Connect with us

Kerala

‘കണ്ണന്റെ എത്ര ചിത്രങ്ങൾ വരച്ചിട്ടുണ്ട്’: മോദി ചോദിച്ചു, ആയിരത്തിലധികമെന്ന് ജസ്ന സലീം

Published

on

Share our post

ഗുരുവായൂർ : ബുധനാഴ്ച ക്ഷേത്രദർശനം കഴിഞ്ഞു പുറത്തിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വ്യത്യസ്ത സമ്മാനങ്ങളുമായി 3 പേർ കണ്ണന്റെ നടയിൽ കാത്തു നിന്നു. ശ്രീകൃഷ്ണന്റെ ചിത്രങ്ങൾ വരച്ച് വിൽക്കുന്നത് ജീവിതമാർഗമാക്കിയ ജെസ്ന സലിം, ജൈവകൃഷിയിലൂടെ ശ്രദ്ധ നേടിയ വിജയലക്ഷ്മി, പക്ഷിമൃഗാദികളുടെ ദാഹം അകറ്റുന്ന ശ്രീമൻനാരായണൻ എന്നിവരാണവർ.

കൊയിലാണ്ടി കുറുവങ്ങാട് പുളിയരിക്കുന്നത്ത് ജസ്ന സലിം മോദിക്കു സമർപ്പിച്ചത് അക്രലിക് ഷീറ്റിൽഫാബ്രിക് പെയിന്റിൽ വരച്ച വെണ്ണക്കണ്ണന്റെ ചിത്രമാണ്. കണ്ണന്റെ എത്ര ചിത്രങ്ങൾ വരച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചോദിച്ചു. ആയിരത്തിലധികം എന്നായിരുന്നു മറുപടി. അത്ഭുതം കലർന്ന ചിരിയോടെ മോദി നോക്കി നിന്നു. തലയിൽ കൈവച്ച് അനുഗ്രഹിച്ചു, ജെസ്ന പറഞ്ഞു.

10 വർഷമായി കണ്ണന്റെ ചിത്രങ്ങൾ വരച്ച് വിൽക്കുന്നത് ജസ്ന വിശേഷ ദിവസങ്ങളിൽ ഗുരുവായൂരിൽ എത്തും. താൻ വരച്ച ചിത്രങ്ങൾ കണ്ണനു സമർപ്പിക്കും. പ്രധാനമന്ത്രിക്ക് ഒരു ചിത്രം സമർപ്പിക്കണമെന്ന ആഗ്രഹം സാധിച്ചത് സുരേഷ് ഗോപിയാണ്. കണ്ണന്റെ നടയിൽ തന്നെ അതു സാധിച്ച സന്തോഷത്തിലാണ് ജസ്ന. 2020ൽ കേരള കൃഷി വകുപ്പിന്റെ കർഷക തിലകം അവാർഡ് നേടിയ വിദ്യാർഥിനിയാണ് പത്തനംതിട്ട കുളനട ഉളനാട് ഗ്രാമത്തിൽ സഞ്ജീവിന്റെയും ദീപ്തിയുടെയും മകളായ ജയലക്ഷ്മി. ഇപ്പോൾ തൃശൂർ കാർഷിക സർവകലാശാലയിൽ ഒന്നാം വ്ര‍ഷ ബിരുദ വിദ്യാർഥിനി.

ജൈവകൃഷിയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജയലക്ഷ്മി കത്ത് എഴുതി, തിരിച്ചു ലഭിച്ചത് മോദിയുടെ പ്രശംസാ പത്രമായിരുന്നു. ജയലക്ഷ്മിയെ ആദരിക്കാൻ ചേർന്ന യോഗത്തിൽ സുരേഷ് ഗോപിക്ക് ഒരു പേരത്തൈ സമ്മാനിച്ചു. അത് അദ്ദേഹം ഡൽഹിയിൽ മോദിയെ നേരിട്ട് ഏൽപിച്ചു. മോദിയെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ച ജയലക്ഷ്മിക്ക് സുരേഷ് ഗോപിയുടെ വിളി എത്തിയത് കഴിഞ്ഞ ദിവസമാണ്. പ്രധാനമന്ത്രിക്ക് ചന്ദനത്തൈ സമ്മാനിച്ച ജയലക്ഷ്മിയോട് മോദി പറഞ്ഞു.

ജയലക്ഷ്മി, അന്നത്തെ പേരത്തൈ എന്റെ വസതിയിലുണ്ട്. പ്രധാനമന്ത്രിയുടെ മൻകി ബാത്തിൽ പരാമർശിച്ച എറണാകുളം കടുങ്ങല്ലൂർ സ്വദേശി ശ്രീമൻനാരായണനും മോദിയെ കാണാൻ സൗകര്യം ഒരുക്കിയത് സുരേഷേ ഗോപി തന്നെ. പക്ഷിമൃഗാദികളുടെ ദാഹം അകറ്റാനായി ആയിരക്കണക്കിന മൺചട്ടികൾ വിതരണം ചെയ്യുന്ന ശ്രീമൻനാരായണനെ കുറിച്ച് മോദി മൻകി ബാത്തിൽ പരാമർശിച്ചിരുന്നു. മൺചട്ടി വിതരണം ഒരു ലക്ഷം എത്തിയപ്പോൾ ആ പാത്രം മോദിക്ക് നൽകണമെന്ന ആഗ്രഹമാണ് ഗുരുവായൂർ ക്ഷേത്രനടയിൽ സഫലീകരിച്ചത്. ഈ 3 പേരെ കണ്ടതും സമ്മാനം ഏറ്റുവാങ്ങിയതും മോദി തന്നെ ചിത്രങ്ങൾ സഹിതം എക്സിൽ കുറിച്ചു.


Share our post

Kerala

മക്കള്‍ തങ്ങളെ നോക്കുന്നില്ലെങ്കില്‍, നല്‍കിയ സ്വത്തുവകകള്‍ മാതാപിതാക്കള്‍ക്ക് തിരിച്ചെടുക്കാം: മദ്രാസ് ഹൈക്കോടതി

Published

on

Share our post

ചെന്നൈ: മക്കളോ അടുത്ത ബന്ധുക്കളോ നോക്കുന്നില്ലെങ്കില്‍ അവര്‍ക്ക് നല്‍കിയ സ്വത്ത് അല്ലെങ്കില്‍ അവരുടെ പേരില്‍നല്‍കിയ മറ്റു ഗിഫ്റ്റ് ഡീഡുകള്‍ എന്നിവ അസാധുവാക്കാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കുമെന്ന് മദ്രാസ് ഹൈക്കോടതി. എസ് നാഗലക്ഷ്മി, മരുമകള്‍ മാല എന്നിവരുമായി ബന്ധപ്പെട്ട കേസിലാണ് വിധി. ജസ്റ്റിസുമാരായ എസ് എം സുബ്രഹ്മണ്യം, കെ രാജശേഖര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഉത്തരവ്. മകനും മരുമകളും തന്നെ പരിപാലിക്കുമെന്ന ഉറപ്പിന്റെയും സ്േനഹത്തിന്റെയും പുറത്താണ് നാഗലക്ഷ്മി മകന്‍ കേശവന്റെ പേരില്‍ ഒരു ഒത്തുതീര്‍പ്പ് കരാര്‍ ഉണ്ടാക്കിയത്. എന്നാല്‍ മകന്‍ അവരെ പരിചരിച്ചില്ല. മാത്രമല്ല, മകന്‍ മരിച്ചതിനുശേഷം മരുമകളും അവരെ അവഗണിച്ചു. തുടര്‍ന്നാണ് അവര്‍ നാഗപട്ടണം ആര്‍ഡിഒയെ സമീപിച്ചത്.കേസില്‍ മരുമകള്‍ സമര്‍പ്പിച്ച അപ്പീല്‍ കോടതി തള്ളി. 2007 ലെ മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും പരിപാലന, ക്ഷേമ നിയമത്തിലെ സെക്ഷന്‍ 23(1) മുതിര്‍ന്ന പൗരന്മാരെ സംരക്ഷിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണെന്ന് ബെഞ്ച് പറഞ്ഞു. കൈമാറ്റം ചെയ്യുന്നയാള്‍ അവരുടെ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുമെന്ന് പ്രതീക്ഷിച്ച്, സമ്മാനമായോ ഒത്തുതീര്‍പ്പാക്കലിലൂടെയോ സ്വത്ത് കൈമാറ്റം ചെയ്യുന്ന സാഹചര്യങ്ങളില്‍.

കൈമാറ്റം ചെയ്യുന്നയാള്‍ ഈ ബാധ്യതകള്‍ നിറവേറ്റുന്നില്ലെങ്കില്‍, കൈമാറ്റം അസാധുവാക്കാന്‍ െ്രെടബ്യൂണലില്‍ നിന്ന് ഒരു പ്രഖ്യാപനം തേടാന്‍ മുതിര്‍ന്ന പൗരന് ഓപ്ഷനുണ്ടെന്ന് ബെഞ്ച് കൂട്ടിച്ചേര്‍ത്തു. സ്വത്ത് കൈമാറ്റം ചെയ്യുന്നത് പലപ്പോഴും സ്‌നേഹത്തിന്റെയും വാല്‍സല്യത്തിന്റെയും പ്രേരണയാല്‍ മാത്രമാണെന്ന് നിയമം അംഗീകരിക്കുന്നു. സ്വത്ത് കൈമാറ്റം ചെയ്യാനുള്ള മുതിര്‍ന്ന പൗരന്റെ തീരുമാനം വെറും നിയമപരമായ നടപടിയല്ല, മറിച്ച് അവരുടെ വാര്‍ദ്ധക്യത്തില്‍ പരിപാലിക്കപ്പെടുമെന്ന പ്രതീക്ഷയോടെ എടുത്തതാണ്. കൈമാറ്റ രേഖയില്‍ തന്നെ അത് വ്യക്തമായി പറഞ്ഞിട്ടില്ലെങ്കില്‍ പോലും, ഇടപാടില്‍ ഈ സ്‌നേഹവും വാല്‍സല്യവും സൂചിതമായ ഒരു വ്യവസ്ഥയായി മാറുന്നു. ട്രാന്‍സ്ഫറി വാഗ്ദാനം ചെയ്ത പരിചരണം നല്‍കുന്നില്ലെങ്കില്‍, മുതിര്‍ന്ന പൗരന് സെക്ഷന്‍ 23(1) പ്രകാരം ട്രാന്‍സ്ഫര്‍ റദ്ദാക്കാമെന്ന് ബെഞ്ച് പറഞ്ഞു. മുതിര്‍ന്ന പൗരനെ അവഗണിച്ചാല്‍, സെറ്റില്‍മെന്റ് ഡീഡോ സമ്മാനമോ അസാധുവാക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ബെഞ്ച് കൂട്ടിച്ചേര്‍ത്തു.


Share our post
Continue Reading

Kerala

വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി: കൊല്ലത്ത് യുവാക്കൾ അറസ്റ്റിൽ, 38 കഞ്ചാവ് ചെടികൾ കണ്ടെത്തി

Published

on

Share our post

കൊല്ലം : വീട്ടുവളപ്പിൽ കഞ്ചാവ് വളർത്തിയ യുവാക്കൾ അറസ്റ്റിൽ. ഓച്ചിറ സ്വദേശികളായ മനീഷ്, അഖിൽ കുമാർ എന്നിവരാണ് പിടിയിലായത്. ഇവരുടെ വീട്ടുവളപ്പിൽ നിന്ന് 38 കഞ്ചാവ് ചെടികളും കണ്ടെത്തി. ഇവരിൽ നിന്നും 10 കിലോ കഞ്ചാവും പിടികൂടി. മനീഷ് എംഡിഎംഎ കേസുമായി ബന്ധപ്പെട്ട പ്രതിയാണ്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിലാണ് കൂട്ടുപ്രതി അഖിലിന്റെ വീട്ടുവളപ്പിൽ നിന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. ചെടിച്ചട്ടികളിലും പറമ്പിലുമായി കഞ്ചാവ് നട്ടുവളർത്തുകയായിരുന്നു. 40 സെന്റിമീറ്ററോളം വലിപ്പമുള്ള കഞ്ചാവ് ചെടികളാണ് പിടിച്ചെടുത്തത്. വീട്ടിൽ വള‍ർത്തുന്ന വിദേശയിനം നായ്ക്കളെ അഴിച്ചുവിട്ട് ഉദ്യോ​ഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചെന്നും പൊലീസ് വ്യക്തമാക്കി.


Share our post
Continue Reading

Kerala

വീണ്ടും കൊലപാതകം; രണ്ടര വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മയും അച്ഛനും ജീവനൊടുക്കി

Published

on

Share our post

കൊല്ലം: കൊല്ലത്ത് കുഞ്ഞിനെ കൊലപ്പെടുത്തി അമ്മയും അച്ഛനും ജീവനൊടുക്കി. കൊല്ലം താന്നി ബിഎസ്‍എൻഎൽ ഓഫീസിന് സമീപം താമസിക്കുന്ന അജീഷ് (38), ഭാര്യ സുലു (36), ഇവരുടെ രണ്ടര വയസുള്ള ആണ്‍ കുട്ടി ആദി എന്നിവരാണ് മരിച്ചത്. കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം ഇരുവരും തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കട്ടിലിന് മുകളിൽ മരിച്ച നിലയിൽ കിടക്കുന്ന കുഞ്ഞിനെ ആണ് കണ്ടെത്തിയത്. സ്ഥലത്ത് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികളാരംഭിച്ചു. അജീഷ് നേരത്തെ ഗള്‍ഫിലായിരുന്നുവെന്നും എന്താണ് സംഭവത്തിന് കാരണമെന്ന് അറിയില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. നടുക്കുന്ന കൊലപാതകത്തിന്‍റെയും ആത്മഹത്യയുടെയും ഞെട്ടലിലാണ് നാട്ടുകാര്‍. എല്ലാവരുമായി വളരെ സ്നേഹത്തിൽ നല്ലരീതിൽ ജീവിച്ച സാധാരണ കുടുംബമായിരുന്നുവെന്ന് അയൽക്കാര്‍ പറഞ്ഞു.

ചെറിയ സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്നാണ് സംശയിക്കുന്നതെങ്കിലും ഇത്തരത്തിൽ ജീവനൊടുക്കുന്നതിലേക്ക് പോകാനുണ്ടായ കാരണം എന്താണെന്ന് അറിയില്ലെന്നും അയൽക്കാര്‍ പറഞ്ഞു. അജീഷിന്‍റെ അച്ഛനും അമ്മയും വീട്ടിൽ ഉണ്ടായിരുന്നു. രാവിലെ അജീഷും ഭാര്യയും മുറിയിൽ നിന്ന് പുറത്തുവരാതായതോടെ മാതാപിതാക്കള്‍ അയൽക്കാരെ ഉള്‍പ്പെടെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അജീഷിന് അടുത്തകാലത്തായി അര്‍ബുദം സ്ഥിരീകരിച്ചിരുന്നുവെന്നും സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായിരുന്നുവെന്നും ഇതേ തുടര്‍ന്നുള്ള മാനസിക പ്രയാസമായിരിക്കാം ജീവനൊടുക്കുന്നതിന് കാരണമായതെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു. ചെറിയ ജോലി ചെയ്താണ് അജീഷ് കുടുംബം പുലര്‍ത്തിയിരുന്നത്. മരണത്തിന്‍റെ യഥാര്‍ത്ഥ കാരണം കൂടുതൽ അന്വേഷണത്തിലെ വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056


Share our post
Continue Reading

Trending

error: Content is protected !!