Connect with us

Kannur

ഡ്രൈവർമാരേ സൂക്ഷിച്ചോളൂ, കണ്ണൂർ ജില്ലയിൽ 19 സ്ഥലത്ത് കെണിയുണ്ട്

Published

on

Share our post

കണ്ണൂർ: സംസ്ഥാനപാതയിലും ദേശീയപാതയിലുമായി ജില്ലയിൽ 19 റോഡുകൾ സ്ഥിരം അപകട മേഖലയുണ്ടെന്നു കണ്ടെത്തൽ. ഗതാഗതവകുപ്പിനു വേണ്ടി നാഷനൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച് സെന്റർ (നാറ്റ്പാക്ക്) നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. സംസ്ഥാന പാതയിൽ പത്തും ദേശീയപാതയിൽ ഒൻപതും റോഡുകളാണ് സ്ഥിരം അപകട കേന്ദ്രങ്ങൾ. ഈ റോഡുകളിലായി 137 കിലോമീറ്റർ ദൂരമാണ് സ്ഥിരം അപകട കേന്ദ്രം. ദേശീയപാതയിൽ 63.9 കിലോമീറ്ററും സംസ്ഥാന പാതയിൽ 73.1 കിലോമീറ്ററുമാണ് അപകട മേഖല.

അപകടം കൂടുതൽ വൈകിട്ട് 6നും 9നും ഇടയ്ക്ക് ഏറ്റവും കൂടുതൽ അപകടങ്ങൾ നടന്നതു വൈകിട്ട് 6നും 9നും ഇടയ്ക്ക്. ഏകദേശം 21 ശതമാനത്തിലധികം അപകടങ്ങൾ. അപകടമരണങ്ങളും ഈ സമയത്താണു കൂടുതൽ. ഏറ്റവും കൂടുതൽ അപകടങ്ങളിൽപ്പെടുന്നവർ ബൈക്ക് യാത്രികരാണ്.

ആകെ റിപ്പോർട്ട് ചെയ്ത അപകടങ്ങളിൽ മൂന്നിലൊന്നിലും ഉൾപ്പെട്ടത് ബൈക്ക് യാത്രികരാണ്. സാധാരണ വാഹന ഗതാഗതത്തേക്കാൾ 25 ശതമാനത്തിലധികമാണ് വൈകിട്ട് 6 മുതൽ 9 വരെയുള്ള സമയത്ത്. അതിൽത്തന്നെ തിരക്ക് ഏറ്റവും കൂടുതലുണ്ടാകുക 7 മുതൽ 7.30 വരെയാണ്. വീടുകളിലേക്കു മടങ്ങാനുള്ള തിരക്കിലായിരിക്കും പലരും റോഡിലേക്കിറങ്ങുന്നത്.

സ്വാഭാവികമായും വണ്ടിയുടെ വേഗം കൂടും. വാഹനമോടിക്കുന്നവർക്കു കാഴ്ച വളരെ പ്രധാനപ്പെട്ടതാണ്. സന്ധ്യാസമയത്ത് സ്വാഭാവികമായ സൂര്യപ്രകാശത്തിന്റെ അളവു കുറഞ്ഞിരിക്കും. വാഹനത്തിന്റെ ലൈറ്റാകട്ടെ നല്ല തീവ്രതയിൽ ലഭിക്കുകയുമില്ല. അതുകൊണ്ടു തന്നെ, കാഴ്ച മങ്ങി അപകടങ്ങളുണ്ടാകാൻ സാധ്യത കൂടുതലാണ്.

അപകട മേഖല: ദേശീയപാതയും ദൂരവും കിലോമീറ്ററിൽ
∙കല്യാശേരി –താണ ജംക്‌ഷൻ– (12.80)
∙മേലെചൊവ്വ– ചാല– 5
∙ കുറ്റിക്കോൽ പാലം– കല്യാശേരി –5.10
∙കോരൻ പീടിക– കുറ്റിക്കോൽ 8.80
∙കരിവെള്ളൂർ– കുഞ്ഞിമംഗലം 10.20
∙ ഏഴിലോട്– എംമ്പേറ്റ് 8.20
∙ പുന്നോൽ –ഉസ്സൻമൊട്ട– ന്യൂമാഹി 1.80
∙ ചാല ബൈപാസ് ജംക്‌ഷൻ– മുഴപ്പിലങ്ങാട് 6.70
∙ മുഴപ്പിലങ്ങാട് റെയിൽവേ പാലം– തലശ്ശേരി 6.10

സംസ്ഥാന പാത:
∙ 21–ാം മൈൽ– മട്ടന്നൂർ– ഇരിട്ടി ജംക്‌ഷൻ– 8.6
∙ കോട്ടയംപൊയിൽ– മെരുവെമ്പാലി പുതിയ പാലം– 9.10
∙ മമ്പറം പാലം– കൂത്തുപറമ്പ് ജംക്‌ഷൻ– 7.40
∙ തലശ്ശേരി –പുതിയ എരഞ്ഞോളി പാലം– 2.60
∙ ചോനാടം– കോട്ടയം പൊയിൽ– 4.50
∙ പാട്യം– പൂക്കോം– 7.90
∙ ചിറവക്ക്– പൊക്കുണ്ട്– 8.70
∙ കാടാച്ചിറ– പെരളശേരി 5
∙ ഉരുവച്ചാൽ– ചാവശേരി– 8.3
∙ ആലക്കോട്– നടുവിൽ ബസ് സ്റ്റാൻഡ്– 11.


Share our post

Kannur

ചുരത്തിൽ നിയന്ത്രണം വിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു; ഒഴിവായത് വൻദുരന്തം

Published

on

Share our post

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ടയർപൊട്ടി നിയന്ത്രണംവിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു, ഒഴിവായത് വൻ ദുരന്തം. താമരശ്ശേരി ചുരം ഒൻപതാം വളവിലാണ് സംഭവം. ടയർ പൊട്ടി നിയന്ത്രണം വിട്ട ലോറി റോഡിൽനിന്ന് തെന്നിമാറി സുരക്ഷാ വേലി തകർത്തു. കൊക്കയിൽ ചാടാതെ തലനാരിഴക്കാണ് വൻ അപകടത്തിൽനിന്ന് ലോറി രക്ഷപ്പെട്ടത്. ലോറിയുടെ മുൻഭാഗത്തെ ഒരു വശത്തെ ടയർ പുറത്തുചാടിയ നിലയിലാണ്. വയനാട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.


Share our post
Continue Reading

Kannur

കണ്ണൂർ-ദമാം ഇൻഡിഗോ സർവീസ് 15 മുതൽ

Published

on

Share our post

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ദമാമിലേക്ക് ഇൻഡിഗോയുടെ സർവീസ് 15 -ന് തുടങ്ങും.

ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽനിന്ന് രാത്രി 12.25-ന് പുറപ്പെട്ട് 2.40-ന് ദമാമിലെത്തും. തിരികെ 3.40-ന് പുറപ്പെട്ട് രാവിലെ 10.30-ന് കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് സർവീസ്. 12,800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.

കണ്ണൂർ-ദമാം സെക്ടറിൽ എയർഇന്ത്യ എക്സ്‌പ്രസും സർവീസ് നടത്തുന്നുണ്ട്. ആഴ്ചയിൽ മൂന്നുദിവസമാണ് സർവീസ്. കണ്ണൂരിൽനിന്ന് മസ്കറ്റ്, ഫുജൈറ എന്നിവിടങ്ങളിലേക്ക് കഴിഞ്ഞ മാസം ഇൻഡിഗോ സർവീസ് തുടങ്ങിയിരുന്നു. ദോഹ, അബുദാബി എന്നിവിടങ്ങളിലേക്കും ഇൻഡിഗോ സർവീസുകൾ നടത്തുന്നുണ്ട്.

Share our post
Continue Reading

Kannur

നിക്ഷേപത്തട്ടിപ്പ്; രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി

Published

on

Share our post

കണ്ണൂർ : മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ വിവിധ പേരുകളിൽ അനധികൃത ധനകാര്യസ്ഥാപനങ്ങൾ തുടങ്ങി നിക്ഷേപത്തട്ടിപ്പ് നടത്തിയ രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്കും ഇഡിക്കും സെൻട്രൽ രജിസ്ട്രാർ ഫോർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കും പരാതി നൽകാൻ തീരുമാനിച്ചതായി കർമസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

നിക്ഷേപകർക്ക് പണം കിട്ടാൻ നടപടി സ്വീകരിക്കണമെന്നും സാമ്പത്തികതട്ടിപ്പ് കേസുകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തെ കേസ് അന്വേഷിക്കാൻ നിയമിക്കണമെന്നും ആവശ്യപ്പെട്ട് മേയ് 26-ന് ജില്ലാ പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. അദ്ദേഹം അനുകൂല നിലപാടാണ് സ്വീകരിച്ചത്.

13 പരാതി സ്വീകരിച്ച് എല്ലാ പോലീസ് സ്റ്റേഷനുകളിൽനിന്ന്‌ റിപ്പോർട്ട് തേടിയശേഷം നടപടിയുണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ പോലീസ് സ്റ്റേഷനുകളിൽനിന്ന് പ്രത്യേകിച്ച് ടൗൺ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒയിൽനിന്ന് വളരെ മോശം പ്രതികരണമാണുണ്ടായത്. അവധികൾ കേട്ടുമടുത്ത നിക്ഷേപകർ പല പോലീസ് സ്റ്റേഷനുകളിലായി നിരവധി പരാതികൾ നൽകിയിട്ടുണ്ട്. പലതവണ ജയിലിൽ കിടന്ന ചക്രപാണി മാസങ്ങൾ കഴിയുമ്പോൾ ജാമ്യം കിട്ടി പുറത്തിറങ്ങാറാണ് പതിവ്. നിക്ഷേപകരുടെ പണം തിരിച്ചുകിട്ടാനുള്ള നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഗത്യന്തരമില്ലാതെയാണ് കർമസമിതി രൂപവത്കരിച്ചതെന്നും ഭാരവാഹികൾ പറഞ്ഞു.

മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡ്, റോയൽ ട്രാവൻകൂർ നിധി ലിമിറ്റഡ്, കനറാ ഫിഷ് ഫാർമേഴ്‌സ്, പ്രൊഡ്യൂസേഴ്‌സ് കമ്പനി എന്നീ പല പേരുകളിൽ സ്ഥാപനങ്ങൾ തുടങ്ങിയാണ് തട്ടിപ്പ് നടത്തിത്. തൊഴിലില്ലാത്ത യുവതീയുവാക്കളെ പരസ്യത്തിലൂടെ ജോലിക്ക് തിരഞ്ഞെടുത്ത് അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പണമാണ് നിക്ഷേപമെന്നപേരിൽ മുഖ്യമായും തട്ടിയെടുത്തത്. കൂടാതെ വിമുക്തഭടന്മാരെയും ജോലി വാഗ്ദാനം ചെയ്തത് കബളിപ്പിച്ചിട്ടുണ്ട്.

വിരമിക്കുമ്പോൾ കിട്ടുന്ന സംഖ്യ മുഴുവനും നിക്ഷേപമായി വാങ്ങി അവരെ ബ്രാഞ്ച് മാനേജർമാരായി നിയമിക്കുകയും ഒടുവിൽ കാലാവധി കഴിയുമ്പോൾ തുക തിരിച്ചുനൽകാതിരിക്കുകയുമാണ് ചെയ്തത്.


Share our post
Continue Reading

Trending

error: Content is protected !!