Connect with us

Kerala

സ്കൂട്ടറിൽ ബസ്സിടിച്ച് റിട്ട. ഡെപ്യൂട്ടി തഹസിൽദാർ മരിച്ചു

Published

on

Share our post

ഹരിപ്പാട്: സ്കൂട്ടറിൽ ബസിടിച്ച് റിട്ട. ഡെപ്യൂട്ടി തഹസിൽദാർ മരിച്ചു. തൃക്കുന്നപുഴ ശ്രീധർമ്മശാസ്ത ക്ഷേത്രം അഖില ഭാരത അയ്യപ്പ സേവ സംഘം ദേവസ്വം സെക്രട്ടറിയും കാർത്തികപള്ളി താലൂക്ക് റിട്ട. ഡെപ്യൂട്ടി തഹസിൽദാറുമായ സുഗുണാനന്ദനാണ് (73) മരിച്ചത്.

തൃക്കുന്നപുഴ പാലത്തിന്  കിഴക്ക് ഭാഗത്ത് വ്യാഴാഴ്‌ച ഉച്ചക്ക് ഒന്നരയോടെയായിരുന്നു അപകടം. സുഗുണാനന്ദൻ സഞ്ചരിച്ച സ്‌കൂട്ടറിൽ എതിരെ വന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ ഹരിപ്പാട് താലൂക്ക് ആസ്പത്രിയിലും തുടർന്ന് പരുമലയിലെ സ്വകാര്യ ആസ്പത്രിയിലും എത്തിച്ചെങ്കിലും മരിച്ചു.

ഭാര്യ: പരേതയായ ലക്ഷ്മികുട്ടി. മക്കൾ: സുധിലാൽ തൃക്കുന്നപുഴ (ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് അംഗം), സ്മിത, സംഗീത. മരുമക്കൾ: മഞ്ജു, അനിൽ, അനീഷ്.


Share our post

Kerala

കെ.എസ്.ആര്‍.ടി.സി റിക്കവറി വാഹനമിടിച്ച് യുവാവ് മരിച്ചു

Published

on

Share our post

ചെങ്ങന്നൂര്‍: കൊല്ലം- തേനി ദേശീയപാതയില്‍ പെണ്ണൂക്കരയ്ക്കു സമീപം കെ.എസ്.ആര്‍.ടി.സി. റിക്കവറി വാഹനം സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. വെട്ടിയാര്‍ വൃന്ദാവനത്തിൽ സന്ദീപ് സുധാകരന്‍ (27) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 7.30-യോടെയാണ് സംഭവം. ഇലക്ട്രീഷ്യനായ സന്ദീപ് ജോലി കഴിഞ്ഞ് ചെങ്ങന്നൂരില്‍നിന്ന് വീട്ടിലേയ്ക്കു മടങ്ങുമ്പോഴായിരുന്നു അപകടം.


Share our post
Continue Reading

Kerala

കുടിവെള്ള ബോട്ടിലുകളും നിരോധിത പ്ലേറ്റുകളും ഉപയോഗിച്ചാല്‍ നടപടി

Published

on

Share our post

വിവാഹങ്ങളിലും മറ്റ് സ്വകാര്യ പരിപാടികളിലും 300 മില്ലി കുടിവെള്ള ബോട്ടിലുകളും നിരോധിത പ്ലേറ്റുകളും ഗ്ലാസുകളും ഉപയോഗിക്കുന്നതായി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പരിശോധന നടത്തി കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് എല്ലാ പൊതു പരിപാടികളും പൂര്‍ണ്ണമായും ഹരിത പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കണം എന്ന് സര്‍ക്കാരിന്റെ കർശന നിര്‍ദ്ദേശമുണ്ട്. അതാത് ജില്ലാ വേസ്റ്റ് മാനേജ്‌മെന്റ് എന്‍ഫോഴ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടത്തി നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങള്‍ പിടിച്ചെടുക്കുന്നത്. നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങള്‍ കണ്ടെത്തിയാൽ പിഴ ഈടാക്കും.

തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും പരിശോധനകള്‍ നടക്കുന്നുണ്ട്. പ്ലാസ്റ്റിക് കാരീബാഗുകള്‍ (കനം നോക്കാതെ), പ്ലാസ്റ്റിക് കോട്ടിങ്ങ് ഉള്ള പേപ്പര്‍ കപ്പുകള്‍, പേപ്പര്‍ പ്ലേറ്റുകള്‍, ബൗളുകള്‍ 500 മില്ലിക്ക് താഴെയുള്ള കുടിവെള്ള ബോട്ടിലുകള്‍, പ്ലാസ്റ്റിക് ടേബിള്‍ വിരികള്‍, തെര്‍മോക്കോള്‍, സ്റ്റെയിറോ ഫോം എന്നിവ ഉപയോഗിച്ച്‌ നിര്‍മ്മിക്കുന്ന പ്ലേറ്റുകള്‍, കപ്പുകള്‍, അലങ്കാര വസ്തുക്കള്‍, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കപ്പുകള്‍, പ്ലേറ്റുകള്‍, സ്പൂണുകള്‍, ഫോര്‍ക്കുകള്‍, സ്‌ട്രോ, ഡിഷുകള്‍, നോണ്‍ വുവന്‍ ബാഗുകള്‍, പ്ലാസ്റ്റിക് ഫ്ലാഗുകള്‍, പ്ലാസ്റ്റിക് ബണ്ടിങ്ങ്, പ്ലാസ്റ്റിക് വാട്ടര്‍ പൗച്ചുകള്‍, പ്ലാസ്റ്റിക് ജ്യൂസ്, പിവിസി ഫ്ലക്‌സ് മെറ്റീരിയല്‍, ഗാര്‍ബേജ് ബാഗുകള്‍ പാക്കറ്റുകള്‍ എന്നിവ പൂർണ്ണമായും ഒഴിവാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.


Share our post
Continue Reading

Kerala

ഡബിൾ ഡക്കര്‍!’ബജറ്റ് ഫ്രണ്ട്ലി-റോയൽ വ്യൂ’ ഒരു പകൽ 4 യാത്ര; നാല് പുതിയ കെ.എസ്.ആർ.ടി.സി മൂന്നാറിലേക്കെന്ന് മന്ത്രി

Published

on

Share our post

ഇടുക്കി: സഞ്ചാരികൾക്ക് കുറഞ്ഞ നിരക്കിൽ മൂന്നാര്‍ ചുറ്റിക്കറങ്ങാൻ അവസരമൊരുക്കി കെഎസ്ആര്‍ടിസിയുടെ നാല് ‘ചുണക്കുട്ടികൾ’ കൂടി നിരത്തിലേക്ക് എത്തുമെന്ന് മന്ത്രി. മൂന്നാറിലെ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്താൻ പുതുതായി നാല് കെഎസ്ആർടിസി, ബസുകൾ അനുവദിക്കുമെന്നാണ് ഗതാഗതവകുപ്പ് മന്ത്രി കെബി ഗണേഷ് കുമാറിന്റെ പ്രഖ്യാപനം.

കെ.എസ്ആർടിസി ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി മൂന്നാറിൽ ആരംഭിക്കുന്ന റോയൽ വ്യൂ ഡബിൾ ഡക്കർ ബസിന്റെ ഫ്ലാഗ് ഓഫ് നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം .മൂന്നാറിൻ്റെ തിലകക്കുറിയാണ് റോയൽ വ്യൂ ബസ്. ഒരു ദിവസം പകൽ നാല് യാത്രകൾ മാത്രമാണ് ഡബിൾ ഡക്കർ ബസ് നടത്തുക. നിലവിലെ ടൂറിസം യാത്രാ സംവിധാനങ്ങൾക്ക് ഭീഷണിയല്ല ഈ ബസ് സംവിധാനം. മൂന്നാറിൻ്റെ പ്രകൃതി രമണിയമായ കാഴ്ചകൾക്ക് മറ്റൊരനുഭവം പകരുകയാണ് ഡബിൾ ഡക്കർ ബസിലെ യാത്രകളിലൂടെ ഉദ്ദേശിക്കുന്നത്. വിദേശ സഞ്ചാരികൾക്ക് പോലും കെ എസ്ആർടിസി ഡബിൾ ഡക്കറിലൂടെയുള്ള മൂന്നാർ യാത്ര പുതിയ അനുഭവമാകണം എന്നും മന്ത്രി പറഞ്ഞു.

വലിയ വികസന പ്രവർത്തനങ്ങളാണ് കെഎസ്ആർടിസിയിൽ നടപ്പിലാക്കുക. മൂന്നാറിൽ കെഎസ്ആർടിസിയുടെ ഭൂമിയിൽ പഞ്ചനക്ഷത്ര ഹോട്ടൽ നിർമ്മിക്കാൻ താൽപര്യപത്രം ക്ഷണിച്ചു കഴിഞ്ഞു. മൂന്നാറിൽ നിന്നും വിവിധ വിനോദ സഞ്ചാര സ്ഥലങ്ങളിലേക്ക് ബസുകൾ ഓടിക്കും. ബസുകൾ കൃത്യസമയത്ത് ഓടുകയും ക്യാൻസലേഷനുകൾ ഒഴിവാക്കുകയുമാണ് ലക്ഷ്യം. 506 പുതിയ റൂട്ടുകളാണ് ജനപ്രതിനിധികളുടെ അഭിപ്രായ കൂടി പരിഗണിച്ച് തയ്യാറാക്കിയിട്ടുള്ളത്. ഇതിന് സ്വകാര്യ സംരംഭകർക്ക് അപേക്ഷിക്കാം. സാമൂഹ്യ പ്രതിബന്ധത കെ എസ്ആർടിസി കൈവിടില്ല. ആറ് മാസത്തിനുള്ളിൽ കെഎസ്ആർടിസിയെ പൂർണമായും കമ്പ്യൂട്ടർവൽക്കരിക്കുമെന്നും മന്ത്രി പറഞ്ഞു.

അഡ്വ. എ രാജ എം എൽ എ അധ്യക്ഷത വഹിച്ചു. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് ‘ ജിഷ ദിലീപ് , കെ എസ് ആർ ടി സി മാനേജിംഗ് ഡയരക്ടർ പി എസ് പ്രമോദ് ശങ്കർ, ബഡ്ജറ്റ് ടൂറിസം സെൽ സി ടി ഒ ആർ ഉദയകുമാർ, സെൻട്രൽ സോൺ സി ടി ഒ ടി എ ഉബൈദ്, മൂന്നാർ യൂണിറ്റ് ഓഫീസർ എൻ പി രാജേഷ് എന്നിവർ പങ്കെടുത്തു. തുടർന്ന് മന്ത്രിയുടെ നേതൃത്വത്തിൽ ഡബിൾ ഡക്കർ ബസ് ആദ്യ യാത്ര നടത്തി. മൂന്നാർ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് ഗ്യാപ് റോഡ് ‘വ്യൂപോയിൻ്റ് വരെയായിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!