Connect with us

THALASSERRY

റെയിൽവേ സ്റ്റേഷൻ കൈയടക്കി സാമൂഹിക വിരുദ്ധർ

Published

on

Share our post

തലശ്ശേരി: റെയിൽവേ സ്റ്റേഷൻ പരിസരം പിടിച്ചുപറിക്കാരുടെയും അനാശാസ്യക്കാരുടെയും താവളമായി. പുതിയ ബസ് സ്റ്റാൻഡ് സദാനനന്ദ പെട്രോൾ പമ്പ് പരിസരത്ത് നിന്നും റെയിൽവേ സ്റ്റേഷനിലേക്കുള്ള ഊടുവഴിയാണ് സാമൂഹിക വിരുദ്ധർ കൈയടക്കിയിട്ടുള്ളത്. ഇതുവഴിയുള്ള യാത്ര റെയിൽവേ നിരോധിച്ചിട്ടുണ്ടെങ്കിലും സ്റ്റേഷനിലേക്ക് എളുപ്പമെത്താൻ പലരും ആശ്രയിക്കുന്നത് ഈ വഴിയാണ്. മയക്കുമരുന്ന് വിൽപനക്കാരും മറ്റ് അസാന്മാർഗിക പ്രവർത്തകരും രാപ്പകൽ ഭേദമില്ലാതെ ഇവിടെ തമ്പടിക്കാറുണ്ടെന്നാണ് പരിസരവാസികൾ പറയുന്നത്. പിടിച്ചുപറിയും ഇവിടെ വ്യാപകമാണ്.

മാനഹാനിയോർത്ത് സംഭവം ആരും പുറത്തുപറയുന്നില്ലെന്ന് മാത്രം.കഴിഞ്ഞദിവസം സംഗമം മേൽപാലത്തിന് താഴെ കാർ നിർത്തി നിൽക്കുകയായിരുന്ന യുവ ഡോക്ടറും പിടിച്ചുപറിക്കിരയായി. രാത്രി എട്ട് മണിയോടെയാണ് പെരുന്താറ്റിൽ സ്വദേശിയായ ഡോക്ടർ സാമൂഹികവിരുദ്ധരുടെ പിടിച്ചുപറിക്കിരയായത്. ഇദ്ദേഹത്തിന്റെ കൈയിൽ നിന്നും മൊബൈൽ ഫോണും 800 രൂപയും രണ്ടു പേർ തട്ടിയെടുത്ത് ഇരുട്ടിൽ മറയുകയായിരുന്നു. ഡോക്ടറുടെ പരാതിയിൽ തലശ്ശേരി പൊലീസ് കേസെടുത്തു. പ്രതികളെ തിരിച്ചറിഞ്ഞതായി സൂചനയുണ്ട്.

മറന്നിട്ടില്ല ആ സംഭവം

12 വർഷം മുമ്പ് കുയ്യാലി റെയിൽവേ ട്രാക്കിന് സമീപത്തു കൂടി റെയിൽവേ സ്റ്റേഷനിലേക്ക് നടന്നുപോവുകയായിരുന്ന അധ്യാപികയെ തമിഴ്നാട്ടുകാരനായ യുവാവ് മാനഭംഗപ്പെടുത്താൻ ശ്രമിച്ച സംഭവം നഗരവാസികളുടെ മനസ്സിൽ ഇന്നും മായാതെയുണ്ട്. അധ്യാപികയെ കടന്നുപിടിച്ച് തൊട്ടടുത്ത കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിക്കാനായിരുന്നു ശ്രമം. ഉൾക്കിടിലത്തോടെയാണ് ഈ സംഭവം നാട്ടുകാർ ഇന്നും ഓർക്കുന്നത്. കടന്നു പിടിച്ചത് പണത്തിനും സ്വർണത്തിനുമാണെന്ന് കരുതി അധ്യാപിക തന്റെ സ്വർണമാല ഊരി നൽകിയിട്ടും പ്രതി വഴിമാറിയില്ല.

ലക്ഷ്യം മറ്റൊന്നായിരുന്നു. കുയ്യാലി പാലത്തിൽ നിന്നും തൊട്ടപ്പുറമുള്ള പള്ളി പരിസരത്ത് നിന്നും സംഭവം കാണാനിടയായ രണ്ടു പേർ ബഹളം വെച്ച് ഓടിയെത്തിയതിനാൽ മാത്രമാണ് അധ്യാപിക രക്ഷപ്പെട്ടത്. പ്രതിയെ നിമിഷങ്ങൾക്കകം പൊലീസ് അറസ്റ്റ് ചെയ്തു. ഇതിൽ പിന്നീടും ഒട്ടേറെ യാത്രക്കാർ ഈ വഴിയിൽ പിടിച്ചുപറിക്കിരയായിരുന്നതായി പരാതിയുണ്ട്. റെയിൽവേ സ്റ്റേഷനിലേക്കുള്ള കുറുക്കുവഴിയിൽ മാത്രമല്ല, പരിസരത്തും സാമൂഹിക വിരുദ്ധരുടെ ശല്യം വ്യാപകമാണെന്നാണ് യാത്രക്കാരുടെ പരാതി.


Share our post

THALASSERRY

കൈക്കൂലി വാങ്ങിയ കേസ്; വാണിജ്യ നികുതി റിട്ട. ഓഫിസർക്ക് മൂന്ന് വർഷം കഠിനതടവും 50,000 രൂപ പിഴയും

Published

on

Share our post

തലശ്ശേരി: സ്ഥാപനത്തിന്റെ രജിസ്‌ട്രേഷൻ പുന:സ്ഥാപിക്കാൻ 5000 രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ പ്രതിക്ക് മൂന്ന് വർഷം കഠിനതടവും 50,000 രൂപ പിഴയും. വാണിജ്യ നികുതി റിട്ട. ഓഫിസർ കാസർകോട് പിലിക്കോട് ആയില്യത്തിൽ എം.പി. രാധാകൃഷ്ണനെയാണ് (64) തലശ്ശേരി വിജിലൻസ് കോടതി ജഡ്ജി കെ. രാമകൃഷ്ണൻ ശിക്ഷിച്ചത്. രണ്ടു വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറ് മാസം കഠിനതടവ് അനുഭവിക്കണം. 2011 മേയിലാണ് കേസിനാസ്പദമായ സംഭവം.

പ്രതി തളിപ്പറമ്പ് വാണിജ്യ നികുതി ഓഫിസറായിരിക്കുമ്പോഴാണ് സംഭവം. സ്ഥാപനത്തിന്റെ രജിസ്‌ട്രേഷൻ പുന:സ്ഥാപിച്ചു കിട്ടാൻ കണക്കുകൾ പരിശോധിച്ച് നികുതി സ്വീകരിക്കാൻ 25,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായാണ് പരാതി. അപ്പീൽ അതോറിറ്റി ഉത്തരവുമായി ചെന്നപ്പോൾ 5000 രൂപ ആവശ്യപ്പെട്ട് വാങ്ങി. വിജിലൻസ് കണ്ണൂർ ഡിവൈ.എസ്.പി എം.സി. ദേവസ്യ രജിസ്റ്റർ ചെയ്ത കേസിൽ ഡിവൈ.എസ്.പി സുനിൽ ബാബു കേളോത്തും കണ്ടിയാണ് കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. ഉഷാകുമാരി ഹാജരായി


Share our post
Continue Reading

THALASSERRY

ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എ കടത്തിയ യുവാവ് അറസ്റ്റിൽ

Published

on

Share our post

തലശ്ശേരി: ബംഗളൂരുവിൽനിന്നും കടത്തിയ എം.ഡി.എം.എയുമായി തലശ്ശേരിയിലെത്തിയ യുവാവിനെ എക്സൈസ് പാർട്ടി പിടികൂടി. ചിറക്കൽ സ്വദേശി കെ.പി. ആകാശ് കുമാറിനെയാണ് (26) 4.87 ഗ്രാം എം.ഡി.എം.എയുമായി തലശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സുബിൻ രാജും പാർട്ടിയും ചേർന്ന് പിടികൂടിയത്.ബസ് വഴി ബംഗളൂരുവിൽനിന്നും തലശ്ശേരിയിലെത്തി പുതിയ ബസ് സ്റ്റാൻഡിൽ ഇറങ്ങിയ ഉടനെ യുവാവിനെ പിടികൂടുകയായിരുന്നു. എക്സൈസ് ഇൻസ്പെക്ടർ സുബിൻ രാജിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് അറസ്റ്റിലായത്.തലശ്ശേരി മേഖലയിൽ മയക്കുമരുന്ന് എത്തിക്കുന്നതിൽ സുപ്രധാന കണ്ണിയായ തലശ്ശേരി സ്വദേശിയെ മൂന്ന് മാസമായി തലശ്ശേരി എക്സൈസ് സംഘം നിരീക്ഷിക്കുകയായിരുന്നു. ഇതേതുടർന്നാണ് ഇയാളുടെ സുഹൃത്തായ ആകാശ് കുമാർ അറസ്റ്റിലാവുന്നത്. പ്രതിയെ മാർച്ച് അഞ്ച് വരെ റിമാൻഡ് ചെയ്തു. പ്രതിയെ പിടികൂടിയ എക്സൈസ് സംഘത്തിൽ പ്രിവന്റിവ് ഓഫിസർ (ഗ്രേഡ്) ലെനിൻ എഡ്വേർഡ്, വനിത സിവിൽ എക്സൈസ് ഓഫിസർ പ്രസന്ന, സിവിൽ എക്സൈസ് ഓഫിസർമാരായ പി.പി. സുബീഷ്, സരിൻ രാജ്, പ്രിയേഷ്, പ്രിവന്റിവ് ഓഫിസർ ഗ്രേഡ് ഡ്രൈവർ എം. സുരാജ് എന്നിവരുമു ണ്ടായിരുന്നു.


Share our post
Continue Reading

THALASSERRY

കൊടുവള്ളി റെയില്‍വേ മേല്‍പ്പാലം ചെറിയ പെരുന്നാള്‍ സമ്മാനമായി നാടിന് സമര്‍പ്പിക്കും

Published

on

Share our post

തലശ്ശേരി: തലശ്ശേരി നിയോജകമണ്ഡലത്തിലെ കൊടുവള്ളി റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിനായി നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ അദ്ധ്യക്ഷതയില്‍ എറണാകുളം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗം ഇരുപത് ദിവസത്തിനുള്ള പണി പൂര്‍ത്തിയാക്കുന്നതിന് തീരുമാനമെടുത്തു.ആര്‍.ബി.ഡി.സി.കെ ജനറല്‍ മാനേജര്‍ സിന്ധു, എ.ജി.എം. ഐസക് വര്‍ഗ്ഗീസ്, എസ്.പി.എല്‍ ലിമിറ്റഡ് ജനറല്‍ മാനേജര്‍ മഹേശ്വരന്‍, റൈറ്റ്സ് ലിമിറ്റഡ് ടീം ലീഡര്‍ വെങ്കിടേശ്, സ്പീക്കറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അര്‍ജ്ജുന്‍ എസ്. കെ. എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

കിഫ്ബി സഹായത്തോടെ നിര്‍മ്മിക്കുന്ന സംസ്ഥാനത്ത പത്ത് ആര്‍.ഒ.ബി.കളിലൊന്നായ കൊടുവള്ളി റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണെന്നും അടുത്ത 20 ദിവസത്തിനുള്ളില്‍ അവസാന മിനുക്കുപണികളും പൂര്‍ത്തിയാകുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.പ്രസ്തുത കാലയളവിനുള്ളില്‍ അവസാന പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് എക്സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തുന്നതിനും പുരോഗതി ആഴ്ചതോറും സ്പീക്കറുടെ ഓഫീസ് നേരിട്ട് വിലയിരുത്തുന്നതിനും മുഖ്യമന്ത്രിയുടെ സമയം കൂടി നോക്കി ഉദ്ഘാടനതീയതി നിശ്ചയിക്കുന്നതിനും യോഗം തീരുമാനമെടുത്തു.കൊടുവള്ളി റെയില്‍വേ മേല്‍പ്പാലം ചെറിയപെരുന്നാല്‍ സമ്മാനമായി തലശ്ശേരി നിവാസികള്‍ക്ക് സമര്‍പ്പിക്കുന്നതോടെ കണ്ണൂരില്‍ നിന്ന് തലശ്ശേരി ഭാഗത്തേക്ക് വര്‍ഷങ്ങളായുണ്ടായിരുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുമെന്ന് സ്പീക്കർ എ എൻ ഷംസീർ അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!