Kannur
കുടുംബശ്രീ ജനകീയ ഹോട്ടലുകൾ പ്രതിസന്ധിയിലേക്ക്

കണ്ണൂർ: വിപണിയിലെ വിലകയറ്റവും പത്തുരൂപ സബ്‌സിഡി സർക്കാർ റദ്ദാക്കിയതും ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍ ജനകീയ ഹോട്ടലുകള്‍ പ്രതിസന്ധിയിലേക്ക്.കൂത്തുപറമ്ബ്, ചൊക്ലി, തളിപ്പറമ്ബ് ഉദയഗിരി, പരിയാരം, മാട്ടൂല്‍, പയ്യന്നൂർ മുൻസിപ്പാലിറ്റിയിലെ വെള്ളൂർ, കോളയാട്, ഉളിക്കല്‍ എന്നിവിടങ്ങളില്‍ പ്രവർത്തിച്ച ജനകീയ ഹോട്ടലുകള്‍ക്കാണ് പൂട്ടു വീണത്.
വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് കേരളത്തിലാകെ 2020 മാർച്ചില്‍ ജനകീയ ഹോട്ടലുകള്‍ പ്രവർത്തനം തുടങ്ങിയത്. സബ്‌സിഡിയോടെ 20 രൂപയ്ക്ക് ഊണ് എന്ന പ്രഖ്യാപനത്തെ വലിയ പ്രതീക്ഷയോടെയാണ് നാട് ഏറ്റെടുത്തത്. ഊണൊന്നിന് പത്തുരൂപ നിരക്കില്‍ നല്‍കിയ സബ്‌സിഡി കഴിഞ്ഞ ആഗസ്റ്റ് മുതല്‍ സർക്കാർ റദ്ദാക്കി.
ഊണിന് 10 രൂപ കൂട്ടാനും അനുമതി നല്‍കി. ഊണിന് 30 രൂപയായതോടെ ആളുകള്‍ കുറഞ്ഞെന്നാണ് ജില്ലയിലെ ജനകീയ ഹോട്ടല്‍ നടത്തിപ്പുകാർ പറയുന്നത്. ദിവസം 700 ഊണുകള്‍ വരെ വിറ്റു പോയിടത്ത് 500 ആയി കുറഞ്ഞു. നാലും അഞ്ചും കുടുംബശ്രീ പ്രവർത്തകർ ചേർന്നാണ് പലയിടത്തും ഹോട്ടലുകള്‍ നടത്തുന്നത്. കച്ചവടം കുറഞ്ഞതോടെ ഇവരുടെ വരുമാനവും ഇടിഞ്ഞു.ഇതിനിടെ അരി, പച്ചക്കറി, ധാന്യങ്ങള്‍ എന്നിവയുടെ വില വർദ്ധിച്ചതോടെ നടത്തിപ്പുകാർക്ക് പിടിച്ച് നില്‍ക്കാൻ കഴിയാതെയായി. വരുമാനം തുച്ഛമാണെങ്കിലും കുടുംബശ്രീ സംരംഭകത്വ പദ്ധതി വഴി എന്തെങ്കിലും ആനുകൂല്യങ്ങള്‍ ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് പലരും ഹോട്ടല്‍ മുന്നോട്ടു കൊണ്ടുപോകുന്നത്.
തിരിച്ചടികള്‍ ഒന്നൊന്നായി
1.ഊണൊന്നിന് പത്തുരൂപ സബ് സിഡി നിർത്തി
2.പിടിച്ചുനില്‍ക്കാൻ പത്തുരൂപ ഊണിന് വർദ്ധിപ്പിച്ചു
3.വില്പനയില്‍ വൻ ഇടിവ് വന്നു
4.അരി,പലവ്യഞ്ജന വിലക്കയറ്റം ഇരുട്ടടിയായി
പിടിച്ച് നില്‍ക്കണ്ടേ
കൊവിഡിന് ശേഷം വിലകുറവില്‍ ഊണും ബിരിയാണിയും വിളമ്ബുന്ന നിരവധി ഹോട്ടലുകളും ചെറിയ ഹട്ടുകളും പ്രവർത്തിക്കുന്നുണ്ട്. ഇവിടങ്ങളില്‍ 40 രൂപയ്ക്ക് ഊണ്‍, 40 രൂപയ്ക്ക് കഞ്ഞിയും പൊരിച്ച മീൻ, 70 രൂപയ്ക്ക് ബിരിയാണി തുടങ്ങിയവ വില്‍ക്കുന്നുണ്ട്. ഇത് ഇത് ജനകീയ ഹോട്ടലുകള്‍ക്ക് വെല്ലുവിളിയായി.പ്രഭാത ഭക്ഷണം, ലഘുഭക്ഷണം എന്നിവ നല്‍കുന്ന കാര്യത്തില്‍ തീരുമാനമാകാത്തതും ജനകീയ ഹോട്ടലുകള്‍ക്ക് തിരിച്ചടിയായി.
കണ്ണൂരില്‍ എട്ട് ഹോട്ടലുകള്‍ പൂട്ടി
കണ്ണൂർ ജില്ലയില്‍ 92 ജനകീയ ഹോട്ടലുകളുകളായിരുന്നു ഉണ്ടായിരുന്നത്.ഇവയില്‍ എട്ടെണ്ണം പൂട്ടി. നിലവില്‍ 84 ഹോട്ടലുകള്‍ മാത്രമാണ് പ്രവർത്തിക്കുന്നത്.
Kannur
മാര്‍ഗ ദീപം സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു; ആര്‍ക്കൊക്കെ കിട്ടുമെന്ന് അറിയാം


2024-25 സാമ്പത്തിക വര്‍ഷത്തെ മാര്‍ഗ ദീപം സ്‌കോളര്‍ഷിപ്പിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. എല്ലാ വിഭാഗം മുസ്ലീം, ക്രിസ്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും സിഖ്, ബുദ്ധ, ജൈന, പാഴ്സി മതവിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും ജനസംഖ്യാനുപാതികമായാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നത്. അപേക്ഷ ഓണ്‍ലൈനായി പോര്‍ട്ടലില്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 9 ന് വൈകിട്ട് 5 മണി വരെയാണ്.
അപേക്ഷകര്‍ കേരളത്തില്‍ സ്ഥിര താമസക്കാരായ വിദ്യാര്‍ഥികളായിരിക്കണം. 1500 രൂപയാണ് സ്‌കോളര്‍ഷിപ് തുകയായി അനുവദിക്കുന്നത്. കുടുംബവാര്‍ഷിക വരുമാനം 1,00,000 രൂപയില്‍ കവിയാന്‍ പാടില്ല. 30% പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. പെണ്‍കുട്ടികളുടെ അഭാവത്തില്‍ ആണ്‍കുട്ടികളെ സ്‌കോളര്‍ഷിപ്പിനായി പരിഗണിക്കുന്നതാണെന്ന് ന്യൂനപക്ഷക്ഷേമ വകുപ്പ് അറിയിച്ചു.
https://margadeepam.kerala.gov.in വെബ്സൈറ്റില്‍ ലഭ്യമാകുന്ന അപേക്ഷാ ഫോം സ്ഥാപനമേധാവി വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കേണ്ടതാണ്. വിദ്യാര്‍ഥികളില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങള്‍ മാര്‍ഗദീപം പോര്‍ട്ടലില്‍ കൃത്യമായി രേഖപ്പെടുത്തേണ്ടതും സ്ഥാപന മേധാവിയുടെ ചുമതലയാണെന്ന് ന്യൂനപക്ഷക്ഷേമ വകുപ്പ് അറിയിച്ചു. അതോടൊപ്പം വിദ്യാര്‍ഥികളില്‍ നിന്നും മതിയായ എല്ലാ രേഖകളും (വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്ക് പകര്‍പ്പ്, റേഷൻ കാര്‍ഡിന്റെ പകര്‍പ്പ്, ആധാറിന്റെ കോപ്പി), ബാധകമെങ്കില്‍ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് (40%ഉം അതിനു മുകളിലും വൈകല്യമുള്ള വിഭാഗം), പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച (സ്പോര്‍ട്സ് /കല /ശാസ്ത്രം /ഗണിതം) സര്‍ട്ടിഫിക്കറ്റ്, അച്ഛനോ/ അമ്മയോ/ രണ്ടുപേരും മരണപ്പെട്ടിട്ടുണ്ടെങ്കില്‍ മരണ സര്‍ട്ടിഫിക്കറ്റ്) എന്നിവ കൈപ്പറ്റി സൂക്ഷ്മ പരിശോധന നടത്തി സ്ഥാപനത്തില്‍ സൂക്ഷിക്കുകയും ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റ് ആവശ്യപ്പെടുമ്പോള്‍ ലഭ്യമാക്കുകയും ചെയ്യേണ്ടതാണെന്ന് ന്യൂനപക്ഷക്ഷേമ വകുപ്പ് അറിയിച്ചു.
Kannur
‘ഒന്നാണ് നാം’: കണ്ണൂരില്‍ ‘റണ്‍ ഫോര്‍ യൂണിറ്റി’ കൂട്ടയോട്ടം ശനിയാഴ്ച രാത്രി


സാമൂഹിക ഐക്യം, സ്ത്രീ സുരക്ഷ, ആരോഗ്യമുള്ള സമൂഹം എന്നീ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂര്‍ ജില്ലാ ഭരണകൂടം ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുമായി ചേര്‍ന്ന് മാര്‍ച്ച് ഒന്ന് ശനിയാഴ്ച അർധരാത്രി കണ്ണൂർ നഗരത്തിലൂടെ ‘റണ്‍ ഫോര്‍ യൂണിറ്റി’ കൂട്ടയോട്ടം സംഘടിപ്പിക്കുന്നു. ‘കണ്ണൂര്‍ കളക്ടറേറ്റില്‍ നിന്ന് മാർച്ച് ഒന്ന് ശനിയാഴ്ച രാത്രി 11 മണിക്ക് ആരംഭിച്ച് ഏഴ് കിലോമീറ്റര്‍ ദൂരം താണ്ടിയശേഷം മാര്‍ച്ച് രണ്ടിന് പുലര്‍ച്ചെ 12.30ന് സമാപിക്കും. താവക്കര, പുതിയ ബസ് സ്റ്റാന്‍ഡ് റോഡ്, ഫോര്‍ട്ട് റോഡ്, പ്രഭാത് ജംഗ്ഷന്‍, സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ റോഡ്, പയ്യാമ്പലം ഗസ്റ്റ് ഹൗസ് പാത്ത് വേ, ശ്രീനാരായണ പാര്‍ക്ക്, മുനീശ്വരന്‍ കോവില്‍, പഴയ ബസ് സ്റ്റാന്‍ഡ്, ടൗണ്‍ സ്‌ക്വയര്‍, താലൂക്ക് ഓഫീസ് വഴി തിരികെ കലക്ട്രേറ്റിലാണ് ഓട്ടം പൂര്‍ത്തിയാക്കേണ്ടത്.
അഞ്ച് പേരടങ്ങുന്ന ടീമുകളായാണ് പങ്കെടുക്കേണ്ടത്. രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവര്‍ക്കും ടീഷര്‍ട്ടും മത്സരം പൂർത്തിയാക്കുന്ന എല്ലാവർക്കും സര്‍ട്ടിഫിക്കറ്റും ചിരട്ട കൊണ്ട് തയ്യാറാക്കിയ മെഡലും ലഭിക്കും. ഒരു ടീമിന് 500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്, എന്നാല്‍ സ്‌കൂള്‍/കോളേജ് വിദ്യാര്‍ത്ഥികളുടെ ടീമുകള്‍ക്ക് ഇത് 250 രൂപയാണ്. ഒന്നാം സ്ഥാനത്തിന് 7,500 രൂപ, രണ്ടാം സ്ഥാനത്തിന് 5,000 രൂപ, മൂന്നാം സ്ഥാനത്തിന് 2,500 രൂപയും സമ്മാനമായി ലഭിക്കും.ഏഴ് വിഭാഗങ്ങളിലായാണ് കൂട്ടയോട്ടം സംഘടിപ്പിക്കുന്നത്: സ്ത്രീകള്‍ മാത്രം ഉള്‍പ്പെട്ട ടീമുകള്‍, പുരുഷന്മാര്‍ മാത്രം ഉള്‍പ്പെട്ട ടീമുകള്‍, സ്ത്രീ-പുരുഷന്‍ മിശ്ര ടീമുകള്‍, യൂണിഫോം സര്‍വീസ് (മിലിട്ടറി, പോലീസ്, ഫയര്‍ഫോഴ്സ്, എക്‌സൈസ്, ഫോറസ്റ്റ്) ടീമുകള്‍, സ്‌കൂള്‍/കോളേജ് വിദ്യാര്‍ത്ഥികളുടെ ടീമുകള്‍, മുതിര്‍ന്ന പൗരന്‍മാരുടെ ടീമുകള്‍, സര്‍ക്കാര്‍ ജീവനക്കാരുടെ ടീമുകള്‍ എന്നിങ്ങനെ വ്യത്യസ്ത ഗ്രൂപ്പുകളായാണ് മത്സരം നടത്തുക.പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് [events.dtpckannur.com](https://events.dtpckannur.com) എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താം. ഡി ടി പി സി ഓഫീസില്‍ നേരിട്ടും രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0497-2706336 അല്ലെങ്കില്‍ 8330858604 എന്ന നമ്പറില്‍ ബന്ധപ്പെടാം.
Kannur
തളിപ്പറമ്പിൽ ഹാഷിഷ് ഓയിലുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു


തളിപ്പറമ്പ് : തളിപ്പറമ്പിൽ മാരക മയക്കുമരുന്നായ ഹാഷിഷ് ഓയിൽ സഹിതം യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഓലയമ്പാടി പെരുവാമ്പയിലെ കമ്പിൽ പായലോട്ട് അബ്‌ദുൽ നാസർ (35) ആണ് പിടിയിലായത്.മാരക മയക്കുമരുന്നായ ഹാഷിഷ് ഓയിലുമായിഅബ്‌ദുൽ നാസർ അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്ന് 2.460 ഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു. റൂറൽ എസ്.പിയുടെ ഡാൻസാഫ് ടീമും തളിപ്പറമ്പ് പോലീസും ചേർന്ന് നടത്തിയ പരി ശോധനയിൽ ഇയാൾ അറസ്റ്റിലായത്. എസ്.ഐ കെ.വി സതീശൻ, ഗ്രേഡ്. എ.എസ്.ഐ ഷിജോ അഗസ്റ്റിൻ, സി.പി.ഒ പി.വി വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് യുവാവിനെ പിടികൂടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്