Connect with us

MATTANNOOR

മട്ടന്നൂരിൽ ഗതാഗത പരിഷ്‌കരണം കർശനമാക്കും

Published

on

Share our post

മട്ടന്നൂർ : നഗരത്തിൽ ട്രാഫിക് പരിഷ്കരണം കർശനമായി നടപ്പാക്കാൻ നഗരസഭാ ട്രാഫിക് കമ്മിറ്റി യോഗത്തിൽ തീരുമാനം. വിമാനത്താവള നഗരമായ മട്ടന്നൂരിൽ അനധികൃത പാർക്കിങ്ങും ഗതാഗതക്കുരുക്കും രൂക്ഷമായതോടെയാണ് മാസങ്ങൾക്ക് മുൻപ് പരിഷ്കരണം തുടങ്ങിയത്. പരിഷ്കരണം നടപ്പാകുന്നുണ്ടോയെന്ന് ഉൾപ്പെടെ പരിശോധിക്കുന്നതിനും അനധികൃത പാർക്കിങ് ഒഴിവാക്കുന്നതിനുമാണ് ട്രാഫിക് കമ്മിറ്റി യോഗം ചേർന്നത്. 

ബസ് സ്റ്റാൻഡിൽ ബസുകൾ പ്രവേശിക്കുന്ന ഭാഗത്തെ പാർക്കിങ്, ചരക്ക് ഇറക്കുന്ന വാഹനങ്ങൾക്ക് ബസ് സ്റ്റാൻഡിൽ പ്രവേശിക്കുന്നതിന് നിശ്ചിത സമയ പരിധി തുടങ്ങിയവ പരിഷ്കരണത്തിന്റെ ഭാഗമായി കൊണ്ടുവന്നിരുന്നു. എന്നാൽ അനധികൃത പാർക്കിങ് വീണ്ടും വർധിച്ചതായി യോഗത്തിൽ ചർച്ചയായി. ബസ് സ്‌റ്റാൻഡിനു പിറകിലായി ഗതാഗത തടസ്സമുണ്ടാക്കുന്ന വിധം വാഹനങ്ങൾ നിർത്തിയിടുന്നത് ഒഴിവാക്കി.

ഓട്ടോ സ്‌റ്റാൻഡുകളിൽ ഓട്ടോറിക്ഷകളുടെ എണ്ണം ക്രമീകരിച്ചിരുന്നു. തലശ്ശേരി റോഡിൽ സീബ്ര ലൈൻ മുതൽ പി.കെ.കെ എന്റർപ്രൈസ് വരെ മാത്രമാണ് ഓട്ടോറിക്ഷകൾക്ക് പാർക്കിങ് അനുവദിച്ചിരുന്നത്. ആംബുലൻസ് പാർക്കിങ് തലശ്ശേരി റോഡിൽ കനാലിന് സമീപത്തേക്ക് മാറ്റിയിരുന്നു. ഇതൊക്കെ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും പരിഷ്കരണം കർശനമാക്കാനും തീരുമാനിച്ചു. വാഹനങ്ങൾ തലങ്ങും വിലങ്ങും നിർത്തിയിട്ട് ഗതാഗത തടസ്സമുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി.

നഗരസഭ ചെയർമാൻ എൻ. ഷാജിത്ത് അധ്യക്ഷത വഹിച്ചു. മട്ടന്നൂർ പൊലീസ് ഇൻസ്പെക്ടർ കെ.വി. പ്രമോദൻ, എസ്.ഐ അബ്ദുൽ നാസർ, നഗരസഭ സൂപ്രണ്ട് രാമചന്ദ്രൻ, വ്യാപാരി വ്യവസായി നേതാക്കളായ മുസ്‌തഫ ദാവാരി, പി.കെ.നാരായണൻ, ഗണേശൻ കുന്നുമ്മൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.പി. രമേശൻ, അണിയേരി അച്ചുതൻ, സിദ്ദീഖ് മണ്ണൂർ, വിവിധ സംഘടനാ പ്രതിനിധികൾ, ഡ്രൈവർമാർ തുടങ്ങിയവർ പങ്കെടുത്തു.


Share our post

MATTANNOOR

കണ്ണൂർ ഹജ്ജ് ഹൗസിന് ഒൻപതിന് മുഖ്യമന്ത്രി തറക്കല്ലിടും

Published

on

Share our post

മട്ടന്നൂർ: കണ്ണൂർ വിമാന താവളത്തിൽ നിർമിക്കുന്ന ഹജ്ജ് ഹൗസ് ശിലാസ്ഥാപനം ഒൻപതിന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഹജ്ജ് ക്യാമ്പുകളുടെ സംസ്ഥാന തല ഉദ്ഘാടനവും നടക്കും. കണ്ണൂരിൽ ഹജ്ജ് ഹൗസ് നിർമിക്കുന്നതിന് ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു. വിമാനത്താവളത്തിന് സമീപം കുറ്റിക്കരയിൽ കിൻഫ്രയുടെ ഒരേക്കർ സ്ഥലത്താണ് ഹജ്ജ് ഹൗസ് നിർമിക്കുന്നത്. പദ്ധതി രേഖയും അടങ്കലും തയ്യാറായി. സംസ്ഥാനത്തെ രണ്ടാമത്തെ ഹജ്ജ് ഹൗസാണ് കണ്ണൂരിൽ നിർമിക്കുന്നത്. അടുത്ത ഹജ്ജ് തീർഥാടന സമയത്ത് ഇത് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. വിമാനത്താവളത്തിലെ അന്താരാഷ്ട്ര കാർഗോ ടെർമിനലിൽ ഇത്തവണയും ഹജ്ജ് ക്യാമ്പ് സംഘടിപ്പിക്കും. 5000- ത്തോളം തീർഥാടകരാണ് കണ്ണൂർ വഴി ഹജ്ജിന് പോകുന്നത്. മേയ് പതിനൊന്ന് മുതൽ 29 വരെയാണ് എയർഇന്ത്യ എക്സ്‌പ്രസ് ഹജ്ജ് സർവീസ് നടത്തുക. ആദ്യ വിമാനം 11-ന് പുലർച്ചെ നാലിന് പുറപ്പെടും.


Share our post
Continue Reading

MATTANNOOR

പൊതു സ്ഥലത്ത് ഗർഭനിരോധന ഉറകൾ തള്ളിയ സംഭവത്തിൽ സ്നേഹതീരം സംഘടനക്കെതിരെ നടപടി

Published

on

Share our post

കണ്ണൂര്‍: മട്ടന്നൂർ വെള്ളിയാംപറമ്പിൽ പൊതു സ്ഥലത്ത് ഗർഭനിരോധന ഉറകൾ തള്ളിയ സംഭവത്തിൽ നടപടിയെടുത്ത് അധികൃതര്‍. കമ്മ്യൂണിറ്റി തല സംഘടനയായ സ്നേഹതീരത്തിന് കണ്ണൂര്‍ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിഴ ചുമത്തി. ഉറകള്‍ കൂട്ടത്തോടെ തള്ളിയ സംഭവത്തിൽ 5000 രൂപയാണ് പിഴ ചുമത്തിയത്. എച്ച്ഐവി പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിതരണം ചെയ്യേണ്ടിയിരുന്ന ഉൽപ്പന്നങ്ങളാണ് പൊതുസ്ഥലത്ത് തള്ളിയത്. ഇരുപതിലധികം ചാക്കുകളിലായി ഗർഭനിരോധന ഉറകൾ, പരിശോധന കിറ്റുകൾ തുടങ്ങിയവയാണ് കണ്ടെടുത്തത്. ചാക്കുകളിലായുള്ള വസ്തുക്കള്‍ പൊതുസ്ഥലത്ത് തള്ളുകയായിരുന്നു. ഗര്‍ഭിനിരോധന ഉറകളും പ്രെഗ്നന്‍സി ടെസ്റ്റി കിറ്റുകളുമാണ് ചാക്കുകളിലുണ്ടായിരുന്നത്. ഇക്കഴിഞ്ഞ ഏപ്രിൽ 12നാണ് വെള്ളിയാംപറമ്പിൽ ഗര്‍ഭനിരോധന ഉറകള്‍ ചാക്കിലാക്കി തള്ളിയ നിലയിൽ കണ്ടെത്തിയത്. ആയിരക്കണക്കിന് പാക്കറ്റുകളാണ് 20 ചാക്കുകളിലായി നാലിടത്തായി തള്ളിയത്. ഉപയോഗിച്ചതും അല്ലാത്തതുമായി പ്രെഗ്നന്‍സി ടെസ്റ്റ് കിറ്റുകളും ലൂബ്രിക്കന്‍റുകളും ഇതോടൊപ്പം കണ്ടെത്തിയിരുന്നു.2027 വരെ കാലാവധിയുള്ള കവറുകളാണ് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ളത്. കഴിഞ്ഞ ദിവസമാണ് വഴിയാത്രക്കാർ ചാക്കുകള്‍.


Share our post
Continue Reading

MATTANNOOR

വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് പേരാവൂർ സ്വദേശിനി പണം തട്ടിയതായി പരാതി

Published

on

Share our post

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിലും കിൻഫ്ര പാർക്കിലും ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയെന്ന് പരാതി. ഗ്ലോബൽ കാർഗോ സർവീസ് എന്ന പേരിൽ തുടങ്ങുന്ന ഫുഡ് പ്രോസസിങ് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ്.ഉദ്യോഗാർഥികളിൽ നിന്ന് 2000 മുതൽ 4000 രൂപ വരെയാണ് വാങ്ങിയത്. 200,00 രൂപയിലധികം രൂപ മാസശമ്പളവും വാഗ്ദാനം ചെയ്തു.പേരാവൂർ സ്വദേശിനിയായ സ്ത്രീയാണ് പണം വാങ്ങിയതെന്നാണ് പരാതി. പണം നൽകിയവരോട് സ്ഥാപനത്തിന്റെ ഉദ്ഘാടനം ഞായറാഴ്ചയാണെന്ന് പറഞ്ഞ് മട്ടന്നൂരിൽ വിളിച്ചു വരുത്തുകയായിരുന്നു. ഉദ്യോഗാർഥികളിൽ ചിലർ കെ.കെ ശൈലജ എംഎൽഎയുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലാകുന്നത്. എം.എൽ.എയുടെ ഓഫീസ് സെക്രട്ടറി എ.പി.രാഗിന്ദ് കിൻഫ്രയുമായി ബന്ധപ്പെട്ടപ്പോൾ ഇത്തരത്തിൽ ഒരു കമ്പനിയും കിൻഫ്രയിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് അറിഞ്ഞു. 70 ഓളം പേരാണ് ജോലിക്കായി എത്തിയിരുന്നത്. തുടർന്ന് ഡിവൈഎഫ്ഐ മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി സരീഷ് പൂമരത്തിന്റെ നേതൃത്വത്തിൽ പ്രവർത്തകർ സ്ഥലത്തെത്തി പ്രതിഷേധിച്ചു.അടുത്ത മാസം ഒന്നാം തീയതിക്കുള്ളിൽ പണം തിരികെ നൽകുമെന്ന് ധാരണയിലാണ് പ്രതിഷേധം നിർത്തിയത്. ഉദ്യോഗാർഥികളും ഡിവൈഎഫ്ഐയും പോലീസിൽ പരാതി നൽകി.


Share our post
Continue Reading

Trending

error: Content is protected !!