Connect with us

Kannur

രജിസ്ട്രേഷൻ വകുപ്പിനെ ഡിജിറ്റൽവത്കരിക്കും മ്യൂസിയങ്ങൾ സന്ദർശക സൗഹൃദമാക്കും:മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

Published

on

Share our post

കണ്ണൂർ:സംസ്ഥാനത്തെ മ്യൂസിയങ്ങൾ സന്ദർശക സൗഹൃദമാക്കുമെന്നും ഇതിനായി പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും മ്യൂസിയം, രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. മ്യൂസിയങ്ങളെ വിപുലപ്പെടുത്തി ടൂറിസം ഭൂപടത്തിന്റെ ഭാഗമാക്കും. മ്യൂസിയങ്ങളിൽ എന്തൊക്കയുണ്ടെന്ന് ജനങ്ങൾക്ക് ധാരണയില്ലാത്തതിന് പരിഹാരമുണ്ടാക്കുമെന്നും കണ്ണൂർ പ്രസ് ക്ലബ്ബിന്റെ മീറ്റ് ദി പ്രസിൽ അദ്ദേഹം പറഞ്ഞു.ജില്ലാ ഹെറിറ്റേജ് സെന്ററുകൾക്ക് സ്ഥലം ലഭ്യമായാൽ അതിന്റെ പ്രവൃത്തി തുടങ്ങും. ജില്ലയിൽ കൂത്തുപറമ്പിലാണ് ഹെറിറ്റേജ് സെന്റർ സ്ഥാപിക്കുന്നത്.

കണ്ണൂർ കോട്ടയിൽ സന്ദർശകരെ ആകർഷിക്കുന്നതിനായി പ്രവർത്തനങ്ങൾ നടത്താൻ കേന്ദ്ര ആർക്കിയോളജി വകുപ്പുമായി നിരവധി തവണ ബന്ധപ്പെട്ടു. കേന്ദ്രം അനുമതി നൽകിയില്ല. അവർ സ്വന്തം നിലയിൽ ഒന്നും ചെയ്യുന്നുമില്ല. എങ്കിലും കോട്ടയുടെ വികസനവുമായി ബന്ധപ്പെട്ട് ഇനിയും ഇടപെടും. 150 വർഷം പഴക്കമുള്ള സെൻട്രൽ ജയിലിലെ രേഖകൾ സംരക്ഷിക്കാൻ വേണ്ടത് ചെയ്യും. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും കൈവശമുള്ള പുരാരേഖകൾ കമ്യൂണിറ്റി ആർക്കൈവ്‌സ് പദ്ധതി വഴി സംരക്ഷിക്കും.

കണ്ണൂർ സയൻസ് പാർക്കിലെ ആർക്കൈവൽ ഗ്യാലറി നവീകരിക്കും.എ.കെ.ജി മ്യൂസിയം, വള്ളോപ്പള്ളി മ്യൂസിയം ,തെയ്യം മ്യൂസിയം , പുരാരേഖപൈതൃക പഠനകേന്ദ്രം തുടങ്ങിയ പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിലാക്കും. കൈത്തറി മ്യൂസിയം വിപുലപ്പെടുത്തും. ഇന്ന വകുപ്പ് വേണമെന്ന ആവശ്യം തനിക്കില്ല. ആരോടും ആവശ്യപ്പെട്ടിട്ടുമില്ല. കണ്ണൂരിന്റെ ജനപ്രതിനിധി എന്ന നിലയിൽ ജില്ലയുടെ സമഗ്ര വികസനത്തിന് സഹായകരമായ നടപടികളും ഇടപെടലുകളും ഉണ്ടാകും.

പ്രസ്‌ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ .വിജേഷ് , ട്രഷറർ കബീർ കണ്ണാടിപ്പറമ്പ് എന്നിവർ പ്രസംഗിച്ചു.

രജിസ്ട്രേഷനിൽ ലക്ഷ്യത്തോടടുക്കുന്നു

ഈ സാമ്പത്തിക വർഷം ലക്ഷ്യമിട്ട 5822 കോടി വരുമാനത്തിൽ 3731 കോടി രൂപ നിലവിൽ നേടിക്കഴിഞ്ഞു. രജിസ്‌ട്രേഷൻ വകുപ്പിനെ വേഗത്തിൽ ഡിജിറ്റൽവത്ക്കരിമെന്നും മന്ത്രി പറഞ്ഞു. ഈ വർഷം കൂടുതൽ സേവനങ്ങൾ ഓൺലൈനാവും. രജിസ്‌ട്രേഷൻ സർക്കാരിന് നികുതി ലഭ്യമാക്കുന്നതിൽ സുപ്രധാന വകുപ്പാണ്. സർക്കാരിന്റെവരുമാനത്തിൽ രണ്ടാം സ്ഥാനത്താണ് രജിസ്‌ട്രേഷൻ വകുപ്പ്.


Share our post

Kannur

ചുരത്തിൽ നിയന്ത്രണം വിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു; ഒഴിവായത് വൻദുരന്തം

Published

on

Share our post

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ടയർപൊട്ടി നിയന്ത്രണംവിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു, ഒഴിവായത് വൻ ദുരന്തം. താമരശ്ശേരി ചുരം ഒൻപതാം വളവിലാണ് സംഭവം. ടയർ പൊട്ടി നിയന്ത്രണം വിട്ട ലോറി റോഡിൽനിന്ന് തെന്നിമാറി സുരക്ഷാ വേലി തകർത്തു. കൊക്കയിൽ ചാടാതെ തലനാരിഴക്കാണ് വൻ അപകടത്തിൽനിന്ന് ലോറി രക്ഷപ്പെട്ടത്. ലോറിയുടെ മുൻഭാഗത്തെ ഒരു വശത്തെ ടയർ പുറത്തുചാടിയ നിലയിലാണ്. വയനാട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.


Share our post
Continue Reading

Kannur

കണ്ണൂർ-ദമാം ഇൻഡിഗോ സർവീസ് 15 മുതൽ

Published

on

Share our post

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ദമാമിലേക്ക് ഇൻഡിഗോയുടെ സർവീസ് 15 -ന് തുടങ്ങും.

ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽനിന്ന് രാത്രി 12.25-ന് പുറപ്പെട്ട് 2.40-ന് ദമാമിലെത്തും. തിരികെ 3.40-ന് പുറപ്പെട്ട് രാവിലെ 10.30-ന് കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് സർവീസ്. 12,800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.

കണ്ണൂർ-ദമാം സെക്ടറിൽ എയർഇന്ത്യ എക്സ്‌പ്രസും സർവീസ് നടത്തുന്നുണ്ട്. ആഴ്ചയിൽ മൂന്നുദിവസമാണ് സർവീസ്. കണ്ണൂരിൽനിന്ന് മസ്കറ്റ്, ഫുജൈറ എന്നിവിടങ്ങളിലേക്ക് കഴിഞ്ഞ മാസം ഇൻഡിഗോ സർവീസ് തുടങ്ങിയിരുന്നു. ദോഹ, അബുദാബി എന്നിവിടങ്ങളിലേക്കും ഇൻഡിഗോ സർവീസുകൾ നടത്തുന്നുണ്ട്.

Share our post
Continue Reading

Kannur

നിക്ഷേപത്തട്ടിപ്പ്; രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി

Published

on

Share our post

കണ്ണൂർ : മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ വിവിധ പേരുകളിൽ അനധികൃത ധനകാര്യസ്ഥാപനങ്ങൾ തുടങ്ങി നിക്ഷേപത്തട്ടിപ്പ് നടത്തിയ രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്കും ഇഡിക്കും സെൻട്രൽ രജിസ്ട്രാർ ഫോർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കും പരാതി നൽകാൻ തീരുമാനിച്ചതായി കർമസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

നിക്ഷേപകർക്ക് പണം കിട്ടാൻ നടപടി സ്വീകരിക്കണമെന്നും സാമ്പത്തികതട്ടിപ്പ് കേസുകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തെ കേസ് അന്വേഷിക്കാൻ നിയമിക്കണമെന്നും ആവശ്യപ്പെട്ട് മേയ് 26-ന് ജില്ലാ പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. അദ്ദേഹം അനുകൂല നിലപാടാണ് സ്വീകരിച്ചത്.

13 പരാതി സ്വീകരിച്ച് എല്ലാ പോലീസ് സ്റ്റേഷനുകളിൽനിന്ന്‌ റിപ്പോർട്ട് തേടിയശേഷം നടപടിയുണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ പോലീസ് സ്റ്റേഷനുകളിൽനിന്ന് പ്രത്യേകിച്ച് ടൗൺ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒയിൽനിന്ന് വളരെ മോശം പ്രതികരണമാണുണ്ടായത്. അവധികൾ കേട്ടുമടുത്ത നിക്ഷേപകർ പല പോലീസ് സ്റ്റേഷനുകളിലായി നിരവധി പരാതികൾ നൽകിയിട്ടുണ്ട്. പലതവണ ജയിലിൽ കിടന്ന ചക്രപാണി മാസങ്ങൾ കഴിയുമ്പോൾ ജാമ്യം കിട്ടി പുറത്തിറങ്ങാറാണ് പതിവ്. നിക്ഷേപകരുടെ പണം തിരിച്ചുകിട്ടാനുള്ള നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഗത്യന്തരമില്ലാതെയാണ് കർമസമിതി രൂപവത്കരിച്ചതെന്നും ഭാരവാഹികൾ പറഞ്ഞു.

മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡ്, റോയൽ ട്രാവൻകൂർ നിധി ലിമിറ്റഡ്, കനറാ ഫിഷ് ഫാർമേഴ്‌സ്, പ്രൊഡ്യൂസേഴ്‌സ് കമ്പനി എന്നീ പല പേരുകളിൽ സ്ഥാപനങ്ങൾ തുടങ്ങിയാണ് തട്ടിപ്പ് നടത്തിത്. തൊഴിലില്ലാത്ത യുവതീയുവാക്കളെ പരസ്യത്തിലൂടെ ജോലിക്ക് തിരഞ്ഞെടുത്ത് അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പണമാണ് നിക്ഷേപമെന്നപേരിൽ മുഖ്യമായും തട്ടിയെടുത്തത്. കൂടാതെ വിമുക്തഭടന്മാരെയും ജോലി വാഗ്ദാനം ചെയ്തത് കബളിപ്പിച്ചിട്ടുണ്ട്.

വിരമിക്കുമ്പോൾ കിട്ടുന്ന സംഖ്യ മുഴുവനും നിക്ഷേപമായി വാങ്ങി അവരെ ബ്രാഞ്ച് മാനേജർമാരായി നിയമിക്കുകയും ഒടുവിൽ കാലാവധി കഴിയുമ്പോൾ തുക തിരിച്ചുനൽകാതിരിക്കുകയുമാണ് ചെയ്തത്.


Share our post
Continue Reading

Trending

error: Content is protected !!