THALASSERRY
അരനൂറ്റാണ്ടിന്റെ കാത്തിരിപ്പ്: ചൊക്ലിയിൽ 40 കുടുംബങ്ങൾക്ക് പട്ടയം നൽകാൻ നടപടി

ചൊക്ലി : 50 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ചൊക്ളിയിലെ ആണ്ടിപ്പിടിക, മേക്കുന്ന് പ്രദേശങ്ങളിലെ കോളനികളിൽ ജീവിക്കുന്ന 40 കുടുംബങ്ങളുടെ കിടപ്പാടത്തിന് പട്ടയം നൽകാൻ ചൊക്ളി പഞ്ചായത്ത് നടപടി തുടങ്ങി. കഴിഞ്ഞ ഭരണസമിതി പട്ടയം ലഭ്യമാക്കിയ 16 കുടുബങ്ങൾക്ക് പുറമേയാണ് 40 കുടുംബങ്ങളെ കൂടി പരിഗണിക്കുന്നത്.
ഇരട്ടവീടുകളിൽ ദുരിതപൂർണമായി ജീവിക്കുന്നവർക്കാണ് ഇതുവഴി ആശ്വാസം ലഭിക്കുക. പട്ടയം ലഭിക്കുന്നതോടെ ലൈഫ് പദ്ധതിയിൽ വീട് നിർമിക്കാനും മറ്റ് ആനുകൂല്യം ലഭിക്കുന്നതിനും തടസ്സമുണ്ടാവില്ല. നിലവിൽ താമസിക്കുന്ന എല്ലാ കുടുബങ്ങൾക്കും കൈവശരേഖ നൽകുക എന്ന നിലപാടാണ് ഗ്രാമപ്പഞ്ചായത്തിന്റേത്. ഓരോ ഗുണഭോക്താവിന്റെയും പക്കലുള്ള രേഖകളുടെ പരിശോധന നടന്നു വരികയാണ്.
പഞ്ചായത്തിലെ ഭൂരഹിതരായ ഭവനരഹിതർക്ക് വീടുവെച്ച് താമസിക്കുന്നതിന് സെക്രട്ടറിയുടെ ഉടമസ്ഥതയിലുള്ള ഭൂമി നിയമാനുസൃതം അനുവദിക്കുകയാണ് ചെയ്യുക. എന്നാൽ, ആദ്യം വാങ്ങിയയാൾ സൗകര്യപ്രദമായ ഭൂമിയും വീടും ലഭിച്ചാൽ പിന്നീട് മറ്റൊരാൾക്ക് കൈമാറുകയാണ് പതിവ്. ഇതിന് കരാർ ഉടമ്പടി രേഖകൾ മാത്രമേ ഉണ്ടാവാറുള്ളൂ.
ഗുണഭോക്താക്കളെ നിശ്ചയിച്ച് അഞ്ചാം വാർഡിലെ ആണ്ടിപ്പിടിക, എട്ടാം വാർഡിലെ മേക്കുന്ന് തൈപ്പറമ്പത്ത് എന്നീ കോളനികളിൽ പഞ്ചായത്ത് അധീനതയിലുള്ള ഭൂമി താലൂക്ക് സർേവയറെ ഉപയോഗിച്ച് അളന്ന് തിട്ടപ്പെടുത്തും. അതിരുകൾ നിർണയിച്ച് നിലവിൽ താമസിക്കുന്ന മുഴുവൻപേർക്കും ഭൂമി പട്ടികതിരിച്ച് കണക്കാക്കി അനുവദിക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം. ഗുണഭോക്താക്കളുടെ പേരിൽ പഞ്ചായത്ത് അനുവാദപത്രിക ലഭ്യമാക്കിയാൽ പട്ടയത്തിനുള്ള പ്രൊപ്പോസൽ സമർപ്പിക്കാൻ വില്ലേജ് ഓഫീസർക്ക് തലശ്ശേരി തഹസിൽദാർ നിർദേശം നൽകിയിട്ടുണ്ട്.
നവകേരള സദസ്സിൽ കർഷക തൊഴിലാളി യൂനിയൻ മേനപ്രം വില്ലേജ് കമ്മിറ്റി പ്രസിഡന്റ് ടി.ജയേഷ് നൽകിയ നിവേദനത്തെ തുടർന്നാണ് തലശ്ശേരി തഹസിൽദാർ നിർദേശം നൽകിയത്.
വീട് നിർമിക്കാൻ ലൈഫ് ഭവനപദ്ധതി ഉൾപ്പെടെ ഉപയോഗപ്പെടുത്തും. ആണ്ടിപ്പീടികയിലെ ഭൂമിയിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ബഡ്സ് സ്കൂൾ, അങ്കണവാടി, കുടിവെള്ള പദ്ധതി എന്നിവ പ്രവർത്തിക്കുന്നുണ്ട്. മേക്കുന്നിൽ എം.സി.എഫ്., വനിതാ റിക്രിയേഷൻ സെൻ്റർ, ശലഭം അങ്കണവാടി, കുടിവെള്ള പദ്ധതി എന്നിവയും പ്രവർത്തിക്കുന്നു.
പഞ്ചായത്ത് പ്രസിഡൻറ് സി.കെ.രമ്യ, പഞ്ചായത്തംഗം പി.വി.ഷീജ, മുൻ ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.ജയേഷ്, ജൂനിയർ സൂപ്രണ്ട് സി.അജിത്ത് കുമാർ, സീനിയർ ക്ലാർക്ക് പി.ശ്രീനാഥൻ, വികസനസമിതി കൺവീനർമാരായ കെ.കെ.കനകരാജ്, എൻ.അനിൽകുമാർ എന്നിവർ ഗുണഭോക്താക്കളുടെ യോഗത്തിൽ പങ്കെടുത്തിരുന്നു.
അളന്ന് തിട്ടപ്പെടുത്തിയ ശേഷം നാല് സെൻറ് ഭൂമിയുടെ അനുവാദപത്രിക എത്രയും വേഗം വിതരണം ചെയ്യുമെന്ന് പ്രസിഡൻറ് യോഗത്തിൽ അറിയിച്ചിരുന്നു.
THALASSERRY
തലശേരി-മാഹി ബൈപ്പാസ് സർവീസ് റോഡ് അടച്ചു

തലശേരി: തലശേരി-മാഹി ബൈപ്പാസ് സർവീസ് റോഡിൽ ബാലത്തിൽ അണ്ടർ പാസിന് സമീപം അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 11 മുതൽ 45 ദിവസം കൊളശേരിയിൽ നിന്ന് ബാലത്തിൽ വരെയുള്ള വാഹന ഗതാഗതം നിരോധിച്ചു. കോഴിക്കോട് ഭാഗത്ത് നിന്ന് കണ്ണൂരിലേക്ക് പോകുന്ന വാഹനങ്ങൾ കൊളശേരി വഴി ഇല്ലിക്കുന്ന് ബാലത്തിൽ ഭാഗത്തേക്ക് പോകണം.
THALASSERRY
പൊന്ന്യത്ത് എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ

തലശ്ശേരി: പൊന്ന്യം നായനാർ റോഡിൽ 11.53 ഗ്രാം എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ. ഇരിക്കൂർ സ്വദേശികളായ പി കെ നാസർ, സി സി മുബഷിർ എന്നിവരാണ് പിടിയിലായത്. കതിരൂർ എസ്.ഐ.കെ ജീവാനന്ദിൻ്റെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
THALASSERRY
തലശേരിയിൽ ഗർഭിണിയായ യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവം; മൂന്നുപേർ കസ്റ്റഡിയിൽ

തലശേരി: തലശേരി റെയിൽവെ സ്‌റ്റേഷൻ പരിസരത്ത് 33 കാരിയായ ഗഭർഭിണിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസിൽ ബിഹാർ സ്വദേശികളടക്കം മൂന്നുപേർ കസ്റ്റഡിയിൽ. മുഴപ്പിലങ്ങാട് മഠത്തിനടുത്ത ശ്രീജ ഹൗസിൽ പ്രജിത്ത് (30), ബിഹാർ സ്വദേശികളായ ദുർഗാപുരിലെ ആസിഫ് (19), പ്രാൻപുർ കതിഹാറിലെ സഹബുൾ (24) എന്നിവരെയാണ് പൊലീസ് കസ്‌റ്റഡിയിലെടുത്തത്. ഇവരെ ചൊദ്യം ചെയ്തുവരികയാണ്. ഏപ്രിൽ 26ന് രാത്രി ഏഴു മണിയോടെയാണ് യുവതിയെ സംഘം ചേർന്ന് ആക്രമിച്ചത്. അവശനിലയിലായ യുവതി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി. യുവതി തനിക്ക് നേരിട്ട ദുരനുഭവം ഡോക്‌ടർമാരെ അറിയിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് അധികൃതരാണ് പൊലീസിന് വിവരം നൽകിയത്. സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് മൂന്നുപേരെ കസ്‌റ്റഡിയിലെടുത്തത്. ഇതിൽ രണ്ടുപേർക്ക് നേരിട്ട് ബന്ധമുള്ളതായി തലശേരി എഎസ്‌പി എഎസ്‌പി പിബി കിരൺ പറഞ്ഞു .തലശേരി റെയിൽവെ സ്‌റ്റേഷനിൽ നിന്ന് പുതിയബസ്‌സ്‌റ്റാന്റിലേക്കുള്ള എളുപ്പ വഴിയിലെ റെയിൽവെ മേൽപാലത്തിനടുത്ത് വെച്ചായിരുന്നു ആദ്യത്തെ പീഡനം. പിന്നീട് ബലമായി മേലൂട്ട്‌മേൽപാലം ഭാഗത്തേക്ക് കൊണ്ടുപോയി. യുവതിയെ എരഞ്ഞോളിയിലെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്