ഇരിട്ടി: സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു. പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ കൊല്ലം കുണ്ടറ സ്വദേശി ബിജു അഗസ്റ്റിനെയാണ് വിജിലൻസ് ഡി വൈ എസ് പി കെ.പി. സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇരിട്ടി പയഞ്ചേരി മുക്കിൽ നിന്നും ഒരു സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം സ്ഥലത്തെത്തി ഇയാളെ പിടികൂടുന്നത്. സ്ഥലം ഉടമ നൽകിയ 15000 രൂപ ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഡി വൈ എസ് പി സുരേഷ് ബാബുവിനെക്കൂടാതെ ഇൻസ്പെക്ടർ സി. ഷാജു, എസ് ഐ മാരായ എൻ.കെ. ഗിരീഷ്, എൻ. വിജേഷ്, രാധാകൃഷ്ണൻ, എ എസ്. ഐ രാജേഷ് എന്നിവരും പിടികൂടിയ വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു.
IRITTY
മാക്കൂട്ടം ചുരത്തിലെ മൃതദേഹം; കൊല്ലപ്പെട്ടതും കൊന്നതും ആര്

ഇരിട്ടി: സെപ്റ്റംബർ 18ന് മാക്കൂട്ടം ചുരത്തിൽ ഓട്ടക്കൊല്ലിയിൽ ട്രോളി ബാഗിൽ കണ്ടെത്തിയ സ്ത്രീയുടെ അഴുകിയ മൃതദേഹം സംബന്ധിച്ച അന്വഷണം എങ്ങും എത്താതെ നീളുന്നു.
ഏകദേശം രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം ചുരത്തിലെ പ്ലാസ്റ്റിക് ഉൾപ്പെടെ നീക്കം ചെയ്യാനെത്തിയ വനം വകുപ്പ് ജീവനക്കാരായിരുന്നു കണ്ടെത്തിയത്. വീരാജ്പേട്ട സി.ഐ ശിവരുദ്രയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ആദ്യഘട്ടത്തിൽ ശക്തമായ അന്വേഷണമാണ് നടത്തിയിരുന്നത്.
കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ കാണാതായ സ്ത്രീകളുടെ വിവരങ്ങൾ ശേഖരിച്ചായിരുന്നു അന്വേഷണം.പോസ്റ്റുമോർട്ടം റിപ്പോർട്ട് പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 20 നും 30 നും ഇടയിൽ പ്രായം വരുന്ന സ്ത്രീയുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞതോടെ കേരളത്തിലെ കണ്ണവത്തു നിന്നും കാണാതായ സ്ത്രീയെ കേന്ദ്രീകരിച്ചായിരുന്നു ആദ്യ അന്വേഷണം.
വീട്ടുകാരെത്തി തിരിച്ചറിയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ രക്ത സാമ്പിൾ ഡി.എൻ.എ ടെസ്റ്റിന് എടുക്കാൻ കോടതി ഉത്തരവ് ലഭിച്ചപ്പോഴാണ് കാണാതായ സ്ത്രീയെ പേരാവൂരിൽ നിന്നും കണ്ടെത്തുന്നത്.
കണ്ണപുരത്തും അന്വേഷണം നടന്നെങ്കിലും കാണാതായ സ്ത്രീയെകുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതോടെ അതും ഉപേക്ഷിക്കുകയായിരുന്നു. കുടകിൽ നിന്നും കാണാതായ നാലു യുവതികളെക്കുറിച്ചുള്ള അന്വേഷണവും എങ്ങുമെത്താതെ വന്നതോടെയാണ് അന്വേഷണത്തിന്റെ വേഗത കുറഞ്ഞ് വിസ്മൃതിയിലേക്ക് നീങ്ങുന്നത്.
തെളിവുകളുടെ അഭാവം
വിജനമായ ചുരം മേഖലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത വിധം അഴുകിയത് അന്വേഷണത്തെ കാര്യമായി ബാധിച്ചു. മൃതദേഹത്തിൽ നിന്നും കിട്ടിയ വസ്ത്രവും തലമുടിയും ട്രോളി ബാഗും മാത്രമായിരുന്നു അന്വേഷണ സംഘത്തിന് ലഭിച്ച തെളിവുകൾ.
വസ്ത്രം ഉപയോഗിച്ച് തിരിച്ചറിയാനുള്ള ശ്രമവും പരാജയപ്പെട്ടതോടെ തലയോട്ടി ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയെങ്കിലും അന്വേഷണത്തിന് കാര്യമായ പുരോഗതി ഉണ്ടയില്ല.ആളൊഴിഞ്ഞ ചുരം മേഖലയിൽ മൃതദേഹം കൊണ്ടുവന്ന് തള്ളിയ വാഹനം കണ്ടെത്താൻ കേരളത്തിലെയും കർണാടകത്തിലെയും സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ ശ്രമവും വിജയിക്കാതെ വന്നത് അന്വേഷണത്തെ കാര്യമായ ബാധിച്ചു.
ചുരം മേഖലയിൽ മൊബൈൽ നെറ്റവർക്ക് ഇല്ലാതെ വന്നത് ഫോൺ കേന്ദ്രീകരിച്ചുള്ള ശാസ്ത്രീയ അന്വേഷണവും നടക്കാതെ വന്നതോടെ ഇപ്പോൾ അന്വേഷണം പൂർണമായും മുടങ്ങിയ അവസ്ഥയിലാണ് .
കുറ്റവാളി കാണാമറയത്ത്
രാത്രിയിലും പകലും യാത്രചെയ്യാൻ അനുമതിയുള്ള ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിനുള്ളിലെ മാക്കൂട്ടം ചുരം റോഡിൽ ഒരു ഇടവേളയ്ക്കുശേഷം വീണ്ടും കുറ്റകൃത്യങ്ങൾ തലപൊക്കുന്നത് പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്. എങ്കിലും തെളിവുകളുടെ അഭാവം പോലീസിന്റെ അന്വേഷണത്തെ കാര്യമായി ബാധിക്കുകയായിരുന്നു.
പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തിയെങ്കിലും വ്യക്തമായ സൂചനയിലേക്ക് പൊലീസിന് എത്തിച്ചേരാൻ കഴിഞ്ഞില്ല. സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സംശയിക്കുന്ന സാഹചര്യങ്ങളൊന്നും പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടില്ല.മൃതദേഹം കണ്ടെത്താൻ വൈകിയതാണ് മറ്റൊരു കാരണം. സ്ത്രീകൾക്കെതിരേയുള്ള അക്രമങ്ങൾ ദിവസം തോറും വർധിച്ചുവരുന്ന സഹചര്യത്തിൽ വളരെ വിദഗ്ധമായി കൊലപാതകം നടത്തിയ ഒരു കേസുകൂടി യാതൊരു തെളിവുമില്ലാതെ ഉപേക്ഷിക്കുന്ന സാഹചര്യമാണ്.
IRITTY
കുന്നോത്ത് ഐ.എച്ച്.ആർ.ഡി കോളജിൽ അസി.പ്രഫസർമാരുടെ ഒഴിവ്

ഇരിട്ടി: കുന്നോത്ത് ഇഎംഎസ് മെമ്മോറിയൽ ഐഎച്ച്ആർഡി കോളജിൽ അസി.പ്രഫസർമാരുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തര ബിരുദവും യുജിസി നെറ്റുമാണ് യോഗ്യത. കൂടിക്കാഴ്ച കോളജ് ഓഫിസിൽകൂടിക്കാഴ്ച തീയതി, സമയം, വിഷയം എന്ന ക്രമത്തിൽ 13ന് മലയാളം –രാവിലെ 10 മണി. ഹിന്ദി–11 മണി, മാത്തമാറ്റിക്സ്–12 മണി, കംപ്യൂട്ടർ സയൻസ് – 2 മണി. 14ന് കൊമേഴ്സ് – 1.30. ഫോൺ: 8547003404, 0490 2423044.
IRITTY
35 കുപ്പി മദ്യവുമായി ഉളിക്കൽ സ്വദേശി എക്സൈസിന്റെ പിടിയിൽ

ഉളിക്കൽ : കേയാപറമ്പ് പ്രദേശത്ത് ബൈക്കിൽ മദ്യ വില്പന നടത്തിയ എരുത്തുകടവിലെ പ്ലാക്കുഴിയിൽ അനീഷ് എക്സൈസിന്റെ പിടിയിലായി. 35 കുപ്പി മദ്യവും KL 58 H 647 CBZ ബൈക്കും എക്സൈസ് കസ്റ്റഡിയിലെടുത്തു. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇരിട്ടി റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ സി. എം.ജെയിംസിന്റെ നേതൃത്വത്തിൽ പി.ജി.അഖിൽ, സി.വി.പ്രജിൽ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Breaking News
സ്ഥലം ഉടമയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടി

-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്