ഇരിട്ടി: സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു. പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ കൊല്ലം കുണ്ടറ സ്വദേശി ബിജു അഗസ്റ്റിനെയാണ് വിജിലൻസ് ഡി വൈ എസ് പി കെ.പി. സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇരിട്ടി പയഞ്ചേരി മുക്കിൽ നിന്നും ഒരു സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം സ്ഥലത്തെത്തി ഇയാളെ പിടികൂടുന്നത്. സ്ഥലം ഉടമ നൽകിയ 15000 രൂപ ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഡി വൈ എസ് പി സുരേഷ് ബാബുവിനെക്കൂടാതെ ഇൻസ്പെക്ടർ സി. ഷാജു, എസ് ഐ മാരായ എൻ.കെ. ഗിരീഷ്, എൻ. വിജേഷ്, രാധാകൃഷ്ണൻ, എ എസ്. ഐ രാജേഷ് എന്നിവരും പിടികൂടിയ വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു.
IRITTY
യാത്രക്കാർക്ക് ആശ്വാസം; ഇരിട്ടി-വീരാജ്‌പേട്ട ചുരം റോഡിലെ കുഴിയടക്കൽ തുടങ്ങി

ഇരിട്ടി : ഇരിട്ടി-വീരാജ്‌പേട്ട അന്തസ്സംസ്ഥാന പാതയിലെ യാത്രക്കാർക്ക് ആശ്വാസമായി ചുരം റോഡിലെ കുഴിയടക്കൽ തുടങ്ങി. പെരുമ്പാടി മുതൽ കൂട്ടുപുഴ വരെയുള്ള 18 കിലോമീറ്റർ റോഡിന്റെ അറ്റകുറ്റപ്പണിയാണ് വീരാജ് പേട്ട പൊതുമാരാമത്ത് വിഭാഗം ആരംഭിച്ചത്. ഒരാഴ്ചക്കുള്ളിൽപൂർത്തിയാവും.
കഴിഞ്ഞ രണ്ട് പ്രളയകാലത്ത് മണ്ണിടിച്ചിൽ മൂലം റോഡിന്റെ പലഭാഗങ്ങളും തകർന്നിരുന്നു. കൊക്കയിലേക്ക് ഇടിഞ്ഞ ഭാഗങ്ങളും അപകടഭീഷണിയിലായ ഭാഗങ്ങളും പുനർനിർമിച്ചെങ്കിലും റോഡിൽ കാര്യമായ അറ്റകുറ്റപ്പണികളൊന്നും നടത്തിയിരുന്നില്ല. ഇതോടെ വൻ കുഴികൾ രൂപപ്പെട്ട് ഗതാഗതം ദുഷ്കരമായി.
ഒട്ടേറെ വാഹനങ്ങളാണ് ചുരംപാത വഴി മടിക്കേരി, ബെംഗളൂരു, മൈസൂരു ഭാഗങ്ങളിലേക്ക് പോകുന്നത്. ചരക്ക് വാഹനങ്ങളും യാത്രവാഹനങ്ങളിലും ഭൂരിഭാഗവും മലയാളികളുടേതാണ്. യാത്രക്കാർ റോഡിന്റെ ശോച്യാവസ്ഥ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും ഫലം ഉണ്ടായില്ല.
പാതയുടെ തകർച്ചമൂലം അപകടങ്ങളും വർധിച്ചു. വനത്തിനുള്ളിലെ വലിയ വളവുകൾ പലതും പൂർണമായും തകർന്നതോടെ ഭാരം കയറ്റി എത്തുന്ന വലിയ വാഹനങ്ങളാണ് ഏറെ ബുദ്ധിമുട്ടിയത്.
വാഹനങ്ങൾക്ക് യന്ത്രത്തകരാർ സംഭവിക്കുകയും മണിക്കൂറുകളോളം ചുരത്തിൽ ഗതാഗത തടസ്സം സംഭവിക്കുന്ന സാഹചര്യവും നിത്യ സംഭവമായിരുന്നു. റോഡ് പൂർണമായും തകർന്ന കൂട്ടുപുഴ ഭാഗത്താണ് ഇപ്പോൾ പണി ആരംഭിച്ചിരിക്കുന്നത്. കെ.എസ്.ടി.പി. റോഡ്: സൗരോർജ തെരുവുവിളക്കുകൾ കത്തിക്കും
ഇരിട്ടി : തലശ്ശേരി-വളവുപാറ കെ.എസ്.ടി.പി. റോഡ് വികസന പദ്ധതിയിൽ സ്ഥാപിച്ച സൗരോർജ തെരുവുവിളക്കുകൾ പ്രവർത്തനക്ഷമമാക്കും. പൊതുമരാമത്ത് വകുപ്പിന്റെ ഔട്ട്പുട്ട് ആൻഡ് പെർഫോമൻസ് ബേസ്ഡ് റോഡ് കോൺട്രാക്ട് (ഒ.പി.ബി.ആർ.സി.) പദ്ധതിയിൽ ഉൾപ്പെടുത്തിയാണിതെന്ന് പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. ഇരിട്ടിയിൽ നടന്ന മണ്ഡലം നവകേരള സദസ്സിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ചീഫ് എൻജിനിയറുടെ നിർദേശപ്രകാരമാണിത്.
900-ൽ അധികം സൗരോർജ വിളക്കുകളാണ് കെ.എസ്.ടി.പി. റോഡ് നവീകരണ പദ്ധതിയുടെ ഭാഗമായി 53 കിലൊമീറ്റർ ദൂരമുള്ള പാതയിൽ സ്ഥാപിച്ചത്. ഒമ്പത് കോടി രൂപയാണ് ഇതിനായി ചെലവിട്ടത്. കൾറോഡ് മുതൽ കൂട്ടുപുഴ വളവുപാറവരെയുള്ള വിളക്കുകളിൽ ഭൂരിഭാഗവും സ്ഥാപിച്ച് ഒരുമാസം കഴിയുമ്പോഴേക്കും കണ്ണടച്ചു. കെ.എസ്.ടി.പി.യുടെ പരിപാലന കാലാവധി കഴിഞ്ഞതിനാൽ ഉത്തരവാദിത്വത്തിൽ നിന്ന് അവർ ഒഴിഞ്ഞു. പൊട്ടിവീഴുന്ന ബാറ്ററിപ്പെട്ടികൾ വ്യാപകമായി മോഷണംപോയി.
സൗരോർജ വിളക്കുകാലുകളിലെ ഘനമേറിയ ബാറ്ററിപ്പെട്ടികൾ തുരുമ്പെടുത്ത് യാത്രക്കാരുടെയും വാഹനങ്ങളുടെയും മേൽ വീഴുന്ന സാഹചര്യമുണ്ടായി. ജനങ്ങളുടെ പരാതിയെ തുടർന്ന് അപകടാവസ്ഥയിലുള്ള ബാറ്ററിപ്പെട്ടികളെല്ലാം അഴിച്ചുമാറ്റി. ഭൂരിഭാഗവും സ്ഥാപിച്ച് ഒരുമാസം കഴിയുമ്പോഴേക്കും കണ്ണടച്ചു
നവീകരിച്ചത് വർഷങ്ങൾക്ക് മുൻപ്
വർഷങ്ങൾക്ക് മുൻപാണ് ചുരം പാത നവീകരിച്ചത്. അതിനുശേഷം കാര്യമായ അറ്റകുറ്റപ്പണികളൊന്നും നടത്തിയിരുന്നില്ല. അപകടമേഖലയിൽ സ്ഥാപിച്ച സിഗ്നൽ ബോർഡുകളും വളവുകളിൽ സ്ഥാപിച്ച വേലിയുമെല്ലാം തകർന്നിരുന്നു. റോഡ് വീതികൂട്ടി നവീകരിക്കണമെന്ന ആവശ്യം ശക്തമായി ഉയരുമ്പോഴും വേണ്ടത്ര പരിഗണന നൽകിയിരുന്നില്ല.
മട്ടന്നൂർ അന്താരാഷ്ട്ര വിമാനത്താവളം കൂടി യാഥാർഥ്യമായതോടെ കുടകിൽനിന്നുള്ള യാത്രക്കാരും ചുരംപാത വഴി എത്തുന്നുണ്ട്. വീരാജ്‌പേട്ടയിലെ ജനപ്രതിനിധികളും വ്യാപാരികളും മലയാളി സമാജം പ്രവർത്തകരും മാസങ്ങൾക്ക് മുൻപ് റോഡിന്റെ ശോച്യാവസ്ഥ വീരാജ്‌പേട്ട എം.എൽ.എ.യുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അടിയന്തര അറ്റകുറ്റപ്പണിക്കുള്ള അനുമതി ലഭിച്ചിരിക്കുന്നത്.
IRITTY
കുന്നോത്ത് ഐ.എച്ച്.ആർ.ഡി കോളജിൽ അസി.പ്രഫസർമാരുടെ ഒഴിവ്

ഇരിട്ടി: കുന്നോത്ത് ഇഎംഎസ് മെമ്മോറിയൽ ഐഎച്ച്ആർഡി കോളജിൽ അസി.പ്രഫസർമാരുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തര ബിരുദവും യുജിസി നെറ്റുമാണ് യോഗ്യത. കൂടിക്കാഴ്ച കോളജ് ഓഫിസിൽകൂടിക്കാഴ്ച തീയതി, സമയം, വിഷയം എന്ന ക്രമത്തിൽ 13ന് മലയാളം –രാവിലെ 10 മണി. ഹിന്ദി–11 മണി, മാത്തമാറ്റിക്സ്–12 മണി, കംപ്യൂട്ടർ സയൻസ് – 2 മണി. 14ന് കൊമേഴ്സ് – 1.30. ഫോൺ: 8547003404, 0490 2423044.
IRITTY
35 കുപ്പി മദ്യവുമായി ഉളിക്കൽ സ്വദേശി എക്സൈസിന്റെ പിടിയിൽ

ഉളിക്കൽ : കേയാപറമ്പ് പ്രദേശത്ത് ബൈക്കിൽ മദ്യ വില്പന നടത്തിയ എരുത്തുകടവിലെ പ്ലാക്കുഴിയിൽ അനീഷ് എക്സൈസിന്റെ പിടിയിലായി. 35 കുപ്പി മദ്യവും KL 58 H 647 CBZ ബൈക്കും എക്സൈസ് കസ്റ്റഡിയിലെടുത്തു. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇരിട്ടി റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ സി. എം.ജെയിംസിന്റെ നേതൃത്വത്തിൽ പി.ജി.അഖിൽ, സി.വി.പ്രജിൽ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Breaking News
സ്ഥലം ഉടമയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടി

-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്