൂർത്തിയാകുന്നു

നാലഞ്ചുവർഷമായി പല ഭാഗത്തെയും ചോർച്ചയടക്കൽ നടത്തി. കനാൽ നവീകരണം ഏറെക്കുറെ പൂർത്തിയാക്കി. ഭിത്തികളിലും അടിഭാഗത്തും ചെങ്കല്ല് പാകി കോൺക്രീറ്റ് ചെയ്തതോടെ ഇതുവഴി സുരക്ഷിത ജലവിതരണം നടക്കും. നവീകരണത്തിനായി 50 കോടി രൂപ ചെലവുവരുന്ന ചെറുതും വലുതുമായ 95 പദ്ധതികളാണ് നടപ്പാക്കിയത്.

നിലവിൽ ഒന്നും രണ്ടും വിള കൃഷിചെയ്യുന്ന വയലുകളിൽ മൂന്ന് വിളവരെ കൃഷിയിറക്കാമെന്ന വാഗ്ദാനത്തോടെ പിറവിയെടുത്തതാണ് പഴശ്ശി ജലസേചന പദ്ധതി. ഇതനുസരിച്ച് കാർഷിക മേഖലയ്ക്ക് മുതൽക്കൂട്ടാകാൻ പദ്ധതിക്ക് ആദ്യഘട്ടത്തിൽ സാധിച്ചിരുന്നു. എന്നാൽ പിന്നീട് ജലലഭ്യതക്കുറവ് മൂലം പദ്ധതി താളംതെറ്റി. മൂന്ന് വിള രണ്ടും ഒന്നുമായി ചുരുങ്ങി.

മാമ്പ വയൽപ്രദേശങ്ങളുൾപ്പെടെ പാടശേഖരങ്ങളിൽ തരിശുനിലങ്ങളും വർധിച്ചു. ഇത് പരിഹരിച്ച് കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കുന്നതിനുള്ള നടപടിക്ക് മുഖ്യ പരിഗണന വേണമെന്നായിരുന്നു കർഷകരുടെ ആവശ്യം.

ജലസേചന സൗകര്യം വർധിപ്പിക്കാനാവശ്യമായ നടപടി ഉണ്ടാകണമെന്നും കർഷകർ ആവശ്യമുന്നയിച്ചിരുന്നു. ജലവിതരണം പുനഃസ്ഥാപിക്കുന്നതിനു മുന്നോടിയായുള്ള മൂന്നാംഘട്ട പരീക്ഷണ ജലവിതരണമാണിപ്പോൾ നടക്കുന്നത്.

കനാലിലൂടെ വെള്ളം തുറന്നുവിടുമ്പോൾ സമീപവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.


Share our post

MATTANNOOR

കളിക്കുന്നതിനിടെ പാത്രത്തിൽ തല കുടുങ്ങിയ രണ്ടു വയസ്സുകാരനെ മട്ടന്നൂർ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി

Published

on

Share our post

മട്ടന്നൂർ: കളിക്കുന്നതിനിടെ പാത്രത്തിൽ തല കുടുങ്ങിപ്പോയ രണ്ടുവയസ്സുകാരനെ മട്ടന്നൂർ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി.കുറ്റ്യാട്ടൂർ വടുവൻകുളം സ്വദേശിയായ രണ്ടുവയസ്സുകാ രൻ്റെ തലയിലാണ് കളിക്കുന്നതിനിടെ സ്റ്റീൽ ചട്ടി കുടുങ്ങിയത്. ബുധനാഴ്ച വൈകിട്ടോടെ യാണ് സംഭവം. ഉടൻ അഗ്നി രക്ഷാസേനയെ വിവരമറിയിച്ചു. കുട്ടിയെയും കൂട്ടി അഗ്നിരക്ഷാ നിലയത്തിൽ എത്തിയതിനെത്തുടർന്ന് പാത്രം നീക്കി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.കുട്ടിക്ക് പരിക്കൊന്നുമേൽക്കാതെ തന്നെ പാത്രം മാറ്റി. സ്റ്റേഷൻ ഓഫീസർ കെ. രാജീവിൻ്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനാംഗങ്ങളും സിവിൽ ഡിഫൻസ് സംഘവും ചേർന്നാണ് പാത്രം ഊരിയെടുത്ത് കുട്ടിയെ രക്ഷപ്പെടുത്തിയത്.


Share our post
Continue Reading

MATTANNOOR

ഹജ്ജ് 2025: കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനം മെയ് 11ന്

Published

on

Share our post

മട്ടന്നൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനം മെയ് 11ന്. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കണ്ണൂർ എംബാർക്കേഷൻ വഴി യാത്ര പുറപ്പെടുന്ന ആദ്യ വിമാനം മെയ് 11ന് രാവിലെ നാലിന് പുറപ്പെടും. കേരളത്തില്‍ നിന്നുള്ള 4825 തീർത്ഥാടകരും കർണ്ണാടകയില്‍ നിന്നുള്ള 73 തീർത്ഥാടകരും മാഹിയില്‍ നിന്നുമുള്ള 31 പേരുമുള്‍പ്പെടെ മൊത്തം 4929 ഹജ്ജ് തീർത്ഥാടകരാണ് കണ്ണൂരില്‍ നിന്നും യാത്രയാകുന്നത്.

കണ്ണൂരിലെ മെയ് 11ന് പുറപ്പെടുന്ന ആദ്യ വിമാനമായ IX3041ലെ ഹാജിമാർ മെയ് പത്തിന് രാവിലെ പത്തിന് റിപ്പോർട്ട് ചെയ്യണം. മെയ് 11ന് വൈകീട്ട് 7.30ന് പുറപ്പെടുന്ന രണ്ടാമത്തെ വിമാനമായ IX3043ല്‍ യാത്ര ചെയ്യേണ്ട ഹജ്ജ് തീർത്ഥാടകർ മെയ് 11ന് രാവിലെ ആറ് മണിക്കാണ് എയർപോർട്ടില്‍ റിപ്പോർട്ട് ചെയ്യേണ്ടത്. എല്ലാ ഹജ്ജ് തീർത്ഥാടകും ആദ്യം എയർപാർട്ടിലെ രജിസ്ട്രേഷൻ കൗണ്ടറിലാണ് റിപ്പോർട്ട് ചെയ്യേണ്ടത്. എയർപോർട്ടിലെത്തി രജിസ്റ്റർ ചെയ്ത് ലഗേജുകള്‍ എയർലൈൻസിന് കൈമാറിയതിന് ശേഷമാണ് ഹാജിമാർ ഹജ്ജ് ക്യാമ്ബിലെത്തുന്നത്. കൊച്ചി എംബാർക്കേഷനില്‍ നിന്നുള്ള ഹജ്ജ് യാത്ര മെയ് 16-നാണ് ആരംഭിക്കുന്നത്.


Share our post
Continue Reading

MATTANNOOR

കണ്ണൂർ ഹജ്ജ് ഹൗസിന് ഒൻപതിന് മുഖ്യമന്ത്രി തറക്കല്ലിടും

Published

on

Share our post

മട്ടന്നൂർ: കണ്ണൂർ വിമാന താവളത്തിൽ നിർമിക്കുന്ന ഹജ്ജ് ഹൗസ് ശിലാസ്ഥാപനം ഒൻപതിന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഹജ്ജ് ക്യാമ്പുകളുടെ സംസ്ഥാന തല ഉദ്ഘാടനവും നടക്കും. കണ്ണൂരിൽ ഹജ്ജ് ഹൗസ് നിർമിക്കുന്നതിന് ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു. വിമാനത്താവളത്തിന് സമീപം കുറ്റിക്കരയിൽ കിൻഫ്രയുടെ ഒരേക്കർ സ്ഥലത്താണ് ഹജ്ജ് ഹൗസ് നിർമിക്കുന്നത്. പദ്ധതി രേഖയും അടങ്കലും തയ്യാറായി. സംസ്ഥാനത്തെ രണ്ടാമത്തെ ഹജ്ജ് ഹൗസാണ് കണ്ണൂരിൽ നിർമിക്കുന്നത്. അടുത്ത ഹജ്ജ് തീർഥാടന സമയത്ത് ഇത് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. വിമാനത്താവളത്തിലെ അന്താരാഷ്ട്ര കാർഗോ ടെർമിനലിൽ ഇത്തവണയും ഹജ്ജ് ക്യാമ്പ് സംഘടിപ്പിക്കും. 5000- ത്തോളം തീർഥാടകരാണ് കണ്ണൂർ വഴി ഹജ്ജിന് പോകുന്നത്. മേയ് പതിനൊന്ന് മുതൽ 29 വരെയാണ് എയർഇന്ത്യ എക്സ്‌പ്രസ് ഹജ്ജ് സർവീസ് നടത്തുക. ആദ്യ വിമാനം 11-ന് പുലർച്ചെ നാലിന് പുറപ്പെടും.


Share our post
Continue Reading

Trending

error: Content is protected !!