Connect with us

KELAKAM

മട്ടന്നൂര്‍ – മാനന്തവാടി വിമാനത്താവള റോഡ് : ആശങ്കയുടെ നാലുവരി പാത

Published

on

Share our post

കേളകം: നിര്‍ദിഷ്ട മട്ടന്നൂര്‍ – മാനന്തവാടി നാലുവരി വിമാനത്താവള റോഡ് നിര്‍മാണത്തില്‍ ആശങ്കപ്പെട്ട് പ്രദേശവാസികള്‍. മട്ടന്നൂര്‍ വിമാനത്താവളം മുതല്‍ കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട ആറ് റോഡുകളില്‍ ഒന്നാണ് മട്ടന്നൂര്‍-മാനന്തവാടി എയര്‍പോര്‍ട്ട് റോഡ്. 2017ല്‍ നടപടികള്‍ ആരംഭിച്ച റോഡിന്‍റെ പ്രവര്‍ത്തികള്‍ 2024ല്‍ പോലും എങ്ങും എത്തിയിട്ടില്ല എന്നുള്ളതാണ് പ്രദേശവാസികളില്‍ ആശങ്ക ഉളവാക്കുന്നത്.

2025ല്‍ നിര്‍മാണം പൂര്‍ത്തിയാക്കും എന്ന പ്രഖ്യാപനവുമായാണ് 2017ല്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ നാളിതുവരെയായി 100 ശതമാനംഅലൈൻമെന്‍റ് പോലും പൂര്‍ത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. റോഡ് കടന്നുപോകുന്ന പേരാവൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിന്‍റെ ഭാഗത്തേയും മണത്തണ അമ്ബലത്തിന്‍റെ ഭാഗത്തേയും അലൈൻമെന്‍റില്‍ വ്യക്തത വരുത്താൻ കേരള റോഡ് ഫണ്ട് ബോര്‍ഡിന് ആയിട്ടില്ല.

ചിലയിടങ്ങളിലെങ്കിലും പ്രദേശവാസികളും കേരള റോഡ് ഫണ്ട് ബോര്‍ഡും തമ്മില്‍ തര്‍ക്കങ്ങളും നിലനില്ക്കുന്നുണ്ട്. പ്രശ്നങ്ങള്‍ പരിഹരിക്കാം എന്ന വാക്കാലുള്ള ഉറപ്പു മാത്രമാണ് ഇതുവരെയും പ്രദേശവാസികള്‍ക്ക് ലഭിച്ചിട്ടുള്ളത്.63.5 കിലോമീറ്റര്‍ നീളമുള്ള അമ്ബായത്തോട് മുതല്‍ മട്ടന്നൂര്‍ വരെയുള്ള ഈ പാതയില്‍ കേളകം, പേരാവൂര്‍, തൃക്കടാരിപ്പൊയില്‍, മാലൂര്‍, ശിവപുരം എന്നിങ്ങനെ അഞ്ചിടങ്ങളില്‍ സമാന്തരപാതകളാണ് നിര്‍മിക്കുന്നത്.

1800 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 926 കോടി രൂപ നഷ്ടപരിഹാരം നല്‍കാനായി മാറ്റിവച്ചതാണ്. 864 കോടി രൂപയാണ് നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്നത്. റോഡിനായി ഭൂമി, കെട്ടിടം, വ്യാപാര സ്ഥാപനങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവ വിട്ടു നല്കുമ്ബോള്‍ ലഭിക്കുന്ന നഷ്ടപരിഹാര തുകയുടെ കൃത്യത ഇല്ലായ്മയാണ് പ്രധാന ആശങ്ക.

മറ്റൊന്ന് ലഭിക്കുന്ന തുകയ്ക്ക് ആനുപാതികമായി മറ്റൊരിടത്തേക്ക് തങ്ങള്‍ക്ക് പുനരധിവസിക്കാൻ കഴിയുമോ എന്നതുമാണ്. 2013 ലെ ലാൻഡ് അക്കിസിഷൻ ആക്‌ട് പ്രകാരമുള്ള നഷ്ടപരിഹാരത്തുക മാത്രമേ ലഭിക്കുകയുള്ളോ അതോ ദേശീയപാത വികസനം പോലെ പ്രത്യേക പുനരധിവാസ പാക്കേജ് ഈ റോഡിനും ലഭിക്കുമോ? എന്നിങ്ങനേയും ആളുകള്‍ ആശങ്കപ്പെടുന്നുണ്ട്.


Share our post

KELAKAM

കശുമാവ് തോട്ടം; വിളവെടുക്കുന്നത് മുള്ളൻപന്നികൾ

Published

on

Share our post

കേളകം: കർഷകരെ ദുരിതത്തിലാഴ്ത്തി കശുമാവ് തോട്ടങ്ങളിൽ മുള്ളൻപന്നികളും വ്യാപകമായി വിളവെടുക്കുന്നു. കൃഷിയിടങ്ങളിൽ വിളകൾ നശിപ്പിച്ച് മുള്ളൻ പന്നികൾ പെരുകുന്നതായി കർഷകർ പരിതപിക്കുകയാണ്. കൃഷിയിടങ്ങളിൽ മുള്ളൻപന്നിയുടെ ശല്യം രൂക്ഷമായതോടെ കശുവണ്ടി കർഷകർ വലിയ ദുരിതത്തിലാണ്.കശുവണ്ടി ശേഖരിക്കാൻ എത്തുമ്പോഴെക്കും കശുവണ്ടി പകുതി ഭാഗം മുള്ളൻ പന്നി ഭക്ഷിച്ചിരിക്കും. ഇത്തരത്തിൽ ആഴ്ചയിൽ കിലോ കണക്കിന് കശുവണ്ടിയാണ് മുള്ളൻപന്നി ഭക്ഷിച്ച് നശിപ്പിക്കുന്നത്. ഇതോടെ വില കുറവിൽ ഏറ്റ പ്രഹരം കൂടാതെ മുള്ളൻപന്നിയുടെ നിരന്തര ശല്യം കൂടിയാകgമ്പോൾ കർഷകർ ദുരിതത്തിലാവുകയാണ്.രാത്രികാലങ്ങളിൽ വീഴുന്ന കശുവണ്ടി മുഴുവൻ മുള്ളൻ പന്നികൾ കാർന്ന് തിന്നുന്നതിനാൽ കർഷകർക്ക് കനത്ത നഷ്ടമാണ്. വനാതിർത്തികളോട് ചേർന്ന പ്രദേശങ്ങളിലാണ് മുള്ളൻപന്നികളുടെ വിഹാരം. ശാന്തിഗിരി, കരിയങ്കാപ്പ്, മേമല, ആറളം ഫാം എന്നിവിടങ്ങളിലെ കശുവണ്ടി ഇപ്പോൾ കൂടുതൽ വിളവെടുക്കുന്നത് മുള്ളൻ പന്നിയാണെന്ന് കർഷകർ.


Share our post
Continue Reading

KELAKAM

വിപിൻ ജോസഫ് കെ.സി.വൈ.എം സംസ്ഥാന സെക്രട്ടറി

Published

on

Share our post

കേളകം : തലശ്ശേരി അതിരൂപതയിൽ നിന്നും കെ.സി.വൈ.എം സംസ്ഥാന സെക്രട്ടറിയായി വിപിൻ ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന വാർഷിക സെനറ്റ് സമ്മേളന യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. സമ്മേളനത്തിൽ 32 രൂപതകളിൽ നിന്നായി 256 രൂപത നേതാക്കൾ പങ്കെടുത്തു. കേളകം സ്വദേശിയായ വിപിൻ ജോസഫ് കെ.സി.വൈ.എം തലശ്ശേരി അതിരൂപത പ്രസിഡന്റ് , സംസ്ഥാന സിൻഡിക്കേറ്റ് അംഗം, കെ.സി.ബി.സി ജാഗ്രത സമിതി അംഗം, അതിരൂപത രാഷ്ട്രീയകാര്യ സമിതി അംഗം, കേന്ദ്രസർക്കാർ നെഹ്റു യുവകേന്ദ്ര പേരാവൂർ ബ്ലോക്ക് കോർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2022-ൽ തലശ്ശേരി അതിരൂപതയിലെ മികച്ച യുവജന പ്രവർത്തകനുള്ള അവാർഡ് ജേതാവാണ്. കേളകത്തെ മാറുകാട്ടുകുന്നേൽ ജോസഫിന്റെയും വത്സമ്മയുടെയും മകനായ വിപിൻ പേരാവൂർ സെയ്ൻ്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ ജീവനക്കാരനാണ്.


Share our post
Continue Reading

KELAKAM

ഇല്ലായ്മകൾ മാത്രം കൂട്ടിനുള്ള രാമച്ചി ആദിവാസി നഗറിലേക്കുള്ള പാതതെളിച്ച് ജനകീയ കൂട്ടായ്മയുടെ കരുത്ത്

Published

on

Share our post

കേളകം : കേളകം ഗ്രാമപഞ്ചായത്തിൽ കരിയംകാപ്പ് രാമച്ചി നഗറിലേക്കുള്ള റോഡ് നാട്ടുകാരുടെ സഹായത്തോടെ ഗതാഗത യോഗ്യമാക്കി. നിരവധിതവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും തകർന്നടിഞ്ഞ പാത തെളിച്ച് ഗതാഗതയോഗ്യമാക്കാതെ വർഷങ്ങളായി ദുരിതയാത്ര നടത്തുകയായിരുന്നു പ്രദേശവാസികൾ.ശാന്തിഗിരിവാർഡ് മെമ്പർ സജീവൻ പാലുമ്മി, അശോകൻ വക്കീൽ, മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസ് ജീവനക്കാർ, പ്രവീൺ താഴത്തെ മുറി, വിനീഷ് വേലേരി, രാമച്ചി ആദിവാസി നഗർ നിവാസികൾ, പി.എ സലാം അടക്കാത്തോട് തുടങ്ങി നാട്ടുകാർ കൈകോർത്തതോടെ പാത ഗതാഗത യോഗ്യമായി.മാവോവാദികൾ അടിക്കടി വന്നു പോയി കൊണ്ടിരുന്ന സങ്കേതം കൂടി ആയിരുന്നു രാമച്ചി. ഇപ്പോൾ രാമച്ചി സംങ്കേതത്തിൽ വാഹനം ശാന്തിഗിരി ചുറ്റി ആണ് എത്തിചേരുന്നത്. കരിയം കാപ്പ്പാത ഗതാഗത യോഗ്യമാക്കിയാൽ നാല് കിലോമീറ്റർ യാത്ര ചെയ്തൽ രാമച്ചി സംങ്കേതത്തിൽ എത്തച്ചേരും.


Share our post
Continue Reading

Trending

error: Content is protected !!