പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ പീഡിപ്പിച്ച കേസ്; പ്രതിക്ക് 128 വർഷം കഠിനതടവ്

Share our post

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ പീഡിപ്പിച്ച കേസിൽ പ്രതിക്ക്‌ 128 വർഷം കഠിനതടവും 6.60 ലക്ഷംരൂപ പിഴയും ശിക്ഷവിധിച്ചു. കല്ലായി അറക്കത്തോടുക്ക വീട്ടിലെ ഇല്ലിയാസ് അഹമ്മദി(35)നെയാണ് അതിവേഗ പോക്സോ കോടതി ജഡ്ജി രാജീവ് ജയരാജ് ശിക്ഷിച്ചത്. 2020 ജൂൺമുതൽ 2021 ജൂൺവരെയുള്ള കാലയളവിലാണ് പീഡനം നടന്നത്.

പോലീസ് ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരേയുള്ള ഒാരോ കുറ്റകൃത്യത്തിനും പരമാവധി ശിക്ഷ കോടതി വിധിക്കുകയായിരുന്നു. പിഴ സംഖ്യയിൽ നിന്ന് അഞ്ചുലക്ഷംരൂപ പെൺകുട്ടിക്ക് നൽകാനും നിർദേശിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കിൽ ആറുകൊല്ലവും ഏഴുമാസംകൂടി തടവ് അനുഭവിക്കേണ്ടിവരും. ശിക്ഷ ഒരുമിച്ച് 20 വർഷം അനുഭവിച്ചാൽ മതി.

മെ‍ഡിക്കൽ കോളേജ് ഇൻസ്പെക്ടർ ബെന്നിലാലുവിന്റെ നേതൃത്വത്തിലുള്ള‌ സംഘമാണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. മെഡിക്കൽ കോളേജ് സബ് ഇൻസ്പെക്ടർമാരായ വി.വി. ദീപ്തി, ഉണ്ണി നാരായൺ, മനോജ് കുമാർ, ശ്യാം എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ആർ.എൻ. രഞ്ജിത്ത് ഹാജരായി. സിവിൽ പോലീസ് ഓഫീസർമാരായ വി.സി. സിന്ധു, എം.സി. ബിജു എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!