Kerala
അഞ്ചരക്കോടി കുടിശിക; റബ്ബര്‍ ഉല്പാദക സംഘങ്ങള്‍ സാമ്പത്തികപ്രതിസന്ധിയില്‍

കോഴിക്കോട് : സംസ്ഥാനത്തെ റബ്ബര്‍ ഉല്പാദക സംഘങ്ങള്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍. സര്‍ക്കാരില്‍ നിന്നും റബ്ബര്‍ ബോര്‍ഡില്‍ നിന്നും ലഭിക്കാനുള്ള അഞ്ചരക്കോടി രൂപ കുടിശികയായതാണ് സംഘങ്ങളെ കുരുക്കിലാക്കിയത്. യഥാസമയം തുക കിട്ടുമെന്ന പ്രതീക്ഷയില്‍ മിക്ക സംഘങ്ങളും പ്രവര്‍ത്തന മൂലധനത്തില്‍ നിന്ന് പണമെടുത്ത് കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുകയും ഒട്ടുപാല്, ലാറ്റക്സ്, ഷീറ്റ് തുടങ്ങിയവയുടെ ട്രേഡിംഗ് നടത്തുകയും ചെയ്തു. മാസങ്ങളായി തുക റീഫണ്ട് ചെയ്ത് കിട്ടാത്തത് സംസ്ഥാനത്തെ 2806 ആര്.പി.എസുകളെ ബാധിച്ചു.
പല റബ്ബര്‍ പ്രൊഡ്യൂസേഴ്സ് സൊസൈറ്റി (ആര്.പി.എസ് ) കളും ഇന്ന് ദൈനംദിന പ്രവര്‍ത്തനം പോലും മുടങ്ങിയ അവസ്ഥയിലാണ്. ആകെ തകര്‍ന്ന റബ്ബര്‍ മേഖലയില്‍ ഈ തിരിച്ചടി താങ്ങാവുന്നതിലപ്പുറമാണ്. റബ്ബര്‍ ബോര്‍ഡ് പദ്ധതി പ്രകാരം മഴമറയൊരുക്കിയതിനും കീടനാശിനി സ്പ്രേ ചെയ്തതിനും മറ്റുമുള്ള തുകയാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കാനുള്ളത്. പത്തനംതിട്ട ജില്ലയിലൊഴികെ ബോര്‍ഡ് കുടിശിക കാര്യമായി നല്‍കിയിട്ടില്ല. ഹെക്ടറിന് 5000 രൂപ വീതമുള്ള ഈ ആനുകൂല്യം പല സംഘങ്ങളും കര്‍ഷകര്‍ക്ക് നേരത്തേ തന്നെ മുന്‍കൂട്ടി നല്‍കിയിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഉത്തേജക പദ്ധതിയിലെ 54 കോടി രൂപ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേത് നല്‍കാനുണ്ട്. 500 കോടിയുടെ പദ്ധതിയില്‍ 174 കോടി മാത്രമേ കര്ഷകരിലെത്തിയുള്ളൂ. നടപ്പു സാമ്പത്തിക വര്‍ഷം 40 ദിവസം മാത്രമേ റബ്ബര്‍ ബില്‍ അപ്ലോഡ് ചെയ്യാനുള്ള വെബ്സൈറ്റ് പ്രവര്‍ത്തിച്ചുള്ളൂ. സംഘങ്ങള്‍ മുഖേന ബില്‍ നല്കി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നല്കുന്ന പദ്ധതിയാണിത്.
കിലോഗ്രാമിന് 170 രൂപ ഇത് ഉറപ്പാക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍ഫോര്‍മാറ്റിക് സെന്റര്‍ മുഖേനയാണ് ബില്ലുകള്‍ പ്രോസ്സസ് ചെയ്യുന്നത്. മാസങ്ങളായി പ്രവര്‍ത്തന രഹിതമായിരുന്ന ഈ സിസ്റ്റം ഇടയ്ക്കൊന്ന് ശരിയായെങ്കിലും ഡിസംബര്‍ ഏഴുമുതല്‍ വീണ്ടും പണിമുടക്കി. ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിലെ അനിശ്ചിതത്വം ആര്.പി.എസുകളെ കുറച്ചൊന്നുമല്ല പ്രയാസപ്പെടുത്തുന്നത്. കര്‍ഷകര്‍ക്കുള്ള വിലസ്ഥിരതാ ഫണ്ട് പോലും യഥാസമയം കിട്ടാത്ത സാഹചര്യത്തില്‍ പല കര്‍ഷകരും തോട്ടം ഉല്പാദനമില്ലാതെ തരിശിടുകയാണ്.
ആനുകൂല്യങ്ങള്‍ നല്‍കും- റബ്ബര്‍ ബോര്‍ഡ്
അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള റബ്ബര്‍ ബോര്‍ഡ് പദ്ധതികള്‍ക്ക് 12-ന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയെന്ന റബ്ബര്‍ ബോര്‍ഡ് വൃത്തങ്ങള്‍ വ്യക്തമാക്കി. കര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കുമുള്ള ആനുകൂല്യങ്ങള്‍ വൈകാതെ നല്‍കും. അതിന് മുന്‍കാലപ്രാബല്യവുമുണ്ടാവും. പദ്ധതികള്‍ക്ക് അനുമതി ലഭിക്കാന്‍ രണ്ടുവര്‍ഷത്തോളം കാലതാമസമുണ്ടായി.
പ്രതിസന്ധി പരിഹരിക്കണം
ചെറുകിട സംഘങ്ങള്‍ സാമ്പത്തിക പ്രതിസന്ധി മൂലം നട്ടംതിരിയുകയാണ്. പലയിടത്തും പ്രവര്‍ത്തനം നിലച്ചു. സീസണില്‍ പോലും റബ്ബര്മേഖലക്ക് ഉണര്‍വ്വില്ല. റബ്ബര്‍ ഉല്പാദക ഉത്തേജക പദ്ധതി കാര്യക്ഷമമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം – ബാബു ജോസഫ്, ദേശീയ ജനറല്‍ സെക്രട്ടറി, ആര്.പി.എസ്. കണ്‍സോര്‍ഷ്യം.
Kerala
കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആഴ്ചയില്‍ രണ്ട് ദിവസം കാന്‍സർ സ്ക്രീനിങ്

തിരുവനന്തപുരം: കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആഴ്ചയില്‍ രണ്ട് ദിവസം പ്രത്യേക കാന്‍സര്‍ സ്ക്രീനിംഗ് ക്ലിനിക് പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാന്‍സര്‍ പ്രതിരോധത്തിനും ബോധവല്കരണത്തിനും ചികിത്സയ്ക്കുമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്ന ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ ജനകീയ കാന്‍സര്‍ ക്യാമ്പയിന് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. പുരുഷന്മാര്ക്കും സ്ക്രീനിംഗ് സംവിധാനം ഉണ്ടായിരിക്കുന്നതാണ്. എല്ലാവരും സ്ക്രീനിംഗില്‍ പങ്കെടുത്ത് കാന്‍സര്‍ ഇല്ലായെന്ന് ഉറപ്പാക്കണം. അഥവാ രോഗസാധ്യത കണ്ടെത്തിയാല്‍ ആരംഭത്തില്‍ തന്നെ ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. കാന്‍സര്‍ രോഗത്തെ കുറിച്ചുള്ള ഭയവും ആശങ്കയും അകറ്റാനും കാന്‍സര്‍ സാധ്യത സ്വയം കണ്ടെത്താനും ലക്ഷ്യമിട്ട് ശക്തമായ ബോധവല്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും മന്ത്രി നിര്‍ദേശം നല്കി. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.
Kerala
ഗൂഗിളിന് പുതിയ ലോഗോ; മാറ്റം പത്ത് വര്‍ഷത്തിന് ശേഷം

പത്തുവര്‍ഷത്തിന് ശേഷം ലോഗോയില്‍ മാറ്റംവരുത്തി ഗൂഗിള്‍. ഗൂഗിളിന്റെ പ്രശസ്തമായ ‘ജി’ എന്നെഴുതിയ ലോഗോയില്‍ നിസ്സാരമാറ്റങ്ങളാണ് വരുത്തിയത്. നേരത്തെ നാലുനിറങ്ങള്‍ ഒരോ ബ്ലോക്കുകളായിട്ടായിരുന്നു വിന്യസിച്ചിരുന്നത്. ചുവപ്പ്, മഞ്ഞ, പച്ച, നീല നിറങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് അവ ഗ്രേഡിയയന്റായി വിന്യസിച്ചതാണ് പുതിയ മാറ്റം. വിവിധ ടെക് മാധ്യമങ്ങളാണ് മാറ്റം റിപ്പോര്‍ട്ടുചെയ്തത്.ഗൂഗിളിന്റെ നിര്‍മിത ബുദ്ധി ചാറ്റ്ബോട്ടായ ജെമിനിയുടെ ലോഗോയില്‍ ഗ്രേഡിയന്റായാണ് നിറങ്ങള്‍ വിന്യസിച്ചിരിക്കുന്നത്. ഇതിനോട് സാമ്യമുള്ളതാണ് ഗൂഗിളിന്റെ മാറ്റംവരുത്തിയ ലോഗോ. ഐഒഎസ്, പിക്സല്‍ ഫോണുകളിലാവും പുതിയ ലോഗോ ഉടന്‍ ലഭ്യമാവുക. 2015 സെപ്റ്റംബറിലാണ് ഒടുവില്‍ ഗൂഗിള്‍ ലോഗോയില്‍ കാര്യമായ മാറ്റംവരുത്തിയത്. ലോഗോയിലെ മാറ്റം റിപ്പോര്‍ട്ടുചെയ്യപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി വിവിധ സാമൂഹികമാധ്യമ ഉപയോക്താക്കള്‍ രംഗത്തെത്തി. പഴയ ലോഗോയാണ് നല്ലത് എന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. അതേസമയം, മാറ്റം ചെറുതാണെങ്കിലും എഐ കാലത്തിന് അനുസരിച്ച് ആധുനികമാണ് പുതിയ ലോഗോയെന്നാണ് മറ്റുചിലര്‍ പറയുന്നത്.
Kerala
വയനാട്ടില്‍ അനുസ്മരണ യോഗത്തിനിടെ സി.പി.എം നേതാവ് കുഴഞ്ഞുവീണ് മരിച്ചു

വയനാട്: പുല്‍പ്പള്ളിയില്‍ അനുസ്മരണ യോഗത്തിനിടെ സി.പി.എം നേതാവ് കുഴഞ്ഞുവീണ് മരിച്ചു.സി.പി.എം മുന്‍ ജില്ലാ കമ്മിറ്റിയംഗവും മുള്ളന്‍കൊല്ലി മുന്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ചാമപ്പാറ കുമ്പടക്കം ഭാഗം കെ.എന്‍. സുബ്രഹ്മണ്യനാണ് (75) മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഇന്നലെ അന്തരിച്ച മുന്‍ സി.പി.ഐ. ജില്ലാ അസി. സെക്രട്ടറി പി.എസ്. വിശ്വംഭരന്റെ അനുസ്മരണ യോഗത്തില്‍ പങ്കെടുക്കവേയായിരുന്നു ദേഹാസ്വാസ്ഥ്യമുണ്ടായത്. പ്രസംഗിച്ച ശേഷം കസേരയിലിരിക്കവേ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വേദിയുണ്ടായിരുന്നവര്‍ ചേര്‍ന്ന് പുല്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സി.പി.എം പുല്പള്ളി ഏരിയാ സെക്രട്ടറി, കര്‍ഷക സംഘം ജില്ലാ ജോ സെക്രട്ടറി, പുല്പള്ളി സര്‍വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, പനമരം കാര്‍ഷിക ഗ്രാമവികസന ബാങ്ക് വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്