ഇരിട്ടി: സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു. പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ കൊല്ലം കുണ്ടറ സ്വദേശി ബിജു അഗസ്റ്റിനെയാണ് വിജിലൻസ് ഡി വൈ എസ് പി കെ.പി. സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇരിട്ടി പയഞ്ചേരി മുക്കിൽ നിന്നും ഒരു സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം സ്ഥലത്തെത്തി ഇയാളെ പിടികൂടുന്നത്. സ്ഥലം ഉടമ നൽകിയ 15000 രൂപ ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഡി വൈ എസ് പി സുരേഷ് ബാബുവിനെക്കൂടാതെ ഇൻസ്പെക്ടർ സി. ഷാജു, എസ് ഐ മാരായ എൻ.കെ. ഗിരീഷ്, എൻ. വിജേഷ്, രാധാകൃഷ്ണൻ, എ എസ്. ഐ രാജേഷ് എന്നിവരും പിടികൂടിയ വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു.
IRITTY
തളിരിടാതെ റബ്ബർ, വിലയിടിഞ്ഞ് കശുവണ്ടി: പച്ചതൊടാതെ മലയോരം

ഇരിട്ടി : വന്യമൃഗങ്ങളിൽ നിന്നുണ്ടാകുന്ന ഭീഷണിക്കൊപ്പം കാലാവസ്ഥ വ്യതിയാനവും മലയോരത്തെ കർഷകരെ കണ്ണീർ കുടിപ്പിക്കുകയാണ്.
കാർഷിക മേഖലയിലെ വിലത്തകർച്ചയും വിളത്തകർച്ചയും ജീവിതം ദുസ്സഹമാക്കുന്നു. പ്രതീക്ഷയുടെ പൂക്കാലമാകേണ്ട കശുവണ്ടി കൂടി ചതിച്ചതോടെ മലയോര ജനതയുടെ മുന്നോട്ടുള്ള വഴി കല്ലും മുള്ളും നിറഞ്ഞതായി മാറുകയാണ്. റബ്ബർവിലയിലെ അനിശ്ചിതത്വം മലയോരത്തെ കർഷകന്റെ നട്ടെല്ല് തകർത്തു.
റബ്ബർ ഉത്പാദന സീസൺ പാതി പിന്നിട്ടപ്പോൾ മുൻവർഷത്തിന്റെ മൂന്നിലൊന്ന് പോലും കർഷകന് ലഭിച്ചിട്ടില്ല. മലയോരത്ത് തുർച്ചയായി ഉണ്ടാകുന്ന മഴയാണ് ഉത്പാദനദിനങ്ങളെ കുറച്ചത്. കശുവണ്ടിക്ക് തറവില പോലും പ്രഖ്യാപിച്ചിട്ടില്ല.
സംഭരണം പാളിയതോടെ എല്ലാം സ്വകാര്യ സംരംഭകരുടെ നിയന്ത്രണത്തിലായി. അവർ നിശ്ചയിക്കുന്ന വിലയ്ക്ക് കശുവണ്ടി വിൽക്കേണ്ട അവസ്ഥ.
കശുവണ്ടി ഉണക്കിക്കൊണ്ടുവന്നാൽ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന വ്യാപാരികളുടെ തീരുമാനവും കർഷകന് ഇരുട്ടടിയാകുകയാണ്.
കശുവണ്ടി ഉത്പാദനം മൂന്നിലൊന്നായി കുറയും
കഴിഞ്ഞ അഞ്ചുവർഷം കശുമാവ് കൃഷിയുടെ വിസ്തൃതിയിൽ 50 ശതമാനം കുറവ് വന്നപ്പോൾ ഉത്പാദനത്തിൽ 60 ശതമാനത്തിന്റെ ഇടിവുണ്ടായി. വിലസ്ഥിരത ഉറപ്പുവരുത്താൻ നടപടിയില്ലാത്തതും കാലാവസ്ഥയിലെ ചാഞ്ചാട്ടവുമാണ് കശുവണ്ടി കർഷകരെ ആശങ്കയിലാക്കുന്നത്.
മുൻ വർഷങ്ങളിൽ ലഭിക്കുന്നതിന്റെ മൂന്നിലൊന്ന് പോലും ഉത്പാദനം ഇത്തവണ കർഷകർക്ക് ലഭിക്കില്ലെന്ന ആശങ്ക ശക്തമാണ്. തുടക്കത്തിൽ ലഭിക്കുന്ന വില സീസൺ അവസാനിക്കുന്നതുവരെ ലഭിക്കാൻ നടപടിയുണ്ടാക്കുന്നില്ല. കഴിഞ്ഞ വർഷം തുടക്കത്തിൽ 100 രൂപയായിരുന്നു കിലോയ്ക്ക് വില. കിലോയ്ക്ക് 114 രൂപ സർക്കാർ തറവില പ്രഖ്യാപിച്ചതോടെ പൊതുവിപണിയിൽ വില 112 വരെയായി ഉയർന്നു. സർക്കാർ സംഭരണം പാളിയതോടെ വില ഘട്ടംഘട്ടമായി താഴ്ന്നു. ഇത് നൂറിലേക്കും 90-ലേക്കും കുറഞ്ഞു. ഇക്കുറി തറവിലയും ഇല്ല.
കശുമാവിന്റെ ഭൂവിസ്തൃതിയിലെ കുറവും ഈ മേഖലയിലെ പ്രതസന്ധിയുടെ ആക്കം കൂട്ടുന്നു. ജില്ലയിൽ 60,000 ഹെക്ടർ സ്ഥലത്തുണ്ടായിരുന്ന കശുമാവ് കൃഷി ഇപ്പോൾ പകുതിയോളമായി കുറഞ്ഞു. ജില്ലയിൽ അഞ്ചുവർഷം മുൻപ് 32,184 ടൺ ഉത്പാദനം ഉണ്ടായിരുന്നിടത്ത് ഇപ്പോൾ പകുതി പോലും ലഭിക്കില്ലെന്നാണ് വിദഗ്ധർ പറയുന്നത്. ജില്ലയിൽ കൂടുതൽ കശുവണ്ടി വിളയുന്ന ആറളം ഫാമിൽ ഇക്കുറി 50 ടൺ പോലും ലഭിക്കാത്ത അവസ്ഥയാണ്. മുൻകാലങ്ങളിൽ 100-150 ടൺ വരെ ലഭിച്ചിരുന്നിടത്താണിത്.
റബ്ബറിനും കഷ്ടകാലം
അകാല മഴ റബ്ബറിന്റെ ഇഴപൊഴിച്ചിലിനേയും ബാധിച്ചിരിക്കുകയാണ്. ചൂടിന്റെ തീക്ഷ്ണത അനുസരിച്ച് നവംബർ, ഡിസംബർ മാസങ്ങളിൽ ഇലപൊഴിഞ്ഞ് ജനുവരിയിൽ തളിരിടേണ്ടതായിരുന്നു. ജനുവരി പകുതി പിന്നിട്ടിട്ടും ഇലപൊഴിച്ചൽ ആരംഭിച്ചിട്ടില്ല. പുതിയ തളിരുകൾ മൂത്ത് മികച്ച ഉത്പാദനം ലഭിക്കേണ്ട സമയമാണിപ്പോൾ. വിലയിലെ അനിശ്ചിതത്വവും പ്രതിസന്ധിയാണ്.
കിഴങ്ങുവർഗങ്ങളും പടിയിറങ്ങുന്നു
മലയോരത്തിന്റെ മുഖമുദ്രയായ കിഴങ്ങുവർഗ വിളകളുടെ കൃഷി പേരിന് മാത്രമാകുന്നു. കപ്പക്കൃഷി കുറഞ്ഞതിനാൽ ഒരുകിലോ കപ്പയ്ക്ക് 50-ന് മുകളിൽ വില നൽകി വാങ്ങേണ്ടിവരുന്നു. കാച്ചിലും ചേനയും ചേമ്പും മധുരക്കിഴങ്ങുമെല്ലാം അയൽസംസ്ഥാനങ്ങളിൽനിന്നും എത്തേണ്ട അവസ്ഥയാണ്. കാട്ടുപന്നിയും കുരങ്ങും മറ്റ് വന്യമൃഗങ്ങളും കിഴങ്ങുവർഗങ്ങൾ നശിപ്പിക്കാൻ തുടങ്ങിയതോടെയാണ് കൃഷിയിറക്കാതെയായത്.
IRITTY
കുന്നോത്ത് ഐ.എച്ച്.ആർ.ഡി കോളജിൽ അസി.പ്രഫസർമാരുടെ ഒഴിവ്

ഇരിട്ടി: കുന്നോത്ത് ഇഎംഎസ് മെമ്മോറിയൽ ഐഎച്ച്ആർഡി കോളജിൽ അസി.പ്രഫസർമാരുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തര ബിരുദവും യുജിസി നെറ്റുമാണ് യോഗ്യത. കൂടിക്കാഴ്ച കോളജ് ഓഫിസിൽകൂടിക്കാഴ്ച തീയതി, സമയം, വിഷയം എന്ന ക്രമത്തിൽ 13ന് മലയാളം –രാവിലെ 10 മണി. ഹിന്ദി–11 മണി, മാത്തമാറ്റിക്സ്–12 മണി, കംപ്യൂട്ടർ സയൻസ് – 2 മണി. 14ന് കൊമേഴ്സ് – 1.30. ഫോൺ: 8547003404, 0490 2423044.
IRITTY
35 കുപ്പി മദ്യവുമായി ഉളിക്കൽ സ്വദേശി എക്സൈസിന്റെ പിടിയിൽ

ഉളിക്കൽ : കേയാപറമ്പ് പ്രദേശത്ത് ബൈക്കിൽ മദ്യ വില്പന നടത്തിയ എരുത്തുകടവിലെ പ്ലാക്കുഴിയിൽ അനീഷ് എക്സൈസിന്റെ പിടിയിലായി. 35 കുപ്പി മദ്യവും KL 58 H 647 CBZ ബൈക്കും എക്സൈസ് കസ്റ്റഡിയിലെടുത്തു. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇരിട്ടി റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ സി. എം.ജെയിംസിന്റെ നേതൃത്വത്തിൽ പി.ജി.അഖിൽ, സി.വി.പ്രജിൽ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Breaking News
സ്ഥലം ഉടമയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടി

-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്