Connect with us

Kannur

‘ദി ട്രാവലർ” കരുത്തോടെ മുന്നോട്ട്: കുടുംബശ്രീ ട്രാവൽസ് ലക്ഷദ്വീപിലേക്ക്

Published

on

Share our post

കണ്ണൂർ:സഞ്ചാരപ്രിയരായ സ്ത്രീകളെ അവർക്കിഷ്ടപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞ ഏപ്രിലിൽ തുടക്കമിട്ട കുടുംബശ്രീ സംരംഭമായ ‘ദി ട്രാവലർ’ വനിതാ ടൂർ എന്റർപ്രൈസസ് ലക്ഷദ്വീപ് യാത്രയ്ക്ക് തയ്യാറെടുക്കുന്നു. രാജ്യത്തുടനീളം സഞ്ചാരികളുമായി തിരിക്കുന്ന ഇവരുടെ അടുത്ത യാത്ര ലക്ഷദ്വീപിലേക്കാണ്.

കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിൽ കഴിഞ്ഞ വർഷം ഏപ്രിൽ മാസമാണ് യാത്രാപാക്കേജുകളുമായി രംഗത്തിറങ്ങിയത്. പുതുതായുള്ള ലക്ഷദ്വീപ് ടിപ്പിലേക്ക് 25 പേരെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. നിരവധി പേർ താൽപ്പര്യം പ്രകടിപ്പിച്ച് എത്തിയിട്ടുണ്ടെങ്കിലും നിശ്ചിത എണ്ണത്തിൽ കൂടുതൽ പേരെ ലക്ഷദ്വീപിലേക്ക് കൊണ്ടു പോകാൻ സാധിക്കാത്തതിനാലാണ് 25 പേരിൽ ഒതുക്കിയതെന്ന് ട്രാവൽസ് സെക്രട്ടറി പി.ഷജിന പറഞ്ഞു.

ലയ കെ.പ്രേം(പ്രസിഡന്റ്),കെ.വി. മഹിജ,രാഗിത,സുഷമ,ആരതി,സിനിഷ എന്നീ ഏഴ് പേർ ചേർന്നാണ് സംരംഭം മുന്നോട്ട് നയിക്കുന്നത്. ഓരോ യാത്രയിലും 49,​ 25 പേർ വീതമുള്ള സംഘങ്ങളെയാണ് ഇവർ വിവിധ സ്ഥലങ്ങൾ ചുറ്റിക്കാണിക്കുന്നത്. യാത്രയിൽ ദൂരമോ ഗതാഗത സംവിധാനമോ ഒന്നും ഇവർക്ക് ഒരു പ്രശ്നമല്ല.കഴിഞ്ഞ മാസം ഒരു സംഘത്തെ കണ്ണൂരിൽ നിന്നും തിരുവന്തപുരത്തേക്ക് ഫ്ലൈറ്റിലാണ് കൊണ്ടു പോയത്.ഇത്തരത്തിൽ ട്രെയിൻ,ബസ്,ട്രാവലർ തുടങ്ങി ഏത് സംവിധാനവും യാത്രയ്ക്കായി തിരഞ്ഞെടുക്കാം.

കുടുംബശ്രീ ക്ലാസിൽ നിന്ന് തുടക്കം

കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിൽ സംഘടിച്ച ടൂർ ഓപ്പറേറ്റിംഗ് ക്ലാസിൽ നിന്നാണ് കുടുംബശ്രീ ട്രാവൽസിന് തുടക്കം കുറിക്കുന്നത്.കുടുംബശ്രീയിലും കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പിലെയും അംഗങ്ങളാണ് പങ്കെടുത്തത്.ഈ ക്ലാസിൽ നിന്നും താൽപ്പര്യം പ്രകടിപ്പിച്ച ആളുകൾക്ക് തലശ്ശേരി കിറ്റ്സിൽ ടൂർ ആൻഡ് ട്രാവൽ മാനേജ്മെന്റിൽ പരിശീലനം നൽകുകയും പിന്നീട് അതിൽ നിന്നും ഏഴ് പേർ ചേർന്ന് സംരംഭം ആരംഭിക്കുകയുമായിരുന്നു.ഇന്ന് ഇന്ത്യയിലെവിടെയും ടൂർ സംഘടിപ്പിക്കാൻ ഇവർ തയ്യാറാണ്.

 

ആദ്യയാത്ര കുടകിലേക്ക്

കഴിഞ്ഞ വർഷം ഏപ്രിൽ ആറിന് കൂർഗിലേക്ക് 29 പേരുമായാണ് ആദ്യ യാത്ര. കഴിഞ്ഞ മാസം മാത്രം നാല് യാത്രകളാണ് ഇവർ സംഘടിപ്പിച്ചത്.ഒപ്പം രണ്ട് സ്കൂൾ യാത്രയും ഇവരുടെ നേതൃത്വത്തിൽ നടന്നു.കഴിഞ്ഞ ഓണം വെക്കേഷനിൽ ഗോവയിലേക്കായിരുന്നു ട്രിപ്പ് .ഫാമിലി ട്രിപ്പ്,ലേഡീസ് ട്രിപ്പ്,സ്കൂൾ ട്രിപ്പുകൾ എന്നിവയ്ക്കെല്ലാെം പാക്കേജുകൾ ലഭ്യമാണ്.വാഹനം,ഭക്ഷണം,താമസം,എസ്കോർട്ടിംഗ്,എല്ലാം ഇവർ ഏറ്റെടുക്കും.ധർമ്മശാലയുടെ ഡി.ടി.പി.സിയുടെ ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്.


Share our post

Kannur

ചുരത്തിൽ നിയന്ത്രണം വിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു; ഒഴിവായത് വൻദുരന്തം

Published

on

Share our post

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ടയർപൊട്ടി നിയന്ത്രണംവിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു, ഒഴിവായത് വൻ ദുരന്തം. താമരശ്ശേരി ചുരം ഒൻപതാം വളവിലാണ് സംഭവം. ടയർ പൊട്ടി നിയന്ത്രണം വിട്ട ലോറി റോഡിൽനിന്ന് തെന്നിമാറി സുരക്ഷാ വേലി തകർത്തു. കൊക്കയിൽ ചാടാതെ തലനാരിഴക്കാണ് വൻ അപകടത്തിൽനിന്ന് ലോറി രക്ഷപ്പെട്ടത്. ലോറിയുടെ മുൻഭാഗത്തെ ഒരു വശത്തെ ടയർ പുറത്തുചാടിയ നിലയിലാണ്. വയനാട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.


Share our post
Continue Reading

Kannur

കണ്ണൂർ-ദമാം ഇൻഡിഗോ സർവീസ് 15 മുതൽ

Published

on

Share our post

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ദമാമിലേക്ക് ഇൻഡിഗോയുടെ സർവീസ് 15 -ന് തുടങ്ങും.

ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽനിന്ന് രാത്രി 12.25-ന് പുറപ്പെട്ട് 2.40-ന് ദമാമിലെത്തും. തിരികെ 3.40-ന് പുറപ്പെട്ട് രാവിലെ 10.30-ന് കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് സർവീസ്. 12,800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.

കണ്ണൂർ-ദമാം സെക്ടറിൽ എയർഇന്ത്യ എക്സ്‌പ്രസും സർവീസ് നടത്തുന്നുണ്ട്. ആഴ്ചയിൽ മൂന്നുദിവസമാണ് സർവീസ്. കണ്ണൂരിൽനിന്ന് മസ്കറ്റ്, ഫുജൈറ എന്നിവിടങ്ങളിലേക്ക് കഴിഞ്ഞ മാസം ഇൻഡിഗോ സർവീസ് തുടങ്ങിയിരുന്നു. ദോഹ, അബുദാബി എന്നിവിടങ്ങളിലേക്കും ഇൻഡിഗോ സർവീസുകൾ നടത്തുന്നുണ്ട്.

Share our post
Continue Reading

Kannur

നിക്ഷേപത്തട്ടിപ്പ്; രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി

Published

on

Share our post

കണ്ണൂർ : മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ വിവിധ പേരുകളിൽ അനധികൃത ധനകാര്യസ്ഥാപനങ്ങൾ തുടങ്ങി നിക്ഷേപത്തട്ടിപ്പ് നടത്തിയ രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്കും ഇഡിക്കും സെൻട്രൽ രജിസ്ട്രാർ ഫോർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കും പരാതി നൽകാൻ തീരുമാനിച്ചതായി കർമസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

നിക്ഷേപകർക്ക് പണം കിട്ടാൻ നടപടി സ്വീകരിക്കണമെന്നും സാമ്പത്തികതട്ടിപ്പ് കേസുകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തെ കേസ് അന്വേഷിക്കാൻ നിയമിക്കണമെന്നും ആവശ്യപ്പെട്ട് മേയ് 26-ന് ജില്ലാ പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. അദ്ദേഹം അനുകൂല നിലപാടാണ് സ്വീകരിച്ചത്.

13 പരാതി സ്വീകരിച്ച് എല്ലാ പോലീസ് സ്റ്റേഷനുകളിൽനിന്ന്‌ റിപ്പോർട്ട് തേടിയശേഷം നടപടിയുണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ പോലീസ് സ്റ്റേഷനുകളിൽനിന്ന് പ്രത്യേകിച്ച് ടൗൺ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒയിൽനിന്ന് വളരെ മോശം പ്രതികരണമാണുണ്ടായത്. അവധികൾ കേട്ടുമടുത്ത നിക്ഷേപകർ പല പോലീസ് സ്റ്റേഷനുകളിലായി നിരവധി പരാതികൾ നൽകിയിട്ടുണ്ട്. പലതവണ ജയിലിൽ കിടന്ന ചക്രപാണി മാസങ്ങൾ കഴിയുമ്പോൾ ജാമ്യം കിട്ടി പുറത്തിറങ്ങാറാണ് പതിവ്. നിക്ഷേപകരുടെ പണം തിരിച്ചുകിട്ടാനുള്ള നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഗത്യന്തരമില്ലാതെയാണ് കർമസമിതി രൂപവത്കരിച്ചതെന്നും ഭാരവാഹികൾ പറഞ്ഞു.

മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡ്, റോയൽ ട്രാവൻകൂർ നിധി ലിമിറ്റഡ്, കനറാ ഫിഷ് ഫാർമേഴ്‌സ്, പ്രൊഡ്യൂസേഴ്‌സ് കമ്പനി എന്നീ പല പേരുകളിൽ സ്ഥാപനങ്ങൾ തുടങ്ങിയാണ് തട്ടിപ്പ് നടത്തിത്. തൊഴിലില്ലാത്ത യുവതീയുവാക്കളെ പരസ്യത്തിലൂടെ ജോലിക്ക് തിരഞ്ഞെടുത്ത് അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പണമാണ് നിക്ഷേപമെന്നപേരിൽ മുഖ്യമായും തട്ടിയെടുത്തത്. കൂടാതെ വിമുക്തഭടന്മാരെയും ജോലി വാഗ്ദാനം ചെയ്തത് കബളിപ്പിച്ചിട്ടുണ്ട്.

വിരമിക്കുമ്പോൾ കിട്ടുന്ന സംഖ്യ മുഴുവനും നിക്ഷേപമായി വാങ്ങി അവരെ ബ്രാഞ്ച് മാനേജർമാരായി നിയമിക്കുകയും ഒടുവിൽ കാലാവധി കഴിയുമ്പോൾ തുക തിരിച്ചുനൽകാതിരിക്കുകയുമാണ് ചെയ്തത്.


Share our post
Continue Reading

Trending

error: Content is protected !!