Kannur
സമരം ചരിത്രം; കീഴാറ്റൂർ ബൈപ്പാസ് പൂർത്തിയായി

കണ്ണൂർ: പരിസ്ഥിതി സമരഭൂമിയായ കണ്ണൂർ കീഴാറ്റൂരിലെ ദേശീയപാതാ ബൈപ്പാസ് നിർമ്മാണം പൂർത്തിയായി. ഇരുന്നൂറേക്കറോളം വരുന്ന കീഴാറ്റൂർ, കൂവോട് പ്രദേശങ്ങളിലെ കൃഷിഭൂമികൾ നെടുകെ പിളർന്നാണ് പാത. വയൽകിളികളും സമരവും നിശബ്ദമായെങ്കിലും പരിസ്ഥിതി പ്രവർത്തകർ ഇപ്പോഴും ചില കോണുകളിൽ നിന്ന് ആശയ പ്രതിരോധം ഉയർത്തുന്നുണ്ട്.
വയലിന്റെ തുടക്കത്തിലും അവസാനഭാഗത്തും പാലങ്ങൾ പണിത് റോഡ് ഉയർത്തിയെങ്കിലും വയലിൽ മാത്രം റോഡ് ഉയർത്തിയിട്ടില്ല. വയലിൽ തൂണുകൾക്ക് മുകളിൽ റോഡ് നിർമ്മിക്കണമെന്ന ആവശ്യവും ഒരു ഘട്ടത്തിൽ സമരക്കാർ ഉന്നയിച്ചിരുന്നു.2018 ൽ നടന്ന സമരത്തിന്റെ അവശിഷ്ടങ്ങളെന്നോണം ഇപ്പോൾ കാടുമൂടിയ പ്രദേശങ്ങളായി വയൽ മാറിക്കഴിഞ്ഞു. ഇവിടെയും റോഡ് അൽപ്പം ഉയർത്തി പാലത്തിന്റെ മുകളിലായിരുന്നുവെങ്കിൽ വയൽക്കിളികൾ ആവശ്യപ്പെട്ടതുപോലെ കീഴാറ്റൂർ വയൽ ഇന്നും നെല്ലറയായി ബാക്കിയുണ്ടാകുമായിരുന്നു. സമരം ചെയ്ത സ്ഥലമുടമകൾക്കെല്ലാം വലിയതോതിൽ പണം ലഭിച്ചതോടെയാണ് സമരം അപ്രസക്തമായി മാറിയതെന്ന് വയൽക്കിളി സമരത്തിലെ സജീവാംഗമായിരുന്ന വിമുക്തഭടൻ പറയുന്നു.
ദേശീയപാതാ നിർമ്മാണത്തിൽ കാസർകോട് നീലേശ്വരം പള്ളിക്കര റെയിൽവേ മേൽപാലം മുതൽ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് കുറ്റിക്കോൽ പാലം വരെയയുള്ള റീച്ചിലാണ് കീഴാറ്റൂർ ബൈപ്പാസ്. ഈ റീച്ചിന്റെ ദൂരം 40.110 കിലോമീറ്ററാണ്. 5.660 കിലോമീറ്റർ ദൈർഘ്യത്തിലാണ് കീഴാറ്റൂർ ബൈപ്പാസ്. 2021 ഒക്ടോബർ 15നാണ് ഈ റീച്ചിലെ നിർമ്മാണം ആരംഭിച്ചത്. . മേഘ എൻജിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്‌ചേഴ്സ് ലിമിറ്റഡിനാണ് നിർമ്മാണച്ചുമതല. റീച്ചിൽ 3061 കോടിയാണ് ആകെ നിർമ്മാണച്ചെലവ്.
പിടിച്ചുകുലുക്കിയ വയൽക്കിളിസമരം
ആദ്യ പിണറായി സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ നടന്ന കീഴാറ്റൂരിലെ വയൽക്കിളി സമരം സിപി.എമ്മിനെ പിടിച്ചു കുലുക്കിയിരുന്നു. നെൽവയൽ നികത്തി ബൈപ്പാസ് നിർമ്മിക്കാൻ തീരുമാനിച്ചതോടെയാണ് വയൽക്കിളി എന്ന പേരിൽ രൂപീകരിച്ച കൂട്ടായ്മ കീഴാറ്റൂരിൽ സമരം ആരംഭിച്ചത്. ആദ്യം സി പി.എം പ്രാദേശിക നേതൃത്വം സമരത്തോട് അനുകൂലമായിരുന്നു. ഇതിന് ശേഷം പ്രാദേശിക നേതൃത്വത്തിലെ ചിലർ പാർട്ടിയെ വെല്ലുവിളിച്ച് സമരം തുടർന്നു. ഇവരെ സി.പി.എം പുറത്താക്കി. എതിർപ്പുകൾ വകവയ്ക്കാതെ സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോയി.
കീഴാറ്റൂർ ബൈ പാസ് ഇടതുപക്ഷ സർക്കാരിന്റെ പൊൻതൂവലായി അവതരിപ്പിക്കുന്നവർ ചില കാര്യങ്ങൾ ഓർക്കേണ്ടതുണ്ട്. വയലുകൾ നികത്താതെ ബൈപ്പാസ് പോകാൻ വേറെ വഴി ഉണ്ടായിരുന്നു. കൊടിപിടിച്ച് സംരക്ഷിച്ച വയലുകൾക്ക് ചരമകുറിപ്പ് എഴുതിയതിൽ ഇടതുപക്ഷത്തിനു അഭിമാനിക്കാം.
സുരേഷ് കീഴാറ്റൂർ
( വയൽക്കിളി സമരനായകൻ)
തളിപ്പറമ്പിലെ നഷ്ടം ഒഴിവാക്കാൻ
ദേശീയപാത തളിപ്പറമ്പിലൂടെ കടന്നുപോകുമ്പോഴുണ്ടാവുന്ന നഷ്ടങ്ങളും എതിർപ്പും ഒഴിവാക്കാനായിരുന്നു കുപ്പം കീഴാറ്റൂർ കൂവോട് കുറ്റിക്കോൽ ബൈപ്പാസ് എന്ന നിർദേശമുയർന്നത്. പൊളിക്കേണ്ട വീടുകളുടേയും കെട്ടിടങ്ങളുടേയും എണ്ണം താരതമ്യേന കുറവാണെന്നതായിരുന്നു ഇതിന് അനുകൂലമായത്. എന്നാൽ കീഴാറ്റൂരിലെ ആവാസവ്യവസ്ഥയെ നശിപ്പിക്കുമെന്ന് ആരോപിച്ച് വയൽക്കിളികൾ രംഗത്തുവരികയായിരുന്നു. കോൺഗ്രസും ബി.ജെ.പി.യും ആദ്യഘട്ടത്തിൽ സമരത്തിന് പിന്തുണയുമായെത്തി. സെന്റിന് 3000 രൂപ പോലും ലഭിക്കാത്ത നിലത്തിന് 3 ലക്ഷത്തിൽ അധികം വില നൽകിയാണ് സർക്കാർ എതിർപ്പ് അവസാനിപ്പിച്ചത്. ഇതോടെ വയൽക്കിളികൾക്കൊപ്പമുണ്ടായിരുന്നവർ പിൻവാങ്ങി.വയൽക്കിളികൾ സി.പി.എമ്മിലേക്ക് തിരിച്ചെത്തി എന്ന് പിന്നീട് നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു.പട്ടുവം റോഡിൽ നിന്ന് മാന്ധംകുണ്ട് കീഴാറ്റൂർ വയലിലൂടെയാണ് ബൈപ്പാസ് നീളുന്നത്. ഇതിനായി പ്രദേശത്തെ മഞ്ചക്കുഴിക്കുന്ന് പൂർണമായും ഇടിച്ചുനിരത്തി.
Kannur
‘ലൈഫ്’ വാഹനം നാളെമുതൽ; കരുതലേകാം, ചേർത്തുപിടിക്കാം

കണ്ണൂർ∙ കരകൗശല വസ്തുക്കളും മസാലപ്പൊടികളും സോപ്പുൽപന്നങ്ങളുമായി ‘ലൈഫ്’ വാഹനം വീട്ടുപടിക്കലെത്തുമ്പോൾ അതിൽനിന്ന് എന്തെങ്കിലും വാങ്ങിയാൽ നിങ്ങൾ സഹായിക്കുന്നത് ഒരു ഭിന്നശേഷിക്കാരന്റെ കുടുംബത്തെയാണ്. കിടപ്പിലായവരും ചക്രക്കസേരയിൽ സഞ്ചരിക്കുന്നവരുമായ ഭിന്നശേഷിക്കാരെ സഹായിക്കാൻ തുടങ്ങിയ ‘ലൈഫ്’ വാഹനം നാളെമുതൽ സാധനങ്ങളുമായി ഓരോ വീട്ടുപടിക്കലുമെത്തും. ചപ്പാരപ്പടവ് തലവിൽ അൽഫോൻസാ നഗറിലെ ഗുഡ്സമരിറ്റൻ റീഹാബിലിറ്റേഷൻ ആൻഡ് ട്രെയ്നിങ് സെന്ററാണ് ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ ‘ലൈഫ്’ വാഹനം നിരത്തിലിറക്കുന്നത്.
സെന്ററിനു കീഴിലുള്ള 26 പേരുടെ ഉൽപന്നങ്ങളാണു വാഹനത്തിലുണ്ടാകുക. പെയിന്റിങ്ങുകളും കരകൗശല വസ്തുക്കളും ഭക്ഷണസാധനങ്ങളും സോപ്പുൽപന്നങ്ങളുമെല്ലാം ഓരോ വീടുകളിൽ നിർമിക്കുന്നത്. നിത്യജീവിതത്തിനു വേണ്ട വരുമാനം കണ്ടെത്താൻ ഇവർ നിർമിക്കുന്ന ഉൽപന്നങ്ങൾ വിൽപന നടത്താൻ പ്രയാസപ്പെട്ടപ്പോഴാണ് ഗുഡ്സമരിറ്റൻ സെന്റർ പുതിയ ആശയം നടപ്പാക്കിയത്. ചിറ്റിലപ്പള്ളി ഫൗണ്ടേഷനാണു വാഹനം നൽകിയത്. ജില്ലയിൽ എല്ലായിടത്തും വാഹനമെത്തും. സാധനങ്ങളുടെ 80 ശതമാനവും ഉണ്ടാക്കുന്നവർക്കുള്ളതാണ്. 20 ശതമാനം വാഹനത്തിനുള്ള ചെലവും.
കണ്ണൂർ പൊലീസ് മൈതാനിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശനനഗരിയിൽ മന്ത്രി എം.ബി.രാജേഷ് വാഹനത്തിനു ഫ്ലാഗ് ഓഫ് ചെയ്തു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി.സുമേഷ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി, വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, മട്ടന്നൂർ നഗരസഭ അധ്യക്ഷൻ എൻ.ഷാജിത്, സാമൂഹികനീതി വകുപ്പ് ഓഫിസർ പി.ബിജു, ജില്ലാ ഇൻഫർമേഷൻ ഓഫിസർ പി.പി.വിനീഷ്, സമരിറ്റൻ പാലിയേറ്റീവ് ഡയറക്ടർ ഫാ.അനൂപ് നരിമറ്റത്തിൽ തുടങ്ങിയവർ പങ്കെടുത്തു.
Kannur
മാലൂരിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് മെയ് 16ന്

കണ്ണൂർ :മാലൂർ ഇടൂഴി ഇല്ലം ആയുർവേദ ട്രസ്റ്റും സലിൽ ശിവദാസ് ഫൗണ്ടേഷനും സംയുക്തമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തും. 16-ന് രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്നുവരെ ശിവപുരം സലിൽ ഭവനിലാണ് ക്യാമ്പ്. പരിശോധനയും സൗജന്യമരുന്ന് വിതരണവും ഉണ്ടായിരിക്കും. ഫോൺ: 9446061640,9495725128, 9400805459.
Kannur
കണ്ണൂരിൽ മിനി ജോബ് ഫെയർ മെയ് 16ന്

കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മെയ് 16ന് രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ മിനി ജോബ് ഫെയർ സംഘടിപ്പിക്കും. സൂപ്പർവൈസർ, ഡ്രൈവർ (എൽഎംവി / മെഷീൻ ഓപ്പറേറ്റർ), ഡ്രാഫ്റ്റ്സ് മാൻ ഇലക്ട്രിക്കൽ, കസ്റ്റമർ സപ്പോർട്ട് അസോസിയേറ്റ് വോയിസ് പ്രൊസസ്സ് മലയാളം (വർക്ക് ഫ്രം ഹോം) തസ്തികകളിലേക്ക് അഭിമുഖം വഴിയാണ് നിയമനം. കസ്റ്റമർ സപ്പോർട്ട് അസോസിയേറ്റ് വോയിസ് പ്രൊസസ്സ് മലയാളം അഭിമുഖത്തിൽ പങ്കെടുക്കുന്നവർ വിൻഡോസ് 10 ഐ 5 പ്രൊസസറോട് കൂടിയ ലാപ്ടോപ് കൂടി കൊണ്ടുവരണം. ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്ട്രേഷന്‍ സ്ലിപ് ഉപയോഗിച്ച് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്