Kannur
വിങ്ങലമർത്തി ജീവനക്കാർ പുറത്തു കാത്തിരുന്നു; ഉള്ളുരുകുന്ന വേദനയായി അമ്പാടി എന്റർപ്രൈസസിലെ തീപിടിത്തം

കണ്ണൂർ : എന്നും രാവിലെ സന്തോഷത്തോടെ അവരെത്തുമ്പോൾ തുറന്നുകിടന്നിരുന്ന വലിയ ഇരുമ്പുഗേറ്റ് ഇന്നലെ അടഞ്ഞു. ഉള്ളിലെ കാഴ്ചകൾ കാണാനാകാതെ, അഗ്നിഗോളം എത്രത്തോളം അമ്പാടി എന്റർപ്രൈസസിനെ വിഴുങ്ങിയെന്ന് അറിയാതെ, മനസ്സിലെ വിങ്ങലമർത്തി ജീവനക്കാർ പുറത്തു കാത്തിരുന്നു. കത്തിയമർന്ന നൂലുകളുടെ ചാരപ്പൊടിഗന്ധം പലരുടെയും നിയന്ത്രണം നഷ്ടപ്പെടുത്തി. വിങ്ങലുകൾ വാവിട്ട കരച്ചിലുകളായി, ചിലർ തളർന്നിരുന്നു.
ജോലി കഴിഞ്ഞ് വീട്ടിലെത്തി, തിരക്കുകൾ ഒന്നൊതുങ്ങിയപ്പോഴാണ് അമ്പാടി എന്റർപ്രൈസസിൽ തീപിടിച്ചെന്ന് ജീവനക്കാർ അറിഞ്ഞത്. സ്വന്തമായി വാഹനമുള്ളവർ സ്ഥലത്തേക്ക് കുതിച്ചെത്തി. 8 യൂണിറ്റ് അഗ്നിരക്ഷാ സേന എത്തി തീ നിയന്ത്രണ വിധേയമാക്കി. അധികം കത്തിയിട്ടില്ലെന്ന ധാരണയിൽ പതിവിലും നേരത്തേ എല്ലാവരും സ്ഥാപനത്തിന് മുന്നിലെത്തി. ഫൊറൻസിക് സംഘമെത്താതെ സ്ഥാപനം തുറക്കില്ലെന്ന നിലപാട് ആദ്യഘട്ടത്തിൽ എടുത്തതോടെ ജീവനക്കാർ ഗേറ്റിന് മുന്നിലുള്ള റോഡ് കടന്ന് മറ്റൊരുവീടിന്റെ മുന്നിലിരുന്നു.
മാസങ്ങളെടുക്കും സ്ഥാപനത്തിന്റെ പ്രവർത്തനം ആരംഭിക്കാൻ മാസങ്ങളെടുക്കുമെന്നാണ് തൊഴിലാളികൾക്ക് ലഭിച്ച അറിയിപ്പ്. സ്ഥാപനത്തിന്റെ നട്ടെല്ല് എന്നറിയപ്പെടുന്ന സാംപിൾ യൂണിറ്റ് കത്തിപ്പോയി. സാംപിളുകൾക്ക് ലഭിക്കുന്ന അംഗീകാരത്തിന് അനുസരിച്ചാണ് ഉൽപാദനം നടന്നിരുന്നത്. ചെന്നൈ ആസ്ഥാനമായുള്ള മുരുഗപ്പ ഗ്രൂപ്പിന്റേതാണ് സ്ഥാപനം. അവിടെനിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരും ഓഡിറ്ററും എത്തി നഷ്ടങ്ങൾ വിലയിരുത്തിയാൽ മാത്രമേ ഔദ്യോഗിക കണക്ക് ലഭ്യമാകൂ.
കൂടുതലും സ്ത്രീകൾ
സ്ഥാപനത്തിലെ ജീവനക്കാരിലേറെയും സ്ത്രീകളാണ്. 35 വർഷത്തിലേറെയായി കമ്പനി കണ്ണൂരിൽ പ്രവർത്തിക്കുന്നു. 16 വർഷം മുൻപാണ് എസ്എൻ കോളജിൽ അവേര റോഡിൽ ധർമപുരി ഹൗസിങ് കോളനിക്ക് എതിർവശത്തേക്ക് മാറിയത്. 25 വർഷത്തിലേറെയായി ജോലി ചെയ്യുന്നവർ കമ്പനിയിലുണ്ട്. സ്ഥാപനം തുറക്കാൻ വൈകുവോളം ജീവനക്കാരുടെ ഉള്ളിൽ തീയാണ്. ഈ വരുമാനത്തെ മാത്രം ആശ്രയിച്ചാണ് പലരുടെയും കുടുംബങ്ങൾ കഴിയുന്നത്. കോവിഡ് കാലത്ത് വീട്ടിലായിപ്പോയ ജീവനക്കാർക്ക് കമ്പനി പകുതി ശമ്പളം നൽകിയിരുന്നു. കമ്പനി അധികൃതരുമായി ചർച്ചകൾ നടത്തുമെന്ന് സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി പ്രതിനിധികൾ പറഞ്ഞു.
Kannur
ചുരത്തിൽ നിയന്ത്രണം വിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു; ഒഴിവായത് വൻദുരന്തം

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ടയർപൊട്ടി നിയന്ത്രണംവിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു, ഒഴിവായത് വൻ ദുരന്തം. താമരശ്ശേരി ചുരം ഒൻപതാം വളവിലാണ് സംഭവം. ടയർ പൊട്ടി നിയന്ത്രണം വിട്ട ലോറി റോഡിൽനിന്ന് തെന്നിമാറി സുരക്ഷാ വേലി തകർത്തു. കൊക്കയിൽ ചാടാതെ തലനാരിഴക്കാണ് വൻ അപകടത്തിൽനിന്ന് ലോറി രക്ഷപ്പെട്ടത്. ലോറിയുടെ മുൻഭാഗത്തെ ഒരു വശത്തെ ടയർ പുറത്തുചാടിയ നിലയിലാണ്. വയനാട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
Kannur
കണ്ണൂർ-ദമാം ഇൻഡിഗോ സർവീസ് 15 മുതൽ

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ദമാമിലേക്ക് ഇൻഡിഗോയുടെ സർവീസ് 15 -ന് തുടങ്ങും.
ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽനിന്ന് രാത്രി 12.25-ന് പുറപ്പെട്ട് 2.40-ന് ദമാമിലെത്തും. തിരികെ 3.40-ന് പുറപ്പെട്ട് രാവിലെ 10.30-ന് കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് സർവീസ്. 12,800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.
Kannur
നിക്ഷേപത്തട്ടിപ്പ്; രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി

കണ്ണൂർ : മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ വിവിധ പേരുകളിൽ അനധികൃത ധനകാര്യസ്ഥാപനങ്ങൾ തുടങ്ങി നിക്ഷേപത്തട്ടിപ്പ് നടത്തിയ രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്കും ഇഡിക്കും സെൻട്രൽ രജിസ്ട്രാർ ഫോർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കും പരാതി നൽകാൻ തീരുമാനിച്ചതായി കർമസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
നിക്ഷേപകർക്ക് പണം കിട്ടാൻ നടപടി സ്വീകരിക്കണമെന്നും സാമ്പത്തികതട്ടിപ്പ് കേസുകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തെ കേസ് അന്വേഷിക്കാൻ നിയമിക്കണമെന്നും ആവശ്യപ്പെട്ട് മേയ് 26-ന് ജില്ലാ പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. അദ്ദേഹം അനുകൂല നിലപാടാണ് സ്വീകരിച്ചത്.
മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡ്, റോയൽ ട്രാവൻകൂർ നിധി ലിമിറ്റഡ്, കനറാ ഫിഷ് ഫാർമേഴ്‌സ്, പ്രൊഡ്യൂസേഴ്‌സ് കമ്പനി എന്നീ പല പേരുകളിൽ സ്ഥാപനങ്ങൾ തുടങ്ങിയാണ് തട്ടിപ്പ് നടത്തിത്. തൊഴിലില്ലാത്ത യുവതീയുവാക്കളെ പരസ്യത്തിലൂടെ ജോലിക്ക് തിരഞ്ഞെടുത്ത് അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പണമാണ് നിക്ഷേപമെന്നപേരിൽ മുഖ്യമായും തട്ടിയെടുത്തത്. കൂടാതെ വിമുക്തഭടന്മാരെയും ജോലി വാഗ്ദാനം ചെയ്തത് കബളിപ്പിച്ചിട്ടുണ്ട്.
വിരമിക്കുമ്പോൾ കിട്ടുന്ന സംഖ്യ മുഴുവനും നിക്ഷേപമായി വാങ്ങി അവരെ ബ്രാഞ്ച് മാനേജർമാരായി നിയമിക്കുകയും ഒടുവിൽ കാലാവധി കഴിയുമ്പോൾ തുക തിരിച്ചുനൽകാതിരിക്കുകയുമാണ് ചെയ്തത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്