Connect with us

IRITTY

യാത്രക്കാർക്ക് ആശ്വാസം; ഇരിട്ടി-വീരാജ്‌പേട്ട ചുരം റോഡിലെ കുഴിയടക്കൽ തുടങ്ങി

Published

on

Share our post

ഇരിട്ടി : ഇരിട്ടി-വീരാജ്‌പേട്ട അന്തസ്സംസ്ഥാന പാതയിലെ യാത്രക്കാർക്ക് ആശ്വാസമായി ചുരം റോഡിലെ കുഴിയടക്കൽ തുടങ്ങി. പെരുമ്പാടി മുതൽ കൂട്ടുപുഴ വരെയുള്ള 18 കിലോമീറ്റർ റോഡിന്റെ അറ്റകുറ്റപ്പണിയാണ് വീരാജ് പേട്ട പൊതുമാരാമത്ത് വിഭാഗം ആരംഭിച്ചത്. ഒരാഴ്ചക്കുള്ളിൽപൂർത്തിയാവും.

കഴിഞ്ഞ രണ്ട് പ്രളയകാലത്ത് മണ്ണിടിച്ചിൽ മൂലം റോഡിന്റെ പലഭാഗങ്ങളും തകർന്നിരുന്നു. കൊക്കയിലേക്ക് ഇടിഞ്ഞ ഭാഗങ്ങളും അപകടഭീഷണിയിലായ ഭാഗങ്ങളും പുനർനിർമിച്ചെങ്കിലും റോഡിൽ കാര്യമായ അറ്റകുറ്റപ്പണികളൊന്നും നടത്തിയിരുന്നില്ല. ഇതോടെ വൻ കുഴികൾ രൂപപ്പെട്ട് ഗതാഗതം ദുഷ്കരമായി.

ഒട്ടേറെ വാഹനങ്ങളാണ് ചുരംപാത വഴി മടിക്കേരി, ബെംഗളൂരു, മൈസൂരു ഭാഗങ്ങളിലേക്ക് പോകുന്നത്. ചരക്ക് വാഹനങ്ങളും യാത്രവാഹനങ്ങളിലും ഭൂരിഭാഗവും മലയാളികളുടേതാണ്. യാത്രക്കാർ റോഡിന്റെ ശോച്യാവസ്ഥ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും ഫലം ഉണ്ടായില്ല.

പാതയുടെ തകർച്ചമൂലം അപകടങ്ങളും വർധിച്ചു. വനത്തിനുള്ളിലെ വലിയ വളവുകൾ പലതും പൂർണമായും തകർന്നതോടെ ഭാരം കയറ്റി എത്തുന്ന വലിയ വാഹനങ്ങളാണ് ഏറെ ബുദ്ധിമുട്ടിയത്.

വാഹനങ്ങൾക്ക്‌ യന്ത്രത്തകരാർ സംഭവിക്കുകയും മണിക്കൂറുകളോളം ചുരത്തിൽ ഗതാഗത തടസ്സം സംഭവിക്കുന്ന സാഹചര്യവും നിത്യ സംഭവമായിരുന്നു. റോഡ് പൂർണമായും തകർന്ന കൂട്ടുപുഴ ഭാഗത്താണ് ഇപ്പോൾ പണി ആരംഭിച്ചിരിക്കുന്നത്. കെ.എസ്.ടി.പി. റോഡ്: സൗരോർജ തെരുവുവിളക്കുകൾ കത്തിക്കും

ഇരിട്ടി : തലശ്ശേരി-വളവുപാറ കെ.എസ്.ടി.പി. റോഡ് വികസന പദ്ധതിയിൽ സ്ഥാപിച്ച സൗരോർജ തെരുവുവിളക്കുകൾ പ്രവർത്തനക്ഷമമാക്കും. പൊതുമരാമത്ത് വകുപ്പിന്റെ ഔട്ട്പുട്ട് ആൻഡ്‌ പെർഫോമൻസ് ബേസ്ഡ് റോഡ് കോൺട്രാക്ട് (ഒ.പി.ബി.ആർ.സി.) പദ്ധതിയിൽ ഉൾപ്പെടുത്തിയാണിതെന്ന് പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. ഇരിട്ടിയിൽ നടന്ന മണ്ഡലം നവകേരള സദസ്സിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ചീഫ് എൻജിനിയറുടെ നിർദേശപ്രകാരമാണിത്.

900-ൽ അധികം സൗരോർജ വിളക്കുകളാണ് കെ.എസ്.ടി.പി. റോഡ് നവീകരണ പദ്ധതിയുടെ ഭാഗമായി 53 കിലൊമീറ്റർ ദൂരമുള്ള പാതയിൽ സ്ഥാപിച്ചത്. ഒമ്പത് കോടി രൂപയാണ് ഇതിനായി ചെലവിട്ടത്. കൾറോഡ് മുതൽ കൂട്ടുപുഴ വളവുപാറവരെയുള്ള വിളക്കുകളിൽ ഭൂരിഭാഗവും സ്ഥാപിച്ച് ഒരുമാസം കഴിയുമ്പോഴേക്കും കണ്ണടച്ചു. കെ.എസ്.ടി.പി.യുടെ പരിപാലന കാലാവധി കഴിഞ്ഞതിനാൽ ഉത്തരവാദിത്വത്തിൽ നിന്ന് അവർ ഒഴിഞ്ഞു. പൊട്ടിവീഴുന്ന ബാറ്ററിപ്പെട്ടികൾ വ്യാപകമായി മോഷണംപോയി.

സൗരോർജ വിളക്കുകാലുകളിലെ ഘനമേറിയ ബാറ്ററിപ്പെട്ടികൾ തുരുമ്പെടുത്ത് യാത്രക്കാരുടെയും വാഹനങ്ങളുടെയും മേൽ വീഴുന്ന സാഹചര്യമുണ്ടായി. ജനങ്ങളുടെ പരാതിയെ തുടർന്ന് അപകടാവസ്ഥയിലുള്ള ബാറ്ററിപ്പെട്ടികളെല്ലാം അഴിച്ചുമാറ്റി. ഭൂരിഭാഗവും സ്ഥാപിച്ച് ഒരുമാസം കഴിയുമ്പോഴേക്കും കണ്ണടച്ചു

നവീകരിച്ചത് വർഷങ്ങൾക്ക് മുൻപ്

വർഷങ്ങൾക്ക് മുൻപാണ് ചുരം പാത നവീകരിച്ചത്. അതിനുശേഷം കാര്യമായ അറ്റകുറ്റപ്പണികളൊന്നും നടത്തിയിരുന്നില്ല. അപകടമേഖലയിൽ സ്ഥാപിച്ച സിഗ്നൽ ബോർഡുകളും വളവുകളിൽ സ്ഥാപിച്ച വേലിയുമെല്ലാം തകർന്നിരുന്നു. റോഡ് വീതികൂട്ടി നവീകരിക്കണമെന്ന ആവശ്യം ശക്തമായി ഉയരുമ്പോഴും വേണ്ടത്ര പരിഗണന നൽകിയിരുന്നില്ല.

മട്ടന്നൂർ അന്താരാഷ്ട്ര വിമാനത്താവളം കൂടി യാഥാർഥ്യമായതോടെ കുടകിൽനിന്നുള്ള യാത്രക്കാരും ചുരംപാത വഴി എത്തുന്നുണ്ട്. വീരാജ്‌പേട്ടയിലെ ജനപ്രതിനിധികളും വ്യാപാരികളും മലയാളി സമാജം പ്രവർത്തകരും മാസങ്ങൾക്ക് മുൻപ്‌ റോഡിന്റെ ശോച്യാവസ്ഥ വീരാജ്‌പേട്ട എം.എൽ.എ.യുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അടിയന്തര അറ്റകുറ്റപ്പണിക്കുള്ള അനുമതി ലഭിച്ചിരിക്കുന്നത്.


Share our post

IRITTY

മുൻ ജില്ലാ പഞ്ചായത്തംഗം വത്സൻ അത്തിക്കൽ അന്തരിച്ചു

Published

on

Share our post

ഇരിട്ടി : ആറളം അത്തിക്കൽ സ്വദേശിയും കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം സംസ്ഥാന നേതാവും മുൻ കണ്ണൂർ ജില്ലാ പഞ്ചായത്തംഗവുമായിരുന്ന വത്സൻ അത്തിക്കൽ (65) അന്തരിച്ചു.ഭാര്യ : ഭാനുമതി . മക്കൾ: വിഷ്ണു‌,ധന്യ. സംസ്‌കാരം പിന്നീട്.


Share our post
Continue Reading

IRITTY

പഴശ്ശി– മാഹി കനാലിൽ വെള്ളം ഇരച്ചെത്തി

Published

on

Share our post

ഇരിട്ടി:കാൽനൂറ്റാണ്ടിലേറെയായി വറ്റിവരണ്ട പഴശ്ശി–- മാഹി കനാലിലൂടെ വെള്ളം ഒഴുകിയെത്തി. പാനൂരിനടുത്ത്‌ എലാങ്കോട്ടെ കനാലിന്റെ വാലറ്റംവരെയാണ്‌ കഴിഞ്ഞ ദിവസം പഴശ്ശിഡാമിൽനിന്നുള്ള വെള്ളമെത്തിയത്‌. ഇരിട്ടിക്കടുത്ത ഡാമിൽനിന്ന്‌ മാഹി കനാലിലൂടെ 23.034 കിലൊമീറ്റർ ദൂരത്തിലാണ്‌ വെള്ളം ഒഴുകിയെത്തിയത്‌. ജനുവരി 31ന്‌ പകൽ രണ്ട്‌ മുതലാണ്‌ മാഹി കൈക്കനാൽവഴി വെള്ളം ഒഴുക്കാൻ ആരംഭിച്ചത്‌. ആദ്യദിവസം 7.700 കിലോമീറ്ററിൽ വെള്ളമെത്തി. ഫെബ്രുവരി 16ന്‌ വെള്ളം കനാലിന്റെ അറ്റത്തെത്തി. എട്ടുവർഷമായി സംസ്ഥാന സർക്കാർ ബജറ്റിൽ അനുവദിച്ച ഫണ്ട്‌ വിഹിതം ഉപയോഗിച്ചുള്ള കാർഷിക ജലസേചനലക്ഷ്യമാണ്‌ ഇതോടെ സാക്ഷാത്‌കരിക്കപ്പെട്ടത്‌. ജനുവരി ആറിന്‌ പഴശ്ശിയുടെ മെയിൻ കനാൽ വഴി പറശ്ശിനിക്കടവ്‌ നീർപ്പാലം വരെയുള്ള 42.5 കിലോമീറ്റർ ദൂരത്തിൽ വെള്ളം ഒഴുക്കി ലക്ഷ്യം നേടിയശേഷമാണ്‌ മാഹി കനാൽ ദൗത്യം ഏറ്റെടുത്തത്‌. ഈ വർഷം ബജറ്റിൽ 13 കോടി രൂപകൂടി പഴശ്ശി പദ്ധതി കനാൽ ബലപ്പെടുത്തുന്ന പ്രവൃത്തികൾക്കായി സംസ്ഥാന സർക്കാർ മാറ്റിവച്ചിട്ടുണ്ട്‌.

മാഹി ബ്രാഞ്ച്‌ കനാൽ പരിധിയിലെ വേങ്ങാട്‌, കുറുമ്പക്കൽ, മാങ്ങാട്ടിടം കൈക്കാനാൽ വഴിയും മൊകേരി, വള്ള്യായി, പാട്യം വിതരണ ശൃംഖലകൾ വഴിയും ജലസേചനം സാധ്യമാക്കുമെന്ന്‌ പഴശ്ശി അധികൃതർ അറിയിച്ചു. 600 ഹെക്ടറിൽ കൃഷിയാവശ്യത്തിന്‌ വെള്ളം നൽകാനാകും. ഇവിടങ്ങളിലെ ആയിരത്തോളം കിണറുകളിലെ ജലനിരപ്പിനും പഴശ്ശി വെള്ളം ഉറവപകരും. ഒന്നരമാസമായി കനാൽ വഴി വെള്ളമൊഴുക്കിയിട്ടും ഡാമിൽ 20 സെന്റിമീറ്റർ മാത്രമാണ്‌ വെള്ളം താഴ്‌ന്നത്‌. നീരൊഴുക്ക്‌ തുടർന്നാൽ മൂന്നാംവിള കൃഷിക്കും വെള്ളം നൽകാൻ സാധിക്കുമെന്ന്‌ പഴശ്ശി എക്സിക്യൂട്ടിവ്‌ എൻജിനിയർ ജയരാജൻ കണിയേരി പറഞ്ഞു. അസി. എക്സിക്യൂട്ടീവ്‌ എൻജിനിയർ ടി സുശീലാദേവി, എഇമാരായ എം പി ശ്രപദ്‌, പി വി മഞ്ജുള, കെ വിജില, കെ രാഘവൻ, ടി അരുൺ എന്നിവരുടെ നേതൃത്വത്തിലാണ്‌ കനാൽ നീരിക്ഷണവും വെള്ളം ഒഴുക്കിവിടൽ പ്രവർത്തനവും നടക്കുന്നത്‌. പരിമിതമായ ജീവനക്കാരുടെ രാപകൽ പരിശ്രമങ്ങളിലുടെ പഴശ്ശി പദ്ധതി കുടിവെള്ള വിതരണത്തിനുപുറമെ കാർഷിക ജലസേചനമെന്ന സ്ഥാപിത ലക്ഷ്യംകൂടി വീണ്ടെടുക്കുകയാണ്‌. 1997ലാണ്‌ ഏറ്റവും അവസാനം മാഹി കനാൽ വഴി പഴശ്ശി വെള്ളം എത്തിയിരുന്നത്‌.


Share our post
Continue Reading

IRITTY

ചാക്കിൽക്കെട്ടി വീട്ടുപറമ്പിൽ ആസ്പത്രി മാലിന്യങ്ങൾ തള്ളിയനിലയിൽ

Published

on

Share our post

ഇരിട്ടി: പായം പഞ്ചായത്തിലെ വിളമനയിൽ വീട്ടുപറമ്പിൽ ചാക്കിൽക്കെട്ടി ആശുപത്രി മാലിന്യങ്ങൾ തള്ളിയ നിലയിൽ കണ്ടെത്തി . വിളമന ഗാന്ധി നഗറിലെ എ. ഗോപാലന്റെ വീട്ടു പറമ്പിലാണ് മാലിന്യം തള്ളിയത്. വിളമന – കരിവണ്ണൂർ റോഡിന്റെ ഇരു വശങ്ങളിലുമായാണ് ഗോപാലന്റെ വീടും പറമ്പും സ്ഥിതിചെയ്യുന്നത്. കഴിഞ്ഞ രാത്രി എട്ടു ചാക്കുകളിലാക്കിക്കെട്ടി വാഹനത്തിൽ മാലിന്യം ഗോപാലന്റെ കൃഷിയിടത്തിൽ കൊണ്ടുവന്ന് തള്ളുകയായിരുന്നു. രാവിലെ വീട്ടിൽ നിന്നും നോക്കിയപ്പോൾ റോഡിന് അപ്പുറമുള്ള തന്റെ കൃഷിയിടത്തിൽ പ്ലാസ്റ്റിക്ക് ചാക്കുകളിൽ നിറച്ച എന്തോ കൂട്ടിയിട്ട നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് . പരിശോധിച്ചപ്പോഴാണ് മാലിന്യമാണെന്ന് മനസിലായത് .വിവരമറിയിച്ചതിനെ തുടർന്ന് പായം പഞ്ചായത്ത് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ചാക്കുകളിലെല്ലാം ആസ്പത്രി മാലിന്യങ്ങളാണെന്ന് കണ്ടെത്തി. മാലിന്യം തള്ളിയവരെ കണ്ടെത്താൻ കഴിയാഞ്ഞതിനാൽ ഇവ നീക്കം ചെയ്യാനോ കുഴിച്ചു മൂടാനോ നടപടിയുണ്ടാക്കിയില്ല. വയോധികനായ ഗോപാലനും ഭാര്യയും മാത്രമെ വിട്ടിലുള്ളു.

ഇവ കുഴിച്ചു മൂടാനോ എടുത്തുമാറ്റാനോ ഇവർക്ക് കഴിയാഞ്ഞതോടെ മാലിന്യം റോഡരികിലെ കൃഷിയിടത്തിൽ തന്നെ കിടക്കുയാണ്. മൂന്ന് മാസം മുൻമ്പ് ഒരു പ്ലാസ്റ്റിക്ക് ചാക്കിൽ നിറയെ മാലിന്യം പറമ്പിൽ തള്ളിയിരുന്നു. അതും ആശുപത്രി മാലിന്യങ്ങളായിരുന്നു.വാഹനങ്ങളിൽ പോകുന്നവർ കുപ്പികളും മറ്റ് മാലിന്യങ്ങളും പറമ്പിലേക്ക് വലിച്ചെറിയുന്നത് ശല്യമായതോടെ ഇത് തടയാൻ പറമ്പിലെ കാടുകൾ മുഴുവൻ സമയാസമയം വെട്ടിമാറ്റാറുണ്ടായിരുന്നു.വാഴകളും തെങ്ങും കമുങ്ങും ഉൾപ്പെടെയുള്ള കൃഷിയാണ് പറമ്പിൽ ഉള്ളത്. മാലിന്യങ്ങളിൽ ഭൂരിഭാഗവും ഉപയോഗിച്ചതിന് ശേഷം ഉപേക്ഷിക്കുന്ന സാനിറ്ററി ഇനത്തിൽപ്പെട്ടവയാണ്. മേഖലയിൽ നിരീക്ഷണ ക്യാമറകളൊന്നും ഇല്ല. ഇരിട്ടി റോഡിൽ നിന്നും വിളമന റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചാൽ മാലിന്യം കൊണ്ടുവന്ന വാഹനം കണ്ടെത്താൻ കഴിയുമെങ്കിലും അതിനുള്ള ഒരു പരിശോധനയും ഉണ്ടാകുന്നില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!