KELAKAM
എയർപോർട്ട് റോഡ് സ്ഥലമെടുപ്പ് വൈകുന്നു; ഭൂവുടമകൾ സമരത്തിലേക്ക്

കേളകം: കണ്ണൂർ വിമാനത്താവളം നാലുവരിപ്പാതയ്ക്കായി ഭൂമി വിട്ടുകൊടുക്കേണ്ടി വരുന്ന കണിച്ചാർ, കേളകം പഞ്ചായത്തുകളിലെ സ്ഥലം ഉടമകളുടെ യോഗം കേളകം ഐശ്വര്യ കല്യാണമണ്ഡപത്തിൽ നടന്നു. നാലുവരിപ്പാതയ്ക്കായി സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ വൈകുന്ന സാഹചര്യത്തിലാണ് യോഗം ചേർന്നത്. ആക്ഷൻ കമ്മിറ്റി കൺവീനർ ജോണി പാമ്പാടിയിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജിൽസ്.എം.മേക്കൽ മുഖ്യ പ്രഭാഷണം നടത്തി.
ജോർജുകുട്ടി മുക്കാടൻ, രാജു ഓട്ടുകുന്നേൽ, ജെ. ദേവദാസൻ മാതൃക, തിട്ടയിൽ വാസുദേവൻ നായർ, കുര്യൻ ഇടയത്തുപാറ, വർഗീസ് മൂഴിക്കുളം, ടോമി ജോസഫ് കയത്തിൻകര എന്നിവർ സംസാരിച്ചു. അതിരുകല്ലുകൾ സ്ഥാപിച്ചു കഴിഞ്ഞ് റോഡ് ഫണ്ട് ബോർഡും റവന്യു അധികൃതരും ചേർന്ന് നടത്തിയ സംയുക്ത പരിശോധന ആരംഭിച്ച കേളകം പഞ്ചായത്തിൽത്തന്നെ നിലച്ചതും തുടർ നടപടികൾ വൈകുന്നതുമാണ് ഭൂ ഉടമകളെ പ്രതിസന്ധിയിലാക്കിയത്.
റോഡ് ഫണ്ട് ബോർഡും റവന്യു അധികൃതരും സംയുക്തമായി നടത്തിയ പരിശോധനയിൽ ചില സർവേ നമ്പറുകളിൽ വ്യത്യാസം വന്നതാണ് പരിശോധന വൈകാൻ കാരണമെന്നാണ് ലഭ്യമായ വിവരം.നടപടികൾ വൈകുന്ന സാഹചര്യത്തിൽ എയർപോർട്ട് റോഡിനായി സ്ഥലം വിട്ടുകൊടുക്കുന്ന കണിച്ചാർ, കേളകം പഞ്ചായത്തിലെ ജനങ്ങൾ സമരമുഖത്തേക്ക് നീങ്ങുന്നതിനുള്ള തയ്യാറെടുപ്പിലാണെന്ന് ഭാരവാഹികൾ പറഞ്ഞു.
കെ.ആർ.എഫ്.ബിയും റവന്യൂ ഡിപ്പാർട്ട്മെന്റും നൽകുന്ന സൂചനകൾ ജനങ്ങളെ കൂടുതൽ ആശങ്കയിലേക്കു
തള്ളിവിടുകയാണെന്നും ഇവർ പറഞ്ഞു.നഷ്ടപരിഹാരം പരിഷ്കരിക്കണംനിർമ്മാണ മേഖലയിലും ഭൂ വിലയിലും സാങ്കേതിക രംഗത്തും ഉണ്ടാകുന്ന വിലവർദ്ധന കണക്കിലെടുത്ത് നിലവിൽ നൽകുന്ന നഷ്ടപരിഹാരത്തോത് കാലോചിതമായി പരിഷ്കരിക്കണം. വിളകൾക്ക് നൽകുന്ന നഷ്ടപരിഹാരം സ്കെയിൽ ഓഫ് ഫിനാൻസ് അടിസ്ഥാനത്തിൽ ആയിരിക്കണം. വീട് ,സ്ഥലം, കച്ചവടസ്ഥാപനങ്ങൾ എന്നിവയെല്ലാം ഏറ്റെടുത്ത് എത്രയും വേഗം നഷ്ടപരിഹാരം നൽകി പുനരധിവാസം നടപ്പാക്കണം എന്നിവയാണ് യോഗം ആവശ്യപ്പെടുന്നത്.
KELAKAM
കശുമാവ് തോട്ടം; വിളവെടുക്കുന്നത് മുള്ളൻപന്നികൾ


കേളകം: കർഷകരെ ദുരിതത്തിലാഴ്ത്തി കശുമാവ് തോട്ടങ്ങളിൽ മുള്ളൻപന്നികളും വ്യാപകമായി വിളവെടുക്കുന്നു. കൃഷിയിടങ്ങളിൽ വിളകൾ നശിപ്പിച്ച് മുള്ളൻ പന്നികൾ പെരുകുന്നതായി കർഷകർ പരിതപിക്കുകയാണ്. കൃഷിയിടങ്ങളിൽ മുള്ളൻപന്നിയുടെ ശല്യം രൂക്ഷമായതോടെ കശുവണ്ടി കർഷകർ വലിയ ദുരിതത്തിലാണ്.കശുവണ്ടി ശേഖരിക്കാൻ എത്തുമ്പോഴെക്കും കശുവണ്ടി പകുതി ഭാഗം മുള്ളൻ പന്നി ഭക്ഷിച്ചിരിക്കും. ഇത്തരത്തിൽ ആഴ്ചയിൽ കിലോ കണക്കിന് കശുവണ്ടിയാണ് മുള്ളൻപന്നി ഭക്ഷിച്ച് നശിപ്പിക്കുന്നത്. ഇതോടെ വില കുറവിൽ ഏറ്റ പ്രഹരം കൂടാതെ മുള്ളൻപന്നിയുടെ നിരന്തര ശല്യം കൂടിയാകgമ്പോൾ കർഷകർ ദുരിതത്തിലാവുകയാണ്.രാത്രികാലങ്ങളിൽ വീഴുന്ന കശുവണ്ടി മുഴുവൻ മുള്ളൻ പന്നികൾ കാർന്ന് തിന്നുന്നതിനാൽ കർഷകർക്ക് കനത്ത നഷ്ടമാണ്. വനാതിർത്തികളോട് ചേർന്ന പ്രദേശങ്ങളിലാണ് മുള്ളൻപന്നികളുടെ വിഹാരം. ശാന്തിഗിരി, കരിയങ്കാപ്പ്, മേമല, ആറളം ഫാം എന്നിവിടങ്ങളിലെ കശുവണ്ടി ഇപ്പോൾ കൂടുതൽ വിളവെടുക്കുന്നത് മുള്ളൻ പന്നിയാണെന്ന് കർഷകർ.
KELAKAM
വിപിൻ ജോസഫ് കെ.സി.വൈ.എം സംസ്ഥാന സെക്രട്ടറി


കേളകം : തലശ്ശേരി അതിരൂപതയിൽ നിന്നും കെ.സി.വൈ.എം സംസ്ഥാന സെക്രട്ടറിയായി വിപിൻ ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന വാർഷിക സെനറ്റ് സമ്മേളന യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. സമ്മേളനത്തിൽ 32 രൂപതകളിൽ നിന്നായി 256 രൂപത നേതാക്കൾ പങ്കെടുത്തു. കേളകം സ്വദേശിയായ വിപിൻ ജോസഫ് കെ.സി.വൈ.എം തലശ്ശേരി അതിരൂപത പ്രസിഡന്റ് , സംസ്ഥാന സിൻഡിക്കേറ്റ് അംഗം, കെ.സി.ബി.സി ജാഗ്രത സമിതി അംഗം, അതിരൂപത രാഷ്ട്രീയകാര്യ സമിതി അംഗം, കേന്ദ്രസർക്കാർ നെഹ്റു യുവകേന്ദ്ര പേരാവൂർ ബ്ലോക്ക് കോർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2022-ൽ തലശ്ശേരി അതിരൂപതയിലെ മികച്ച യുവജന പ്രവർത്തകനുള്ള അവാർഡ് ജേതാവാണ്. കേളകത്തെ മാറുകാട്ടുകുന്നേൽ ജോസഫിന്റെയും വത്സമ്മയുടെയും മകനായ വിപിൻ പേരാവൂർ സെയ്ൻ്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ ജീവനക്കാരനാണ്.
KELAKAM
ഇല്ലായ്മകൾ മാത്രം കൂട്ടിനുള്ള രാമച്ചി ആദിവാസി നഗറിലേക്കുള്ള പാതതെളിച്ച് ജനകീയ കൂട്ടായ്മയുടെ കരുത്ത്


കേളകം : കേളകം ഗ്രാമപഞ്ചായത്തിൽ കരിയംകാപ്പ് രാമച്ചി നഗറിലേക്കുള്ള റോഡ് നാട്ടുകാരുടെ സഹായത്തോടെ ഗതാഗത യോഗ്യമാക്കി. നിരവധിതവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും തകർന്നടിഞ്ഞ പാത തെളിച്ച് ഗതാഗതയോഗ്യമാക്കാതെ വർഷങ്ങളായി ദുരിതയാത്ര നടത്തുകയായിരുന്നു പ്രദേശവാസികൾ.ശാന്തിഗിരിവാർഡ് മെമ്പർ സജീവൻ പാലുമ്മി, അശോകൻ വക്കീൽ, മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസ് ജീവനക്കാർ, പ്രവീൺ താഴത്തെ മുറി, വിനീഷ് വേലേരി, രാമച്ചി ആദിവാസി നഗർ നിവാസികൾ, പി.എ സലാം അടക്കാത്തോട് തുടങ്ങി നാട്ടുകാർ കൈകോർത്തതോടെ പാത ഗതാഗത യോഗ്യമായി.മാവോവാദികൾ അടിക്കടി വന്നു പോയി കൊണ്ടിരുന്ന സങ്കേതം കൂടി ആയിരുന്നു രാമച്ചി. ഇപ്പോൾ രാമച്ചി സംങ്കേതത്തിൽ വാഹനം ശാന്തിഗിരി ചുറ്റി ആണ് എത്തിചേരുന്നത്. കരിയം കാപ്പ്പാത ഗതാഗത യോഗ്യമാക്കിയാൽ നാല് കിലോമീറ്റർ യാത്ര ചെയ്തൽ രാമച്ചി സംങ്കേതത്തിൽ എത്തച്ചേരും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്