Kannur
ബോധവത്കരണവും ഏശുന്നില്ല ; പണം പിടുങ്ങി പാർട് ടൈം ജോലിക്കെണി

കണ്ണൂർ: പൊലീസും മാധ്യമങ്ങളും നിരന്തരമായി ഓർമ്മപ്പെടുത്തുമ്പോഴും സൈബർ തട്ടിപ്പുസംഘങ്ങളുടെ കെണിയിലേക്ക് വീട്ടമ്മമാരടക്കമുള്ളവർ വൻതോതിൽ ആകർഷികപ്പെടുന്നു. കണ്ണൂരിൽ കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി പേർ സംഘങ്ങളുടെ വലയിൽപെട്ട് പണം നഷ്ടപ്പെടുത്തിയെന്നാണ് വിവരം.നാണക്കേട് ഭയന്ന് ഇവർ പരാതി നൽകാൻ മടിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
വാട്സാപ്പ് സന്ദേശങ്ങളിലൂടെ ഇരകളെ വല വീശിപ്പിടിക്കാനാണ് തട്ടിപ്പ് സംഘങ്ങൾ നീക്കം നടത്തുന്നത്. ഉയർന്ന വരുമാനം ലഭിക്കുന്ന പാർട് ടൈം ജോലിയെന്ന പേരിലാണ് സന്ദേശങ്ങൾ. പ്രതിദിനം 1750 മുതൽ 3000 രൂപ വരെ സമ്പാദിക്കാമെന്ന വാഗ്ദാനത്തിലാണ് പലരും വീഴുന്നത്. ഓഹരി വിപണിയുടെ പേരിലും സമാന രീതിയിൽ തട്ടിപ്പ് സംഘങ്ങളും രംഗത്തിറങ്ങിയിട്ടുണ്ട്.
തട്ടിപ്പിനുണ്ട് റൂട്ട് മാപ്പ്
കമ്പനിയുടെ എച്ച്.ആർ പ്രതിനിധിയുടെ വാട്സാപ്പ് സന്ദേശം എത്തുന്നു.
ലഘുമായ ചാറ്റിംഗിലൂടെ എളുപ്പത്തിൽ പണം ലഭിക്കാനുള്ള ടാസ്കുകൾ നൽകുന്നു
യൂട്യൂബ് വീഡിയോകൾക്ക് ലൈക്ക് , ഹോട്ടൽ അവലോകനങ്ങൾ, ഓൺലൈൻ ഉൽപ്പന്നങ്ങൾക്ക് റേറ്റിംഗ് എന്നിവയാണ് ടാസ്കുകൾ
സ്‌ക്രീൻഷോട്ടുകൾ വാങ്ങി ടാസ്‌ക്കുകൾക്ക് 150 രൂപ വീതം പ്രതിഫലം
മൂന്നു തവണ അക്കൗണ്ടുകളിൽ പണം എത്തുമ്പോഴേക്കും ഇരകൾ ഇതിൽ തൽപരരാകും
ടാർഗറ്റ് പൂർത്തിയാക്കാൻ ടെലിഗ്രാം ഉപയോഗിക്കാനും പ്രീപെയ്ഡ് ടാസ്‌ക്കുകൾ ഉപയോഗിക്കാനും നിർദ്ദേശം കൂടുതൽ വരുമാനം ലഭിക്കാൻ ഒന്നോ രണ്ടോ ലക്ഷം രൂപ ഇവർ നല്കുന്ന അക്കൗണ്ടിൽ നിക്ഷേപിക്കാൻ നിർദ്ദേശം
പണം നിക്ഷേപിക്കുന്നവർക്ക് കുറച്ച് ദിവസം ബോണസെന്ന പേരിൽ നിശ്ചിത തുക
ഒരു ഘട്ടത്തിൽ ബോണസ് നിർത്തുമ്പോൾ തട്ടിപ്പുകാരുമായി നേരിൽ സംസാരിക്കേണ്ടിവരും.
നിക്ഷേപിച്ച തുക ആറിരട്ടിയായി വർദ്ധിച്ചിട്ടുണ്ടെന്നും പണം പിൻവലിക്കാൻ കുറച്ചു തുക ആവശ്യപ്പെടും.
ഇതിനായി റിസർവ് ബാങ്ക് ഗവർണറുടേതടക്കം വ്യാജ ഉത്തരവുകൾ നൽകും
ആവശ്യപ്പെടുന്ന തുക തട്ടിപ്പുകാർക്ക് ഇരകൾ നൽകും.
ഇര തട്ടിപ്പ് മനസിലാക്കിയെന്ന് ബോദ്ധ്യപ്പെടുമ്പോൾ അവരുമായി ആശയവിനിമയം അവസാനിപ്പിക്കും
ഷെയർ ട്രേഡിംഗ്
ഫേസ് ബുക്കിൽ ഷെയർ ട്രേഡിംഗ് വഴി കൂടുതൽ പണം സമ്പാദിക്കാം എന്ന പരസ്യം നൽകി വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. കഴിഞ്ഞ ദിവസം എളയാവൂർ സ്വദേശിയായ 72 കാരന് കണ്ണൂരിൽ 26 ലക്ഷത്തിലധികം രൂപ നഷ്ടമായിരുന്നു. പരസ്യത്തിൽ ക്ലിക്ക് ചെയ്ത ഉടനെ ഒരു കമ്പനിയുടെ വ്യാജ വാട്സ് ആപ് ഗ്രൂപ്പിലേക്ക് എത്തുകയായിരുന്നു.
റെഡിയാണ് 1930
വാട്ട്സ്ആപ്പ് ടെലഗ്രാം ഫേസ്ബുക്ക് തുടങ്ങിയ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പുലർത്തണം. സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിച്ച് വരുന്ന ഈ കാലത്ത് പരസ്യങ്ങൾ പരിചയമല്ലാത്ത ഫോൺ നമ്പറുകളിൽ നിന്ന് വരുന്ന മെസ്സേജുകളോ കോളുകളോ ലിങ്കുകളോ ലഭിച്ചാൽ തിരിച്ച് പ്രതികരിക്കാതെ അധികാരികത ഉറപ്പു വരുത്തണം.സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നവർ ഉടൻ 1930 എന്ന പൊലീസ് സൈബർ ഹെൽപ്പ്‌ലൈനിൽ ബന്ധപ്പെടണം.
Kannur
ചുരത്തിൽ നിയന്ത്രണം വിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു; ഒഴിവായത് വൻദുരന്തം

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ടയർപൊട്ടി നിയന്ത്രണംവിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു, ഒഴിവായത് വൻ ദുരന്തം. താമരശ്ശേരി ചുരം ഒൻപതാം വളവിലാണ് സംഭവം. ടയർ പൊട്ടി നിയന്ത്രണം വിട്ട ലോറി റോഡിൽനിന്ന് തെന്നിമാറി സുരക്ഷാ വേലി തകർത്തു. കൊക്കയിൽ ചാടാതെ തലനാരിഴക്കാണ് വൻ അപകടത്തിൽനിന്ന് ലോറി രക്ഷപ്പെട്ടത്. ലോറിയുടെ മുൻഭാഗത്തെ ഒരു വശത്തെ ടയർ പുറത്തുചാടിയ നിലയിലാണ്. വയനാട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
Kannur
കണ്ണൂർ-ദമാം ഇൻഡിഗോ സർവീസ് 15 മുതൽ

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ദമാമിലേക്ക് ഇൻഡിഗോയുടെ സർവീസ് 15 -ന് തുടങ്ങും.
ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽനിന്ന് രാത്രി 12.25-ന് പുറപ്പെട്ട് 2.40-ന് ദമാമിലെത്തും. തിരികെ 3.40-ന് പുറപ്പെട്ട് രാവിലെ 10.30-ന് കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് സർവീസ്. 12,800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.
Kannur
നിക്ഷേപത്തട്ടിപ്പ്; രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി

കണ്ണൂർ : മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ വിവിധ പേരുകളിൽ അനധികൃത ധനകാര്യസ്ഥാപനങ്ങൾ തുടങ്ങി നിക്ഷേപത്തട്ടിപ്പ് നടത്തിയ രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്കും ഇഡിക്കും സെൻട്രൽ രജിസ്ട്രാർ ഫോർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കും പരാതി നൽകാൻ തീരുമാനിച്ചതായി കർമസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
നിക്ഷേപകർക്ക് പണം കിട്ടാൻ നടപടി സ്വീകരിക്കണമെന്നും സാമ്പത്തികതട്ടിപ്പ് കേസുകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തെ കേസ് അന്വേഷിക്കാൻ നിയമിക്കണമെന്നും ആവശ്യപ്പെട്ട് മേയ് 26-ന് ജില്ലാ പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. അദ്ദേഹം അനുകൂല നിലപാടാണ് സ്വീകരിച്ചത്.
മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡ്, റോയൽ ട്രാവൻകൂർ നിധി ലിമിറ്റഡ്, കനറാ ഫിഷ് ഫാർമേഴ്‌സ്, പ്രൊഡ്യൂസേഴ്‌സ് കമ്പനി എന്നീ പല പേരുകളിൽ സ്ഥാപനങ്ങൾ തുടങ്ങിയാണ് തട്ടിപ്പ് നടത്തിത്. തൊഴിലില്ലാത്ത യുവതീയുവാക്കളെ പരസ്യത്തിലൂടെ ജോലിക്ക് തിരഞ്ഞെടുത്ത് അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പണമാണ് നിക്ഷേപമെന്നപേരിൽ മുഖ്യമായും തട്ടിയെടുത്തത്. കൂടാതെ വിമുക്തഭടന്മാരെയും ജോലി വാഗ്ദാനം ചെയ്തത് കബളിപ്പിച്ചിട്ടുണ്ട്.
വിരമിക്കുമ്പോൾ കിട്ടുന്ന സംഖ്യ മുഴുവനും നിക്ഷേപമായി വാങ്ങി അവരെ ബ്രാഞ്ച് മാനേജർമാരായി നിയമിക്കുകയും ഒടുവിൽ കാലാവധി കഴിയുമ്പോൾ തുക തിരിച്ചുനൽകാതിരിക്കുകയുമാണ് ചെയ്തത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്