Connect with us

KOOTHUPARAMBA

സൂചനാ ബോർഡുകളില്ല : ചീരാറ്റവളവിൽ അപകട ഭീതി

Published

on

Share our post

ചെറുവാഞ്ചേരി : ചെറുവാഞ്ചേരി-കൂത്തുപറമ്പ് റോഡിലെ വലിയവെളിച്ചം ഇറക്കത്തിലുള്ള ചീരാറ്റ ഹെയർപിൻ വളവ് അപകടങ്ങളുടെ പേരിൽ ചർച്ചാവിഷയമാണിന്ന്. റോഡിന്റെ കുത്തനെയുള്ള ഇറക്കവും ഹെയർപിൻ വളവുമാണ് അപകടത്തിന് പ്രധാന കാരണം. മുന്നറിയിപ്പ് ബോർഡുകളോ സൂചകങ്ങളോ ഇവിടെയില്ലെന്നതും ഇതിന് കാരണമാണ്.

വീതികുറഞ്ഞ റോഡിലെ കുത്തനെയുള്ള ഇറക്കം പരിചയമില്ലാത്ത ഡ്രൈവർമാർക്ക് ഇത്‌ വലിയ കടമ്പ തന്നെയാണ്. ഇറക്കമിറങ്ങിവരുന്ന വാഹനങ്ങളാണ് കൂടുതലായി അപകടത്തിൽപ്പെടുന്നത്. അന്യസംസ്ഥാനങ്ങളിൽനിന്ന്‌ വരുന്ന ചരക്ക് ലോറികളാണ് കൂടുതലായി അപകടത്തിൽപ്പെടുന്നത്.

സ്ഥലപരിചയമില്ലാത്ത ഡ്രൈവർമാർ രാത്രി ഇതുവഴി സഞ്ചരിച്ചാൽ അപകടസാധ്യത ഏറെയാണ്. മൂന്ന് കിലോമീറ്ററോളം ദൂരത്തിൽ റോഡിന്റെ ഒരുവശം 40 മുതൽ 60 അടിയോളം താഴ്ചയുള്ള കൊക്കയാണ്.

ഒരുമീറ്റർ ഉയരത്തിൽ ഇരുമ്പ് പാളികൾകൊണ്ട് അരിക് വേലികൾ കെട്ടിയിട്ടുണ്ടെങ്കിലും അതും പൂർണ സുരക്ഷിതമല്ല. ഒരു വർഷത്തിനിടെ ഏഴുതവണ വലിയ വാഹനങ്ങൾ അപകടത്തിൽപെട്ടിട്ടുണ്ട്‌ ഇവിടെ.

കോഴിക്കോട് ജില്ലയിലെ നാദാപുരം മുതൽ കൂത്തുപറമ്പ് മൂര്യാട് റോഡ് വരെയുള്ള കണ്ണൂർ വിമാനത്താവള റോഡാണിത്. ചീരാറ്റമുതൽ കൂത്തുപറമ്പ് മട്ടന്നൂർ റോഡ് വരെയുള്ള എട്ട് കിലോമീറ്ററിൽ ദൂരത്തിൽ മൂന്ന് കിലോമീറ്ററോളമാണ് കുത്തനെയുള്ള കയറ്റവും കൊടും വളവുകളുമുള്ളത്.

മട്ടന്നൂർ വിമാനത്താവളത്തിൽനിന്ന് കോഴിക്കോട് ജില്ലയുടെ കിഴക്കൻമേഖലകളിലേക്കുള്ള എളുപ്പമാർഗമാണിത്. വലിയവെളിച്ചം, ചെറുവാഞ്ചേരി, പാറാട് വഴി നാദാപുരം, കുറ്റ്യാടി, തൊട്ടിൽ പാലം, പേരാമ്പ്ര ഭാഗങ്ങളിലേക്കുള്ള ചരക്ക് വാഹനങ്ങൾക്ക് തലശ്ശേരി, വടകരവഴി പോകാതെ 20 കിലോ മീറ്ററിലധികം ദൂരം ലാഭിക്കാനാകും. നാലുവർഷം മുമ്പ് മെക്കാഡം ടാർചെയ്തിരുന്നു.

വലിയ വാഹനങ്ങൾപേടിക്കണം

നിർമാണപ്രവർത്തനങ്ങൾക്കാവശ്യമായ സിമന്റ്, കമ്പി പോലുള്ള ചരക്ക് കയറ്റിവരുന്ന നീളംകൂടിയ ലോറികൾ അപകടത്തിൽപ്പെടുന്നതും ഹെയർ പിൻ വളവ് കടന്നുപോകാനാകാതെ വഴിമുടക്കി നിൽക്കുന്നതും പതിവാകുകയാണ്. കഴിഞ്ഞയാഴ്ച വലിയവെളിച്ചം വളവിൽ ടിപ്പർ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞിരുന്നു. ആളപായമുണ്ടായില്ല. കൂത്തുപറമ്പ് ഭാഗത്തു നിന്ന് പാനൂരിലേക്ക് സിമന്റ് കയറ്റി പോകുകയായിരുന്ന ലോറിയാണ് മറിഞ്ഞത്.

രണ്ട് മാസത്തിനുള്ളിൽ നിരവധിതവണ ഇവിടെ അപകടങ്ങൾ നടന്നിട്ടുണ്ട്. റോഡ് വീതികൂട്ടി അപകടസൂചനാ ബോർഡുകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.


Share our post

KOOTHUPARAMBA

തുള്ളിനനയ്‌ക്ക്‌ ഷാജിയുടെ ‘തൊട്ടിൽ ജലസേചനം’

Published

on

Share our post

കൂത്തുപറമ്പ്:ജലചക്രത്തിലൂടെ ഇന്ധനച്ചെലവില്ലാതെ കൃഷിയിടം നനയ്‌ക്കുകയാണ്‌ ആയിത്തര മമ്പറത്തെ ഷാജി വളയങ്ങാടൻ. തോട്ടിലൂടെ ഒഴുകി പാഴാകുന്ന വെള്ളം നിമിഷങ്ങൾക്കകം കൃഷിയിടത്തെ ഹരിതാഭമാക്കുന്നു. വൈദ്യുതിയോ ഡീസലോ ആവശ്യമില്ലാതെ കൃഷിയിടത്തിൽ യഥേഷ്ടം വെള്ളമെത്തിക്കുന്ന ജലചക്രമാണ്‌ കണ്ടുപിടിത്തങ്ങളിലൂടെ ശ്രദ്ധേയനായ യുവാവ്‌ രൂപകൽപ്പന ചെയ്‌തത്‌. വീടിന് മുന്നിലെ കൈതേരി തോട്ടിലാണ് പുതിയ സംവിധാനം ഒരുക്കിയത്‌. ആകാശത്തൊട്ടിലിന്റെ മാതൃകയിലായതിനാൽ ‘തൊട്ടിൽ ജലസേചനം’ എന്ന്‌ പേരിട്ടു. തടയണകെട്ടി നിർത്തിയ വെള്ളത്തെ പൈപ്പിലൂടെ നിശ്ചിത അളവിൽ തുറന്നുവിടുമ്പോൾ ജലചക്രം കറങ്ങും. ആറ് മീറ്റർ ഉയരമുള്ള ചക്രത്തിലൂടെ വെള്ളം തോടിന്‌ മുകളിൽ സ്ഥാപിച്ച വീപ്പയിലെത്തും. വീപ്പയിൽ കണക്ട് ചെയ്‌ത പൈപ്പിലൂടെ കൃഷിയിടത്തിലേക്ക്‌. ചക്രത്തിൽ സ്ഥാപിച്ച കപ്പുകളിലൂടെയാണ് വെള്ളം ആറ് മീറ്ററോളം ഉയരത്തിലെത്തുന്നത്‌. പത്ത്‌ ലീഫുകളിൽ ശക്തമായി വെള്ളം പതിക്കുന്നതോടെ ചക്രം കറങ്ങും. വെള്ളത്തിന്റെ അളവ് കൂട്ടാനും കുറക്കാനും ക്രമീകരണമുണ്ട്‌. 100 മീറ്ററകലെയുള്ള സ്വന്തം കൃഷിയിടത്തിൽ തുള്ളിനനയ്‌ക്ക്‌ ആവശ്യാനുസരണം വെള്ളം ലഭിക്കുന്നു. വെണ്ട, പയർ, ചീര, മുളക്, തക്കാളി, പൊട്ടിക്ക, പാവക്ക എന്നിവ കൃഷി ചെയ്യുന്നു. ഏഴായിരം രൂപയാണ്‌ ജല ചക്രത്തിനാവശ്യമായ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന് ചെലവായത്‌. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന കൃഷിത്തോട്ടം, കാട്ടാന അടക്കമുള്ള വന്യമൃഗങ്ങളെ തുരത്താനുള്ള സംവിധാനങ്ങൾ, കൊതുക് നശീകരണി തുടങ്ങിയവയും നിർമാണത്തൊഴിലാളിയായ ഷാജി വികസിപ്പിച്ചെടുത്തിരുന്നു.


Share our post
Continue Reading

KOOTHUPARAMBA

കൂത്തുപറമ്പ് മാങ്ങാട്ടിടത്ത് ബഡ്‌സ് സ്‌കൂളിൽ വിദ്യാർഥിനിയെ കെട്ടിയിട്ടതായി പരാതി

Published

on

Share our post

കൂത്തുപറമ്പ്:  മാങ്ങാട്ടിടം പഞ്ചായത്തിലെ കൈതേരി ആറങ്ങാട്ടേരിയിൽ പ്രവർത്തിക്കുന്ന ശിശുമിത്ര ബഡ്‌സ് സ്കൂളിൽ വിദ്യാർഥിനിയെ കെട്ടിയിട്ടതായി പരാതി. വിദ്യാർഥിനിയുടെ രക്ഷിതാക്കളാണ് ദുരനുഭവത്തെക്കുറിച്ച് ഭിന്നശേഷി വകുപ്പ് സ്റ്റേറ്റ് കമ്മിഷണർക്ക് പരാതി നൽകിയത്.

പരാതിയിൽ പറയുന്നത്

75ഓളം ശതമാനം ശാരീരിക വെല്ലുവിളി നേരിടുന്നവളാണ് എൻ്റെ മകൾ. ഫെബ്രുവരി നാലിന് രാവിലെ 11ന് പി.ടി.എ. യോഗത്തിൽ പങ്കെടുക്കാൻ ഞാൻ സ്കൂളിൽ 20 മിനിറ്റ് നേരത്തെ എത്തി. അപ്പോൾ എൻ്റെ മകളെ അനങ്ങാൻ പോലും കഴിയാത്ത വിധം കസേരയോട് വരിഞ്ഞു മുറുക്കി കെട്ടിയിരിക്കുകയായിരുന്നു. അവളുടെ വസ്ത്രങ്ങൾ മൂത്രത്തിൽ നനഞ്ഞിരുന്നു. എന്നെ കണ്ടതും മകൾ കരയാൻ തുടങ്ങി. ഇത് ശ്രദ്ധയിൽപ്പെട്ട അധ്യാപിക പെട്ടെന്ന് വന്ന് കെട്ടഴിച്ചു. കെട്ടിയതെന്തിനെന്ന് ചോദിച്ചപ്പോൾ എഴുന്നേറ്റു നടക്കാതിരിക്കാൻപ്രിൻസിപ്പലിന്റെ നിർദേശപ്രകാരം ചെയ്ത‌താണെന്നായിരുന്നു അധ്യാപികയുടെ മറുപടി.

ബാത്റൂമിൽ പോയി വസ്ത്രം മാറ്റിയപ്പോൾ വയറിൽ ചരടുകൊണ്ട് വരിഞ്ഞുകെട്ടിയതിന്റെ നീലിച്ച പാടുകൾ ഉണ്ടായിരുന്നു. സംസാരിക്കാൻ അറിയാവുന്ന മറ്റു കുട്ടികളോട് ചോദിച്ചപ്പോൾ മകളെ എപ്പോഴും കെട്ടിയിടാറാണെന്ന് അറിയാൻ കഴിഞ്ഞു. ഈ സമയത്ത് സ്‌കൂളിൽ 14 കുട്ടികളും മൂന്ന് അധ്യാപികമാരും ഒരു ആയയും പാചകക്കാരിയും ഉണ്ടായിരുന്നു.

മുൻപും മകൾക്ക് സ്‌കൂളിൽനിന്ന് ഇത്തരത്തിലുള്ള ദുരനുഭവം ഉണ്ടായിട്ടുണ്ട്. ഒരിക്കൽ സ്‌കൂളിൽനിന്ന് വന്ന് വസ്ത്രം മാറ്റുമ്പോൾ തുടയിൽ വടികൊണ്ട് അടിച്ചതിന്റെ തിമിർത്ത പാടുകൾ കണ്ടിരുന്നു. സ്കൂളിലെ ജീവനക്കാരോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ വ്യക്തമായ മറുപടി ലഭിച്ചില്ല.

മകൾ സംസാരിക്കില്ലെന്ന ധൈര്യം കൊണ്ടാണ് ഇങ്ങനെ ഉപദ്രവിക്കുന്നത്. ജീവനക്കാരുടെ ഇത്തരത്തിലുള്ള പെരുമാ റ്റംകൊണ്ട് പല കുട്ടികളും സ്കൂളിൽ വരാറില്ല. പരാതിപ്പെടുന്ന കുട്ടികളോട് മോശമായ വി ധത്തിലാണ് സ്കൂളിലെ ജീവനക്കാർ പെരുമാറുന്നത്. മകൾക്കുണ്ടായ ക്രൂരമായ പീഡനത്തിന് ഉത്തരവാദികളായവർ ക്കെതിരേ കർശനമായ നടപടിയെടുക്കണമെന്നും പരാതിയിൽ പറയുന്നു.

മാങ്ങാട്ടിടം പഞ്ചായത്ത് അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്. വിദ്യാർഥികളെ മാനസികമായി സ്കൂൾ ജീവനക്കാർ പീഡിപ്പിക്കുന്നുണ്ടെന്ന് കാണിച്ച് വേറെയും രക്ഷിതാക്കൾ ഭിന്നശേഷിവകുപ്പ് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.


Share our post
Continue Reading

KOOTHUPARAMBA

മകന്റെ ഓർമയ്ക്കായി വയോജന വിശ്രമകേന്ദ്രം ഒരുക്കി ദമ്പതികൾ

Published

on

Share our post

കൂത്തുപറമ്പ് : വാഹനാപകടത്തിൽ മരിച്ച മകന്റെ സ്മരണയ്ക്കായി നാട്ടിൽ വയോജന വിശ്രമ കേന്ദ്രം നിർമിച്ചുനൽകി ദമ്പതികൾ. പൂക്കോട് തൃക്കണ്ണാപുരത്തെ നന്ദനത്തിൽ എം.ടി.വിഷ്ണുവിന്റെ സ്മരണയ്ക്കാണ് പ്രദേശത്തെ ഗ്രാമീണ വായനശാലയോട് ചേർന്ന് വയോജനകേന്ദ്രം നിർമിച്ചത്. കൂത്തുപറമ്പ് ബിഎസ്എൻഎൽ ഓഫിസിലെ ജൂനിയർ എൻജിനീയർ കെ.സുനിൽ കുമാർ – ഏറണാകുളം കാംകോ ഓഫിസിൽ ടെക്നിക്കൽ അസിസ്റ്റന്റ് ടി.ജിഷ ദമ്പതികളാണ് വയോജന വിശ്രമകേന്ദ്രം നിർമിച്ചത്. വായനശാലാ സെക്രട്ടറി കൂടിയാണ് സുനിൽകുമാർ.കൂത്തുപറമ്പ് നഗരസഭാ മുൻ ചെയർമാൻ കെ.ധനഞ്ജയൻ ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ 70 വയസ്സ് പിന്നിട്ടവരെ ചടങ്ങിൽ ആദരിച്ചു. സി.പി.ദിനേശ് കുമാർ അധ്യക്ഷത വഹിച്ചു. വി.കെ.ബാബു, വാർഡ് കൗൺസിലർമാരായ എ.ബിജു മോൻ, പി.ശ്രീലത, പി.ജയറാം, മുൻ ചെയർമാൻ എം.സുകുമാരൻ, കില റിസോഴ്സ് പഴ്സൻ പി.വി.ബാലകൃഷ്ണൻ, സീനിയർ സിറ്റിസൻസ് ഫ്രന്റ്സ് വെൽഫെയർ അസോസിയേഷൻ ഏരിയ സെക്രട്ടറി എം.പി.സുരേഷ് ബാബു, വായനശാല എക്സിക്യൂട്ടീവ് അംഗം എൻ.രാഘവൻ എന്നിവർ പ്രസംഗിച്ചു.

 


Share our post
Continue Reading

Trending

error: Content is protected !!