Kannur
പാലക്കയംതട്ടിൽ ടൂറിസം വന്നു; റിസോർട്ടുകൾ പെരുകി, തോട് ഇല്ലാതായി

നടുവിൽ: പാലക്കയംതട്ടിൽ വിനോദസഞ്ചാര വികസനങ്ങൾ നടന്നതോടെ അപ്രത്യക്ഷമായി തോട്. പാലക്കയത്തെ ചെറു ചോലക്കാട്ടിൽ ഉറവയെടുത്ത് ചെമ്പേരിപ്പുഴയായി വളപട്ടണം പുഴയിലെത്തിയിരുന്ന തോടാണ് നീരൊഴുക്കില്ലാതെ വരണ്ടുണങ്ങിയത്.
വേനൽക്കാലത്തും വറ്റാതിരുന്ന തോട് നശിച്ചത് അശാസ്ത്രീയമായ വിനോദസഞ്ചാര വികസനം മൂലമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. പുല്ലംവനം കോളനിയിലെ നൂറിലധികം കുടുംബങ്ങൾ കുടിവെള്ളത്തിന് ആശ്രയിച്ചിരുന്നത് ഈ തോട്ടിലെ നീരൊഴുക്കിനെയാണ്. ജനുവരിയായപ്പോഴേക്കും ഒരു തുള്ളി വെള്ളം പോലുമില്ലാതെ കൽക്കൂട്ടമായി മാറിയിരിക്കുകയാണ് തോടൊഴുകിയിരുന്ന വഴികൾ.
തോട്ടിലെ തന്നെ പുല്ലംവനം ജാനുപ്പാറ വെള്ളച്ചാട്ടം പാലക്കയത്തിന്റെ വിദൂര കാഴ്ചകളെ മനോഹരമാക്കിയിരുന്നു. ഈ വെള്ളച്ചാട്ടം ഇപ്പോൾ ഭംഗിയില്ലാതെ തീർത്തും അപ്രസക്തമായി. കാലവർഷത്തിൽ മാത്രമാണ് തോട്ടിൽ നീരൊഴുക്കുണ്ടാകുന്നത്.
പാലക്കയം വിനോദസഞ്ചാര കേന്ദ്രത്തിലെത്തുന്നവരെ ഏറ്റവും കൂടുതൽ ആകർഷിച്ചിരുന്നതാണ് തോടും വെള്ളച്ചാട്ടവും. ഇവിടുത്തെ ഉറവകൾ നശിപ്പിച്ച് കുളം നിർമിച്ച് ഒഴുക്ക് തടയുകയായിരുന്നു ഭൂമി കൈവശപ്പെടുത്തിയവർ. രണ്ട് കുളങ്ങൾ അടുത്തടുത്തായി നിർമിച്ചിട്ടുണ്ട്. ഈ കുളത്തിൽ ഹോസ് പൈപ്പിട്ടാണ് റിസോർട്ടുകളിലെ കുളങ്ങളിലേക്കും മറ്റും വെള്ളമെത്തിക്കുന്നത്. മാവുഞ്ചാലിൽ നിന്ന് നിർമിച്ച റോഡിനുവേണ്ടി തോട് നശിപ്പിച്ച് കെട്ടി ഉയർത്തിയതോടെ ഗതിമുറിഞ്ഞ് വെള്ളമില്ലാതായി. ഇവിടെ നാല് റിസോർട്ടുകൾ അടുത്തടുത്തായി പ്രവർത്തിക്കുന്നുണ്ട്. ഏതാനും റിസോർട്ടുകളുടെ നിർമാണവും നടക്കുന്നുണ്ട്. 3500 അടി ഉയരമുള്ള മലയുടെ മുകളിൽ മുപ്പതോളം കുഴൽക്കിണറുകൾ കുത്തിയിട്ടുണ്ട്. റിസോർട്ടുകളിലെ നീന്തൽക്കുളങ്ങളിലേക്ക് ഉൾപ്പെടെ വൻ ജലചൂഷണം നടക്കുന്നുണ്ട്.
കോടമഞ്ഞും കാറ്റും പോയ് മറഞ്ഞു
വിനോദസഞ്ചാര കേന്ദ്രമായതോടെ പാലക്കയത്തെ ആകർഷണങ്ങളായ പുൽമേടും കോടമഞ്ഞും ഇല്ലാതായി.
ആളുകൾ കയറിയിറങ്ങി മേടുകൾ കല്ലുകൾ നിറഞ്ഞ സ്ഥലങ്ങളായി.
ജൈവ വൈവിധ്യങ്ങളും നശിച്ചൊടുങ്ങി.
Kannur
പടക്കം, സ്‌ഫോടക വസ്തു, ഡ്രോൺ എന്നിവയ്ക്ക് കണ്ണൂർ ജില്ലയിൽ ഒരാഴ്ചത്തെ നിരോധനം

കണ്ണൂർ: രാജ്യത്ത് നിലവിലുണ്ടായിരിക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഭാരതീയ നഗരിക് സുരക്ഷ സംഹിത, 2023ന്റെ വകുപ്പ് 163 പ്രകാരം പൊതുശാന്തിയും സുരക്ഷയും നിലനിർത്തുന്നതിനുള്ള അടിയന്തര ഇടപെടലുകളുടെ ഭാഗമായി കണ്ണൂർ ജില്ലയുടെ പരിധിയിൽ പടക്കങ്ങളും സ്‌ഫോടക വസ്തുക്കളും വിൽക്കുന്നതും വാങ്ങുന്നതും ഉപയോഗിക്കുന്നതും ഇന്ന് മുതൽ ഏഴ് ദിവസത്തേക്ക് നിരോധിച്ച് ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഉത്തരവിട്ടു.
പൊതു ഇടങ്ങളിലും സ്വകാര്യ ഇടങ്ങളിലും ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതും ഉപയോഗിക്കുന്നതും ഏഴ് ദിവസത്തേക്ക് നിരോധിച്ചിട്ടുണ്ട്. എന്നാൽ, അവശ്യ സേവനങ്ങൾക്കായി അല്ലെങ്കിൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി ജില്ലാഭരണ കൂടത്തിന്റെ അനുവാദത്തോടെ പ്രവർത്തിക്കുന്ന ഏജൻസികളെ ഈ നിരോധനത്തിൽ നിന്നും ഒഴിവാക്കിയിരിട്ടുണ്ട്.
ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ഭാരതീയ ന്യായ സംഹിത, 2023ലെയും നിലവിലുള്ള മറ്റു ബാധകമായ നിയമങ്ങളിലെയും വകുപ്പുകൾ പ്രകാരം നിയമനടപടികൾ സ്വീകരിക്കും.
Kannur
നിരത്തുകളില്‍ വാഹനങ്ങള്‍ നിറയുന്നു; രജിസ്‌ട്രേഷൻ 1.82 കോടി കടന്നു

കണ്ണൂർ: കഴിഞ്ഞ സാമ്പത്തിക വർഷം 7.83 ലക്ഷം പുതിയ വാഹനങ്ങള്‍ കൂടി രജിസ്റ്റർ ചെയ്തതോട കേരളത്തിലെ മൊത്തം വാഹന രജിസ്ട്രേഷൻ 1.82 കോടി കടന്നു. ഇതോടെ വാഹന സാന്ദ്രതയില്‍ കേരളം രാജ്യത്ത് നാലാം സ്ഥാനത്തെത്തി. ആയിരം പേർക്ക് 702 വാഹനങ്ങളുമായി ചണ്ഡിഗഡാണ് വാഹന സാന്ദ്രതയില്‍ മുന്നിലുള്ളത്. ആയിരം പേർക്ക് 521 വാഹനങ്ങളുമായി പുതുച്ചേരി രണ്ടാം സ്ഥാനത്തും. 476 വാഹനങ്ങളുമായി ഗോവയും തൊട്ടു പിന്നിലുണ്ട്. ആയിരം പേർക്ക് 425 എന്ന അനുപാതത്തിലാണു കേരളത്തിലെ വാഹന സാന്ദ്രത. ഉത്തർ പ്രദേശിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ രജിസ്റ്റർ ചെയ്തിട്ടുള്ളത് – 5.07 കോടി. 3.96 കോടി വാഹനങ്ങളുമായി തൊട്ടടുത്തു മഹാരാഷ്‌ട്രയുമുണ്ട്. എന്നാല്‍, ഈ സംസ്ഥാനങ്ങളില്‍ ജനസംഖ്യ കൂടുതലുള്ളതിനാലാണ് വാഹന സാന്ദ്രതയില്‍ മുന്നിലെത്താത്തത്.
തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളാണു കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തില്‍ പുതിയ വാഹനങ്ങള്‍ രജിസ്റ്റർ ചെയ്തതില്‍ മുന്നിലുള്ളത്. തിരുവനന്തപുരത്തു 32,399 പുതിയ വാഹനങ്ങള്‍ രജിസ്റ്റർ ചെയ്തു. 2023-24ല്‍ 33,061ഉം 2022-23ല്‍ 33,091 വാഹനങ്ങളും നിരത്തിലിറങ്ങി. എറണാകുളത്ത് 2024-25ല്‍ 24,640, 2023-24ല്‍ 24,932, 2022-23ല്‍ പുതുതായി 25,703, കോഴിക്കോട് ജില്ലയില്‍ 2024-25ല്‍ 18,978, 2023-24ല്‍ 19,219, 2022-23ല്‍ 19,242 പുതിയ വാഹനങ്ങള്‍ രജിസ്റ്റർ ചെയ്തു.പൊതു ഗതാഗതത്തില്‍ നിന്നു ജനങ്ങള്‍ അകന്ന് ഒറ്റയ്ക്കു യാത്ര ചെയ്യുന്ന പ്രവണത കൂടിയതാണ് വാഹന രജിസ്ട്രേഷൻ വർധിക്കാൻ കാരണമെന്നു വിദഗ്ധർ അഭിപ്രായപ്പെടുന്നു. അഞ്ചു വർഷത്തിനുള്ളില്‍ രണ്ടു കോടിയിലധികം പുതിയ വാഹനങ്ങള്‍ നിരത്തിലിറങ്ങുമെന്നാണു കരുതുന്നത്.
Kannur
വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനിൽ കുക്ക്, ധോബി, സ്വീപ്പർ, ബാർബർ, വാട്ടർ കാരിയർ തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. മുൻപരിചയമുള്ളവർ 13-ന് രാവിലെ 10.30-ന് കെ.എ.പി നാലാം ബറ്റാലിയൻ ആസ്ഥാനത്ത് എത്തണം. ഫോൺ: 0497 2781316.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്