KOOTHUPARAMBA
സൂചനാ ബോർഡുകളില്ല : ചീരാറ്റവളവിൽ അപകട ഭീതി

ചെറുവാഞ്ചേരി : ചെറുവാഞ്ചേരി-കൂത്തുപറമ്പ് റോഡിലെ വലിയവെളിച്ചം ഇറക്കത്തിലുള്ള ചീരാറ്റ ഹെയർപിൻ വളവ് അപകടങ്ങളുടെ പേരിൽ ചർച്ചാവിഷയമാണിന്ന്. റോഡിന്റെ കുത്തനെയുള്ള ഇറക്കവും ഹെയർപിൻ വളവുമാണ് അപകടത്തിന് പ്രധാന കാരണം. മുന്നറിയിപ്പ് ബോർഡുകളോ സൂചകങ്ങളോ ഇവിടെയില്ലെന്നതും ഇതിന് കാരണമാണ്.
വീതികുറഞ്ഞ റോഡിലെ കുത്തനെയുള്ള ഇറക്കം പരിചയമില്ലാത്ത ഡ്രൈവർമാർക്ക് ഇത് വലിയ കടമ്പ തന്നെയാണ്. ഇറക്കമിറങ്ങിവരുന്ന വാഹനങ്ങളാണ് കൂടുതലായി അപകടത്തിൽപ്പെടുന്നത്. അന്യസംസ്ഥാനങ്ങളിൽനിന്ന് വരുന്ന ചരക്ക് ലോറികളാണ് കൂടുതലായി അപകടത്തിൽപ്പെടുന്നത്.
സ്ഥലപരിചയമില്ലാത്ത ഡ്രൈവർമാർ രാത്രി ഇതുവഴി സഞ്ചരിച്ചാൽ അപകടസാധ്യത ഏറെയാണ്. മൂന്ന് കിലോമീറ്ററോളം ദൂരത്തിൽ റോഡിന്റെ ഒരുവശം 40 മുതൽ 60 അടിയോളം താഴ്ചയുള്ള കൊക്കയാണ്.
ഒരുമീറ്റർ ഉയരത്തിൽ ഇരുമ്പ് പാളികൾകൊണ്ട് അരിക് വേലികൾ കെട്ടിയിട്ടുണ്ടെങ്കിലും അതും പൂർണ സുരക്ഷിതമല്ല. ഒരു വർഷത്തിനിടെ ഏഴുതവണ വലിയ വാഹനങ്ങൾ അപകടത്തിൽപെട്ടിട്ടുണ്ട് ഇവിടെ.
കോഴിക്കോട് ജില്ലയിലെ നാദാപുരം മുതൽ കൂത്തുപറമ്പ് മൂര്യാട് റോഡ് വരെയുള്ള കണ്ണൂർ വിമാനത്താവള റോഡാണിത്. ചീരാറ്റമുതൽ കൂത്തുപറമ്പ് മട്ടന്നൂർ റോഡ് വരെയുള്ള എട്ട് കിലോമീറ്ററിൽ ദൂരത്തിൽ മൂന്ന് കിലോമീറ്ററോളമാണ് കുത്തനെയുള്ള കയറ്റവും കൊടും വളവുകളുമുള്ളത്.
മട്ടന്നൂർ വിമാനത്താവളത്തിൽനിന്ന് കോഴിക്കോട് ജില്ലയുടെ കിഴക്കൻമേഖലകളിലേക്കുള്ള എളുപ്പമാർഗമാണിത്. വലിയവെളിച്ചം, ചെറുവാഞ്ചേരി, പാറാട് വഴി നാദാപുരം, കുറ്റ്യാടി, തൊട്ടിൽ പാലം, പേരാമ്പ്ര ഭാഗങ്ങളിലേക്കുള്ള ചരക്ക് വാഹനങ്ങൾക്ക് തലശ്ശേരി, വടകരവഴി പോകാതെ 20 കിലോ മീറ്ററിലധികം ദൂരം ലാഭിക്കാനാകും. നാലുവർഷം മുമ്പ് മെക്കാഡം ടാർചെയ്തിരുന്നു.
വലിയ വാഹനങ്ങൾപേടിക്കണം
നിർമാണപ്രവർത്തനങ്ങൾക്കാവശ്യമായ സിമന്റ്, കമ്പി പോലുള്ള ചരക്ക് കയറ്റിവരുന്ന നീളംകൂടിയ ലോറികൾ അപകടത്തിൽപ്പെടുന്നതും ഹെയർ പിൻ വളവ് കടന്നുപോകാനാകാതെ വഴിമുടക്കി നിൽക്കുന്നതും പതിവാകുകയാണ്. കഴിഞ്ഞയാഴ്ച വലിയവെളിച്ചം വളവിൽ ടിപ്പർ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞിരുന്നു. ആളപായമുണ്ടായില്ല. കൂത്തുപറമ്പ് ഭാഗത്തു നിന്ന് പാനൂരിലേക്ക് സിമന്റ് കയറ്റി പോകുകയായിരുന്ന ലോറിയാണ് മറിഞ്ഞത്.
രണ്ട് മാസത്തിനുള്ളിൽ നിരവധിതവണ ഇവിടെ അപകടങ്ങൾ നടന്നിട്ടുണ്ട്. റോഡ് വീതികൂട്ടി അപകടസൂചനാ ബോർഡുകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.
KOOTHUPARAMBA
പപ്പായകൃഷിയിൽ നൂറുമേനിയുമായി മാങ്ങാട്ടിടത്തെ കൃഷിക്കൂട്ടം

കൂത്തുപറമ്പ്: പപ്പായകൃഷിയിൽ നൂറുമേനി വിളയിച്ചിരിക്കുകയാണ് മാങ്ങാട്ടിടം പഞ്ചായത്തിലെ ഒരുകൂട്ടം കർഷകർ. ശ്രീമുത്തപ്പൻ കൃഷിക്കൂട്ടത്തിന്റെ നേതൃത്വത്തിൽ ശങ്കരനെല്ലൂർ വളയങ്ങാടൻ മടപ്പുരക്കു സമീപമാണ് കൃഷി ഇറക്കിയത്.
ഉൽപാദനക്ഷമത കൂടിയ റെഡ് ലേഡി ഇനത്തിൽപ്പെട്ട പപ്പായയാണ് ഉണ്ടായിരുന്നത്. ഏത് കാലാവസ്ഥയിലും വിളവ് ലഭിക്കുമെന്നതാണ് റെഡ് ലേഡി പപ്പായയുടെ പ്രത്യേകത. വീട്ടുവളപ്പിൽ കൃഷി ചെയ്യാമെന്നതോടൊപ്പം വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യാനും യോജിച്ച വിളയാണ്.പാകമായ പപ്പായ മാങ്ങാട്ടിടം കൃഷിഭവന്റെ വിപണന കേന്ദ്രങ്ങൾ വഴിയാണ് വിൽപന നടത്തുന്നത്. ഒരു പപ്പായ ചെടിയിൽനിന്ന് 60 മുതൽ 80 കിലോഗ്രാം വരെ പപ്പായ ലഭിക്കുന്നുണ്ട്. കിലോക്ക് 40 രൂപയാണ് വില.
കാർഷിക വികസന കർഷകക്ഷേമ വകുപ്പ്, കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായി മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ, ഹോർട്ടികൾച്ചർ മിഷൻ സഹായത്തോടെ പ്രേമലത, പുഷ്പ, മനോജ് കുമാർ, രാഘവൻ എന്നിവരുടെ നേതൃത്വത്തിലുള്ള 18 അംഗ സംഘം 300 ഓളം തൈകളാണ് നട്ടത്. വിളവെടുപ്പ് മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ഗംഗാധരൻ ഉദ്ഘാടനം ചെയ്‌തു .
വാർഡ് മെംബർ എൻ.കെ. ഷാജൻ അധ്യക്ഷതവഹിച്ചു. കൃഷി ഓഫിസർ എ. സൗമ്യ പദ്ധതി വിശദീകരിച്ചു. കൃഷി അസി. ആർ. സന്തോഷ് കുമാർ, വി. രാഘവൻ തുടങ്ങിയവർ സംസാരിച്ചു.
Kannur
അസം റൈഫിൾസിൽ നായപരിശീലകയായി ചിറ്റാരിപ്പറമ്പ് സ്വദേശിനി; എം.എഫ്.എക്ക് അഭിമാനം

ചിറ്റാരിപ്പറമ്പ്(കണ്ണൂർ): കരസേനയുടെ ഭാഗമായ അസം റൈഫിൾസിലെ ആദ്യ വനിതാ ഡോഗ് ഹാൻഡ്‌ലറാകാൻ മലയാളി. കണ്ണൂർ ചിറ്റാരിപ്പറമ്പ് പരശൂർ സ്വദേശിനി പി.വി. ശ്രീലക്ഷ്മിയാണ്(24) ഈ ബഹുമതിക്ക് അർഹയാകുന്നത്. പരമ്പരാഗ തമായി പുരുഷകേന്ദ്രീകൃതമായ മേഖലയിലാണ് ശ്രീലക്ഷ്മി എന്നത് കേരളത്തിന് അഭിമാനമാണ്.
ചിറ്റാരിപ്പറമ്പ് പുതിയവീട്ടിൽ പ്രഭാകരൻ-ഷീജ ദമ്പതികളുടെ മകളായ ശ്രീലക്ഷ്മിക്കു പഠനകാലത്തേ സൈനികസേവനമായിരുന്നു ഇഷ്ടമേഖല. എസ്എസ്‌സി ജിഡി പരീക്ഷ എഴുതിയാണു ശ്രീലക്ഷ്മി 2023ൽ അസം റൈഫിൾസിന്റെ ഭാഗമായത്. പേരാവൂർ തൊണ്ടിയിലെ മോണിങ് ഫൈറ്റെഴ്സ് ഇന്റു റൻസ് അക്കാദമിയിൽ എം. സി. കുട്ടിച്ചന്റെ കീഴിൽ ട്രെയ്‌നിങ്ങിനു ശേഷം റൈഫിൾവുമനായി അരുണാചൽപ്രദേശിലെ ചങ്‌ലാങ്ങിൽ നിയമനം. പിന്നീട് മേഘാലയയിലെ ഷില്ലോങ്ങിലും സേവനമനുഷ്ഠിച്ചു.
ഇടയ്ക്ക് ഡോഗ് ഹാൻഡ്‌ലർ തസ്‌തികയിലേക്കു വൊളന്റിയറാകാൻ താൽപര്യമുണ്ടോയെന്ന അന്വേഷണം വന്നപ്പോൾ പണ്ടേ നായ്ക്കളെ ഇഷ്ടമായിരുന്ന ശ്രീലക്ഷ്‌മി സമ്മതം മൂളി. തുടർന്ന് അസമിലെ ജോർഹട്ടിൽ ആറു മാസ ട്രെയ്നിങ്. ഇതു പുരോഗമിക്കുകയാണ്. ഇക്കാലയളവിൽ 24 മണിക്കൂറും പരിശീലന നായയ്ക്കൊപ്പും നിൽക്കണം, ഇടയ്ക്കു ക്ലാസുകളുമുണ്ട്.
ബെൽജിയൻ മലിന്വാ വിഭാഗത്തിൽപെട്ട ഐറിസ് എന്ന പെൺനായയാണ് ഇപ്പോൾ ശ്രീലക്ഷ്മിക്കൊപ്പമുള്ളത്. ട്രാക്കർ ഡോഗ് എന്ന വിഭാഗത്തിൽപെടുന്നതാണ് ഈ നായ. ഓടിമറയുന്ന ഭീകരരെയും മറ്റും പിന്തുടർന്നു പിടിക്കുന്നതാണു ട്രാക്കർ ഡോഗുകളുടെ കടമ.
ശ്രീലക്ഷ്മിയുടെ പിതാവ് പേരാവൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. അനുജൻ സിദ്ധാർഥ് അക്കൗണ്ടിങ് വിദ്യാർഥിയാണ്.
തന്റെ കീഴിൽ പരിശീലനം നേടിയ ശ്രീലക്ഷ്മി കേരളത്തിന്റെ അഭിമാനമായതിൽ സന്തോഷിക്കുന്നുവെന്ന് കുട്ടിച്ചൻ ന്യൂസ് ഹണ്ടിനോട് പ്രതികരിച്ചു. 1000 പേർക്ക് വിവിധ സേനകളിൽ ജോലി നേടി കൊടുക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും
നിലവിൽ 551 പേർക്ക് ജോലി ലഭിച്ചെന്നും കുട്ടിച്ചൻ പറഞ്ഞു.
KOOTHUPARAMBA
കൂത്തുപറമ്പ് മാങ്ങാട്ടിടത്ത് രണ്ടര കിലോയോളം കഞ്ചാവ് പിടികൂടി; ഒരാൾ അറസ്റ്റിൽ

കൂത്തുപറമ്പ്: മാങ്ങാട്ടിടം കരിയിൽ രണ്ടര കിലോയോളം കഞ്ചാവ് പിടികൂടി. മാങ്ങാട്ടിടം കുറുമ്പുക്കൽ പാലയുള്ള പറമ്പത്ത് വീട്ടിൽ കെ മുക്താറിനെ കുത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്‌തു. ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന കഞ്ചാവാണ് എസ്.ഐ അഖിലിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്