KETTIYOOR
വൈശാഖ മഹോത്സവ കാലത്തെ ഗതാഗതക്കുരുക്കഴിയും: നീണ്ടുനോക്കി പാലം പ്രവൃത്തി പുരോഗമിക്കുന്നു

കൊട്ടിയൂർ: കൊട്ടിയൂർ നിവാസികൾക്കും വൈശാഖ മഹോത്സവത്തിനെത്തുന്ന ഭക്തജനങ്ങൾക്കും ഒരുപോലെ
പ്രയോജനപ്പെടുന്ന നീണ്ടുനോക്കി പാലത്തിന്റെ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. 6.43 കോടിയാണ് പാലത്തിന്റെ നിർമ്മാണ ചെലവ്. 4.25 കോടി രൂപ പാലം പണിക്കും. ബാക്കി തുക അനുബന്ധ പ്രവൃത്തികൾക്കുമുള്ളതാണ്.
പന്നിയാംമല, ഒറ്റപ്ലാവ്, പാലുകാച്ചി തുടങ്ങിയ പ്രദേശത്തുള്ളവർക്ക് ഏറെ പ്രയോജനകരമാണ് ഈ പാലം. പഴയ പാലം പൊളിച്ചാണ് പുതിയ പാലത്തിന്റെ പ്രവൃത്തി ആരംഭിച്ചത്.
ജനകീയ കൂട്ടായ്മയിലൂടെ ബാവലിപ്പുഴയിൽ നിർമ്മിച്ചിരിക്കുന്ന താത്കാലിക പാലത്തെയാണ് നിലവിൽ പ്രദേശവാസികൾ ആശ്രയിക്കുന്നത്. പുതിയ പാലത്തിന്റെ നിർമാണം 2022 ഡിസംബറിലാണ് തുടങ്ങിയത്. തൂണുകളുടെ അടിത്തറ നിർമ്മിക്കുന്നതിനായി കുഴിയെടുത്തപ്പോൾ പാറ കാണാതെ വന്നതിനെത്തുടർന്ന് ഡിസൈനിൽ മാറ്റം വരുത്തേണ്ടി വന്നതിനാൽ അധികം വൈകാതെ പണികൾ നിലയ്ക്കുകയായിരുന്നു. മഴ കനത്തതും ഒന്നര മാസക്കാലത്തെ ക്വാറി സമരവുമെല്ലാം പണികൾ വൈകുന്നതിന് കാരണമായി. തുടർന്ന് കഴിഞ്ഞ വർഷം ഒക്ടോബറോടെയാണ് പ്രവൃത്തി പുനരാരംഭിച്ചത്.
41 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള ഒറ്റ സ്ലാബായി കോൺക്രീറ്റ് പൂർത്തിയാക്കിയതെന്ന പ്രത്യേകതയും ഈ പാലത്തിന്നുണ്ട്. 4 തൂണുകളുള്ള പാലത്തിന്റെ രണ്ട് തൂണുകൾ പാറ കാണാത്തതിനെത്തുടർന്നാണ് 16 മീറ്റർ താഴ്ചയിൽ പൈലിംഗ് നടത്തി നിർമ്മിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം പാലത്തിന്റെ സ്ലാബ് കോൺക്രീറ്റ് പ്രവൃത്തി പുർത്തിയാക്കി. പാലം ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനിയർ കെ.എം.ഹരീഷ്, അസി.എക്സിക്യുട്ടീവ് എൻജിനിയർ ജി.എസ്.ജ്യോതി, അസി.എൻജിനിയർ ബിനോയ്, ഓവർസീയർ പി.പി.രമ്യ, കോൺട്രാക്ടർ അബ്ദുൾ ഖാദർ, പാലം കമ്മിറ്റി അംഗം അഗസ്റ്റിൻ ചക്കാലയിൽ, സൈറ്റ് ഇൻചാർജ് കെ.വി.ബൈജു തുടങ്ങിയവരുടെ മേൽനോട്ടത്തിൽ രാവിലെ തുടങ്ങിയ കോൺക്രീറ്റ് പ്രവൃത്തി വൈകുന്നേരത്തോടെ പൂർത്തീകരിച്ചു.
പാലത്തിന്റെ കൈവരികളുടെയും, നടപ്പാതയുടെയും, അനുബന്ധ റോഡിന്റെയും പണിയാണ് ഇനി അവശേഷിക്കുന്നത്. അനുബന്ധ റോഡിനായി 26 പേരിൽ നിന്നും 19 സെന്റ് സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. നീണ്ടുനോക്കി ഭാഗത്ത് 145 മീറ്ററും, കൊട്ടിയൂർ ഭാഗം 120 മീറ്ററും. വളയഞ്ചാൽ ഭാഗത്തേക്ക് 50 മീറ്റർ ദൂരത്തിലുമാണ് സ്ഥലം ഏറ്റെടുക്കേണ്ടത്. ഇതിൻ്റെ ഭാഗമായി ചില കടകൾ ഭാഗികമായി പൊളിച്ചുനീക്കേണ്ടതായുണ്ട്. കൊട്ടിയൂർ ഉത്സവത്തിന് മുമ്പ് പാലം പണി പൂർത്തിയാകുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.
സമാന്തര റോഡ് പണിയും പുരോഗമിക്കുന്നു
കൊട്ടിയൂരിലെ പ്രധാന ടൗണായ നീണ്ടുനോക്കിയേയും, പുഴയ്ക്കക്കരെയുള്ള സമാന്തര റോഡിനെയും ബന്ധിപ്പിക്കുന്നതാണ് നീണ്ടുനോക്കി പാലം. വൈശാഖ മഹോത്സവ കാലത്ത് മലയോര ഹൈവേയിൽ ഗതാഗത കുരുക്കുണ്ടാകുമ്പോൾ ഭക്തജനങ്ങൾ ആശ്രയിക്കുന്നത് സമാന്തര പാതയേയാണ്. പ്രധാനമന്ത്രി ഗ്രാമസഡക് യോജനയിൽ ഉൾപ്പെടുത്തി 11.670 കിലോമീറ്റർ സമാന്തര റോഡിന്റെ പണിയും പുരോഗമിക്കുകയാണ്.
ദ്രുതഗതിയിൽ പണി നടന്നതിനാൽ സമയബന്ധിതമായി പ്രവൃത്തി പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്. അനുബന്ധ റോഡിനായി സ്ഥലം ഏറ്റെടുക്കുന്ന നടപടികളുമായി റവന്യു വകുപ്പ് മുന്നോട്ട് പോകുന്നുണ്ട്. സ്ഥലം ഏറ്റെടുത്തു നൽകിയാൽ വരുന്ന വൈശാഖ മഹോത്സവത്തിനുള്ളിൽ പാലം പ്രവൃത്തി പൂർത്തീകരിക്കാനാകും.
കെ.എം. ഹരീഷ്,
എക്സി. എൻജിനീയർ, പി.ഡബ്‌ള്യു.ഡി പാലം ഡിവിഷൻ
KETTIYOOR
കൊട്ടിയൂർ ബോയ്‌സ് ടൗൺ റോഡിലെ ചുരത്തിൽ ചെകുത്താൻ തോട് മലിനം ആക്കിയ ആളെ കണ്ടെത്തി


പാൽച്ചുരം: കൊട്ടിയൂർ ബോയ്‌സ് ടൗൺ റോഡിലെ ചുരത്തിൽ ചെകുത്താൻ തോട്ടിലേക്ക് രക്തം ഒഴുക്കിയ ആളെ കണ്ടെത്തി. മാനന്തവാടി സ്വദേശി ജംഷീറാണ് വാഹനത്തിലെത്തി ചെകുത്താൻ തോട്ടിൽ കന്നുകാലികളുടെ രക്തം തള്ളിയത്. ഇയാൾക്കെതിരെ കൊട്ടിയൂർ ഗ്രാമപഞ്ചായത് സെക്രട്ടറി 30000 രൂപ പിഴ ഈടാക്കി. പിഴ ഈടാക്കിയതിന് ശേഷം ജംഷീറിനെ എത്തിച്ച് മാലിന്യം തിരിച്ചെടുപ്പിക്കുകയും ചെയ്തു. നാട്ടുകാരുടെ ശക്തമായ ഇടപെടലിലാണ് മാലിന്യം നീക്കം ചെയ്യിപ്പിച്ചത്.
Breaking News
കൊട്ടിയൂരിൽ കുരുമുളക് പറിക്കുന്നതിനിടെ മരത്തില്‍ നിന്നും വീണ് കര്‍ഷകന്‍ മരിച്ചു


കൊട്ടിയൂര്‍: കുരുമുളക് പറിക്കുന്നതിനിടെ മരത്തില്‍ നിന്നും വീണ് കര്‍ഷകന്‍ മരിച്ചു. ചപ്പമല സ്വദേശി താന്നിയില്‍ സെബാസ്റ്റിയന്‍ (ജെയിംസ്/61) ആണ് മരിച്ചത്. നെല്ലിയോടിയിലെ ഒരു പറമ്പില്‍ കുരുമുളക് പറിക്കുകയായിരുന്ന സെബാസ്റ്റിയനെ വെളളിയാഴ്ച ഉച്ചയോടെ മരത്തില്‍ നിന്നും വീണ് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. തുടര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്‍ക്വസ്റ്റും പോസ്റ്റമോര്‍ട്ടവും ശനിയാഴ്ച നടക്കും. ഭാര്യ: തെയ്യാമ്മ. മക്കള്‍: ജിസ്‌ന, ജില്‍മി, ജിസ്മി. മരുമക്കള്‍: സനല്‍, ഹാന്‍സ്, ഷിതിന്‍. സംസ്‌ക്കാരം ഞായറാഴ്ച രണ്ടിന് കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റിയന്‍സ് പളളി സെമിത്തേരിയില്‍.
KETTIYOOR
കൊട്ടിയൂരിൽ പരിക്കേറ്റ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറി ബസ് ജീവനക്കാർ


കൊട്ടിയൂർ: ബസ്സിൽ കയറുന്നതിനിടെ മുന്നോട്ടെടുത്ത ബസിൻ്റെ വാതിലിൽ കൈതട്ടി പരിക്കേറ്റ വിദ്യാർത്ഥിനിയോട് ബസ് ജീവനക്കാർ അപമര്യാതയായി പെരുമാറി. കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി അലീന മരിയക്കാണ് കൊട്ടിയൂർ തലശ്ശേരി റൂട്ടിൽ ഓടുന്ന കണ്ണൻ ബസ്സിലെ ജീവനക്കാരുടെ ഭാഗത്ത് നിന്നും മോശം പ്രതികരണം ഉണ്ടായത്. അലീനയുടെ ഇടത് കൈയ്യുടെ ഷോൾഡറിനാണ് പരിക്കേറ്റത്. ഈ സംഭവം ബസ് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ആശുപത്രിയിൽ കൊണ്ട് പോകാൻ വിസമ്മതിക്കുകയും പെൺകുട്ടിയോടും മാതാപിതാക്കളോടും അപമര്യാദയായി പെരുമാറുകയും ചെയ്തു. പിന്നീട് നാട്ടുകാർ ഇടപെട്ടാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്